HOME
DETAILS

ഗതാഗതം പൂര്‍ണമായും തടഞ്ഞ് റോഡ് നവീകരണം യാത്രക്കാര്‍ വലഞ്ഞു...

  
backup
November 28, 2018 | 7:00 AM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e

പട്ടാമ്പി: കുളപ്പുള്ളി-പട്ടാമ്പി പ്രധാന പാതയില്‍ ഗതാഗതം പൂര്‍ണമായും തടഞ്ഞുള്ള റോഡ് നവീകരണം യാത്രക്കാരെ വലയ്ക്കുന്നു. പട്ടാമ്പി കുളപ്പുള്ളി റോഡിലാണ് ഗതാഗതം തടഞ്ഞുള്ള റോഡ് നവീകരണം. റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. കുളപ്പുള്ളിക്കും പട്ടാമ്പിക്കുമിടയില്‍ മൂന്നിടത്തു റോഡില്‍ ഇന്റര്‍ ലോക്കിങ് ചെയ്യുന്നതാണ് ഗതാഗതം പൂര്‍ണമായും തടയാന്‍ കാരണം.
പാലക്കാട് നിന്ന് കുന്നംകുളം ഗുരുവായൂര്‍ ഭാഗത്തേക്കുള്ള ബസുകളെല്ലാം കുളപ്പുള്ളിയില്‍നിന്ന് തിരിഞ്ഞ് ദേശമംഗലം വഴിയാണിപ്പോള്‍ പോകുന്നത്. എന്നാല്‍ ആറങ്ങോട്ടുകര കൂട്ടുപാത തിരുമിറ്റക്കോട് ഭാഗം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടതും പൊല്ലാപ്പാക്കി. അതിനാല്‍ വാഹനങ്ങള്‍ എഴുമങ്ങാട് ജങ്ഷനില്‍ നിന്ന് കറുകപുത്തൂര്‍ വഴിയാണ് പോകുന്നത്. ഇത് ഏറെ ദൂരം ഉള്ളതിനാല്‍ യാത്രക്കാരെ പ്രയാസത്തിലാക്കുകയും ചെയ്യുന്നു. അതേസമയം 11 കി.മീ റോഡില്‍ മൂന്നിടത്തായി ഇന്റര്‍ ലോക്ക് ചെയ്ത് റോഡ് ബലപ്പെടുത്തുന്നത് 350 മീറ്ററില്‍ താഴെമാത്രമാണ്. 350 മീറ്റര്‍ റോഡ് നവീകരണത്തിന് പ്രധാനപാതയില്‍ മുന്നാഴ്ചയിലേറെ ഗതാഗതം തടയുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ഇന്റര്‍ലോക്കിങ് ചെയ്യാത്ത റോഡിന്റെ ഭാഗങ്ങളില്‍ കുഴിയടപ്പ് മാത്രമാണ് നടക്കുന്നത്. ഇതിന് ഗതാഗതം തടയേണ്ട ആവശ്യമില്ല.
ഇന്റര്‍ലോക്കിങ് ബലപ്പെടണമെങ്കില്‍ അരിക് ഭിത്തി നിര്‍മ്മിച്ച് ബലപ്പെടുത്തണ്ടതുണ്ടെന്നും ഇന്റര്‍ ലോക്കിങ് പൂര്‍ത്തിയാക്കി ഇന്ന് അരിക് ഭിത്തിയുടെ കോണ്‍ക്രീറ്റിങ് നടത്തുമെന്നും പറയുന്നു. ഇതു ബലപ്പെടാന്‍ 14 ദിവസം വേണം. അതിനു ശേഷമേ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കൂ എന്ന നിലപാടിലാണു പൊതുമരാമത്ത് വകുപ്പ്. ഷൊര്‍ണൂരില്‍ നിന്നു വരുന്ന ബസുകള്‍ക്കിപ്പോള്‍ വാടനാംകുറുശ്ശി വില്ലേജ് വരെ മാത്രമേ എത്താന്‍ കഴിയൂ. പട്ടാമ്പിയില്‍ നിന്നുള്ള ബസുകള്‍ പോക്കുപ്പടി മേടില്‍ എത്തി തിരിക്കണം. മേലെ പട്ടാമ്പിക്കും മനപ്പടി സ്റ്റോപ്പിനുമിടയില്‍ രണ്ടിടത്ത് ഇന്റര്‍ ലോക്ക് ചെയ്യുന്നതിനാല്‍ ഇവിടെയും ഗതാഗതം പൂര്‍ണണായും തടഞ്ഞിരിക്കയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ അൽ ഷഹാമയിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നു

uae
  •  5 days ago
No Image

വീണ്ടും മഴ; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമഴയ്ക്ക് സാധ്യത

Kerala
  •  5 days ago
No Image

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ  വീട്ടില്‍ കള്ളന്‍ കയറി; 20 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

മദ്യപിച്ച് യുവാക്കള്‍ ഓടിച്ച കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  5 days ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  5 days ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  5 days ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  5 days ago
No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  5 days ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  5 days ago