HOME
DETAILS

കായലൂരില്‍ കരുത്തുകാട്ടാന്‍ മുന്നണികള്‍

  
backup
July 28, 2017 | 10:21 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-2

മട്ടന്നൂര്‍: നഗരസഭ രൂപം കൊണ്ട  മുതല്‍ ഇടതിനൊപ്പം നില്‍ക്കുന്ന വാര്‍ഡാണ് കായലൂര്‍.
എല്‍.ഡി.എഫും ബി.ജെ.പിയുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തുകാട്ടിയത്. വാര്‍ഡ് നിലനിര്‍ത്തി  ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്നതു ലക്ഷ്യമിട്ട് മഹിളാ അസോ. മട്ടന്നൂര്‍ ഏരിയാകമ്മിറ്റിയംഗം  എം. റോജയെയാണ്  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകയും പരിയാരം  സ്വദേശിനിയുമായ ടി. രമ്യയാണ്  യു.ഡി.എഫ്  സ്ഥാനാര്‍ഥി. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ വിപി ഇസ്മാഈല്‍ 390 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ വി. മനോഹരന്‍ 316 വോട്ടാണ് നേടിയത് .
കഴിഞ്ഞ  ഭരണ സമിതി വാര്‍ഡില്‍ നടപ്പിലാക്കിയ വികസന  പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി  വീടുകള്‍ തോറും കയറി വോട്ടഭ്യര്‍ഥിക്കുന്നത്.
ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഭരണ സമിതിയിലെ കൗണ്‍സിലര്‍ വാര്‍ഡില്‍ നടത്തിയതായും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.റോജ പറഞ്ഞു.
എന്നാല്‍ തുടര്‍ച്ചയായി എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന കായലൂരില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയില്ലെന്നും  ഇത്തവണ  കൂടുതല്‍ വോട്ട് ലഭിക്കുമെന്നും യു.ഡി.എഫ്  സ്ഥാനാര്‍ഥി ടി. രമ്യ പറഞ്ഞു. 2002 ല്‍ നടന്ന നഗരസഭ  തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡില്‍ എല്‍.ഡി.എഫ്  സ്ഥാനാര്‍ഥിയായി റോജ  മല്‍സരിച്ചിരുന്നു.
 ആദ്യമായാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ  രമ്യ മല്‍സര രംഗത്തെത്തുന്നത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ 75 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി വി.പി ഇസ്മായില്‍ വിജയിച്ചത്.
 എന്‍.ഡി.എ  സ്ഥാനാര്‍ഥിയായി സി.വി ബീനയും  മല്‍സര രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണവീടുകളിലെ കടന്നുകയറ്റത്തിനെതിരേ പ്രതിഷേധം

Kerala
  •  15 days ago
No Image

ഭരണമാറ്റം അനുകൂലമാക്കി സർവകലാശാലകളിൽ കാവിവൽക്കരണം; സംഘ്പരിവാറുകാരെ വി.സി ആക്കിയും സെനറ്റിൽ നിയമിച്ചും ഗവർണർ

Kerala
  •  15 days ago
No Image

ഉരുൾദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നത് വൈകി; വയനാട് കലക്ടർക്കെതിരേ നടപടിക്ക് നീക്കം

Kerala
  •  15 days ago
No Image

ഉള്ളുലഞ്ഞവർക്ക് തണലൊരുക്കിയ ചാരിതാർഥ്യത്തോടെ അൽബിർ കുരുന്നുകൾ; വീടൊരുക്കിയത് ഉരുൾ ദുരന്തബാധിതരായ മൂന്ന് കുടുംബങ്ങൾക്ക്  

Kerala
  •  15 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ്; തിരുത്തലുകൾ നാളെ വരെ

Kerala
  •  15 days ago
No Image

മുസാഹ്മിയ വാഹനാപകടം: മരിച്ച കൊല്ലം സ്വദേശി ഷുഹൈബിന്റെ മൃതദേഹം റിയാദില്‍ മറവ്‌ചെയ്തു

Saudi-arabia
  •  15 days ago
No Image

കോളിയാടി സ്‌കൂളിലെ ഷിഗെല്ല ബാധ; ആരോഗ്യ മന്ത്രി വയനാട്ടിലേക്ക്; ഇന്ന് നിര്‍ണായക യോഗം

Kerala
  •  15 days ago
No Image

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍; നിരോധനം ലംഘിച്ചാൽ കർശന നടപടി

Kerala
  •  15 days ago
No Image

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി 

Kerala
  •  15 days ago
No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  16 days ago

No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  16 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  16 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  16 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  16 days ago