HOME
DETAILS

ഗതാഗതം പൂര്‍ണമായും തടഞ്ഞ് റോഡ് നവീകരണം യാത്രക്കാര്‍ വലഞ്ഞു...

  
backup
November 28, 2018 | 7:00 AM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e

പട്ടാമ്പി: കുളപ്പുള്ളി-പട്ടാമ്പി പ്രധാന പാതയില്‍ ഗതാഗതം പൂര്‍ണമായും തടഞ്ഞുള്ള റോഡ് നവീകരണം യാത്രക്കാരെ വലയ്ക്കുന്നു. പട്ടാമ്പി കുളപ്പുള്ളി റോഡിലാണ് ഗതാഗതം തടഞ്ഞുള്ള റോഡ് നവീകരണം. റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. കുളപ്പുള്ളിക്കും പട്ടാമ്പിക്കുമിടയില്‍ മൂന്നിടത്തു റോഡില്‍ ഇന്റര്‍ ലോക്കിങ് ചെയ്യുന്നതാണ് ഗതാഗതം പൂര്‍ണമായും തടയാന്‍ കാരണം.
പാലക്കാട് നിന്ന് കുന്നംകുളം ഗുരുവായൂര്‍ ഭാഗത്തേക്കുള്ള ബസുകളെല്ലാം കുളപ്പുള്ളിയില്‍നിന്ന് തിരിഞ്ഞ് ദേശമംഗലം വഴിയാണിപ്പോള്‍ പോകുന്നത്. എന്നാല്‍ ആറങ്ങോട്ടുകര കൂട്ടുപാത തിരുമിറ്റക്കോട് ഭാഗം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടതും പൊല്ലാപ്പാക്കി. അതിനാല്‍ വാഹനങ്ങള്‍ എഴുമങ്ങാട് ജങ്ഷനില്‍ നിന്ന് കറുകപുത്തൂര്‍ വഴിയാണ് പോകുന്നത്. ഇത് ഏറെ ദൂരം ഉള്ളതിനാല്‍ യാത്രക്കാരെ പ്രയാസത്തിലാക്കുകയും ചെയ്യുന്നു. അതേസമയം 11 കി.മീ റോഡില്‍ മൂന്നിടത്തായി ഇന്റര്‍ ലോക്ക് ചെയ്ത് റോഡ് ബലപ്പെടുത്തുന്നത് 350 മീറ്ററില്‍ താഴെമാത്രമാണ്. 350 മീറ്റര്‍ റോഡ് നവീകരണത്തിന് പ്രധാനപാതയില്‍ മുന്നാഴ്ചയിലേറെ ഗതാഗതം തടയുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ഇന്റര്‍ലോക്കിങ് ചെയ്യാത്ത റോഡിന്റെ ഭാഗങ്ങളില്‍ കുഴിയടപ്പ് മാത്രമാണ് നടക്കുന്നത്. ഇതിന് ഗതാഗതം തടയേണ്ട ആവശ്യമില്ല.
ഇന്റര്‍ലോക്കിങ് ബലപ്പെടണമെങ്കില്‍ അരിക് ഭിത്തി നിര്‍മ്മിച്ച് ബലപ്പെടുത്തണ്ടതുണ്ടെന്നും ഇന്റര്‍ ലോക്കിങ് പൂര്‍ത്തിയാക്കി ഇന്ന് അരിക് ഭിത്തിയുടെ കോണ്‍ക്രീറ്റിങ് നടത്തുമെന്നും പറയുന്നു. ഇതു ബലപ്പെടാന്‍ 14 ദിവസം വേണം. അതിനു ശേഷമേ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കൂ എന്ന നിലപാടിലാണു പൊതുമരാമത്ത് വകുപ്പ്. ഷൊര്‍ണൂരില്‍ നിന്നു വരുന്ന ബസുകള്‍ക്കിപ്പോള്‍ വാടനാംകുറുശ്ശി വില്ലേജ് വരെ മാത്രമേ എത്താന്‍ കഴിയൂ. പട്ടാമ്പിയില്‍ നിന്നുള്ള ബസുകള്‍ പോക്കുപ്പടി മേടില്‍ എത്തി തിരിക്കണം. മേലെ പട്ടാമ്പിക്കും മനപ്പടി സ്റ്റോപ്പിനുമിടയില്‍ രണ്ടിടത്ത് ഇന്റര്‍ ലോക്ക് ചെയ്യുന്നതിനാല്‍ ഇവിടെയും ഗതാഗതം പൂര്‍ണണായും തടഞ്ഞിരിക്കയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  21 days ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  21 days ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  21 days ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  21 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  21 days ago
No Image

സലാലകേരള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

oman
  •  21 days ago
No Image

ഒമാനില്‍ ചൂട് കനക്കും; ബര്‍ക്കയില്‍ 46.7 ഡിഗ്രി രേഖപ്പെടുത്തി

oman
  •  21 days ago
No Image

രാജീവുമല്ല, മുരളീധരനുമല്ല; ബി.ബി. ഗോപകുമാര്‍ ബി.ജെ.പി. നിയമസഭ കക്ഷിനേതാവ്

Kerala
  •  21 days ago
No Image

കച്ച് തീരത്ത് വന്‍ ലഹരിവേട്ട; 1,000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

National
  •  21 days ago
No Image

പരിശോധനാഫലം നെഗറ്റീവ്; ഉഗാണ്ടയില്‍ നിന്ന് ബംഗളുരുവിലെത്തിയ യുവതിക്ക് എബോളയില്ല

National
  •  21 days ago