HOME
DETAILS

ജനവിധിക്ക് ശേഷം കലോത്സവ വേദിയില്‍ വിധിയെഴുതി ശങ്കര്‍റൈ

  
backup
November 30, 2019 | 6:44 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5
 
 
കാഞ്ഞങ്ങാട്: തുളുനാടിന്റെ തനത് കലാരൂപം വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ മത്സരാര്‍ഥികളുടെ കണ്ണും മനസും വിധികര്‍ത്താവിലായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ളവരെല്ലാം ഒരു ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് പൊതുയോഗങ്ങളില്‍ ഒരാള്‍ യക്ഷഗാനം പാടുന്നത് മത്സരാര്‍ഥികളില്‍ പലരും ചാനലിലൂടെ കണ്ടിരുന്നു.  അതേ ആള്‍ ഇപ്പോള്‍ വിധികര്‍ത്താവായി മുന്‍പില്‍. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥി എം. ശങ്കര്‍ റൈയാണ് യക്ഷഗാനത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായി കലോത്സവ വേദിയില്‍ എത്തിയത്. കേരള യക്ഷഗാന കലാക്ഷേത്രം പ്രസിഡന്റായിരുന്ന ശങ്കര്‍ റൈക്ക് യക്ഷഗാനത്തോടുള്ള അടുപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാന വിഷയമായിരുന്നു. 
 യക്ഷഗാന മത്സരത്തിന് എത്തിയ 12 ടീമുകളുടെ ഗുരുക്കന്മാര്‍ മൂന്നു പേരും കാസര്‍കോട്ടുകാരുമാണ്.  പടുമലെ ജയറാമ പാട്ടാലി, എം. മാധവന്‍, ദിവാകര മാവിനകട്ടെ എന്നിവരാണ് ഇത്തവണ തെക്കു നിന്നുള്ളവരെയും വടക്കു നിന്നുള്ളവരെയും ഒരുപോലെ പരിശീലിപ്പിച്ച് വേദിയിലെത്തിച്ചത്. മത്സരിക്കുന്നതില്‍ കാസര്‍കോട്ടെ ടീമുള്‍പ്പെടെ ഏഴു ടീമുകളുമായാണ് ജയറാം പട്ടാലി ഇക്കുറി കലോത്സവത്തിനെത്തിയത്. മൂന്നു ടീമുകളെയാണ് മാധവന്‍ മാസ്റ്റര്‍ പരിശീലിപ്പിച്ച് വേദിയിലെത്തിച്ചത്. രണ്ടു ടീമുകളുമായാണ് ദിവാകരന്‍ കലോത്സവത്തിനെത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരിച്ചത് കാസര്‍കോട്ടുകാര്‍ തന്നെയാണ്. 'പക്ഷെ മത്സരിക്കാന്‍ ഞങ്ങ ഇല്ല, ഇതൊരു ക്ഷേത്ര കലയാണ്, വിശ്വാസ പൂര്‍വം കെട്ടിയാടുന്ന കല, ഇതിന് ഇത്ര പ്രചാരം കിട്ടുന്നു വെന്നതാണ് സന്തോഷം' മൂന്നു ഗുരുക്കന്മാരും മനസ്സു നിറഞ്ഞു ചിരിച്ചു.
 പടന്നക്കാട് കാര്‍ഷിക കോളജിലെ കണ്ണന്‍ പട്ടാളി വേദിയില്‍ ഇന്നലെ രാവിലെ മുതല്‍ യക്ഷഗാനമായിരുന്നു. സംഗീത, സാഹിത്യ, വാചിക,നൃത്യാദികള്‍ ഒത്തൊരുമിച്ച് സമ്മേളിക്കുന്ന യക്ഷലോക വാസികളുടെ കലയെ വിദ്യാര്‍ഥികള്‍ വേദിയിലവതരിപ്പിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്നതിലേറെയും കന്നടക്കാര്‍.   പ്രധാന വേഷങ്ങളായ കിരീടം, പൂണ്ടു, ബണ്ണത, പെണ്‍, ഹാസ്യം, സ്ത്രീ, ജന്തു എന്നിവയൊക്കെ വേദിയിലെത്തിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന കാണികള്‍ക്കും ആവേശം ഇരട്ടി. പങ്കെടുത്ത കാസര്‍കോട്ടെ അംഗല്‍പാടി എസ്.എ.പി.എച്ച്.എസ് ടീമിന് ഉള്‍പ്പെടെ മുഴുവന്‍ ടീമിനും എ ഗ്രേഡും ലഭിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ആ നമ്പർ ഇനി നിലവിലില്ല’; പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ റദ്ദാക്കി പൊതുഭരണ വകുപ്പ്

Kerala
  •  21 days ago
No Image

ആർ‌സി‌ബിയുടെ നായകന്മാരിൽ വിരാട് കോഹ്‌ലി തന്നെ രാജാവ്! കിരീടം നേടിക്കൊടുത്ത പട്ടീദാറും കോഹ്‌ലിക്ക് കീഴിൽ തന്നെ

Cricket
  •  21 days ago
No Image

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!

International
  •  21 days ago
No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  21 days ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  21 days ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  21 days ago
No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  21 days ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  21 days ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  21 days ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  21 days ago