HOME
DETAILS

ബാബരി വിധിയിലെ ആശങ്കകള്‍ സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തിക്കൊïുവരും: സീതാറാം യെച്ചൂരി

  
backup
November 14, 2019 | 7:10 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കോഴിക്കോട്: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ വിധിയിലെ ആശങ്കകള്‍ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സി.പി.എം മുന്നിട്ടിറങ്ങുമെന്ന് സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി. കോഴിക്കോട് മുതലക്കുളത്ത് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി വിധിയുടെ കാര്യത്തില്‍ നിരവധി പൊരുത്തക്കേടുകളുï്. ബാബരി മസ്ജിദില്‍ തുടര്‍ച്ചയായി മുസ്‌ലിം മതവിശ്വാസികള്‍ പ്രാര്‍ഥന നടത്തിയില്ലെന്നാണ് കോടതി കïെത്തിയിരിക്കുന്നത്. ഇത് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ആരാധനാലയങ്ങള്‍ അന്നുവരെ കൈവശംവച്ചവര്‍ തുടരണമെന്നാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം. എന്നാല്‍ ഇതില്‍നിന്ന് വിരുദ്ധമായ വിധിയാണിത്. ഇക്കാര്യം ഉന്നയിച്ചും വിധിയിലെ ആശങ്കകളും അവ്യക്തതകളെ സംബന്ധിച്ചും സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ പാര്‍ട്ടി ശ്രമിക്കും.16,17 തിയതികളില്‍ നടക്കുന്ന പൊളിറ്റ്ബ്യൂറോയില്‍ ഇക്കാര്യം സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പള്ളി തകര്‍ത്തതുകൊïു മാത്രമാണ് ക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി കോടതി നല്‍കിയത്. എന്നാല്‍ പള്ളി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളതെങ്കില്‍ പള്ളിപൊളിച്ചതിന് ശേഷം ക്ഷേത്രം പണിയാന്‍ കോടതി അനുമതി നല്‍കുമായിരുന്നോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇത് മധുരയിലേയും വാരണാസിയിലേയും പള്ളികളുടെ മേലുള്ള അവകാശവാദത്തിന് അനുകൂലമാവാന്‍ സാധ്യതയുïെന്ന കാര്യവും ആശങ്കയുളവാക്കുന്നുï്- യെച്ചൂരി പറഞ്ഞു.
തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ട്രസ്റ്റ് രൂപീകരിക്കാനും നിര്‍മാണത്തിന് സഹായം നല്‍കാനുമാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ഭൂമിയില്‍ മസ്ജിദ് പണിയാന്‍ കോടതി എന്തുകൊï് സര്‍ക്കാരിനോട് ആവശ്യപ്പെട്ടില്ല എന്നകാര്യവും വൈരുധ്യമാണ്. ബാബരി മസ്ജിദ്, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസം നിയമത്തിന് മുകളിലായിരുന്നു. എന്നാല്‍ മുത്വലാഖ് വിഷയം വന്നപ്പോള്‍ നിയമം വിശ്വാസത്തിന് മുകളിലായി മാറി. ഇത് നീതിപൂര്‍വമായ നടപടിയല്ല- യെച്ചൂരി പറഞ്ഞു.
എളമരം കരീം എം.പി അധ്യക്ഷനായി. ജസ്റ്റിസ് കെ. ചന്ദ്രു മുഖ്യപ്രഭാഷണം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുïുപാറ, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സി.പി ഉമര്‍ സുല്ലമി, രാമഭദ്രന്‍, ഫാദര്‍ മാത്യൂസ് വാഴക്കുന്നം, ഡോ.ഐ.പി അബ്ദുല്‍ സലാം, അലി അബ്ദുല്ല, കെ.പി രാമനുണ്ണി, പി.കെ പാറക്കടവ്, ഖദീജ മുംതാസ്, ഡോ.ഹുസൈന്‍ രïത്താണി, എ.കെ രമേശ്, ഗഫൂര്‍ സംസാരിച്ചു. കെ.ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Kerala
  •  8 days ago
No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  8 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  8 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  8 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  8 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  8 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  8 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  8 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  8 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  8 days ago