HOME
DETAILS

എട്ടു മാസത്തെ പ്രതിസന്ധിക്ക് പരിഹാരമായി; ഒന്‍പത് മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു

  
backup
June 07, 2017 | 5:30 PM

%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf

 

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിത ജീവിതത്തിലായ ഒന്‍പത് മലയാളി തൊഴിലാളികള്‍ക്ക് ഒടുവില്‍ മോചനം. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മലപ്പുറം, കോഴിക്കോട്, തൃശൂര്‍, തൊടുപുഴ സ്വദേശികള്‍ക്ക് നാടയണയാന്‍ സാഹചര്യമൊരുക്കിയത്.

കോഴിക്കോട് സ്വദേശി റിസ്‌വാന്‍, മലപ്പുറം സ്വദേശികളായ അജയകുമാര്‍, സലീം, തൊടുപുഴക്കാരായ ഷിബിന്‍ പീറ്റര്‍, പര്‍വീണ്‍, തൃശൂര്‍ സ്വദേശികളായ അന്‍വര്‍, ശംസുദ്ദീന്‍, അരുണ്‍ എറണാകുളം, സുരേഷ് കണ്ണൂര്‍ എന്നിവരാണ് ലേബര്‍ കോടതിയിലെ കേസ് നീണ്ടു പോയതിനാല്‍ സ്വന്തം ചിലവില്‍ നാട്ടിലേക്ക് തിരിച്ചത്.

ജിദ്ദയിലെ ഒരു ഭക്ഷ്യ ഉല്‍പാദന കമ്പനിയിലേക്കെന്ന വ്യാജേനയാണ് ഒന്‍പതംഗ സംഘത്തെ 2014 ഒക്ടോബറില്‍ കേരളത്തിലെ ഒരു ഏജന്‍സി റിക്രൂട്ട് ചെയ്തത്. 35000 രൂപ ശമ്പളം, 8 മണിക്കൂര്‍ ജോലി, ഓവര്‍ടൈം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു 2 വര്‍ഷത്തെ കരാറില്‍ നല്‍കിയിരുന്നത്. എന്നാല്‍ ജിദ്ദയിലെത്തിയപ്പോള്‍ സ്ഥിതി ആകെ മാറി. വേറൊരു കോണ്‍ട്രാക്ടിംഗ് കമ്പനിയിലാണ് ജോലി നല്‍കിയത്. 20000 ല്‍ താഴെ ശമ്പളം. അധിക സമയ ജോലിക്ക് ശമ്പളവും നല്‍കിിയിരുന്നില്ല.

ഈ നിലക്ക് തുടരാന്‍ താല്‍പര്യമില്ലെന്ന് കമ്പനിയോട് പറഞ്ഞെങ്കിലും എക്‌സിറ്റ് നല്‍കാതെ നിര്‍ബന്ധപൂര്‍വ്വം ഇഖാമ പുതുക്കി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍സുലേറ്റിന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ സമീപിക്കുകയായിരുന്നു. ജോലിയും ശമ്പളവുമില്ലാതെ 8 മാസത്തോളം കേസ് നീണ്ടു പോയതിനാല്‍ തൊഴിലാളികള്‍ സ്വന്തം ചിലവില്‍ ടിക്കറ്റെടുത്തു നാട്ടിലേക്ക് പോകാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  3 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  3 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  3 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  3 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  3 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  3 days ago