HOME
DETAILS

എട്ടു മാസത്തെ പ്രതിസന്ധിക്ക് പരിഹാരമായി; ഒന്‍പത് മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു

  
backup
June 07, 2017 | 5:30 PM

%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf

 

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിത ജീവിതത്തിലായ ഒന്‍പത് മലയാളി തൊഴിലാളികള്‍ക്ക് ഒടുവില്‍ മോചനം. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മലപ്പുറം, കോഴിക്കോട്, തൃശൂര്‍, തൊടുപുഴ സ്വദേശികള്‍ക്ക് നാടയണയാന്‍ സാഹചര്യമൊരുക്കിയത്.

കോഴിക്കോട് സ്വദേശി റിസ്‌വാന്‍, മലപ്പുറം സ്വദേശികളായ അജയകുമാര്‍, സലീം, തൊടുപുഴക്കാരായ ഷിബിന്‍ പീറ്റര്‍, പര്‍വീണ്‍, തൃശൂര്‍ സ്വദേശികളായ അന്‍വര്‍, ശംസുദ്ദീന്‍, അരുണ്‍ എറണാകുളം, സുരേഷ് കണ്ണൂര്‍ എന്നിവരാണ് ലേബര്‍ കോടതിയിലെ കേസ് നീണ്ടു പോയതിനാല്‍ സ്വന്തം ചിലവില്‍ നാട്ടിലേക്ക് തിരിച്ചത്.

ജിദ്ദയിലെ ഒരു ഭക്ഷ്യ ഉല്‍പാദന കമ്പനിയിലേക്കെന്ന വ്യാജേനയാണ് ഒന്‍പതംഗ സംഘത്തെ 2014 ഒക്ടോബറില്‍ കേരളത്തിലെ ഒരു ഏജന്‍സി റിക്രൂട്ട് ചെയ്തത്. 35000 രൂപ ശമ്പളം, 8 മണിക്കൂര്‍ ജോലി, ഓവര്‍ടൈം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു 2 വര്‍ഷത്തെ കരാറില്‍ നല്‍കിയിരുന്നത്. എന്നാല്‍ ജിദ്ദയിലെത്തിയപ്പോള്‍ സ്ഥിതി ആകെ മാറി. വേറൊരു കോണ്‍ട്രാക്ടിംഗ് കമ്പനിയിലാണ് ജോലി നല്‍കിയത്. 20000 ല്‍ താഴെ ശമ്പളം. അധിക സമയ ജോലിക്ക് ശമ്പളവും നല്‍കിിയിരുന്നില്ല.

ഈ നിലക്ക് തുടരാന്‍ താല്‍പര്യമില്ലെന്ന് കമ്പനിയോട് പറഞ്ഞെങ്കിലും എക്‌സിറ്റ് നല്‍കാതെ നിര്‍ബന്ധപൂര്‍വ്വം ഇഖാമ പുതുക്കി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍സുലേറ്റിന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ സമീപിക്കുകയായിരുന്നു. ജോലിയും ശമ്പളവുമില്ലാതെ 8 മാസത്തോളം കേസ് നീണ്ടു പോയതിനാല്‍ തൊഴിലാളികള്‍ സ്വന്തം ചിലവില്‍ ടിക്കറ്റെടുത്തു നാട്ടിലേക്ക് പോകാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  7 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  7 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  7 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  7 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  7 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  8 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  8 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  8 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  8 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  8 hours ago