HOME
DETAILS

എട്ടു മാസത്തെ പ്രതിസന്ധിക്ക് പരിഹാരമായി; ഒന്‍പത് മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു

  
backup
June 07, 2017 | 5:30 PM

%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf

 

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിത ജീവിതത്തിലായ ഒന്‍പത് മലയാളി തൊഴിലാളികള്‍ക്ക് ഒടുവില്‍ മോചനം. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മലപ്പുറം, കോഴിക്കോട്, തൃശൂര്‍, തൊടുപുഴ സ്വദേശികള്‍ക്ക് നാടയണയാന്‍ സാഹചര്യമൊരുക്കിയത്.

കോഴിക്കോട് സ്വദേശി റിസ്‌വാന്‍, മലപ്പുറം സ്വദേശികളായ അജയകുമാര്‍, സലീം, തൊടുപുഴക്കാരായ ഷിബിന്‍ പീറ്റര്‍, പര്‍വീണ്‍, തൃശൂര്‍ സ്വദേശികളായ അന്‍വര്‍, ശംസുദ്ദീന്‍, അരുണ്‍ എറണാകുളം, സുരേഷ് കണ്ണൂര്‍ എന്നിവരാണ് ലേബര്‍ കോടതിയിലെ കേസ് നീണ്ടു പോയതിനാല്‍ സ്വന്തം ചിലവില്‍ നാട്ടിലേക്ക് തിരിച്ചത്.

ജിദ്ദയിലെ ഒരു ഭക്ഷ്യ ഉല്‍പാദന കമ്പനിയിലേക്കെന്ന വ്യാജേനയാണ് ഒന്‍പതംഗ സംഘത്തെ 2014 ഒക്ടോബറില്‍ കേരളത്തിലെ ഒരു ഏജന്‍സി റിക്രൂട്ട് ചെയ്തത്. 35000 രൂപ ശമ്പളം, 8 മണിക്കൂര്‍ ജോലി, ഓവര്‍ടൈം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു 2 വര്‍ഷത്തെ കരാറില്‍ നല്‍കിയിരുന്നത്. എന്നാല്‍ ജിദ്ദയിലെത്തിയപ്പോള്‍ സ്ഥിതി ആകെ മാറി. വേറൊരു കോണ്‍ട്രാക്ടിംഗ് കമ്പനിയിലാണ് ജോലി നല്‍കിയത്. 20000 ല്‍ താഴെ ശമ്പളം. അധിക സമയ ജോലിക്ക് ശമ്പളവും നല്‍കിിയിരുന്നില്ല.

ഈ നിലക്ക് തുടരാന്‍ താല്‍പര്യമില്ലെന്ന് കമ്പനിയോട് പറഞ്ഞെങ്കിലും എക്‌സിറ്റ് നല്‍കാതെ നിര്‍ബന്ധപൂര്‍വ്വം ഇഖാമ പുതുക്കി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍സുലേറ്റിന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ സമീപിക്കുകയായിരുന്നു. ജോലിയും ശമ്പളവുമില്ലാതെ 8 മാസത്തോളം കേസ് നീണ്ടു പോയതിനാല്‍ തൊഴിലാളികള്‍ സ്വന്തം ചിലവില്‍ ടിക്കറ്റെടുത്തു നാട്ടിലേക്ക് പോകാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  5 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  5 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  5 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  5 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  5 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  5 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  5 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  5 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  5 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  5 days ago