HOME
DETAILS

കായലൂരില്‍ കരുത്തുകാട്ടാന്‍ മുന്നണികള്‍

  
backup
July 28, 2017 | 10:21 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-2

മട്ടന്നൂര്‍: നഗരസഭ രൂപം കൊണ്ട  മുതല്‍ ഇടതിനൊപ്പം നില്‍ക്കുന്ന വാര്‍ഡാണ് കായലൂര്‍.
എല്‍.ഡി.എഫും ബി.ജെ.പിയുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തുകാട്ടിയത്. വാര്‍ഡ് നിലനിര്‍ത്തി  ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്നതു ലക്ഷ്യമിട്ട് മഹിളാ അസോ. മട്ടന്നൂര്‍ ഏരിയാകമ്മിറ്റിയംഗം  എം. റോജയെയാണ്  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകയും പരിയാരം  സ്വദേശിനിയുമായ ടി. രമ്യയാണ്  യു.ഡി.എഫ്  സ്ഥാനാര്‍ഥി. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ വിപി ഇസ്മാഈല്‍ 390 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ വി. മനോഹരന്‍ 316 വോട്ടാണ് നേടിയത് .
കഴിഞ്ഞ  ഭരണ സമിതി വാര്‍ഡില്‍ നടപ്പിലാക്കിയ വികസന  പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി  വീടുകള്‍ തോറും കയറി വോട്ടഭ്യര്‍ഥിക്കുന്നത്.
ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഭരണ സമിതിയിലെ കൗണ്‍സിലര്‍ വാര്‍ഡില്‍ നടത്തിയതായും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.റോജ പറഞ്ഞു.
എന്നാല്‍ തുടര്‍ച്ചയായി എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന കായലൂരില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയില്ലെന്നും  ഇത്തവണ  കൂടുതല്‍ വോട്ട് ലഭിക്കുമെന്നും യു.ഡി.എഫ്  സ്ഥാനാര്‍ഥി ടി. രമ്യ പറഞ്ഞു. 2002 ല്‍ നടന്ന നഗരസഭ  തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡില്‍ എല്‍.ഡി.എഫ്  സ്ഥാനാര്‍ഥിയായി റോജ  മല്‍സരിച്ചിരുന്നു.
 ആദ്യമായാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ  രമ്യ മല്‍സര രംഗത്തെത്തുന്നത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ 75 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി വി.പി ഇസ്മായില്‍ വിജയിച്ചത്.
 എന്‍.ഡി.എ  സ്ഥാനാര്‍ഥിയായി സി.വി ബീനയും  മല്‍സര രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  11 minutes ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  14 minutes ago
No Image

ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്

Kerala
  •  an hour ago
No Image

ഒറ്റ റൺസ് പോലും വേണ്ട, സച്ചിനും ദ്രാവിഡും രണ്ടാമതാവും; ചരിത്രം സൃഷ്ടിക്കാൻ രോ-കോ സംഖ്യം

Cricket
  •  an hour ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ കൈവിലങ്ങ് വച്ചതില്‍ അന്വേഷണം; പൊലിസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

Kerala
  •  an hour ago
No Image

ഏകദിനം ഉപേക്ഷിച്ച് അവൻ ഇന്ത്യക്കായി ടെസ്റ്റ് കളിക്കണം: ആവശ്യവുമായി മുൻ താരം

Cricket
  •  2 hours ago
No Image

50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളെ അക്രമിക്കുന്നതിനിടെ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

Kerala
  •  2 hours ago
No Image

കുടുംബവഴക്ക്: ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; കത്തിയുമായി സ്‌റ്റേഷനില്‍ കീഴടങ്ങി

Kerala
  •  3 hours ago
No Image

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം: ഇസ്‌റാഈല്‍ സൈനിക ഓഫിസര്‍മാരെ പിരിച്ചുവിട്ടു

International
  •  3 hours ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളും വേണമെന്ന്; ആവശ്യമുന്നയിച്ച് ഓഫിസര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു

Kerala
  •  3 hours ago