HOME
DETAILS

സുപ്രിം കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

  
backup
October 06, 2019 | 6:27 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

 

മുംബൈ: മെട്രോ പദ്ധതിയുടെ ഭാഗമായി മുംബൈയിലെ ആരെ കോളനിയില്‍ കാര്‍പാര്‍ക്കിങ്ങിനായി മരം മുറിക്കുന്നതില്‍ സുപ്രിം കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്. സ്വമേധയാ കേസ് എടുത്തായിരുന്നു കോടതിയുടെ നടപടി. മരം മുറിക്കുന്നതിനെതിരേ ഒരു സംഘം നിയമ വിദ്യാര്‍ഥികള്‍ നല്‍കിയ നിവേദനം പൊതു താല്‍പര്യ ഹരജിയായി സുപ്രിം കോടതി പരിഗണിക്കുകയായിരുന്നു. മൂന്ന് നിലയുള്ള കെട്ടിടം നിര്‍മിക്കുന്നതിനായി 2600 മരങ്ങളാണ് മുറിക്കുന്നത്. കേസ് പരിഗണിക്കാനായി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ദസറ അവധിയെ തുടര്‍ന്ന് ഇന്ന് മുതല്‍ 12ാം തിയതി വരെ സുപ്രിം കോടതി ജഡ്ജിമാരുണ്ടാവില്ല.
മരം മുറിക്കുന്നതിനെതിരേ കോടതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നോയിഡയിലുള്ള നിയമ വിദ്യാര്‍ഥികള്‍ ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിയെ സമീപിച്ചിരുന്നു. കാര്‍ഷെഡിനായി ആരെയിലെ നദിയുടെ സമീപത്തെ 33 ഹെക്ടര്‍ സ്ഥലമാണ് ഉപയോഗിക്കുന്നതെന്നും ഇത് ജനജീവിതത്തിന് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിക്ക് നല്‍കിയ നിവേദനത്തില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.
മരം മുറിക്കുന്നതിനെതിരേ നല്‍കിയ ഹരജി മുംബൈ ഹൈക്കോടതി വെള്ളിയാഴ്ച നല്‍കിയിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദരാജോഗ്, ജസ്റ്റിസ് ഭാരതി എച്ച്. ദാന്‍ഗരെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വനശക്തി എന്ന എന്‍.ജി.ഒ നല്‍കിയ ഹരജി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി തള്ളിയത്. ഇതിനെ തുടര്‍ന്നായിരുന്നു മരം മുറിയ്ക്കല്‍ ആരംഭിച്ചത്.
മരം മുറിക്കുന്നതില്‍ പ്രതിഷേധിച്ച 29 ഓളം ആക്ടിവിസ്റ്റുകള്‍ക്ക് ഉപാധികളോട് കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. ഓരോരുത്തരും 7000 രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കോടതി അന്വേഷണവുമായി ബന്ധപ്പെട്ട് പൊലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്നും നിര്‍ദേശിച്ചു.
അതിനിടെ ആരെ കോളനിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വഞ്ചിദ് ബഹുജന്‍ ആഗാധി പാര്‍ട്ടി നേതാവ് പ്രകാശ് അംബേദ്കറെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മരം മുറിയ്ക്കുന്ന നടപടിക്കെതിരേ രാഷ്ട്രീയ, സിനിമ മേഖലയിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മരം മുറിക്കുന്നതിനെ ന്യായീകരിച്ച് മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ തലവന്‍ അശ്വനി ബിഡെ രംഗത്തെത്തി. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മരം മുറിക്കല്‍ അനിവാര്യമാണെന്നും ഇത് പുതിയ ജീവിതത്തിലേക്കുള്ള വഴികളാണ് തുറക്കുന്നതെന്നും അശ്വനി ബിഡെ ട്വീറ്റ് ചെയ്തു. മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിലൂടെ വികസനം നടപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂര്യാതപ സാധ്യത; 4 ജില്ലകളിൽ മുന്നറിയിപ്പ്, തെക്കൻ കേരളത്തിൽ വേനൽമഴ, യെല്ലോ അലർട്ട്

Weather
  •  4 days ago
No Image

പ്രവാസികള്‍ എപ്പോഴും താമസ രേഖകള്‍ കൈവശം വയ്ക്കണം; കുവൈത്തില്‍ റെസിഡന്‍സി നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന; വിലാസം മാറിയാല്‍ 100 ദിനാര്‍ പിഴ

Kuwait
  •  4 days ago
No Image

അര്‍ജുന്റെ മരണം: ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനല്ലെന്ന് കുടുംബം; മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  4 days ago
No Image

അല്‍ ബര്‍ഷയില്‍ 'സംസം' മസ്ജിദ് ഉദ്ഘാടനം ചെയ്തു; 850 പേര്‍ക്ക് ഒരേ സമയം നിസ്‌കരിക്കാം

uae
  •  4 days ago
No Image

ലാൻഡിങ് ഗിയറിൽ തകരാർ; യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി 

Kerala
  •  4 days ago
No Image

കോഴിക്കോട് സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  4 days ago
No Image

ബിനാമി കമ്പനി ഇടപാടിൽ പി.പി ദിവ്യക്കെതിരെ തെളിവില്ലെന്ന് സർക്കാർ; വിജിലൻസ് അന്വേഷണമില്ല

Kerala
  •  4 days ago
No Image

എൽ.ഡി.എഫ് ജാഥകൾ തരംഗം സൃഷ്ടിച്ചില്ല; തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ സേവനംതേടി സി.പി.ഐ  

Kerala
  •  4 days ago
No Image

പൊതുസ്ഥലത്ത് നിസ്‌കരിച്ച വിദ്യാർഥികൾക്കെതിരായ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി 

National
  •  4 days ago
No Image

തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ സി.എ.എ നടപ്പാക്കാൻ കേന്ദ്രം; ഉന്നതാധികാര സമിതി രൂപീകരിച്ചു

National
  •  4 days ago