HOME
DETAILS

എട്ടു മാസത്തെ പ്രതിസന്ധിക്ക് പരിഹാരമായി; ഒന്‍പത് മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു

  
backup
June 07, 2017 | 5:30 PM

%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf

 

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിത ജീവിതത്തിലായ ഒന്‍പത് മലയാളി തൊഴിലാളികള്‍ക്ക് ഒടുവില്‍ മോചനം. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മലപ്പുറം, കോഴിക്കോട്, തൃശൂര്‍, തൊടുപുഴ സ്വദേശികള്‍ക്ക് നാടയണയാന്‍ സാഹചര്യമൊരുക്കിയത്.

കോഴിക്കോട് സ്വദേശി റിസ്‌വാന്‍, മലപ്പുറം സ്വദേശികളായ അജയകുമാര്‍, സലീം, തൊടുപുഴക്കാരായ ഷിബിന്‍ പീറ്റര്‍, പര്‍വീണ്‍, തൃശൂര്‍ സ്വദേശികളായ അന്‍വര്‍, ശംസുദ്ദീന്‍, അരുണ്‍ എറണാകുളം, സുരേഷ് കണ്ണൂര്‍ എന്നിവരാണ് ലേബര്‍ കോടതിയിലെ കേസ് നീണ്ടു പോയതിനാല്‍ സ്വന്തം ചിലവില്‍ നാട്ടിലേക്ക് തിരിച്ചത്.

ജിദ്ദയിലെ ഒരു ഭക്ഷ്യ ഉല്‍പാദന കമ്പനിയിലേക്കെന്ന വ്യാജേനയാണ് ഒന്‍പതംഗ സംഘത്തെ 2014 ഒക്ടോബറില്‍ കേരളത്തിലെ ഒരു ഏജന്‍സി റിക്രൂട്ട് ചെയ്തത്. 35000 രൂപ ശമ്പളം, 8 മണിക്കൂര്‍ ജോലി, ഓവര്‍ടൈം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു 2 വര്‍ഷത്തെ കരാറില്‍ നല്‍കിയിരുന്നത്. എന്നാല്‍ ജിദ്ദയിലെത്തിയപ്പോള്‍ സ്ഥിതി ആകെ മാറി. വേറൊരു കോണ്‍ട്രാക്ടിംഗ് കമ്പനിയിലാണ് ജോലി നല്‍കിയത്. 20000 ല്‍ താഴെ ശമ്പളം. അധിക സമയ ജോലിക്ക് ശമ്പളവും നല്‍കിിയിരുന്നില്ല.

ഈ നിലക്ക് തുടരാന്‍ താല്‍പര്യമില്ലെന്ന് കമ്പനിയോട് പറഞ്ഞെങ്കിലും എക്‌സിറ്റ് നല്‍കാതെ നിര്‍ബന്ധപൂര്‍വ്വം ഇഖാമ പുതുക്കി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍സുലേറ്റിന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ സമീപിക്കുകയായിരുന്നു. ജോലിയും ശമ്പളവുമില്ലാതെ 8 മാസത്തോളം കേസ് നീണ്ടു പോയതിനാല്‍ തൊഴിലാളികള്‍ സ്വന്തം ചിലവില്‍ ടിക്കറ്റെടുത്തു നാട്ടിലേക്ക് പോകാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ കപ്പലിന് നേരെ അമേരിക്കൻ ആക്രമണം; എംടി ഹസ്നയുടെ എൻജിൻ തകർത്തു

International
  •  2 days ago
No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  3 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  3 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  3 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  3 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  3 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  3 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  3 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  3 days ago