HOME
DETAILS

ബാബരി വിധിയിലെ ആശങ്കകള്‍ സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തിക്കൊïുവരും: സീതാറാം യെച്ചൂരി

  
backup
November 14, 2019 | 7:10 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കോഴിക്കോട്: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ വിധിയിലെ ആശങ്കകള്‍ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സി.പി.എം മുന്നിട്ടിറങ്ങുമെന്ന് സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി. കോഴിക്കോട് മുതലക്കുളത്ത് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി വിധിയുടെ കാര്യത്തില്‍ നിരവധി പൊരുത്തക്കേടുകളുï്. ബാബരി മസ്ജിദില്‍ തുടര്‍ച്ചയായി മുസ്‌ലിം മതവിശ്വാസികള്‍ പ്രാര്‍ഥന നടത്തിയില്ലെന്നാണ് കോടതി കïെത്തിയിരിക്കുന്നത്. ഇത് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ആരാധനാലയങ്ങള്‍ അന്നുവരെ കൈവശംവച്ചവര്‍ തുടരണമെന്നാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം. എന്നാല്‍ ഇതില്‍നിന്ന് വിരുദ്ധമായ വിധിയാണിത്. ഇക്കാര്യം ഉന്നയിച്ചും വിധിയിലെ ആശങ്കകളും അവ്യക്തതകളെ സംബന്ധിച്ചും സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ പാര്‍ട്ടി ശ്രമിക്കും.16,17 തിയതികളില്‍ നടക്കുന്ന പൊളിറ്റ്ബ്യൂറോയില്‍ ഇക്കാര്യം സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പള്ളി തകര്‍ത്തതുകൊïു മാത്രമാണ് ക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി കോടതി നല്‍കിയത്. എന്നാല്‍ പള്ളി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളതെങ്കില്‍ പള്ളിപൊളിച്ചതിന് ശേഷം ക്ഷേത്രം പണിയാന്‍ കോടതി അനുമതി നല്‍കുമായിരുന്നോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇത് മധുരയിലേയും വാരണാസിയിലേയും പള്ളികളുടെ മേലുള്ള അവകാശവാദത്തിന് അനുകൂലമാവാന്‍ സാധ്യതയുïെന്ന കാര്യവും ആശങ്കയുളവാക്കുന്നുï്- യെച്ചൂരി പറഞ്ഞു.
തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ട്രസ്റ്റ് രൂപീകരിക്കാനും നിര്‍മാണത്തിന് സഹായം നല്‍കാനുമാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ഭൂമിയില്‍ മസ്ജിദ് പണിയാന്‍ കോടതി എന്തുകൊï് സര്‍ക്കാരിനോട് ആവശ്യപ്പെട്ടില്ല എന്നകാര്യവും വൈരുധ്യമാണ്. ബാബരി മസ്ജിദ്, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസം നിയമത്തിന് മുകളിലായിരുന്നു. എന്നാല്‍ മുത്വലാഖ് വിഷയം വന്നപ്പോള്‍ നിയമം വിശ്വാസത്തിന് മുകളിലായി മാറി. ഇത് നീതിപൂര്‍വമായ നടപടിയല്ല- യെച്ചൂരി പറഞ്ഞു.
എളമരം കരീം എം.പി അധ്യക്ഷനായി. ജസ്റ്റിസ് കെ. ചന്ദ്രു മുഖ്യപ്രഭാഷണം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുïുപാറ, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സി.പി ഉമര്‍ സുല്ലമി, രാമഭദ്രന്‍, ഫാദര്‍ മാത്യൂസ് വാഴക്കുന്നം, ഡോ.ഐ.പി അബ്ദുല്‍ സലാം, അലി അബ്ദുല്ല, കെ.പി രാമനുണ്ണി, പി.കെ പാറക്കടവ്, ഖദീജ മുംതാസ്, ഡോ.ഹുസൈന്‍ രïത്താണി, എ.കെ രമേശ്, ഗഫൂര്‍ സംസാരിച്ചു. കെ.ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  2 minutes ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  9 minutes ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  14 minutes ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  17 minutes ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  19 minutes ago
No Image

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

Kerala
  •  28 minutes ago
No Image

വീണ്ടും യുടേണ്‍ ശീലം; സജി ചെറിയാന്റെ പട്ടികയിലെ അവസാനത്തേത് വര്‍ഗീയപ്രസംഗം

Kerala
  •  33 minutes ago
No Image

ഒരുങ്ങിയിരിക്കുക; യുഎഇ വ്യോമയാന മേഖലയില്‍ അവസരങ്ങളുടെ പെരുമഴ വരുന്നു; സനദും ഇത്തിഹാദും ആയിരങ്ങളെ നിയമിക്കുന്നു

Abroad-career
  •  36 minutes ago
No Image

സന്തോഷ് ട്രോഫി; ആദ്യ അങ്കത്തിന് കേരളം കളത്തിൽ; മത്സരം എവിടെ കാണാം?

Football
  •  39 minutes ago
No Image

ഒന്നര വയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന് 

Kerala
  •  39 minutes ago