HOME
DETAILS

ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ളവരെ മറികടന്നു തന്നെ: ജലീല്‍ രാജി വെക്കുമോ?

  
backup
November 07, 2018 | 9:20 AM

more-documents-reveal-on-jaleel-intervention2586986

കോഴിക്കോട്: തന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മാനേജറായി നിയമിച്ചതുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ആരോപണത്തെ പ്രതിരോധിക്കാനാവാതെ മന്ത്രി കെ.ടി ജലീല്‍. മാനേജര്‍ തസ്തികയിലേക്ക് നേരത്തെ നല്‍കിയ അപേക്ഷകരില്‍ യോഗ്യരായവരില്ലാത്തതുകൊണ്ടാണ് ബന്ധുവായ കെ.ടി അദീപിനെ നിയമിച്ചതെന്നായിരുന്നു മന്ത്രിയുടെ വാദം.

എന്നാല്‍ ജലീലിനെ കുടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നേരത്തെ അപേക്ഷിച്ചവരില്‍ അഞ്ചു പേര്‍ യോഗ്യരായവരുണ്ടയിരുന്നു. ഇതില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവരുമുണ്ടെന്നാണ് അറിയുന്നത്.

ഇന്റര്‍വ്യൂവിനെത്തിയ രണ്ടു പേര്‍ കെ.ടി അദീപിനേക്കാളും യോഗ്യതയുള്ളവരായിരുന്നു. എസ്.ബി.ഐ ഉദ്യോഗസ്ഥനായ മോഹനന്‍, ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ തന്റെ ഡെപ്യൂട്ടി മാനോജറായ റിജാസ് എന്നിവര്‍ എം.ബി.എ യോഗ്യതയുള്ളവരും മൂന്നു വര്‍ഷം മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തവരുമാണ്.

എന്തുകൊണ്ടും കെ.ടി അദീപിനേക്കാള്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ച യോഗ്യതയുള്ളവരാണ് ഇരുവരും. ഇവരുണ്ടായിരിക്കെയാണ് മാനദണ്ഡത്തില്‍ മാറ്റം വരുത്തി ബി.ടെ.ക് യോഗ്യതയുള്ള അദീപിനെ നിയമിച്ചത്. ഈ രേഖകള്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ഓഫീസില്‍ പോയി പരിശോധിച്ചിരിക്കുകയാണ്. ഈ രേഖകള്‍ വിവരാവകാശ നിയമ പ്രകാരം ലഭിക്കാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം അപേക്ഷകര്‍ക്കു നേരിട്ടു ഓഫീസില്‍ പോയി രേഖകള്‍ പരിശോധിക്കാന്‍ അവകാശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിറോസ് പരിശോധിച്ചത്.

നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ അപേക്ഷരില്‍ യോഗ്യതയുള്ളവരുണ്ടായിരുന്നില്ലെന്നാണ് ജലീല്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ യോഗ്യരുണ്ടെന്ന വിവരം പുറന്നു വന്നതോടെ ജലീലിന്റെ ഈ വാദവും പൊളിഞ്ഞിരിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും

Kerala
  •  11 days ago
No Image

കെഎസ്ആർടിസിയിൽ ഗൂഗിൾ പേ പണിമുടക്കി: യുവതിയെ വഴിയിൽ ഇറക്കിവിട്ടതിൽ അന്വേഷണം

Kerala
  •  11 days ago
No Image

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന

International
  •  11 days ago
No Image

ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതേവിട്ട് കോടതി

Kerala
  •  11 days ago
No Image

കിവീസിനെതിരെ വരുന്നത് വൻ മാറ്റങ്ങൾ: ഇഷാൻ കിഷൻ തിരിച്ചെത്തുന്നു, പന്ത് പുറത്തേക്ക്?

Cricket
  •  11 days ago
No Image

ബഹ്‌റൈനില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി;  ഇന്ന് മുതല്‍ നിങ്ങള്‍ നല്‍കേണ്ട തുക അറിയാം

bahrain
  •  11 days ago
No Image

'14 ദിവസത്തെ സ്വാതന്ത്ര്യത്തിന് ശേഷം വീണ്ടും തിഹാര്‍ ജയിലിലേക്ക് ...ഈ അന്ധകാരം നാം അതിവേഗം മറികടക്കും' ജാമ്യം കഴിഞ്ഞ് ഉമര്‍ ഖാലിദ് മടങ്ങി

National
  •  11 days ago
No Image

ഇ-ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍; തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിമായി പോര്

Kerala
  •  11 days ago
No Image

യുണൈറ്റഡിനെ ഞെട്ടിച്ച് പോർച്ചുഗീസ് താരം; 160 കോടിയുടെ സഊദി കരാർ ഉപേക്ഷിക്കുന്നത് റയൽ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിനായി!

Football
  •  11 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണി എസ്.ഐ.ടിക്ക് മുന്നില്‍, കൂടെ ബാലമുരുകനും

Kerala
  •  11 days ago