HOME
DETAILS

Babri Verdict Live: അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി; ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക്; പകരം മുസ്‌ലിംകള്‍ക്ക് വേറെ ഭൂമി നല്‍കണമെന്നും സുപ്രിംകോടതി

  
backup
November 09 2019 | 02:11 AM

national-babri-verdict-news1-11-2019

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് സുപ്രിംകോടതിയുടെ നിര്‍ണായക വിധി. പകരം മുസ്ലിംകള്‍ക്ക് ഭൂമി നല്‍കണമെന്നും രാമക്ഷേത്രം നിര്‍മിക്കണമെന്നും വിധി മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ മൂന്നിലൊന്ന് ഹിന്ദുക്കള്‍ക്കും ഒരുഭാഗം സുന്നിവഖ്ഫ് ബോര്‍ഡിനുമായി വിട്ടുനല്‍കിയുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.

ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമെന്നും കോടതി വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മണത്തിനായി ട്രസ്റ്റ് രൂപീകരിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം പദ്ധതി തയാറാക്കണം. സുന്നി വഖ്ഫ് ബോര്‍ഡിന് അയോധ്യയില്‍ തന്നെ ഭൂമിനല്‍കണം. അഞ്ച് ഏക്കര്‍ ഭൂമിയാണ് നല്‍കേണ്ടത്. അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവിന്റെ ലംഘനമാണ് പള്ളി തകര്‍ത്ത നടപടി. തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥമെന്ന് കോടതി. പള്ളിക്കകത്ത് മുസ്ലിംകളും പുറത്ത് ഹിന്ദുക്കളും പ്രാര്‍ഥനനടത്തിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലും വഖ്ഫ് ബോര്‍ഡിന് അവകാശമില്ല. നമസ്‌കാരം ഉപേക്ഷിച്ചെങ്കിലും പള്ളിയുടെ ഉമടസ്ഥത മുസ്ലിംകള്‍ ഉപേക്ഷിച്ചിരുന്നില്ല. പള്ളി ഉണ്ടായിരുന്നിടത്ത് കെട്ടിടം ഉണ്ടായിരുന്നു. അത് ഇസ്ലാമിക കെട്ടിടം ആയിരുന്നില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ പേരില്‍ തീരുമാനിക്കാനാവില്ല- കോടതി വ്യക്തമാക്കി.

ഏതെങ്കിലും ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നതിന് രേഖാപരമായി തെളിവില്ലെന്നും അതേസമയം. രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന വിശ്വാസത്തില്‍ തര്‍ക്കമില്ല. പള്ളിനിലനിന്ന ഭൂമിയില്‍ ഇരുകൂട്ടരും ആരാധനനടത്തിയിരുന്നു. ഇതുസംബന്ധിച്ച പുരാവസ്തുവകുപ്പിന്റെ കണ്ടെത്തല്‍ തള്ളാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

രാവിലെ 10.30നാണ് ഉത്തരവ് പറഞ്ഞ് തുടങ്ങിയത്.

വിഗ്രഹം അതില്‍ 1948ല്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയ കോടതി, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഷിയാ വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം തള്ളി. രാമജന്‍മഭൂമിയാണോയെന്നത് കോടതിയുടെ പരിഗണനയല്ല, നിര്‍മോഹി അകാഢക്ക് പരിചാരകരുടെ അവകാശമില്ല- കോടതി പറഞ്ഞു.

വിധി ഏകകണ്ഠമാണെങ്കിലും അഞ്ചുജഡ്ജിമാരും പ്രത്യേകം വിധിയാണ് എഴുതിയതിയത്. വിധിയുടെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  27 minutes ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  35 minutes ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  an hour ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  an hour ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  2 hours ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  2 hours ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  2 hours ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  3 hours ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  3 hours ago
No Image

ലൈസൻസില്ലാത്ത യാത്രാ വാഹനങ്ങൾക്ക് 20,000 റിയാൽ വരെ പിഴ; ​ഗതാ​ഗത മേഖലയിൽ മാറ്റത്തിന് സഊദി അറേബ്യ

Saudi-arabia
  •  3 hours ago