HOME
DETAILS

ലീഗിനെതിരേയുള്ള പ്രചാരണം വാസ്തവ വിരുദ്ധമെന്ന്

  
Web Desk
October 26 2018 | 05:10 AM

%e0%b4%b2%e0%b5%80%e0%b4%97%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3

നിലമ്പൂര്‍: മമ്പാട് ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസാകാതെയും ചര്‍ച്ചക്കെടുക്കാതെയും വന്ന സാഹചര്യത്തില്‍ യു.ഡി.എഫിനെതിരേയും ലീഗിനെതിരേയും വന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ലീഗ് നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മമ്പാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റിനെതിരില്‍ യു.ഡി.എഫിലെ 10 അംഗങ്ങളും ഒപ്പിട്ട് നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്ന ദിവസം രാവിലെ അസുഖത്തെ തുടര്‍ന്ന് ഏഴാം വാര്‍ഡ് അംഗം കണ്ണിയന്‍ റുഖിയ്യ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം ഉണ്ടായിരുന്നുവെങ്കിലും അഡ്മിറ്റ് ചെയ്ത വിവരം ഇവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചില്ല. പഞ്ചായത്ത് ഓഫിസിലേക്ക് എത്തിക്കുന്നതിനായി എട്ടേമുക്കാലോടെ വാഹനവുമായി എത്തിയപ്പോഴാണ് പെരിന്തല്‍മണ്ണയില്‍ അഡ്മിറ്റ് ആയ വിവരം പ്രവര്‍ത്തകര്‍ അറിയുന്നത്. ലീഗിലെ പടലപിണക്കം മൂലമാണ് അവിശ്വാസം പരാജയപ്പെടാനിടയായതെന്ന പ്രചാരണവും ശുദ്ധ അസംബന്ധമാണ്. മുസ്‌ലിം ലീഗില്‍ യാതൊരു തരത്തിലും അഭിപ്രായഭിന്നതകളില്ലെന്നും നേതാക്കള്‍ അറിയിച്ചു. പ്രസിഡന്റ് തെരെഞ്ഞടുപ്പിനിടെ വോട്ട് അസാധുവാക്കിയത് മെംബര്‍ റസിയ ആണെന്ന പ്രസ്താവനയും തെറ്റാണ്. കണ്ണിയന്‍ റുഖിയ്യക്കെതിരേ ടൗണ്‍ വാര്‍ഡ് മുസ്‌ലിംലീഗ് കമ്മിറ്റി രംഗത്തുവന്നതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നുമുള്ള പ്രസ്താവന തെറ്റാണെന്നും നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. റുഖിയ്യയെ ആദ്യത്തെ ആറു മാസത്തേക്കാണ് പ്രസിഡന്റാക്കിയിരുന്നത്. എന്നാല്‍ രണ്ടുവര്‍ഷവും ഒരു മാസവും പ്രസിഡന്റ് പദവി നല്‍കിയതിന് ശേഷമാണ് റുഖിയ്യയെ മാറ്റിയത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാഞ്ഞിരാല ഷമിനക്ക് റുഖിയ്യ വോട്ട് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്ത ദിവസം വോട്ടിങിന് ഹാജരാകാതിരുന്ന കണ്ണിയന്‍ റുഖിയ്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും, തെറ്റുകള്‍ കണ്ടെത്തിയാല്‍ അവരെ മെംബര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും ഇന്നലെ ചേര്‍ന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  7 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  7 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  8 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  8 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  8 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  8 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  8 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  9 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  9 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  9 hours ago