HOME
DETAILS

ബാബരി വിധിയിലെ ആശങ്കകള്‍ സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തിക്കൊïുവരും: സീതാറാം യെച്ചൂരി

  
backup
November 14, 2019 | 7:10 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കോഴിക്കോട്: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ വിധിയിലെ ആശങ്കകള്‍ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സി.പി.എം മുന്നിട്ടിറങ്ങുമെന്ന് സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി. കോഴിക്കോട് മുതലക്കുളത്ത് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി വിധിയുടെ കാര്യത്തില്‍ നിരവധി പൊരുത്തക്കേടുകളുï്. ബാബരി മസ്ജിദില്‍ തുടര്‍ച്ചയായി മുസ്‌ലിം മതവിശ്വാസികള്‍ പ്രാര്‍ഥന നടത്തിയില്ലെന്നാണ് കോടതി കïെത്തിയിരിക്കുന്നത്. ഇത് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ആരാധനാലയങ്ങള്‍ അന്നുവരെ കൈവശംവച്ചവര്‍ തുടരണമെന്നാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം. എന്നാല്‍ ഇതില്‍നിന്ന് വിരുദ്ധമായ വിധിയാണിത്. ഇക്കാര്യം ഉന്നയിച്ചും വിധിയിലെ ആശങ്കകളും അവ്യക്തതകളെ സംബന്ധിച്ചും സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ പാര്‍ട്ടി ശ്രമിക്കും.16,17 തിയതികളില്‍ നടക്കുന്ന പൊളിറ്റ്ബ്യൂറോയില്‍ ഇക്കാര്യം സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പള്ളി തകര്‍ത്തതുകൊïു മാത്രമാണ് ക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി കോടതി നല്‍കിയത്. എന്നാല്‍ പള്ളി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളതെങ്കില്‍ പള്ളിപൊളിച്ചതിന് ശേഷം ക്ഷേത്രം പണിയാന്‍ കോടതി അനുമതി നല്‍കുമായിരുന്നോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇത് മധുരയിലേയും വാരണാസിയിലേയും പള്ളികളുടെ മേലുള്ള അവകാശവാദത്തിന് അനുകൂലമാവാന്‍ സാധ്യതയുïെന്ന കാര്യവും ആശങ്കയുളവാക്കുന്നുï്- യെച്ചൂരി പറഞ്ഞു.
തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ട്രസ്റ്റ് രൂപീകരിക്കാനും നിര്‍മാണത്തിന് സഹായം നല്‍കാനുമാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ഭൂമിയില്‍ മസ്ജിദ് പണിയാന്‍ കോടതി എന്തുകൊï് സര്‍ക്കാരിനോട് ആവശ്യപ്പെട്ടില്ല എന്നകാര്യവും വൈരുധ്യമാണ്. ബാബരി മസ്ജിദ്, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസം നിയമത്തിന് മുകളിലായിരുന്നു. എന്നാല്‍ മുത്വലാഖ് വിഷയം വന്നപ്പോള്‍ നിയമം വിശ്വാസത്തിന് മുകളിലായി മാറി. ഇത് നീതിപൂര്‍വമായ നടപടിയല്ല- യെച്ചൂരി പറഞ്ഞു.
എളമരം കരീം എം.പി അധ്യക്ഷനായി. ജസ്റ്റിസ് കെ. ചന്ദ്രു മുഖ്യപ്രഭാഷണം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുïുപാറ, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സി.പി ഉമര്‍ സുല്ലമി, രാമഭദ്രന്‍, ഫാദര്‍ മാത്യൂസ് വാഴക്കുന്നം, ഡോ.ഐ.പി അബ്ദുല്‍ സലാം, അലി അബ്ദുല്ല, കെ.പി രാമനുണ്ണി, പി.കെ പാറക്കടവ്, ഖദീജ മുംതാസ്, ഡോ.ഹുസൈന്‍ രïത്താണി, എ.കെ രമേശ്, ഗഫൂര്‍ സംസാരിച്ചു. കെ.ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  2 months ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  2 months ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  2 months ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  2 months ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  2 months ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  2 months ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  2 months ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  2 months ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  2 months ago