HOME
DETAILS

മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗത്തിലെ പോരായ്മകള്‍

  
backup
June 06, 2017 | 9:59 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b5%8b


കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗത്തിലെ പോരായ്മകള്‍ രോഗികളെയും ബന്ധുക്കളെയും ഡോക്ടര്‍മാരെയും ഒരുപോലെ വലയ്ക്കുന്നു. ചികിത്സ തേടിയെത്തുന്ന അസ്ഥിരോഗികളുടെ ബാഹുല്യം കാരണം വാര്‍ഡുകളില്‍ നിന്നുതിരിയാനിടമില്ലാത്ത സാഹചര്യമാണുള്ളത്. നാല് യൂനിറ്റുകളിലായി പുരുഷന്മാര്‍ക്ക് മൂന്നു വാര്‍ഡും സ്ത്രീകള്‍ക്ക് ഒരു വാര്‍ഡും മാത്രമാണുള്ളത്. ഇരുപതും ഇരുപത്തിരണ്ടും ബെഡുകളുള്ള വാര്‍ഡുകളില്‍ 150ലേറെ രോഗികളാണ് കിടത്തിച്ചികിത്സ തേടുന്നത്. ഗുരുതരമായി പരുക്കേറ്റവര്‍ ബെഡ് ഒഴിവില്ലാത്തതിനാല്‍ തറയില്‍ കിടക്കുന്ന ദയനീയ കാഴ്ചയാണ്. കമ്പി തുളച്ചും മണല്‍ച്ചാക്ക് കെട്ടിത്തൂക്കിയും ക്ലിപ്പുകളിട്ടുമൊക്കെ അസ്ഥിരോഗ വാര്‍ഡുകളില്‍ കഴിയുന്നവരുടെ രോദനം കേള്‍ക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ രോഗികള്‍ക്ക് വിഷമമുണ്ട്.
അത്യാഹിതങ്ങള്‍ സംഭവിച്ച് കാഷ്വാലിറ്റിയിലെത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാന്‍ ഒ.പി സമയം കഴിയുംവരെ കാത്തിരിക്കണം. അസ്ഥിരോഗ പഠനം ആധുനിക രീതിയിലാണെങ്കിലും പഠനം കഴിഞ്ഞ് പ്രാക്ടീസിനെത്തുന്നവര്‍ക്ക് പഴയ സമ്പ്രദായം തന്നെയാണ് ലഭ്യമാകുന്നത്. അപടകങ്ങളില്‍പ്പെട്ട് ഗുരുതരമായ പരുക്കേറ്റ് എത്തുന്നവര്‍ക്ക് ശസ്ത്രക്രിയാനന്തരം കൃത്രിമ ശ്വാസോച്ഛാസം നല്‍കാന്‍ ഒരു വെന്റിലേറ്റര്‍ പോലും ഈ വിഭാഗത്തിലില്ല.
നട്ടെല്ലിന് ഗുരുതര പരുക്കേല്‍ക്കുന്നവര്‍ക്കുള്ള പ്രത്യേക ചികിത്സാവിഭാഗത്തിന്റെയും അഭാവമുണ്ട്. അസ്ഥിരോഗവിഭാഗത്തിന് ആഴ്ചയില്‍ രണ്ടുദിവസമാണ് അനസ്‌തേഷ്യ ടേബിള്‍ അനുവദിക്കുന്നത്. അസ്ഥിരോഗ വിഭാഗത്തിലേക്ക് ഓപറേഷന്‍ കമ്പി, ക്ലിപ്പുകള്‍ തുടങ്ങിയവ വാങ്ങുന്ന വകയില്‍ രോഗികളെ പരക്കെ ചൂഷണം ചെയ്യുന്നതായി പരാതിയും ഉയര്‍ന്നിട്ടുണ്ട്. പുറമെയുള്ള സ്വകാര്യ ഏജന്‍സികളാണ് ഇവയത്രയും തോന്നിയ വിലക്ക് ആളും തരവും നോക്കി വില്‍പന നടത്തുന്നത്. ഇതിന്റെ ഏജന്റുമാര്‍ ഈ വിഭാഗത്തിലെ ചിലരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള അന്തരിച്ചു

Kerala
  •  7 minutes ago
No Image

ജപ്പാന്‍ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  27 minutes ago
No Image

കാലാവസ്ഥ മെച്ചപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ സാധാരണ നിലയിൽ

Kuwait
  •  31 minutes ago
No Image

ബുംറയെ അല്ല, ഈ 2 പേരെ ഭയക്കണം! ടി20 ലോകകപ്പിൽ എതിരാളികളെ വിറപ്പിക്കാൻ പോകുന്ന ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് അശ്വിൻ

Cricket
  •  36 minutes ago
No Image

11-ാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികൾ വെടിയുതിർത്തു; ആക്രമണം ഉന്നതർ താമസിക്കുന്ന ഫ്ലാറ്റിലെത്തിച്ച് , 2 പേർ പിടിയിൽ

crime
  •  an hour ago
No Image

ഥാറും ബുള്ളറ്റും ഓടിക്കുന്നവരെല്ലാം പ്രശ്‌നക്കാര്‍; വിവാദമായി ഹരിയാന ഡി.ജി.പിയുടെ പ്രസ്താവന

National
  •  an hour ago
No Image

അൽ ഐൻ പുസ്തകമേള നവംബർ 24-ന് ആരംഭിക്കും; പ്രദർശകരുടെ എണ്ണത്തിൽ വർധന

uae
  •  an hour ago
No Image

മ‍ാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി; സൂപ്പർ താരത്തിന്റെ പരുക്കിൽ ആശങ്ക പ്രടപ്പിച്ച് റൂബൻ അമോറിം

Football
  •  an hour ago
No Image

അദ്വാനിയെ വാഴ്ത്തിപ്പാടി ശശി തരൂര്‍; ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നേതാവിനെ വിലയിരുത്താനാവില്ലെന്ന്, നെഹ്‌റുവിനോടും ഇന്ദിരയോടും താരതമ്യം

National
  •  2 hours ago
No Image

അൽ മൽഹ കൊമേഴ്‌സ്യൽ ഏരിയയിലെ തിരക്ക് കുറയും; പുതിയ റോഡുകൾ നിർമ്മിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

uae
  •  2 hours ago