HOME
DETAILS

Babri Verdict Live: അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി; ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക്; പകരം മുസ്‌ലിംകള്‍ക്ക് വേറെ ഭൂമി നല്‍കണമെന്നും സുപ്രിംകോടതി

  
backup
November 09, 2019 | 2:45 AM

national-babri-verdict-news1-11-2019

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് സുപ്രിംകോടതിയുടെ നിര്‍ണായക വിധി. പകരം മുസ്ലിംകള്‍ക്ക് ഭൂമി നല്‍കണമെന്നും രാമക്ഷേത്രം നിര്‍മിക്കണമെന്നും വിധി മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ മൂന്നിലൊന്ന് ഹിന്ദുക്കള്‍ക്കും ഒരുഭാഗം സുന്നിവഖ്ഫ് ബോര്‍ഡിനുമായി വിട്ടുനല്‍കിയുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.

ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമെന്നും കോടതി വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മണത്തിനായി ട്രസ്റ്റ് രൂപീകരിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം പദ്ധതി തയാറാക്കണം. സുന്നി വഖ്ഫ് ബോര്‍ഡിന് അയോധ്യയില്‍ തന്നെ ഭൂമിനല്‍കണം. അഞ്ച് ഏക്കര്‍ ഭൂമിയാണ് നല്‍കേണ്ടത്. അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവിന്റെ ലംഘനമാണ് പള്ളി തകര്‍ത്ത നടപടി. തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥമെന്ന് കോടതി. പള്ളിക്കകത്ത് മുസ്ലിംകളും പുറത്ത് ഹിന്ദുക്കളും പ്രാര്‍ഥനനടത്തിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലും വഖ്ഫ് ബോര്‍ഡിന് അവകാശമില്ല. നമസ്‌കാരം ഉപേക്ഷിച്ചെങ്കിലും പള്ളിയുടെ ഉമടസ്ഥത മുസ്ലിംകള്‍ ഉപേക്ഷിച്ചിരുന്നില്ല. പള്ളി ഉണ്ടായിരുന്നിടത്ത് കെട്ടിടം ഉണ്ടായിരുന്നു. അത് ഇസ്ലാമിക കെട്ടിടം ആയിരുന്നില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ പേരില്‍ തീരുമാനിക്കാനാവില്ല- കോടതി വ്യക്തമാക്കി.

ഏതെങ്കിലും ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നതിന് രേഖാപരമായി തെളിവില്ലെന്നും അതേസമയം. രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന വിശ്വാസത്തില്‍ തര്‍ക്കമില്ല. പള്ളിനിലനിന്ന ഭൂമിയില്‍ ഇരുകൂട്ടരും ആരാധനനടത്തിയിരുന്നു. ഇതുസംബന്ധിച്ച പുരാവസ്തുവകുപ്പിന്റെ കണ്ടെത്തല്‍ തള്ളാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

രാവിലെ 10.30നാണ് ഉത്തരവ് പറഞ്ഞ് തുടങ്ങിയത്.

വിഗ്രഹം അതില്‍ 1948ല്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയ കോടതി, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഷിയാ വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം തള്ളി. രാമജന്‍മഭൂമിയാണോയെന്നത് കോടതിയുടെ പരിഗണനയല്ല, നിര്‍മോഹി അകാഢക്ക് പരിചാരകരുടെ അവകാശമില്ല- കോടതി പറഞ്ഞു.

വിധി ഏകകണ്ഠമാണെങ്കിലും അഞ്ചുജഡ്ജിമാരും പ്രത്യേകം വിധിയാണ് എഴുതിയതിയത്. വിധിയുടെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  14 hours ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  14 hours ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  15 hours ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  15 hours ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  15 hours ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  15 hours ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  15 hours ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  15 hours ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  16 hours ago
No Image

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ 9 പൊലിസുകാര്‍ക്ക് വധശിക്ഷ

National
  •  16 hours ago