HOME
DETAILS

ഇ. നാരായണന്‍ നായര്‍: വിട പറഞ്ഞത് കൊയിലാണ്ടിക്കാരുടെ ജനകീയനായ എം.എല്‍.എ

  
backup
November 28 2018 | 02:11 AM

%e0%b4%87-%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%aa%e0%b4%b1

കൊയിലാണ്ടി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന ഇ. നാരായണന്‍നായരുടെ വേര്‍പാടിലൂടെ കൊയിലാണ്ടിക്ക് നഷ്ടമായത് ജനകീയ നേതാവിനെ. 1970ല്‍ ഐ.എസ്.പിയിലെ അപ്പാജെയറിനെ പരാജയപ്പെടുത്തിയാണ് നാരായണന്‍ നായര്‍ ആദ്യമായി കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലെത്തിയത്. അടിയന്തരാവസ്ഥ കാലത്ത് നിയമസഭയുടെ കാലാവധി നീട്ടിയതിനെ തുടര്‍ന്ന് ഏഴുവര്‍ഷം എം.എല്‍.എയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1977 ല്‍ ബി.എല്‍.ഡിയിലെ ഇ. രാജഗോപാലന്‍ നായരെ പരാജയപ്പെടുത്തി വീണ്ടും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 1980 ലെ തെരഞ്ഞെടുപ്പില്‍ നാരായണന്‍നായര്‍ സ്വയം പിന്മാറുകയായിരുന്നു. കരുണാകരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചിട്ടും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനു വേണ്ടിയാണ് അന്നു നാരായണന്‍ നായര്‍ പിന്‍വാങ്ങിയത്.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. ഉയര്‍ച്ചയിലും താഴ്ചയിലും നാരയണന്‍ നായര്‍ കരുണാകരന്റെ ആത്മമിത്രമായി ഏപ്പോഴും ഉറച്ചുനിന്നു. അടിയന്തരാവസ്ഥ കാലത്ത് ജില്ലയിലെ പൊലിസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ നാരായണന്‍ നായരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ നാരായണന്‍നായരും കൂടെ സജീവമായിരുന്നു. പിന്നീട് കരുണാകരന്റെ മരണത്തോടെ നാരായണന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. പൊതുരംഗം ഉപേക്ഷിച്ചെങ്കിലും കൊയിലാണ്ടി മേഖലയില്‍ വിശാലമായ സൗഹൃദം നാരായണന്‍ നായര്‍ കാത്തു സൂക്ഷിരുന്നു.
1971 മുതല്‍ 1982 വരെ കൊയിലാണ്ടി മണ്ഡലത്തിലെ ജനമനസുകളില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു നാരായണന്‍ നായര്‍ക്ക്. പട്ടിണിയും ദാരിദ്ര്യവും വാഹനങ്ങളുടെ ലഭ്യതയും ഇല്ലാതിരുന്ന കാലത്ത് സൈക്കിളില്‍ നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തി സാധാരണക്കാരായവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുകയും അര്‍ഹിക്കുന്ന സഹായങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്യുന്ന വേറിട്ട പ്രവര്‍ത്തന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരില്‍കണ്ട് സംഘടിപ്പിച്ചു കൊണ്ടാണ് കൊയിലാണ്ടിയില്‍ പാര്‍ട്ടിയുടെ അടിത്തറ വളര്‍ത്തിയത്.
സേവാദള്‍, ട്രേഡ് യൂനിയന്‍ രംഗങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലം നല്‍കുന്നതിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം തന്റെ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ ഒരോ പ്രവര്‍ത്തകരുടെയും പേരറിയുന്ന തലത്തില്‍ ജനങ്ങളുമായി ഏറെ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം സംഘര്‍ഷ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മുചുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ബാഫഖി തങ്ങള്‍ കോളജ്, തിരുവങ്ങൂര്‍ നാളികേര കോംപ്ലക്‌സ് എന്നിവ നാരായണന്‍ നായര്‍ എം.എല്‍.എയായ കാലത്തെ അദ്ദേഹത്തിന്റെ സംഭവനകളാണ്.
മുന്‍ മന്ത്രിമാരായ എം.ടി പത്മ, കെ.പി മോഹനന്‍, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, മുന്‍ എം.എല്‍.എ പി. വിശ്വന്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  2 months ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  2 months ago
No Image

ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്‌കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  2 months ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 months ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 months ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 months ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 months ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 months ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 months ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 months ago