ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. നിലവിലെ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായ പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല നൽകി രാഷ്ട്രപതി ഉത്തരവിറക്കി.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ സി.ജെ.പി.യുടെ നേതൃത്വത്തിൽ തുടർച്ചയായി നടന്നുവന്ന സമരത്തിന്റെ 35-ാം ദിവസമാണ് കേന്ദ്ര മന്ത്രിയുടെ രാജി സമർപ്പണം. പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കിയ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയായിരുന്നു.
സമരക്കാർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയതിനെ തുടർന്ന് പ്രക്ഷോഭം അവസാനിപ്പിക്കാൻ സി.ജെ.പി. സന്നദ്ധത അറിയിച്ചു. ചർച്ചകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് വൈകിട്ടോടെ പുതിയ നിയമനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്.
President Droupadi Murmu has issued an official order confirming that Dharmendra Pradhan has stepped down as the Union Minister of Education. Pralhad Joshi, who currently serves as the Minister of Consumer Affairs, Food and Public Distribution, and New and Renewable Energy, has been given the additional charge of the Education Ministry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."