HOME
DETAILS

കായലൂരില്‍ കരുത്തുകാട്ടാന്‍ മുന്നണികള്‍

  
backup
July 28, 2017 | 10:21 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-2

മട്ടന്നൂര്‍: നഗരസഭ രൂപം കൊണ്ട  മുതല്‍ ഇടതിനൊപ്പം നില്‍ക്കുന്ന വാര്‍ഡാണ് കായലൂര്‍.
എല്‍.ഡി.എഫും ബി.ജെ.പിയുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തുകാട്ടിയത്. വാര്‍ഡ് നിലനിര്‍ത്തി  ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്നതു ലക്ഷ്യമിട്ട് മഹിളാ അസോ. മട്ടന്നൂര്‍ ഏരിയാകമ്മിറ്റിയംഗം  എം. റോജയെയാണ്  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകയും പരിയാരം  സ്വദേശിനിയുമായ ടി. രമ്യയാണ്  യു.ഡി.എഫ്  സ്ഥാനാര്‍ഥി. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ വിപി ഇസ്മാഈല്‍ 390 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ വി. മനോഹരന്‍ 316 വോട്ടാണ് നേടിയത് .
കഴിഞ്ഞ  ഭരണ സമിതി വാര്‍ഡില്‍ നടപ്പിലാക്കിയ വികസന  പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി  വീടുകള്‍ തോറും കയറി വോട്ടഭ്യര്‍ഥിക്കുന്നത്.
ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഭരണ സമിതിയിലെ കൗണ്‍സിലര്‍ വാര്‍ഡില്‍ നടത്തിയതായും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.റോജ പറഞ്ഞു.
എന്നാല്‍ തുടര്‍ച്ചയായി എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന കായലൂരില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയില്ലെന്നും  ഇത്തവണ  കൂടുതല്‍ വോട്ട് ലഭിക്കുമെന്നും യു.ഡി.എഫ്  സ്ഥാനാര്‍ഥി ടി. രമ്യ പറഞ്ഞു. 2002 ല്‍ നടന്ന നഗരസഭ  തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡില്‍ എല്‍.ഡി.എഫ്  സ്ഥാനാര്‍ഥിയായി റോജ  മല്‍സരിച്ചിരുന്നു.
 ആദ്യമായാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ  രമ്യ മല്‍സര രംഗത്തെത്തുന്നത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ 75 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി വി.പി ഇസ്മായില്‍ വിജയിച്ചത്.
 എന്‍.ഡി.എ  സ്ഥാനാര്‍ഥിയായി സി.വി ബീനയും  മല്‍സര രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  21 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  21 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  21 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  21 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  21 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  21 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  21 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  21 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  21 days ago