HOME
DETAILS

ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് തിരിച്ചടി

  
backup
September 20, 2019 | 7:20 PM

%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b5%82%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81


കൊണ്ടോട്ടി: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ വിഭജനത്തില്‍ നിന്നുളള സര്‍ക്കാര്‍ പിന്മാറ്റം ഭൂവിസ്തൃതിയും ജനസംഖ്യയും കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. സാമ്പത്തിക ബാധ്യത മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ വിഭജനത്തില്‍നിന്ന് പിന്മാറുന്നത്.
എന്നാല്‍, ഇതു കാലങ്ങളായി വിഭജനം കാത്തുനില്‍ക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. 2015ല്‍ അവസാന നിമിഷമാണ് പല പഞ്ചായത്തുകളുടെയും വിഭജനം റദ്ദായത്. ജനസംഖ്യ 27430ല്‍ അധികമുള്ളവ, 32 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതി, 50 ലക്ഷം രൂപയിലധികം തനതു വരുമാനം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുള്ള സൗകര്യം എന്നിവ വിലയിരുത്തിയാണ് പഞ്ചായത്തുകളെ വിഭജിക്കാന്‍ തീരുമാനിച്ചിരുന്നത്. രണ്ടോ അധിലധികമോ പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയും പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാന്‍ ഡി ലിമിറ്റേഷന്‍ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
വിഭജനത്തിന് കാത്തിരിക്കുന്ന നിരവധി പഞ്ചായത്തുകള്‍ ഇപ്പോള്‍ അരലക്ഷത്തിലേറെ ജനസംഖ്യയുള്ളവയാണ്. മലപ്പുറം ആനക്കയം,അങ്ങാടിപ്പുറം,പാണ്ടിക്കാട്,മൂന്നിയൂര്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ അരലക്ഷത്തിന് മുകളിലാണ് ജനസംഖ്യ. 2020ല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകള്‍ വിഭജിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 2011ലെ സെന്‍സെസ് മുന്‍നിര്‍ത്തിയാണ് ഇതിനായി ജനസംഖ്യ പരിശോധിച്ചത്. ആദ്യം നൂറിലേറെ ഗ്രാമപഞ്ചായത്തുകള്‍ വിഭജിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഏറ്റവും വലിയ പഞ്ചായത്തുകളായ 40 എണ്ണമാക്കി ചുരുക്കി. എന്നാല്‍, പുതിയ പഞ്ചായത്തുകള്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് അറിഞ്ഞതോടെയാണ് തല്‍ക്കാലം വാര്‍ഡ് വിഭജനം നടത്തി പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടെന്ന നിലപാടിലെത്തിയത്. ജനസംഖ്യയും വിസ്തൃതിയും കൂടിയ പഞ്ചായത്തുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് മതിയായ സേനങ്ങള്‍ ലഭ്യമാകണമെങ്കില്‍ ഇനിയും അഞ്ചു വര്‍ഷം കാത്തിരിക്കേണ്ട ഗതികേടാണുള്ളത്.
ഓരോ ഗ്രാമപഞ്ചായത്തിനും കീഴില്‍ പഞ്ചായത്ത് ഓഫിസ്, കൃഷിഓഫിസ്,ആരോഗ്യ കേന്ദ്രം,ഹോമിയോ,ആയുര്‍വേദം, മൃഗാശുപത്രി, കൃഷിഭവന്‍, തൊഴിലുറപ്പ് തുടങ്ങിയ വിവിധ സേവനങ്ങള്‍ ലഭ്യമാകും. വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസിലെത്തുന്ന ജനങ്ങള്‍ക്ക് പെട്ടെന്ന് സേവനവും ലഭ്യമാകും.
ജനസംഖ്യ കൂടുതലുള്ളവയ്ക്ക് നിലവിലെ പരിധിയില്‍ നിന്നുള്ള സേവനമാണ് ലഭിക്കുക. വിഭജനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച സാധാരണക്കാരാണ് ഇതോടെ ദുരിതത്തിലാവുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  5 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  5 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  5 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  5 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  5 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  5 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  5 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  5 days ago