HOME
DETAILS

എന്‍.ആര്‍.സി കര്‍ണാടകയിലും: സുപ്രധാന തീരുമാനം ഒരാഴ്ചയ്ക്കകം

  
backup
October 03 2019 | 15:10 PM

nrc-in-karanadaka-also

ബംഗളൂരു: അസമില്‍ നടപ്പാക്കിവരുന്ന പൗരത്വ പട്ടിക (എന്‍.ആര്‍.സി) കര്‍ണാടകത്തിലും കൊണ്ടുവരാനുള്ള നീക്കം ബി.ജെ.പി സര്‍ക്കാര്‍ തുടങ്ങി. കര്‍ണാടകത്തില്‍ 'കുടിയേറ്റ'ക്കാരുടെ കണക്കെടുക്കല്‍ ആരംഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച ശേഷം എന്‍.ആര്‍.സി നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അതിര്‍ത്തി കടന്നെത്തിയവര്‍ കര്‍ണാടകത്തിലുണ്ടെന്നുമാണ് മന്ത്രി പറയുന്നത്. ഒരാഴ്ചയ്ക്കകം സുപ്രധാന തീരുമാനം കര്‍ണാടക സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് എന്‍.ആര്‍.സി നടപ്പാക്കാന്‍ പോകുന്നത്.

കര്‍ണാടകത്തില്‍ കുടിയേറി താമസിക്കുന്നവരുടെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തില്‍ തയാറാക്കും. ഇതിന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തും. ഇതില്‍ ഇതര സംസ്ഥാനക്കാരെയും വിദേശികളെയുമെല്ലാം ഉള്‍പ്പെടുത്തും. ചിലര്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തി കടന്ന് ചിലര്‍ കര്‍ണാടകത്തില്‍ എത്തുകയും താമസമാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തര വകുപ്പ് രണ്ടുയോഗങ്ങള്‍ ചേര്‍ന്നുവെന്ന് ബസവരാജ് ബൊമ്മയ് പറഞ്ഞു.

അതേസമയം സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമെന്ന് കര്‍ണാടകത്തിലെ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. പ്രളയം കര്‍ണാടകയ്ക്ക് വന്‍ ദുരിതമാണ് സമ്മാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും ജെ.ഡി.എസ് ആരോപിച്ചു. സര്‍ക്കാര്‍ പ്രളയ ഇരകള്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ ശ്രദ്ധ കൊടുക്കണം. എന്‍.ആര്‍.സി ഏറെ ചര്‍ച്ച ചെയ്യേണ്ട ദേശീയ വിഷയമാണെന്നും ജെ.ഡി.എസ് വക്താവ് തന്‍വീര്‍ അഹമ്മദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  9 days ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  9 days ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  9 days ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  9 days ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  9 days ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  9 days ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  9 days ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  9 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  9 days ago
No Image

വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം

crime
  •  9 days ago