HOME
DETAILS

Babri Verdict Live: അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി; ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക്; പകരം മുസ്‌ലിംകള്‍ക്ക് വേറെ ഭൂമി നല്‍കണമെന്നും സുപ്രിംകോടതി

  
backup
November 09, 2019 | 2:45 AM

national-babri-verdict-news1-11-2019

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് സുപ്രിംകോടതിയുടെ നിര്‍ണായക വിധി. പകരം മുസ്ലിംകള്‍ക്ക് ഭൂമി നല്‍കണമെന്നും രാമക്ഷേത്രം നിര്‍മിക്കണമെന്നും വിധി മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ മൂന്നിലൊന്ന് ഹിന്ദുക്കള്‍ക്കും ഒരുഭാഗം സുന്നിവഖ്ഫ് ബോര്‍ഡിനുമായി വിട്ടുനല്‍കിയുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.

ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമെന്നും കോടതി വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മണത്തിനായി ട്രസ്റ്റ് രൂപീകരിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം പദ്ധതി തയാറാക്കണം. സുന്നി വഖ്ഫ് ബോര്‍ഡിന് അയോധ്യയില്‍ തന്നെ ഭൂമിനല്‍കണം. അഞ്ച് ഏക്കര്‍ ഭൂമിയാണ് നല്‍കേണ്ടത്. അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവിന്റെ ലംഘനമാണ് പള്ളി തകര്‍ത്ത നടപടി. തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥമെന്ന് കോടതി. പള്ളിക്കകത്ത് മുസ്ലിംകളും പുറത്ത് ഹിന്ദുക്കളും പ്രാര്‍ഥനനടത്തിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലും വഖ്ഫ് ബോര്‍ഡിന് അവകാശമില്ല. നമസ്‌കാരം ഉപേക്ഷിച്ചെങ്കിലും പള്ളിയുടെ ഉമടസ്ഥത മുസ്ലിംകള്‍ ഉപേക്ഷിച്ചിരുന്നില്ല. പള്ളി ഉണ്ടായിരുന്നിടത്ത് കെട്ടിടം ഉണ്ടായിരുന്നു. അത് ഇസ്ലാമിക കെട്ടിടം ആയിരുന്നില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ പേരില്‍ തീരുമാനിക്കാനാവില്ല- കോടതി വ്യക്തമാക്കി.

ഏതെങ്കിലും ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നതിന് രേഖാപരമായി തെളിവില്ലെന്നും അതേസമയം. രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന വിശ്വാസത്തില്‍ തര്‍ക്കമില്ല. പള്ളിനിലനിന്ന ഭൂമിയില്‍ ഇരുകൂട്ടരും ആരാധനനടത്തിയിരുന്നു. ഇതുസംബന്ധിച്ച പുരാവസ്തുവകുപ്പിന്റെ കണ്ടെത്തല്‍ തള്ളാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

രാവിലെ 10.30നാണ് ഉത്തരവ് പറഞ്ഞ് തുടങ്ങിയത്.

വിഗ്രഹം അതില്‍ 1948ല്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയ കോടതി, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഷിയാ വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം തള്ളി. രാമജന്‍മഭൂമിയാണോയെന്നത് കോടതിയുടെ പരിഗണനയല്ല, നിര്‍മോഹി അകാഢക്ക് പരിചാരകരുടെ അവകാശമില്ല- കോടതി പറഞ്ഞു.

വിധി ഏകകണ്ഠമാണെങ്കിലും അഞ്ചുജഡ്ജിമാരും പ്രത്യേകം വിധിയാണ് എഴുതിയതിയത്. വിധിയുടെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  4 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  4 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  4 days ago
No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  4 days ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  4 days ago
No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  4 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  4 days ago
No Image

'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  4 days ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  4 days ago