HOME
DETAILS

ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് തിരിച്ചടി

  
backup
September 20, 2019 | 7:20 PM

%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b5%82%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81


കൊണ്ടോട്ടി: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ വിഭജനത്തില്‍ നിന്നുളള സര്‍ക്കാര്‍ പിന്മാറ്റം ഭൂവിസ്തൃതിയും ജനസംഖ്യയും കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. സാമ്പത്തിക ബാധ്യത മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ വിഭജനത്തില്‍നിന്ന് പിന്മാറുന്നത്.
എന്നാല്‍, ഇതു കാലങ്ങളായി വിഭജനം കാത്തുനില്‍ക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. 2015ല്‍ അവസാന നിമിഷമാണ് പല പഞ്ചായത്തുകളുടെയും വിഭജനം റദ്ദായത്. ജനസംഖ്യ 27430ല്‍ അധികമുള്ളവ, 32 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതി, 50 ലക്ഷം രൂപയിലധികം തനതു വരുമാനം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുള്ള സൗകര്യം എന്നിവ വിലയിരുത്തിയാണ് പഞ്ചായത്തുകളെ വിഭജിക്കാന്‍ തീരുമാനിച്ചിരുന്നത്. രണ്ടോ അധിലധികമോ പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയും പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാന്‍ ഡി ലിമിറ്റേഷന്‍ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
വിഭജനത്തിന് കാത്തിരിക്കുന്ന നിരവധി പഞ്ചായത്തുകള്‍ ഇപ്പോള്‍ അരലക്ഷത്തിലേറെ ജനസംഖ്യയുള്ളവയാണ്. മലപ്പുറം ആനക്കയം,അങ്ങാടിപ്പുറം,പാണ്ടിക്കാട്,മൂന്നിയൂര്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ അരലക്ഷത്തിന് മുകളിലാണ് ജനസംഖ്യ. 2020ല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകള്‍ വിഭജിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 2011ലെ സെന്‍സെസ് മുന്‍നിര്‍ത്തിയാണ് ഇതിനായി ജനസംഖ്യ പരിശോധിച്ചത്. ആദ്യം നൂറിലേറെ ഗ്രാമപഞ്ചായത്തുകള്‍ വിഭജിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഏറ്റവും വലിയ പഞ്ചായത്തുകളായ 40 എണ്ണമാക്കി ചുരുക്കി. എന്നാല്‍, പുതിയ പഞ്ചായത്തുകള്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് അറിഞ്ഞതോടെയാണ് തല്‍ക്കാലം വാര്‍ഡ് വിഭജനം നടത്തി പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടെന്ന നിലപാടിലെത്തിയത്. ജനസംഖ്യയും വിസ്തൃതിയും കൂടിയ പഞ്ചായത്തുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് മതിയായ സേനങ്ങള്‍ ലഭ്യമാകണമെങ്കില്‍ ഇനിയും അഞ്ചു വര്‍ഷം കാത്തിരിക്കേണ്ട ഗതികേടാണുള്ളത്.
ഓരോ ഗ്രാമപഞ്ചായത്തിനും കീഴില്‍ പഞ്ചായത്ത് ഓഫിസ്, കൃഷിഓഫിസ്,ആരോഗ്യ കേന്ദ്രം,ഹോമിയോ,ആയുര്‍വേദം, മൃഗാശുപത്രി, കൃഷിഭവന്‍, തൊഴിലുറപ്പ് തുടങ്ങിയ വിവിധ സേവനങ്ങള്‍ ലഭ്യമാകും. വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസിലെത്തുന്ന ജനങ്ങള്‍ക്ക് പെട്ടെന്ന് സേവനവും ലഭ്യമാകും.
ജനസംഖ്യ കൂടുതലുള്ളവയ്ക്ക് നിലവിലെ പരിധിയില്‍ നിന്നുള്ള സേവനമാണ് ലഭിക്കുക. വിഭജനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച സാധാരണക്കാരാണ് ഇതോടെ ദുരിതത്തിലാവുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒന്നുകിൽ കരാർ, അല്ലെങ്കിൽ നാശം'; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്

International
  •  15 days ago
No Image

രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 50 രൂപയും വർധിക്കാൻ സാധ്യത

National
  •  15 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് ആരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

Kuwait
  •  15 days ago
No Image

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

Kerala
  •  15 days ago
No Image

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ തൃണമൂൽ സുപ്രിം കോടതിയിൽ; നാളെ പ്രത്യേക സിറ്റിംഗ്

National
  •  15 days ago
No Image

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

Saudi-arabia
  •  15 days ago
No Image

സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല; കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  15 days ago
No Image

ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ

International
  •  15 days ago
No Image

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

National
  •  15 days ago
No Image

'ഉടൻ ദുബൈയിൽ വെച്ച് കണ്ടുമുട്ടാം'; ദുബൈയിലേക്ക് വരാൻ വേണ്ടി കരഞ്ഞ കെനിയൻ ബാലനെ സ്വാഗതം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  15 days ago