HOME
DETAILS

മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗത്തിലെ പോരായ്മകള്‍

  
backup
June 06, 2017 | 9:59 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b5%8b


കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗത്തിലെ പോരായ്മകള്‍ രോഗികളെയും ബന്ധുക്കളെയും ഡോക്ടര്‍മാരെയും ഒരുപോലെ വലയ്ക്കുന്നു. ചികിത്സ തേടിയെത്തുന്ന അസ്ഥിരോഗികളുടെ ബാഹുല്യം കാരണം വാര്‍ഡുകളില്‍ നിന്നുതിരിയാനിടമില്ലാത്ത സാഹചര്യമാണുള്ളത്. നാല് യൂനിറ്റുകളിലായി പുരുഷന്മാര്‍ക്ക് മൂന്നു വാര്‍ഡും സ്ത്രീകള്‍ക്ക് ഒരു വാര്‍ഡും മാത്രമാണുള്ളത്. ഇരുപതും ഇരുപത്തിരണ്ടും ബെഡുകളുള്ള വാര്‍ഡുകളില്‍ 150ലേറെ രോഗികളാണ് കിടത്തിച്ചികിത്സ തേടുന്നത്. ഗുരുതരമായി പരുക്കേറ്റവര്‍ ബെഡ് ഒഴിവില്ലാത്തതിനാല്‍ തറയില്‍ കിടക്കുന്ന ദയനീയ കാഴ്ചയാണ്. കമ്പി തുളച്ചും മണല്‍ച്ചാക്ക് കെട്ടിത്തൂക്കിയും ക്ലിപ്പുകളിട്ടുമൊക്കെ അസ്ഥിരോഗ വാര്‍ഡുകളില്‍ കഴിയുന്നവരുടെ രോദനം കേള്‍ക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ രോഗികള്‍ക്ക് വിഷമമുണ്ട്.
അത്യാഹിതങ്ങള്‍ സംഭവിച്ച് കാഷ്വാലിറ്റിയിലെത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാന്‍ ഒ.പി സമയം കഴിയുംവരെ കാത്തിരിക്കണം. അസ്ഥിരോഗ പഠനം ആധുനിക രീതിയിലാണെങ്കിലും പഠനം കഴിഞ്ഞ് പ്രാക്ടീസിനെത്തുന്നവര്‍ക്ക് പഴയ സമ്പ്രദായം തന്നെയാണ് ലഭ്യമാകുന്നത്. അപടകങ്ങളില്‍പ്പെട്ട് ഗുരുതരമായ പരുക്കേറ്റ് എത്തുന്നവര്‍ക്ക് ശസ്ത്രക്രിയാനന്തരം കൃത്രിമ ശ്വാസോച്ഛാസം നല്‍കാന്‍ ഒരു വെന്റിലേറ്റര്‍ പോലും ഈ വിഭാഗത്തിലില്ല.
നട്ടെല്ലിന് ഗുരുതര പരുക്കേല്‍ക്കുന്നവര്‍ക്കുള്ള പ്രത്യേക ചികിത്സാവിഭാഗത്തിന്റെയും അഭാവമുണ്ട്. അസ്ഥിരോഗവിഭാഗത്തിന് ആഴ്ചയില്‍ രണ്ടുദിവസമാണ് അനസ്‌തേഷ്യ ടേബിള്‍ അനുവദിക്കുന്നത്. അസ്ഥിരോഗ വിഭാഗത്തിലേക്ക് ഓപറേഷന്‍ കമ്പി, ക്ലിപ്പുകള്‍ തുടങ്ങിയവ വാങ്ങുന്ന വകയില്‍ രോഗികളെ പരക്കെ ചൂഷണം ചെയ്യുന്നതായി പരാതിയും ഉയര്‍ന്നിട്ടുണ്ട്. പുറമെയുള്ള സ്വകാര്യ ഏജന്‍സികളാണ് ഇവയത്രയും തോന്നിയ വിലക്ക് ആളും തരവും നോക്കി വില്‍പന നടത്തുന്നത്. ഇതിന്റെ ഏജന്റുമാര്‍ ഈ വിഭാഗത്തിലെ ചിലരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ പ്രതി ബൈക്ക് അപകടത്തിൽ കുടുങ്ങി; കുട്ടികൾ സുരക്ഷിതർ, പ്രതി പിടിയിൽ

crime
  •  3 days ago
No Image

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 15 ശതമാനം 'കട്ട്' ചെയ്യും; പുതിയ നിയമവുമായി തെലങ്കാന സര്‍ക്കാര്‍ 

National
  •  3 days ago
No Image

റൊണാൾഡോയ്ക്ക് പഴയ വേഗതയില്ല, ഉടൻ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യണമായിരുന്നു; അൽ-നാസറിന്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി മുൻ താരം

Football
  •  3 days ago
No Image

മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ ഭീകരപട്ടികയില്‍പ്പെടുത്തിയ ട്രംപിന്റെ നടപടി സ്വാഗതംചെയ്ത് യു.എ.ഇ

uae
  •  3 days ago
No Image

മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് വിരാമമിടാന്‍ കേരള കോണ്‍ഗ്രസ് എം; ജോസ് കെ മാണി ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  3 days ago
No Image

ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 917 ബില്യണ്‍ ദിര്‍ഹമിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കി

uae
  •  3 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരന് ക്രൂരമർദനം; കോഴിക്കോട് ട്രെയിനിങ് സെന്ററിലെ അധ്യാപകനെതിരെ കേസ്

Kerala
  •  3 days ago
No Image

ആശുപത്രിയിൽ വെച്ച് ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി; പ്രസവിച്ചു കിടന്ന യുവതിയെ കാണാനെത്തിയപ്പോൾ ആക്രമണം, ഭർത്താവും സംഘവും ഒളിവിൽ

crime
  •  3 days ago
No Image

ബംഗാളിൽ നിപ ഭീതി: രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചു; 120 പേർ നിരീക്ഷണത്തിൽ, ഉറവിടം തേടി ആരോഗ്യവകുപ്പ്

National
  •  3 days ago
No Image

ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി: സുപ്രിം കോടതി രണ്ടംഗബെഞ്ചില്‍ ഭിന്നവിധി; കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് 

National
  •  3 days ago