HOME
DETAILS

വികസനം മുരടിച്ച് നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍

  
backup
November 04, 2018 | 9:39 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b0%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5

 

നീലേശ്വരം: സ്ഥലമുണ്ടെങ്കിലും വികസനം ഒട്ടുമില്ലാതെ മുരടിച്ചു നില്‍ക്കുകയാണ് നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍. ഷൊര്‍ണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ മറ്റേതൊരു റെയില്‍വേ സ്റ്റേഷനും സ്വന്തമായി ഇല്ലാത്ത 24.42 ഏക്കര്‍ സ്ഥലം നീലേശ്വരം റെയില്‍സ്റ്റേഷന്റെ കൈവശം ഉണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ സതേണ്‍ റെയില്‍വെ അധികൃതര്‍ മുന്നോട്ടുവരുന്നില്ല. കാഞ്ഞങ്ങാട്-കാണിയൂര്‍ പാത യാഥാര്‍ഥ്യമായാല്‍ നീലേശ്വരത്തെ ഓപറേറ്റിങ് സ്റ്റേഷനാക്കി മാറ്റാനാകും. അതുവഴി കാഞ്ഞങ്ങാട്ടുനിന്നുള്ള ട്രെയിനുകള്‍ക്കെല്ലാം 10 കിലോമീറ്റര്‍ ഇപ്പുറത്തുള്ള നീലേശ്വരത്തു വന്ന് വെള്ളം നിറയ്ക്കാനും മറ്റുമാവും. എം.പി പി. കരുണാകരന്റെ ഹോം സ്റ്റേഷനാണെങ്കിലും ഇപ്പോള്‍ തന്നെ പ്രധാനപ്പെട്ട വണ്ടികള്‍ക്കൊന്നും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
ചെന്നൈ മെയിലിന് സ്റ്റോപ്പ് അനുവദിച്ചു കിട്ടാന്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഇതുവരെയായി സ്റ്റോപ്പ് അനുവദിക്കുകയുണ്ടായില്ല. കിനാനൂര്‍-കരിന്തളം, മടിക്കൈ, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി, കോടോംബേളൂര്‍ എന്നീ പഞ്ചായത്തുകളിലെ യാത്രക്കാര്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വരുമാനത്തിലും ജില്ലയില്‍ മൂന്നാമത്തെ റെയില്‍വേ സ്റ്റേഷനാണ് നീലേശ്വരം.
എന്നാലും റെയില്‍വേ അധികൃതരുടെ അവഗണന തുടരുകയാണ്. ശക്തമായ രാഷ്ടീയ സമ്മര്‍ദ്ദമുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റെയില്‍വേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടല്‍, നല്ല ശൗചാലയം, എന്നിവ ഇപ്പോഴും നീലേശ്വരത്തില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാന്‍ റെയില്‍വേ അധികൃതര്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം തന്റെ ഫണ്ടില്‍ നിന്ന് അനുവദിച്ച ശുചിമുറി കെട്ടിയസമുച്ചയത്തിന് തറക്കല്ലിടാന്‍ വന്നപ്പോള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നേതാവ് സദാശിവന്‍ എം.പിയെ നീലേശ്വരത്തിന്റെ സമഗ്ര വികസനത്തിനു വേണ്ട കാര്യങ്ങള്‍ അറിയിച്ചിരുന്നു. ബി.ജെ.പി. ജില്ലാ നേതാക്കളും സുരേഷ് ഗോപി എം.പിക്കു നിവേദനം നല്‍കിയിരുന്നു. അതില്‍ ചില കാര്യങ്ങളിലിടപെടാമെന്ന് സുരേഷ് ഗോപി എം.പി നേതാക്കള്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.
വികസനമുരടിപ്പ് അവസാനിപ്പിച്ചാല്‍ സെക്കന്തരാബാദും ഹൈദരാബാദും പോലെ ഇരട്ട സ്റ്റേഷനുകളാക്കി കാഞ്ഞങ്ങാടിനെയും നീലേശ്വരത്തെയും മാറ്റാനാവും. അതിന് സര്‍വകക്ഷികളും രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നാണ് ആറുപഞ്ചായത്തുകളില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  6 days ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  6 days ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  6 days ago
No Image

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് പി.വി അൻവർ

Kerala
  •  6 days ago
No Image

വിവിഐപി നേതാക്കള്‍ക്കും സത്യപ്രതിജ്ഞ വേദിയില്‍ സീറ്റ്: അനുമതി നല്‍കി ലോക്ഭവന്‍

Kerala
  •  6 days ago
No Image

ഇവർ മന്ത്രിമാർ

Kerala
  •  6 days ago
No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  6 days ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  6 days ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  6 days ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  6 days ago