HOME
DETAILS

ബാബരി വിധിയിലെ ആശങ്കകള്‍ സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തിക്കൊïുവരും: സീതാറാം യെച്ചൂരി

  
backup
November 14 2019 | 19:11 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കോഴിക്കോട്: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ വിധിയിലെ ആശങ്കകള്‍ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സി.പി.എം മുന്നിട്ടിറങ്ങുമെന്ന് സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി. കോഴിക്കോട് മുതലക്കുളത്ത് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി വിധിയുടെ കാര്യത്തില്‍ നിരവധി പൊരുത്തക്കേടുകളുï്. ബാബരി മസ്ജിദില്‍ തുടര്‍ച്ചയായി മുസ്‌ലിം മതവിശ്വാസികള്‍ പ്രാര്‍ഥന നടത്തിയില്ലെന്നാണ് കോടതി കïെത്തിയിരിക്കുന്നത്. ഇത് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ആരാധനാലയങ്ങള്‍ അന്നുവരെ കൈവശംവച്ചവര്‍ തുടരണമെന്നാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം. എന്നാല്‍ ഇതില്‍നിന്ന് വിരുദ്ധമായ വിധിയാണിത്. ഇക്കാര്യം ഉന്നയിച്ചും വിധിയിലെ ആശങ്കകളും അവ്യക്തതകളെ സംബന്ധിച്ചും സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ പാര്‍ട്ടി ശ്രമിക്കും.16,17 തിയതികളില്‍ നടക്കുന്ന പൊളിറ്റ്ബ്യൂറോയില്‍ ഇക്കാര്യം സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പള്ളി തകര്‍ത്തതുകൊïു മാത്രമാണ് ക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി കോടതി നല്‍കിയത്. എന്നാല്‍ പള്ളി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളതെങ്കില്‍ പള്ളിപൊളിച്ചതിന് ശേഷം ക്ഷേത്രം പണിയാന്‍ കോടതി അനുമതി നല്‍കുമായിരുന്നോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇത് മധുരയിലേയും വാരണാസിയിലേയും പള്ളികളുടെ മേലുള്ള അവകാശവാദത്തിന് അനുകൂലമാവാന്‍ സാധ്യതയുïെന്ന കാര്യവും ആശങ്കയുളവാക്കുന്നുï്- യെച്ചൂരി പറഞ്ഞു.
തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ട്രസ്റ്റ് രൂപീകരിക്കാനും നിര്‍മാണത്തിന് സഹായം നല്‍കാനുമാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ഭൂമിയില്‍ മസ്ജിദ് പണിയാന്‍ കോടതി എന്തുകൊï് സര്‍ക്കാരിനോട് ആവശ്യപ്പെട്ടില്ല എന്നകാര്യവും വൈരുധ്യമാണ്. ബാബരി മസ്ജിദ്, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസം നിയമത്തിന് മുകളിലായിരുന്നു. എന്നാല്‍ മുത്വലാഖ് വിഷയം വന്നപ്പോള്‍ നിയമം വിശ്വാസത്തിന് മുകളിലായി മാറി. ഇത് നീതിപൂര്‍വമായ നടപടിയല്ല- യെച്ചൂരി പറഞ്ഞു.
എളമരം കരീം എം.പി അധ്യക്ഷനായി. ജസ്റ്റിസ് കെ. ചന്ദ്രു മുഖ്യപ്രഭാഷണം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുïുപാറ, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സി.പി ഉമര്‍ സുല്ലമി, രാമഭദ്രന്‍, ഫാദര്‍ മാത്യൂസ് വാഴക്കുന്നം, ഡോ.ഐ.പി അബ്ദുല്‍ സലാം, അലി അബ്ദുല്ല, കെ.പി രാമനുണ്ണി, പി.കെ പാറക്കടവ്, ഖദീജ മുംതാസ്, ഡോ.ഹുസൈന്‍ രïത്താണി, എ.കെ രമേശ്, ഗഫൂര്‍ സംസാരിച്ചു. കെ.ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  3 months ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  3 months ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  3 months ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  3 months ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  3 months ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  3 months ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  3 months ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  3 months ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  3 months ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  3 months ago