HOME
DETAILS

ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ളവരെ മറികടന്നു തന്നെ: ജലീല്‍ രാജി വെക്കുമോ?

  
Web Desk
November 07 2018 | 09:11 AM

more-documents-reveal-on-jaleel-intervention2586986

കോഴിക്കോട്: തന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മാനേജറായി നിയമിച്ചതുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ആരോപണത്തെ പ്രതിരോധിക്കാനാവാതെ മന്ത്രി കെ.ടി ജലീല്‍. മാനേജര്‍ തസ്തികയിലേക്ക് നേരത്തെ നല്‍കിയ അപേക്ഷകരില്‍ യോഗ്യരായവരില്ലാത്തതുകൊണ്ടാണ് ബന്ധുവായ കെ.ടി അദീപിനെ നിയമിച്ചതെന്നായിരുന്നു മന്ത്രിയുടെ വാദം.

എന്നാല്‍ ജലീലിനെ കുടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നേരത്തെ അപേക്ഷിച്ചവരില്‍ അഞ്ചു പേര്‍ യോഗ്യരായവരുണ്ടയിരുന്നു. ഇതില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവരുമുണ്ടെന്നാണ് അറിയുന്നത്.

ഇന്റര്‍വ്യൂവിനെത്തിയ രണ്ടു പേര്‍ കെ.ടി അദീപിനേക്കാളും യോഗ്യതയുള്ളവരായിരുന്നു. എസ്.ബി.ഐ ഉദ്യോഗസ്ഥനായ മോഹനന്‍, ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ തന്റെ ഡെപ്യൂട്ടി മാനോജറായ റിജാസ് എന്നിവര്‍ എം.ബി.എ യോഗ്യതയുള്ളവരും മൂന്നു വര്‍ഷം മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തവരുമാണ്.

എന്തുകൊണ്ടും കെ.ടി അദീപിനേക്കാള്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ച യോഗ്യതയുള്ളവരാണ് ഇരുവരും. ഇവരുണ്ടായിരിക്കെയാണ് മാനദണ്ഡത്തില്‍ മാറ്റം വരുത്തി ബി.ടെ.ക് യോഗ്യതയുള്ള അദീപിനെ നിയമിച്ചത്. ഈ രേഖകള്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ഓഫീസില്‍ പോയി പരിശോധിച്ചിരിക്കുകയാണ്. ഈ രേഖകള്‍ വിവരാവകാശ നിയമ പ്രകാരം ലഭിക്കാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം അപേക്ഷകര്‍ക്കു നേരിട്ടു ഓഫീസില്‍ പോയി രേഖകള്‍ പരിശോധിക്കാന്‍ അവകാശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിറോസ് പരിശോധിച്ചത്.

നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ അപേക്ഷരില്‍ യോഗ്യതയുള്ളവരുണ്ടായിരുന്നില്ലെന്നാണ് ജലീല്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ യോഗ്യരുണ്ടെന്ന വിവരം പുറന്നു വന്നതോടെ ജലീലിന്റെ ഈ വാദവും പൊളിഞ്ഞിരിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  18 minutes ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  an hour ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  2 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  2 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  2 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  2 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  2 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  3 hours ago