HOME
DETAILS

കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നത് സ്വകാര്യ കമ്പനി വിവാദം പുകയുന്നു

  
backup
September 18, 2019 | 4:31 AM

kifbi-is-inspecting-by-private-company

 

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നതിനുള്ള ചുമതല സ്വകാര്യ കമ്പനിക്ക് നല്‍കിയത് വിവാദത്തിലേക്ക്. മതിയായ യോഗ്യതകളില്ലാത്ത കമ്പനിക്ക് പദ്ധതി വിലയിരുത്തലിന്റെ ചുമതല നല്‍കി കോടികള്‍ അനുവദിച്ചത് ഈ മാസം 10ന് സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു.
തട്ടിക്കൂട്ട് കമ്പനിക്ക് പരിശോധനാ ചുമതല നല്‍കിയത് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കിഫ്ബിലെ പ്രൊജക്ടുകള്‍ പരിശോധിക്കാനായി ചീഫ് പ്രൊജക്ട് എക്‌സാമിനര്‍ തലവനായ അപ്രൈസല്‍ ഡിവിഷന്‍ നിലവിലുണ്ട്. ഇതിനുപുറമെയാണ് ടെറാനസ് എന്ന സ്വകാര്യ കമ്പനിയെയും നിയോഗിച്ചിരിക്കുന്നത്. ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നത്. കിഫ്ബിയുടെ 32,000 കോടിയുടെ പദ്ധതികള്‍ പരിശോധിച്ചത് 2015ല്‍ മാത്രം രൂപീകരിച്ച ഈ കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു.
കരാറുകാര്‍ നല്‍കുന്ന രൂപരേഖ പരിശോധിച്ച് അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശം നല്‍കുകയാണ് കമ്പനിയുടെ ചുമതല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ടെറാനസിന് ധനവകുപ്പില്‍നിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ടെറാനസിന്റെ ഉടമയുടെ പേരില്‍ മറ്റൊരു കണ്‍സള്‍ട്ടന്‍സി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
പദ്ധതികള്‍ വിലയിരുത്തിയ വകയില്‍ ഇതുവരെ ആറുകോടിയിലധികം രൂപയാണ് ടെറാനസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കിഫ്ബി നേരിട്ട് 63,38,697 രൂപയും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന 6.06 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് നേരത്തേ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് ധനമന്ത്രി രേഖാമൂലം മറുപടി നല്‍കിയിരുന്നു.
അതേസമയം, ടെന്‍ഡര്‍ വിളിച്ചാണ് ടെറാനസിന് കരാര്‍ നല്‍കിയതെന്ന് ധനവകുപ്പ് പ്രതികരിച്ചു. ടെറാനസിന്റെ വിലയിരുത്തലിലൂടെ കിഫ്ബിക്ക് മൂവായിരം കോടി രൂപയുടെ ലാഭമുണ്ടായിട്ടുണ്ടെന്നും ധനവകുപ്പ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  2 days ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  2 days ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  2 days ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  2 days ago
No Image

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം

Football
  •  2 days ago
No Image

വേനൽ കടുക്കുന്നു; ദുബൈയിൽ ഇത്തവണയും 'നാല് ദിവസത്തെ വർക്ക് വീക്ക്' തിരിച്ചെത്തുമോ? പ്രതീക്ഷയോടെ ജീവനക്കാർ

uae
  •  2 days ago
No Image

72 വർഷമായിട്ടും ആർക്കും തകർക്കാനായില്ല; ലോകകപ്പ് ചരിത്രത്തിൽ ആ ടീം കുറിച്ച 'അമാനുഷിക' റെക്കോർഡ്!

Cricket
  •  2 days ago
No Image

നഗരവികസനത്തിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഷാർജ; നാല് പ്രധാന മേഖലകളെ സിറ്റികളായി പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

ചരിത്രത്തിലാദ്യം, ബംഗ്ലാ മണ്ണിൽ നാണംകെട്ട് ഓസ്ട്രേലിയ; തകർന്നടിഞ്ഞത് 20 വർഷത്തെ അപൂർവ്വ ലോക റെക്കോർഡ്!

Cricket
  •  2 days ago
No Image

ശരീര ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ സ്തനാർബുദ സാധ്യതയും കുറയ്ക്കുമെന്ന് പഠനം

International
  •  2 days ago