HOME
DETAILS

കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നത് സ്വകാര്യ കമ്പനി വിവാദം പുകയുന്നു

  
backup
September 18, 2019 | 4:31 AM

kifbi-is-inspecting-by-private-company

 

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നതിനുള്ള ചുമതല സ്വകാര്യ കമ്പനിക്ക് നല്‍കിയത് വിവാദത്തിലേക്ക്. മതിയായ യോഗ്യതകളില്ലാത്ത കമ്പനിക്ക് പദ്ധതി വിലയിരുത്തലിന്റെ ചുമതല നല്‍കി കോടികള്‍ അനുവദിച്ചത് ഈ മാസം 10ന് സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു.
തട്ടിക്കൂട്ട് കമ്പനിക്ക് പരിശോധനാ ചുമതല നല്‍കിയത് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കിഫ്ബിലെ പ്രൊജക്ടുകള്‍ പരിശോധിക്കാനായി ചീഫ് പ്രൊജക്ട് എക്‌സാമിനര്‍ തലവനായ അപ്രൈസല്‍ ഡിവിഷന്‍ നിലവിലുണ്ട്. ഇതിനുപുറമെയാണ് ടെറാനസ് എന്ന സ്വകാര്യ കമ്പനിയെയും നിയോഗിച്ചിരിക്കുന്നത്. ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നത്. കിഫ്ബിയുടെ 32,000 കോടിയുടെ പദ്ധതികള്‍ പരിശോധിച്ചത് 2015ല്‍ മാത്രം രൂപീകരിച്ച ഈ കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു.
കരാറുകാര്‍ നല്‍കുന്ന രൂപരേഖ പരിശോധിച്ച് അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശം നല്‍കുകയാണ് കമ്പനിയുടെ ചുമതല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ടെറാനസിന് ധനവകുപ്പില്‍നിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ടെറാനസിന്റെ ഉടമയുടെ പേരില്‍ മറ്റൊരു കണ്‍സള്‍ട്ടന്‍സി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
പദ്ധതികള്‍ വിലയിരുത്തിയ വകയില്‍ ഇതുവരെ ആറുകോടിയിലധികം രൂപയാണ് ടെറാനസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കിഫ്ബി നേരിട്ട് 63,38,697 രൂപയും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന 6.06 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് നേരത്തേ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് ധനമന്ത്രി രേഖാമൂലം മറുപടി നല്‍കിയിരുന്നു.
അതേസമയം, ടെന്‍ഡര്‍ വിളിച്ചാണ് ടെറാനസിന് കരാര്‍ നല്‍കിയതെന്ന് ധനവകുപ്പ് പ്രതികരിച്ചു. ടെറാനസിന്റെ വിലയിരുത്തലിലൂടെ കിഫ്ബിക്ക് മൂവായിരം കോടി രൂപയുടെ ലാഭമുണ്ടായിട്ടുണ്ടെന്നും ധനവകുപ്പ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെഷ്യൽ അധ്യാപക നിയമനം: കേരളത്തിന് നൽകാനുള്ള തടഞ്ഞുവെച്ച ഫണ്ട് ഉടൻ നൽകാമെന്ന് - കേന്ദ്രം സുപ്രിംകോടതിയിൽ

National
  •  20 minutes ago
No Image

എസ്.ഐ.സി ഗ്ലോബൽ സമിതി രൂപീകരിച്ചു; സമസ്തയുടെ സന്ദേശം അന്തർദേശീയ തലത്തിൽ വ്യാപിപ്പിക്കും

organization
  •  23 minutes ago
No Image

ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിനെതിരെയുള്ള പ്രദേശവാസികളുടെ സമരം: വിജയിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് എം.എൻ കാരശ്ശേരി

Kerala
  •  36 minutes ago
No Image

'ഇതൊരു മുന്നറിയിപ്പാണ്': സ്ഥിരമായ കാൽമുട്ട് വേദന അവഗണിക്കരുത്; ഈ രോ​ഗ ലക്ഷണമായേക്കാമെന്ന് യുഎഇയിലെ ഡോക്ടർമാർ

uae
  •  an hour ago
No Image

ഫ്രഷ് കട്ട് പ്രതിസന്ധി: മാലിന്യപ്രശ്നം പരിഹരിക്കാതെ ചർച്ചയ്ക്കില്ലെന്ന് യുഡിഎഫ്; കളക്ടർ വിളിച്ചുചേർത്ത യോഗം പരാജയം

Kerala
  •  an hour ago
No Image

ഒമാനിലെ മുസന്ദം ​ഗവർണറേറ്റിൽ ഭൂചലനം; യുഎഇയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം

uae
  •  an hour ago
No Image

ഐഡി നഷ്ടപ്പെട്ടാലും ആശങ്ക വേണ്ട; ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ആക്‌സസ് ചെയ്യാനുള്ള മാർ​ഗമിതാ

uae
  •  2 hours ago
No Image

ഈ അവസരം പാഴാക്കരുത്: 4788 രൂപയുടെ ചാറ്റ്‌ജിപിടി ഗോ പ്ലാൻ ഇപ്പോൾ സൗജന്യമായി നേടാം: എങ്ങനെ രജിസ്റ്റർ ചെയ്യാം? അറിയേണ്ടതെല്ലാം

Tech
  •  2 hours ago
No Image

ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യ ക്യാൻസലേഷൻ: റീഫണ്ട് നിയമത്തിലും വൻ മാറ്റവുമായി ഡിജിസിഎ; പ്രവാസികൾക്ക് ആശ്വാസം

uae
  •  2 hours ago
No Image

തീ കത്തിപ്പടര്‍ന്ന വീട്ടില്‍ നിന്നും കുട്ടിയെ സാഹസികമായി രക്ഷിച്ച് യുവാവ്; അഭിനന്ദനം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

Saudi-arabia
  •  3 hours ago