HOME
DETAILS

ഇ. നാരായണന്‍ നായര്‍: വിട പറഞ്ഞത് കൊയിലാണ്ടിക്കാരുടെ ജനകീയനായ എം.എല്‍.എ

  
backup
November 28, 2018 | 2:51 AM

%e0%b4%87-%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%aa%e0%b4%b1

കൊയിലാണ്ടി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന ഇ. നാരായണന്‍നായരുടെ വേര്‍പാടിലൂടെ കൊയിലാണ്ടിക്ക് നഷ്ടമായത് ജനകീയ നേതാവിനെ. 1970ല്‍ ഐ.എസ്.പിയിലെ അപ്പാജെയറിനെ പരാജയപ്പെടുത്തിയാണ് നാരായണന്‍ നായര്‍ ആദ്യമായി കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലെത്തിയത്. അടിയന്തരാവസ്ഥ കാലത്ത് നിയമസഭയുടെ കാലാവധി നീട്ടിയതിനെ തുടര്‍ന്ന് ഏഴുവര്‍ഷം എം.എല്‍.എയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1977 ല്‍ ബി.എല്‍.ഡിയിലെ ഇ. രാജഗോപാലന്‍ നായരെ പരാജയപ്പെടുത്തി വീണ്ടും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 1980 ലെ തെരഞ്ഞെടുപ്പില്‍ നാരായണന്‍നായര്‍ സ്വയം പിന്മാറുകയായിരുന്നു. കരുണാകരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചിട്ടും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനു വേണ്ടിയാണ് അന്നു നാരായണന്‍ നായര്‍ പിന്‍വാങ്ങിയത്.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. ഉയര്‍ച്ചയിലും താഴ്ചയിലും നാരയണന്‍ നായര്‍ കരുണാകരന്റെ ആത്മമിത്രമായി ഏപ്പോഴും ഉറച്ചുനിന്നു. അടിയന്തരാവസ്ഥ കാലത്ത് ജില്ലയിലെ പൊലിസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ നാരായണന്‍ നായരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ നാരായണന്‍നായരും കൂടെ സജീവമായിരുന്നു. പിന്നീട് കരുണാകരന്റെ മരണത്തോടെ നാരായണന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. പൊതുരംഗം ഉപേക്ഷിച്ചെങ്കിലും കൊയിലാണ്ടി മേഖലയില്‍ വിശാലമായ സൗഹൃദം നാരായണന്‍ നായര്‍ കാത്തു സൂക്ഷിരുന്നു.
1971 മുതല്‍ 1982 വരെ കൊയിലാണ്ടി മണ്ഡലത്തിലെ ജനമനസുകളില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു നാരായണന്‍ നായര്‍ക്ക്. പട്ടിണിയും ദാരിദ്ര്യവും വാഹനങ്ങളുടെ ലഭ്യതയും ഇല്ലാതിരുന്ന കാലത്ത് സൈക്കിളില്‍ നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തി സാധാരണക്കാരായവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുകയും അര്‍ഹിക്കുന്ന സഹായങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്യുന്ന വേറിട്ട പ്രവര്‍ത്തന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരില്‍കണ്ട് സംഘടിപ്പിച്ചു കൊണ്ടാണ് കൊയിലാണ്ടിയില്‍ പാര്‍ട്ടിയുടെ അടിത്തറ വളര്‍ത്തിയത്.
സേവാദള്‍, ട്രേഡ് യൂനിയന്‍ രംഗങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലം നല്‍കുന്നതിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം തന്റെ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ ഒരോ പ്രവര്‍ത്തകരുടെയും പേരറിയുന്ന തലത്തില്‍ ജനങ്ങളുമായി ഏറെ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം സംഘര്‍ഷ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മുചുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ബാഫഖി തങ്ങള്‍ കോളജ്, തിരുവങ്ങൂര്‍ നാളികേര കോംപ്ലക്‌സ് എന്നിവ നാരായണന്‍ നായര്‍ എം.എല്‍.എയായ കാലത്തെ അദ്ദേഹത്തിന്റെ സംഭവനകളാണ്.
മുന്‍ മന്ത്രിമാരായ എം.ടി പത്മ, കെ.പി മോഹനന്‍, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, മുന്‍ എം.എല്‍.എ പി. വിശ്വന്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് വേണ്ടി ചാരപ്പണി; ഇറാനില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി 

International
  •  4 days ago
No Image

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചും സര്‍ക്കാര്‍ പരസ്യങ്ങള്‍; പരാതി നല്‍കി പ്രതിപക്ഷം 

Kerala
  •  4 days ago
No Image

കഠ്‌വ കേസ്: മുഖ്യസൂത്രധാരൻ സഞ്ജി റാമിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

National
  •  4 days ago
No Image

കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നറിയില്ല, ജനങ്ങളെ കണ്ടപ്പോള്‍ വിജയം ഉറപ്പിച്ചു; ജി സുധാകരന്‍ 

Kerala
  •  4 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; 4 മിസൈലുകളും 20 ഡ്രോണുകളും തകർത്തു

Kuwait
  •  4 days ago
No Image

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭിന്നത; ട്വന്റി 20യില്‍ കൂട്ടരാജി 

Kerala
  •  4 days ago
No Image

ഇറാനിലെ സൗത്ത് പാർസ് എണ്ണപ്പാടത്തിന് നേരെയുള്ള ആക്രമണം ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണി; ഇസ്റാഈലിന് മുന്നറിയിപ്പുമായി യുഎഇ

uae
  •  4 days ago
No Image

ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് സംഘങ്ങള്‍; ബുക്കിങ് മെസേജ് വന്നാല്‍ സൂക്ഷിക്കണം; ജാഗ്രത നിര്‍ദേശം നല്‍കി പൊലിസ് 

Kerala
  •  4 days ago
No Image

പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; സ്വാമി ​ഗം​ഗേശാനന്ദക്കെതിരായ ലൈം​ഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

വോട്ടർ പട്ടികയിൽ പേരില്ല; ലക്ഷ്മിപ്രിയ സ്ഥാനാർത്ഥി ആയേക്കില്ല? പെരുമ്പാവൂരിൽ ഫ്ലക്സുകൾ മാറ്റി

Kerala
  •  4 days ago