HOME
DETAILS

കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നത് സ്വകാര്യ കമ്പനി വിവാദം പുകയുന്നു

  
backup
September 18, 2019 | 4:31 AM

kifbi-is-inspecting-by-private-company

 

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നതിനുള്ള ചുമതല സ്വകാര്യ കമ്പനിക്ക് നല്‍കിയത് വിവാദത്തിലേക്ക്. മതിയായ യോഗ്യതകളില്ലാത്ത കമ്പനിക്ക് പദ്ധതി വിലയിരുത്തലിന്റെ ചുമതല നല്‍കി കോടികള്‍ അനുവദിച്ചത് ഈ മാസം 10ന് സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു.
തട്ടിക്കൂട്ട് കമ്പനിക്ക് പരിശോധനാ ചുമതല നല്‍കിയത് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കിഫ്ബിലെ പ്രൊജക്ടുകള്‍ പരിശോധിക്കാനായി ചീഫ് പ്രൊജക്ട് എക്‌സാമിനര്‍ തലവനായ അപ്രൈസല്‍ ഡിവിഷന്‍ നിലവിലുണ്ട്. ഇതിനുപുറമെയാണ് ടെറാനസ് എന്ന സ്വകാര്യ കമ്പനിയെയും നിയോഗിച്ചിരിക്കുന്നത്. ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നത്. കിഫ്ബിയുടെ 32,000 കോടിയുടെ പദ്ധതികള്‍ പരിശോധിച്ചത് 2015ല്‍ മാത്രം രൂപീകരിച്ച ഈ കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു.
കരാറുകാര്‍ നല്‍കുന്ന രൂപരേഖ പരിശോധിച്ച് അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശം നല്‍കുകയാണ് കമ്പനിയുടെ ചുമതല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ടെറാനസിന് ധനവകുപ്പില്‍നിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ടെറാനസിന്റെ ഉടമയുടെ പേരില്‍ മറ്റൊരു കണ്‍സള്‍ട്ടന്‍സി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
പദ്ധതികള്‍ വിലയിരുത്തിയ വകയില്‍ ഇതുവരെ ആറുകോടിയിലധികം രൂപയാണ് ടെറാനസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കിഫ്ബി നേരിട്ട് 63,38,697 രൂപയും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന 6.06 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് നേരത്തേ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് ധനമന്ത്രി രേഖാമൂലം മറുപടി നല്‍കിയിരുന്നു.
അതേസമയം, ടെന്‍ഡര്‍ വിളിച്ചാണ് ടെറാനസിന് കരാര്‍ നല്‍കിയതെന്ന് ധനവകുപ്പ് പ്രതികരിച്ചു. ടെറാനസിന്റെ വിലയിരുത്തലിലൂടെ കിഫ്ബിക്ക് മൂവായിരം കോടി രൂപയുടെ ലാഭമുണ്ടായിട്ടുണ്ടെന്നും ധനവകുപ്പ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  6 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  6 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  6 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  6 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  6 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  6 days ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  6 days ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  6 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  6 days ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  7 days ago