HOME
DETAILS

കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നത് സ്വകാര്യ കമ്പനി വിവാദം പുകയുന്നു

  
backup
September 18, 2019 | 4:31 AM

kifbi-is-inspecting-by-private-company

 

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നതിനുള്ള ചുമതല സ്വകാര്യ കമ്പനിക്ക് നല്‍കിയത് വിവാദത്തിലേക്ക്. മതിയായ യോഗ്യതകളില്ലാത്ത കമ്പനിക്ക് പദ്ധതി വിലയിരുത്തലിന്റെ ചുമതല നല്‍കി കോടികള്‍ അനുവദിച്ചത് ഈ മാസം 10ന് സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു.
തട്ടിക്കൂട്ട് കമ്പനിക്ക് പരിശോധനാ ചുമതല നല്‍കിയത് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കിഫ്ബിലെ പ്രൊജക്ടുകള്‍ പരിശോധിക്കാനായി ചീഫ് പ്രൊജക്ട് എക്‌സാമിനര്‍ തലവനായ അപ്രൈസല്‍ ഡിവിഷന്‍ നിലവിലുണ്ട്. ഇതിനുപുറമെയാണ് ടെറാനസ് എന്ന സ്വകാര്യ കമ്പനിയെയും നിയോഗിച്ചിരിക്കുന്നത്. ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നത്. കിഫ്ബിയുടെ 32,000 കോടിയുടെ പദ്ധതികള്‍ പരിശോധിച്ചത് 2015ല്‍ മാത്രം രൂപീകരിച്ച ഈ കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു.
കരാറുകാര്‍ നല്‍കുന്ന രൂപരേഖ പരിശോധിച്ച് അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശം നല്‍കുകയാണ് കമ്പനിയുടെ ചുമതല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ടെറാനസിന് ധനവകുപ്പില്‍നിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ടെറാനസിന്റെ ഉടമയുടെ പേരില്‍ മറ്റൊരു കണ്‍സള്‍ട്ടന്‍സി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
പദ്ധതികള്‍ വിലയിരുത്തിയ വകയില്‍ ഇതുവരെ ആറുകോടിയിലധികം രൂപയാണ് ടെറാനസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കിഫ്ബി നേരിട്ട് 63,38,697 രൂപയും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന 6.06 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് നേരത്തേ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് ധനമന്ത്രി രേഖാമൂലം മറുപടി നല്‍കിയിരുന്നു.
അതേസമയം, ടെന്‍ഡര്‍ വിളിച്ചാണ് ടെറാനസിന് കരാര്‍ നല്‍കിയതെന്ന് ധനവകുപ്പ് പ്രതികരിച്ചു. ടെറാനസിന്റെ വിലയിരുത്തലിലൂടെ കിഫ്ബിക്ക് മൂവായിരം കോടി രൂപയുടെ ലാഭമുണ്ടായിട്ടുണ്ടെന്നും ധനവകുപ്പ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെർച്വൽ ലാബുകൾ അടക്കം സജ്ജം; ഒരേ സമയം ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ; യു.എ.ഇ സർവകലാശാലകൾ ഹൈബ്രിഡ് പഠന സംവിധാനം ശക്തമാക്കുന്നു

uae
  •  6 hours ago
No Image

സമാധാന പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഇറാന്റെ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് ട്രംപ്, വീണ്ടും യുദ്ധം? 

International
  •  7 hours ago
No Image

പാലക്കാട് സി.പി.എമ്മിൽ ഭാരവാഹികൾ ഉൾപ്പെടെ പാർട്ടി വിട്ടു; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനം

Kerala
  •  7 hours ago
No Image

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് സി.പി.ഐ; അങ്ങനെയൊന്നില്ലെന്ന് സി.പി.എം 

Kerala
  •  7 hours ago
No Image

32 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പൂച്ചയ്ക്ക് രക്ഷകരായി ഫയര്‍ ഫോഴ്‌സ്; ഇരിക്കൂറില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം

Kerala
  •  7 hours ago
No Image

പ്രതിപക്ഷ നേതാവാര് ? സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ

National
  •  7 hours ago
No Image

30 വര്‍ഷത്തെ പ്രണയം കോടതി കയറുന്നു: ലിവ്ഇന്‍ പങ്കാളിയെ സഹോദരി തടഞ്ഞുവച്ചതായി പരാതി

National
  •  7 hours ago
No Image

മുഖ്യമന്ത്രി കസേരയിൽ ആര്? കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു; ഖാർഗെ കർണാടകയിൽ, ഹൈക്കമാൻഡ് ചർച്ചകൾ വഴിമുട്ടി

Kerala
  •  8 hours ago
No Image

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഉടമയും രണ്ട് യുവതികളും പൊലിസ് പിടിയിൽ

Kerala
  •  8 hours ago
No Image

മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ; നേതാക്കളെ പിടിച്ചുനിർത്താൻ നേതൃത്വങ്ങൾ നെട്ടോട്ടത്തിൽ

National
  •  8 hours ago