HOME
DETAILS

ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ളവരെ മറികടന്നു തന്നെ: ജലീല്‍ രാജി വെക്കുമോ?

  
backup
November 07, 2018 | 9:20 AM

more-documents-reveal-on-jaleel-intervention2586986

കോഴിക്കോട്: തന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മാനേജറായി നിയമിച്ചതുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ആരോപണത്തെ പ്രതിരോധിക്കാനാവാതെ മന്ത്രി കെ.ടി ജലീല്‍. മാനേജര്‍ തസ്തികയിലേക്ക് നേരത്തെ നല്‍കിയ അപേക്ഷകരില്‍ യോഗ്യരായവരില്ലാത്തതുകൊണ്ടാണ് ബന്ധുവായ കെ.ടി അദീപിനെ നിയമിച്ചതെന്നായിരുന്നു മന്ത്രിയുടെ വാദം.

എന്നാല്‍ ജലീലിനെ കുടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നേരത്തെ അപേക്ഷിച്ചവരില്‍ അഞ്ചു പേര്‍ യോഗ്യരായവരുണ്ടയിരുന്നു. ഇതില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവരുമുണ്ടെന്നാണ് അറിയുന്നത്.

ഇന്റര്‍വ്യൂവിനെത്തിയ രണ്ടു പേര്‍ കെ.ടി അദീപിനേക്കാളും യോഗ്യതയുള്ളവരായിരുന്നു. എസ്.ബി.ഐ ഉദ്യോഗസ്ഥനായ മോഹനന്‍, ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ തന്റെ ഡെപ്യൂട്ടി മാനോജറായ റിജാസ് എന്നിവര്‍ എം.ബി.എ യോഗ്യതയുള്ളവരും മൂന്നു വര്‍ഷം മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തവരുമാണ്.

എന്തുകൊണ്ടും കെ.ടി അദീപിനേക്കാള്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ച യോഗ്യതയുള്ളവരാണ് ഇരുവരും. ഇവരുണ്ടായിരിക്കെയാണ് മാനദണ്ഡത്തില്‍ മാറ്റം വരുത്തി ബി.ടെ.ക് യോഗ്യതയുള്ള അദീപിനെ നിയമിച്ചത്. ഈ രേഖകള്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ഓഫീസില്‍ പോയി പരിശോധിച്ചിരിക്കുകയാണ്. ഈ രേഖകള്‍ വിവരാവകാശ നിയമ പ്രകാരം ലഭിക്കാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം അപേക്ഷകര്‍ക്കു നേരിട്ടു ഓഫീസില്‍ പോയി രേഖകള്‍ പരിശോധിക്കാന്‍ അവകാശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിറോസ് പരിശോധിച്ചത്.

നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ അപേക്ഷരില്‍ യോഗ്യതയുള്ളവരുണ്ടായിരുന്നില്ലെന്നാണ് ജലീല്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ യോഗ്യരുണ്ടെന്ന വിവരം പുറന്നു വന്നതോടെ ജലീലിന്റെ ഈ വാദവും പൊളിഞ്ഞിരിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദാരിദ്ര്യത്തിന്റെ കനൽവഴികൾ കടന്ന് വംശീയതയുടെ പ്രതിരോധ കോട്ട തകർത്തവൻ; സാംബ താളത്തിന്റെ പുതിയ രാജാവായി വിനി

Football
  •  2 days ago
No Image

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 35 വര്‍ഷം കഠിന തടവ്; രണ്ടാം കേസിലും ശിക്ഷ

Kerala
  •  2 days ago
No Image

ഇറാനുമായുള്ള ധാരണ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കില്ല; ഉറപ്പുനല്‍കി മാര്‍ക്കോ റൂബിയോ

bahrain
  •  2 days ago
No Image

പ്രാദേശിക സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി; ഒമാന്‍ സുല്‍ത്താനും ഖത്തര്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

qatar
  •  2 days ago
No Image

പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധിപ്പിച്ചു; ആയിരം രൂപയിലേറെ വര്‍ധനവ്

Kerala
  •  2 days ago
No Image

വെറും 14 മിനിറ്റ്! പെലെയുടെ ചരിത്ര റെക്കോർഡിനൊപ്പം നെയ്മർ

Football
  •  2 days ago
No Image

കോതമംഗലത്ത് നിരന്തരമായ കാട്ടാന ശല്യം; കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്

Kerala
  •  2 days ago
No Image

യുഎഇയിൽ അടുത്ത മാസം പെട്രോൾ വില കുറഞ്ഞേക്കും; ആഗോള എണ്ണവിലയിൽ 20 ഡോളറിലധികം ഇടിവ്

uae
  •  2 days ago
No Image

ബ്രസീൽ ജയിച്ചപ്പോൾ 'വീണത്' ജർമനി; ഇതിഹാസ റെക്കോർഡിൽ കാനറിപ്പട ഒന്നാമത്

Football
  •  2 days ago
No Image

മലയാളിക്ക് 'ഇതിഹാസത്തിന്റെ' കടാക്ഷം; പിറന്നാൾ ആശംസയ്ക്ക് ഇൻസ്റ്റഗ്രാമിൽ നേരിട്ടെത്തി നന്ദി പറഞ്ഞ് സാക്ഷാൽ ലയണൽ മെസി!

Football
  •  2 days ago