കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ
മൂവാറ്റുപുഴ: കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.
മൂവാറ്റുപുഴ പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഗണേഷ് കുമാർ പി.ജി, സബ് എഞ്ചിനീയർ ഗിരീഷ് കെ.വി, വർക്കർ എൽദോ കെ.എം എന്നിവർക്കെതിരെയാണ് ബോർഡ് നടപടിയെടുത്തത്.
ഉപഭോക്താക്കളിൽ നിന്ന് വൻ തുക പിരിച്ചെടുത്ത ശേഷം ബോർഡിൽ അടയ്ക്കാതിരിക്കുക, മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃത വൈദ്യുതി കണക്ഷനുകൾ അനുവദിക്കുക തുടങ്ങി ഗുരുതരമായ കൃത്യവിലോപങ്ങളാണ് ഇവർക്കെതിരെ കണ്ടെത്തിയത്.
വിഷയത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് കെ.എസ്.ഇ.ബി ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവന്നത്. സംഭവത്തിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Three Kerala State Electricity Board (KSEB) employees, including an Assistant Engineer, have been suspended following their involvement in a financial fraud worth lakhs of rupees. An official investigation has been launched into the misappropriation of board funds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."