HOME
DETAILS

നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ പാതയോട് അവഗണന പ്രധാനമന്ത്രിക്ക് സംസ്ഥാനത്തിന്റെ നിവേദനം

  
backup
June 20, 2017 | 9:11 PM

%e0%b4%a8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae-2

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ പാതയെ അവഗണിച്ചതില്‍ നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി നിരാശ രേഖപ്പെടുത്തി.
കേരളാ റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗീകരിച്ച പാതകളുടെ പട്ടികയില്‍നിന്ന് തലശ്ശേരി-മൈസൂര്‍, തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ പാതകള്‍ക്ക് അംഗീകാരം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകരിച്ച എട്ട്പാതകളില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് മാത്രമാണ് കേന്ദ്രം അംഗീകാരം നല്‍കുകയും പകുതി ഫണ്ട് പാസാക്കുകയും ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ പാതയുടെ തുടര്‍നടപടികള്‍ സ്വീകരിക്കാതെ പ്രായോഗികമല്ലെന്ന് മുന്‍ സര്‍വേകളില്‍ കണ്ടെത്തിയ പാതക്ക് മുന്‍ഗണന നല്‍കുന്നത്                                                                             സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് തിരിച്ചടിയാണ്. ബംഗലൂളൂരുവിലേക്കും മൈസൂറിലേക്കും കേരളത്തിന്റെ 90 ശതമാനം പ്രദേശങ്ങളില്‍ നിന്നു ഏറ്റവും എളുപ്പത്തിലെത്താവുന്ന പാതയാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത. വനത്തിലൂടെ ടണലുകള്‍ വഴി കടന്നുപോകുന്ന റയില്‍പാതക്ക് നിയമപരമായ യാതൊരു തടസവുമില്ല. കര്‍ണാടക എതിര്‍ക്കില്ലെന്ന് വ്യക്തമായിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് നിരാശാജനകമാണ്.
കേന്ദ്ര അംഗീകാരം ലഭിച്ചുകഴിഞ്ഞ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ സര്‍വേ അനുമതിക്കായി കര്‍ണാടകക്ക് ഉടന്‍ കത്തു കൈമാറണമെന്നും ആക്ഷന്‍  കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ. മത്തായി, മോഹന്‍ നവരംഗ്, ഫാ.ടോണി കോഴിമണ്ണില്‍, ജോസ് കപ്യാര്‍മല, എം.എ അസൈനാര്‍, വി. മോഹനന്‍, ജോയിച്ചന്‍ വര്‍ഗീസ്, നാസര്‍ കാസിം, ഖല്‍ദൂന്‍, ജേക്കബ് ബത്തേരി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്

crime
  •  7 days ago
No Image

കശ്മീരിലും ആൻഡമാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

National
  •  7 days ago
No Image

അതിവേഗ റെയില്‍പാത: പൊന്നാനിയില്‍ സ്വന്തം നിലയ്ക്ക് ഓഫിസ് തുറന്ന് ഇ.ശ്രീധരന്‍

Kerala
  •  7 days ago
No Image

പാലക്കാട്ട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു 

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനലിൽ എത്തിയാലും പാകിസ്ഥാൻ പിന്മാറുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ഇതിഹാസം

Cricket
  •  7 days ago
No Image

റഫ അതിര്‍ത്തി തുറക്കുക നിയന്ത്രിതമായി; കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളും പരുക്കേറ്റവരും

International
  •  7 days ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

Kerala
  •  7 days ago
No Image

ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച താരം അവനായിരിക്കും: റിക്കി പോണ്ടിങ്

Cricket
  •  7 days ago
No Image

അനധികൃത പരോള്‍: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  7 days ago
No Image

ക്രിസ്തുമതത്തിലേക്ക് മാറിയതിന് നാല് ആദിവാസി കുടുംബങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ജാര്‍ഖണ്ഡിലെ കുടുംബം; കുളത്തിലെ വെള്ളം ഉപയോഗിക്കരുത്, വിറകെടുക്കരുത്, ഒടുവില്‍ പൊലിസ് ഇടപെടല്‍ 

National
  •  7 days ago