HOME
DETAILS

അറേബ്യന്‍ ഇലകൃഷിയില്‍ അബൂബക്കറിന്റെ വിജയഗാഥ

  
backup
June 06, 2017 | 9:23 PM

%e0%b4%85%e0%b4%b1%e0%b5%87%e0%b4%ac%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b2%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ac



അമ്പലത്തറ: അറേബ്യന്‍ നാടുകളില്‍ ഭക്ഷണമായി ഉപയോഗിക്കുന്ന ഇലയുടെ കൃഷി പരീക്ഷണത്തിലാണ് അമ്പലത്തറ കാലിച്ചാംപാറയിലെ അബൂബക്കര്‍. കൊഴുപ്പിനും മാരകമായ അസുഖങ്ങള്‍ക്കും തടയിടുന്ന അറബി പേരുകളില്‍ അറിയപ്പെടുന്ന ബഹദൂനസ്, ജര്‍ജീര്‍, ഷബത്ത്, കുസ്ബറ (മല്ലി), നാന (പൊതീന), ലബനാനിന്റെ റിഹാന്‍, ഉത്തരേന്ത്യക്കാര്‍ കൂടുതലായും ഉപയോഗിക്കുന്ന പാലക്ക് തുടങ്ങിയ ഇനം ഇലകൃഷികളുടെ വിത്തുകളാണ് അബൂബക്കര്‍ തന്റെ എഴുപത് സെന്റ് ഭൂമിയില്‍ പാകിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ചെറിയതോതില്‍ ഇറക്കിയ അറേബ്യന്‍ ഇലകൃഷി വിജയമായതിനാലാണ് ഇത്തവണ കൂടുതല്‍ കൃഷിയിറക്കാനുള്ള ആത്മവിശ്വാസം നല്‍കിയത്. അറേബ്യന്‍ വംശജരും മലയാളികളും ഏറെ പ്രിയപ്പെടുന്ന ഔഷധ ഗുണമുള്ള സലാഡ് കൂട്ടുകളാണ് ഇവിടെ കൃഷിയിറക്കിയിട്ടുള്ളത്.
അറേബ്യന്‍ നാടുകളില്‍ ലഭിക്കുന്ന നേരിയ ഇനം കക്കരിക്ക, മൂളി എന്നിവയും ഈ കൃഷിയിടത്തില്‍ വളരുന്നുണ്ട്.
മൂന്നു പതിറ്റാണ്ടിലേറെ പ്രവാസിയായിരുന്ന ഇദ്ദേഹം പ്രവാസം മതിയാക്കി കൃഷിക്കാരനായത് കഠിനാധ്വാനത്തിലൂടെയാണ്. വീടിനു മുന്നിലെ കൊടുംപാറ പൊട്ടിച്ച് മണ്ണിട്ട് തരിശു ഭൂമിയാക്കി ആദ്യം നെല്‍കൃഷി നടത്തുകയായിരുന്നു. ആദ്യ വിളവെടുപ്പില്‍ തന്നെ നൂറു മേനി കൊയ്തു. പ്രസ്തുത വര്‍ഷം പഞ്ചായത്തിലെ ഏറ്റവും നല്ല കൃഷിക്കാരനായി ഇദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് നെല്‍കൃഷിക്ക് പുറമെ മറ്റു കൃഷികളിലേക്കും ഇദ്ദേഹം ശ്രദ്ധ തിരിച്ചത്.
ഏതാനും ഏക്കറില്‍ റബര്‍, തെങ്ങ്, കവുങ്ങ് എന്നിവക്ക് പുറമെ മുസംബി, റുമാന്‍, സപോട്ട തുടങ്ങി നിരവധി പഴവര്‍ഗങ്ങളും ലബനാന്‍ നാരങ്ങ പോലുള്ള വിദേശ ഇനങ്ങളും കൃഷി ചെയ്തുവരുന്നു. കൃഷി നഷ്ടത്തിലാണെന്നും  പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി വന്ന് എന്തു ജോലി ചെയ്യുമെന്ന ചോദ്യയുര്‍ത്തുന്നവര്‍ക്കരും മാതൃകയാണ് ഈ 'അറേബ്യന്‍' കര്‍ഷകന്‍.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുധാകര  പ്രഭാവത്തിൽ വലത്തോട്ടൊഴുകി ആലപ്പുഴ; യു.ഡി.എഫ് ഒന്നിൽ നിന്ന്  ആറിലേക്ക് കുതിച്ചു 

Kerala
  •  7 hours ago
No Image

ഇടതുപക്ഷ പാർട്ടികളുടെ നിർണായക യോ​ഗം ഇന്ന്; സി.പി.എമ്മിൽ നേതൃമാറ്റത്തിനായി മുറവിളി

Kerala
  •  7 hours ago
No Image

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം; കനത്ത ജാഗ്രത; അന്വേഷണം ആരംഭിച്ചു 

National
  •  7 hours ago
No Image

വൻ വീഴ്ചയിൽ അടിതെറ്റി എൽ.ഡി.എഫ്; വടക്കൻ ജില്ലകളിലെ സി.പി.എമ്മിന്റെ ആധിപത്യത്തിനേറ്റ തിരിച്ചടി

Kerala
  •  8 hours ago
No Image

തവനൂർ: വെള്ളാപ്പള്ളി അറിയേണ്ട കേരളാ സ്റ്റോറി

Kerala
  •  8 hours ago
No Image

വോട്ടുവിഹിതം വർധിച്ചില്ല,  പ്രതീക്ഷിച്ച  മണ്ഡലങ്ങളിൽ കാലിടറി എൻഡിഎ

Kerala
  •  8 hours ago
No Image

വോട്ടിങ് ശതമാനം ഉയർത്തി മുസ്‌ലിം ലീ​ഗ്; 2.74 ശതമാനത്തിന്റെ വർധന 

Kerala
  •  8 hours ago
No Image

തോൽവിക്ക് 'കാരണഭൂത'നോ; എന്താവും പിണറായിയുടെ രാഷ്ട്രീയഭാവി

Kerala
  •  8 hours ago
No Image

മെറ്റയില്‍ കടുംവെട്ട്; 7,800 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു; ചൈനീസ് എ.ഐ ആപ്പുകള്‍ വാങ്ങാന്‍ നീക്കം

International
  •  8 hours ago
No Image

റഗുലർ സർവിസിന് ഇല്ല; എന്നിട്ടും കണ്ണൂരിൽ ലാൻഡ് ചെയ്തത് നൂറ് വലിയ വിമാനങ്ങൾ; വ്യോമ മേഖലയിലെ മികച്ച നേട്ടം

Kerala
  •  8 hours ago