HOME
DETAILS

എന്‍.ആര്‍.സി കര്‍ണാടകയിലും: സുപ്രധാന തീരുമാനം ഒരാഴ്ചയ്ക്കകം

  
backup
October 03, 2019 | 3:54 PM

nrc-in-karanadaka-also

ബംഗളൂരു: അസമില്‍ നടപ്പാക്കിവരുന്ന പൗരത്വ പട്ടിക (എന്‍.ആര്‍.സി) കര്‍ണാടകത്തിലും കൊണ്ടുവരാനുള്ള നീക്കം ബി.ജെ.പി സര്‍ക്കാര്‍ തുടങ്ങി. കര്‍ണാടകത്തില്‍ 'കുടിയേറ്റ'ക്കാരുടെ കണക്കെടുക്കല്‍ ആരംഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച ശേഷം എന്‍.ആര്‍.സി നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അതിര്‍ത്തി കടന്നെത്തിയവര്‍ കര്‍ണാടകത്തിലുണ്ടെന്നുമാണ് മന്ത്രി പറയുന്നത്. ഒരാഴ്ചയ്ക്കകം സുപ്രധാന തീരുമാനം കര്‍ണാടക സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് എന്‍.ആര്‍.സി നടപ്പാക്കാന്‍ പോകുന്നത്.

കര്‍ണാടകത്തില്‍ കുടിയേറി താമസിക്കുന്നവരുടെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തില്‍ തയാറാക്കും. ഇതിന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തും. ഇതില്‍ ഇതര സംസ്ഥാനക്കാരെയും വിദേശികളെയുമെല്ലാം ഉള്‍പ്പെടുത്തും. ചിലര്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തി കടന്ന് ചിലര്‍ കര്‍ണാടകത്തില്‍ എത്തുകയും താമസമാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തര വകുപ്പ് രണ്ടുയോഗങ്ങള്‍ ചേര്‍ന്നുവെന്ന് ബസവരാജ് ബൊമ്മയ് പറഞ്ഞു.

അതേസമയം സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമെന്ന് കര്‍ണാടകത്തിലെ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. പ്രളയം കര്‍ണാടകയ്ക്ക് വന്‍ ദുരിതമാണ് സമ്മാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും ജെ.ഡി.എസ് ആരോപിച്ചു. സര്‍ക്കാര്‍ പ്രളയ ഇരകള്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ ശ്രദ്ധ കൊടുക്കണം. എന്‍.ആര്‍.സി ഏറെ ചര്‍ച്ച ചെയ്യേണ്ട ദേശീയ വിഷയമാണെന്നും ജെ.ഡി.എസ് വക്താവ് തന്‍വീര്‍ അഹമ്മദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  4 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.ഐയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

National
  •  4 days ago
No Image

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

Kerala
  •  4 days ago
No Image

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

uae
  •  4 days ago
No Image

14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ

International
  •  4 days ago
No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  4 days ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു

Kerala
  •  4 days ago
No Image

പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

Kerala
  •  4 days ago