HOME
DETAILS

Babri Verdict Live: അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി; ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക്; പകരം മുസ്‌ലിംകള്‍ക്ക് വേറെ ഭൂമി നല്‍കണമെന്നും സുപ്രിംകോടതി

  
backup
November 09, 2019 | 2:45 AM

national-babri-verdict-news1-11-2019

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് സുപ്രിംകോടതിയുടെ നിര്‍ണായക വിധി. പകരം മുസ്ലിംകള്‍ക്ക് ഭൂമി നല്‍കണമെന്നും രാമക്ഷേത്രം നിര്‍മിക്കണമെന്നും വിധി മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ മൂന്നിലൊന്ന് ഹിന്ദുക്കള്‍ക്കും ഒരുഭാഗം സുന്നിവഖ്ഫ് ബോര്‍ഡിനുമായി വിട്ടുനല്‍കിയുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.

ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമെന്നും കോടതി വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മണത്തിനായി ട്രസ്റ്റ് രൂപീകരിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം പദ്ധതി തയാറാക്കണം. സുന്നി വഖ്ഫ് ബോര്‍ഡിന് അയോധ്യയില്‍ തന്നെ ഭൂമിനല്‍കണം. അഞ്ച് ഏക്കര്‍ ഭൂമിയാണ് നല്‍കേണ്ടത്. അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവിന്റെ ലംഘനമാണ് പള്ളി തകര്‍ത്ത നടപടി. തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥമെന്ന് കോടതി. പള്ളിക്കകത്ത് മുസ്ലിംകളും പുറത്ത് ഹിന്ദുക്കളും പ്രാര്‍ഥനനടത്തിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലും വഖ്ഫ് ബോര്‍ഡിന് അവകാശമില്ല. നമസ്‌കാരം ഉപേക്ഷിച്ചെങ്കിലും പള്ളിയുടെ ഉമടസ്ഥത മുസ്ലിംകള്‍ ഉപേക്ഷിച്ചിരുന്നില്ല. പള്ളി ഉണ്ടായിരുന്നിടത്ത് കെട്ടിടം ഉണ്ടായിരുന്നു. അത് ഇസ്ലാമിക കെട്ടിടം ആയിരുന്നില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ പേരില്‍ തീരുമാനിക്കാനാവില്ല- കോടതി വ്യക്തമാക്കി.

ഏതെങ്കിലും ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നതിന് രേഖാപരമായി തെളിവില്ലെന്നും അതേസമയം. രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന വിശ്വാസത്തില്‍ തര്‍ക്കമില്ല. പള്ളിനിലനിന്ന ഭൂമിയില്‍ ഇരുകൂട്ടരും ആരാധനനടത്തിയിരുന്നു. ഇതുസംബന്ധിച്ച പുരാവസ്തുവകുപ്പിന്റെ കണ്ടെത്തല്‍ തള്ളാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

രാവിലെ 10.30നാണ് ഉത്തരവ് പറഞ്ഞ് തുടങ്ങിയത്.

വിഗ്രഹം അതില്‍ 1948ല്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയ കോടതി, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഷിയാ വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം തള്ളി. രാമജന്‍മഭൂമിയാണോയെന്നത് കോടതിയുടെ പരിഗണനയല്ല, നിര്‍മോഹി അകാഢക്ക് പരിചാരകരുടെ അവകാശമില്ല- കോടതി പറഞ്ഞു.

വിധി ഏകകണ്ഠമാണെങ്കിലും അഞ്ചുജഡ്ജിമാരും പ്രത്യേകം വിധിയാണ് എഴുതിയതിയത്. വിധിയുടെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിളങ്ങുന്ന ചർമ്മം വേണോ? പ്രഭാതഭക്ഷണത്തിൽ മാറ്റം വരുത്താം; വിഭവങ്ങൾ പങ്കുവെച്ച് പ്രമുഖ ഡെർമറ്റോളജിസ്റ്റ്

National
  •  2 days ago
No Image

വാട്സാപ്പ് മെസേജിൽ വീണ് വീട്ടമ്മമാർ; പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് ഒടുവിൽ പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

'ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു'; ദുബൈയിലെ റെസ്റ്റോറന്റിൽ അപ്രതീക്ഷിത സന്ദർശനവുമായി ശൈഖ് മുഹമ്മദ്, അതിശയിച്ച് താമസക്കാർ

uae
  •  2 days ago
No Image

വ്യാവസായിക കുതിപ്പിന് ഒരു ബില്യൺ ദിർഹത്തിന്റെ ദേശീയ ഫണ്ട്; നിർണ്ണായക പ്രഖ്യാപനങ്ങളുമായി ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡനം: ഗർഭിണിയായതോടെ യുവതിയെ കൈവിട്ടു; 19-കാരനായ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ

Kerala
  •  2 days ago
No Image

ചരിത്രത്തെ ക്യാമറയിൽ തടവിലാക്കിയ മാന്ത്രികൻ; ഇന്ത്യയുടെ ആത്മാവ് പകർത്തിയ ക്യാമറക്കണ്ണുകൾക്ക് വിട; In-Depth Story

National
  •  2 days ago
No Image

കൊളംബിയയിൽ ബസ് പൊട്ടിത്തെറിച്ചു: 13 പേർ മരിച്ചു; അഞ്ച് കുട്ടികളടക്കം 38 പേർക്ക് ഗുരുതര പരുക്ക്; ഭീകരാക്രമണമെന്ന് സൈന്യം

International
  •  2 days ago
No Image

റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ഷ്രോഫ് ദുബൈയിൽ അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച

uae
  •  2 days ago
No Image

തലശ്ശേരിയിൽ കണ്ടെത്തിയത് വ്യാജ ബോംബുകൾ; എം-സാൻഡും കല്ലും നിറച്ച 'ഡമ്മികൾ' എന്ന് ബോംബ് സ്ക്വാഡ്

Kerala
  •  2 days ago
No Image

ബാഴ്‌സലോണ ആരാധകരുടെ സ്വപ്നം തകർത്തതാര്? മെസ്സിയുടെ മടങ്ങിവരവ് തടഞ്ഞ ക്ലബ്ബ് പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് സാവി

Football
  •  2 days ago