HOME
DETAILS

അറേബ്യന്‍ ഇലകൃഷിയില്‍ അബൂബക്കറിന്റെ വിജയഗാഥ

  
backup
June 06, 2017 | 9:23 PM

%e0%b4%85%e0%b4%b1%e0%b5%87%e0%b4%ac%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b2%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ac



അമ്പലത്തറ: അറേബ്യന്‍ നാടുകളില്‍ ഭക്ഷണമായി ഉപയോഗിക്കുന്ന ഇലയുടെ കൃഷി പരീക്ഷണത്തിലാണ് അമ്പലത്തറ കാലിച്ചാംപാറയിലെ അബൂബക്കര്‍. കൊഴുപ്പിനും മാരകമായ അസുഖങ്ങള്‍ക്കും തടയിടുന്ന അറബി പേരുകളില്‍ അറിയപ്പെടുന്ന ബഹദൂനസ്, ജര്‍ജീര്‍, ഷബത്ത്, കുസ്ബറ (മല്ലി), നാന (പൊതീന), ലബനാനിന്റെ റിഹാന്‍, ഉത്തരേന്ത്യക്കാര്‍ കൂടുതലായും ഉപയോഗിക്കുന്ന പാലക്ക് തുടങ്ങിയ ഇനം ഇലകൃഷികളുടെ വിത്തുകളാണ് അബൂബക്കര്‍ തന്റെ എഴുപത് സെന്റ് ഭൂമിയില്‍ പാകിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ചെറിയതോതില്‍ ഇറക്കിയ അറേബ്യന്‍ ഇലകൃഷി വിജയമായതിനാലാണ് ഇത്തവണ കൂടുതല്‍ കൃഷിയിറക്കാനുള്ള ആത്മവിശ്വാസം നല്‍കിയത്. അറേബ്യന്‍ വംശജരും മലയാളികളും ഏറെ പ്രിയപ്പെടുന്ന ഔഷധ ഗുണമുള്ള സലാഡ് കൂട്ടുകളാണ് ഇവിടെ കൃഷിയിറക്കിയിട്ടുള്ളത്.
അറേബ്യന്‍ നാടുകളില്‍ ലഭിക്കുന്ന നേരിയ ഇനം കക്കരിക്ക, മൂളി എന്നിവയും ഈ കൃഷിയിടത്തില്‍ വളരുന്നുണ്ട്.
മൂന്നു പതിറ്റാണ്ടിലേറെ പ്രവാസിയായിരുന്ന ഇദ്ദേഹം പ്രവാസം മതിയാക്കി കൃഷിക്കാരനായത് കഠിനാധ്വാനത്തിലൂടെയാണ്. വീടിനു മുന്നിലെ കൊടുംപാറ പൊട്ടിച്ച് മണ്ണിട്ട് തരിശു ഭൂമിയാക്കി ആദ്യം നെല്‍കൃഷി നടത്തുകയായിരുന്നു. ആദ്യ വിളവെടുപ്പില്‍ തന്നെ നൂറു മേനി കൊയ്തു. പ്രസ്തുത വര്‍ഷം പഞ്ചായത്തിലെ ഏറ്റവും നല്ല കൃഷിക്കാരനായി ഇദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് നെല്‍കൃഷിക്ക് പുറമെ മറ്റു കൃഷികളിലേക്കും ഇദ്ദേഹം ശ്രദ്ധ തിരിച്ചത്.
ഏതാനും ഏക്കറില്‍ റബര്‍, തെങ്ങ്, കവുങ്ങ് എന്നിവക്ക് പുറമെ മുസംബി, റുമാന്‍, സപോട്ട തുടങ്ങി നിരവധി പഴവര്‍ഗങ്ങളും ലബനാന്‍ നാരങ്ങ പോലുള്ള വിദേശ ഇനങ്ങളും കൃഷി ചെയ്തുവരുന്നു. കൃഷി നഷ്ടത്തിലാണെന്നും  പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി വന്ന് എന്തു ജോലി ചെയ്യുമെന്ന ചോദ്യയുര്‍ത്തുന്നവര്‍ക്കരും മാതൃകയാണ് ഈ 'അറേബ്യന്‍' കര്‍ഷകന്‍.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നത്തുനാട് 'സ്ലേറ്റ്' വിദ്യാഭ്യാസ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; മുൻ എംഎൽഎ പി.വി ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  a day ago
No Image

വിമാനം താഴ്ന്നുപറന്ന് വീട് തകര്‍ന്നു: ലക്ഷങ്ങളുടെ നഷ്ടത്തിന് 50,000 രൂപ നല്‍കി സിയാല്‍; വീട്ടുടമസ്ഥന്‍ ദുരിതത്തില്‍

Kerala
  •  a day ago
No Image

യുഎഇയിൽ ഇന്നും ചൂട് കൂടും; താപനില 46 ഡിഗ്രി വരെ ഉയരാൻ സാധ്യത | UAE Weather updates

Weather
  •  a day ago
No Image

ആദ്യ പകുതിയിൽ ഹെയ്തിയെ വീഴ്ത്തി; പക്ഷേ രണ്ടാം പകുതിയിൽ കളി മറന്ന് കാനറികൾ

Football
  •  a day ago
No Image

ആദ്യ മൃതദേഹം മാറ്റാതെ രണ്ടാമത്തേത് എങ്ങനെ അടക്കി? വാണിയപ്പാറ സെമിത്തേരിയിലെ അസ്വാഭാവികതയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  a day ago
No Image

നിഴലുകൾ അപ്രത്യക്ഷമായ ദിവസം: ഒമാനിൽ വേനൽക്കാലത്തിന് തുടക്കം; ദോഫാറിൽ ഖരീഫ് മൺസൂൺ ആഘോഷങ്ങൾക്ക് ഒരുക്കം

oman
  •  a day ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തെളിവ് നശിപ്പിക്കാൻ ഫോൺ റീസെറ്റ് ചെയ്തു; ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്

Kerala
  •  a day ago
No Image

പാനൂരിൽ അധ്യാപികയുടെ ആത്മഹത്യ: ബസ് സ്റ്റാൻഡിൽ വെച്ച് ആൺസുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീട്ടുകാർക്ക് മോശം സന്ദേശങ്ങളും അയച്ചു

Kerala
  •  a day ago
No Image

മഞ്ചേരിയിൽ അപകടം: മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി; നിരവധി വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  a day ago
No Image

ആദ്യ പകുതിയിൽ ഹെയ്തിയെ മൂന്നടിച്ച് ജർമൻ റെക്കോർഡ് തകർത്ത് ബ്രസീൽ

Football
  •  a day ago