HOME
DETAILS

ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ളവരെ മറികടന്നു തന്നെ: ജലീല്‍ രാജി വെക്കുമോ?

  
backup
November 07, 2018 | 9:20 AM

more-documents-reveal-on-jaleel-intervention2586986

കോഴിക്കോട്: തന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മാനേജറായി നിയമിച്ചതുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ആരോപണത്തെ പ്രതിരോധിക്കാനാവാതെ മന്ത്രി കെ.ടി ജലീല്‍. മാനേജര്‍ തസ്തികയിലേക്ക് നേരത്തെ നല്‍കിയ അപേക്ഷകരില്‍ യോഗ്യരായവരില്ലാത്തതുകൊണ്ടാണ് ബന്ധുവായ കെ.ടി അദീപിനെ നിയമിച്ചതെന്നായിരുന്നു മന്ത്രിയുടെ വാദം.

എന്നാല്‍ ജലീലിനെ കുടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നേരത്തെ അപേക്ഷിച്ചവരില്‍ അഞ്ചു പേര്‍ യോഗ്യരായവരുണ്ടയിരുന്നു. ഇതില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവരുമുണ്ടെന്നാണ് അറിയുന്നത്.

ഇന്റര്‍വ്യൂവിനെത്തിയ രണ്ടു പേര്‍ കെ.ടി അദീപിനേക്കാളും യോഗ്യതയുള്ളവരായിരുന്നു. എസ്.ബി.ഐ ഉദ്യോഗസ്ഥനായ മോഹനന്‍, ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ തന്റെ ഡെപ്യൂട്ടി മാനോജറായ റിജാസ് എന്നിവര്‍ എം.ബി.എ യോഗ്യതയുള്ളവരും മൂന്നു വര്‍ഷം മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തവരുമാണ്.

എന്തുകൊണ്ടും കെ.ടി അദീപിനേക്കാള്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ച യോഗ്യതയുള്ളവരാണ് ഇരുവരും. ഇവരുണ്ടായിരിക്കെയാണ് മാനദണ്ഡത്തില്‍ മാറ്റം വരുത്തി ബി.ടെ.ക് യോഗ്യതയുള്ള അദീപിനെ നിയമിച്ചത്. ഈ രേഖകള്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ഓഫീസില്‍ പോയി പരിശോധിച്ചിരിക്കുകയാണ്. ഈ രേഖകള്‍ വിവരാവകാശ നിയമ പ്രകാരം ലഭിക്കാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം അപേക്ഷകര്‍ക്കു നേരിട്ടു ഓഫീസില്‍ പോയി രേഖകള്‍ പരിശോധിക്കാന്‍ അവകാശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിറോസ് പരിശോധിച്ചത്.

നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ അപേക്ഷരില്‍ യോഗ്യതയുള്ളവരുണ്ടായിരുന്നില്ലെന്നാണ് ജലീല്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ യോഗ്യരുണ്ടെന്ന വിവരം പുറന്നു വന്നതോടെ ജലീലിന്റെ ഈ വാദവും പൊളിഞ്ഞിരിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗസ്സയിലേക്ക് 15 ട്രക്കുകളിലായി 182 ടൺ സഹായം; യുഎഇയുടെ ഗാലന്റ് നൈറ്റ് 3 ദൗത്യം തുടരുന്നു

uae
  •  a day ago
No Image

ആലപ്പുഴ ആർക്കൊപ്പം? തദ്ദേശപ്പോരിൽ മുന്നണികൾക്ക് പ്രതീക്ഷയും ആശങ്കയും

Kerala
  •  a day ago
No Image

സുഡാന്‍ ഡ്രോണ്‍ ആക്രമണം: മരണം 114 ആയി, കൊല്ലപ്പെട്ടവരില്‍ 46 കുഞ്ഞുങ്ങള്‍

International
  •  a day ago
No Image

തൃശ്ശൂരിൽ പോര് മുറുകി: എൽ.ഡി.എഫിന് 'അടിയൊഴുക്കു' ഭീതി; മികച്ച ഹോംവർക്കുമായി യു.ഡി.എഫ് രംഗത്ത്

Kerala
  •  a day ago
No Image

ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ മരുഭൂമിയിലേക്ക്; 'ഗംറാൻ ക്യാമ്പ്' പദ്ധതിയുമായി ഷെയ്ഖ് ഹംദാൻ

uae
  •  a day ago
No Image

തലസ്ഥാനത്ത് അവസാനലാപ്പിൽ സീറ്റ് കണക്കെടുത്ത് മുന്നണികൾ; അട്ടിമറി പ്രതീക്ഷയിൽ യു.ഡി.എഫ്, എൻ.ഡി.എ

Kerala
  •  a day ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ റദ്ദാക്കും

National
  •  a day ago
No Image

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

Kerala
  •  a day ago
No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  a day ago
No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  a day ago