HOME
DETAILS

ജനവിധിക്ക് ശേഷം കലോത്സവ വേദിയില്‍ വിധിയെഴുതി ശങ്കര്‍റൈ

  
backup
November 30, 2019 | 6:44 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5
 
 
കാഞ്ഞങ്ങാട്: തുളുനാടിന്റെ തനത് കലാരൂപം വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ മത്സരാര്‍ഥികളുടെ കണ്ണും മനസും വിധികര്‍ത്താവിലായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ളവരെല്ലാം ഒരു ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് പൊതുയോഗങ്ങളില്‍ ഒരാള്‍ യക്ഷഗാനം പാടുന്നത് മത്സരാര്‍ഥികളില്‍ പലരും ചാനലിലൂടെ കണ്ടിരുന്നു.  അതേ ആള്‍ ഇപ്പോള്‍ വിധികര്‍ത്താവായി മുന്‍പില്‍. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥി എം. ശങ്കര്‍ റൈയാണ് യക്ഷഗാനത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായി കലോത്സവ വേദിയില്‍ എത്തിയത്. കേരള യക്ഷഗാന കലാക്ഷേത്രം പ്രസിഡന്റായിരുന്ന ശങ്കര്‍ റൈക്ക് യക്ഷഗാനത്തോടുള്ള അടുപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാന വിഷയമായിരുന്നു. 
 യക്ഷഗാന മത്സരത്തിന് എത്തിയ 12 ടീമുകളുടെ ഗുരുക്കന്മാര്‍ മൂന്നു പേരും കാസര്‍കോട്ടുകാരുമാണ്.  പടുമലെ ജയറാമ പാട്ടാലി, എം. മാധവന്‍, ദിവാകര മാവിനകട്ടെ എന്നിവരാണ് ഇത്തവണ തെക്കു നിന്നുള്ളവരെയും വടക്കു നിന്നുള്ളവരെയും ഒരുപോലെ പരിശീലിപ്പിച്ച് വേദിയിലെത്തിച്ചത്. മത്സരിക്കുന്നതില്‍ കാസര്‍കോട്ടെ ടീമുള്‍പ്പെടെ ഏഴു ടീമുകളുമായാണ് ജയറാം പട്ടാലി ഇക്കുറി കലോത്സവത്തിനെത്തിയത്. മൂന്നു ടീമുകളെയാണ് മാധവന്‍ മാസ്റ്റര്‍ പരിശീലിപ്പിച്ച് വേദിയിലെത്തിച്ചത്. രണ്ടു ടീമുകളുമായാണ് ദിവാകരന്‍ കലോത്സവത്തിനെത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരിച്ചത് കാസര്‍കോട്ടുകാര്‍ തന്നെയാണ്. 'പക്ഷെ മത്സരിക്കാന്‍ ഞങ്ങ ഇല്ല, ഇതൊരു ക്ഷേത്ര കലയാണ്, വിശ്വാസ പൂര്‍വം കെട്ടിയാടുന്ന കല, ഇതിന് ഇത്ര പ്രചാരം കിട്ടുന്നു വെന്നതാണ് സന്തോഷം' മൂന്നു ഗുരുക്കന്മാരും മനസ്സു നിറഞ്ഞു ചിരിച്ചു.
 പടന്നക്കാട് കാര്‍ഷിക കോളജിലെ കണ്ണന്‍ പട്ടാളി വേദിയില്‍ ഇന്നലെ രാവിലെ മുതല്‍ യക്ഷഗാനമായിരുന്നു. സംഗീത, സാഹിത്യ, വാചിക,നൃത്യാദികള്‍ ഒത്തൊരുമിച്ച് സമ്മേളിക്കുന്ന യക്ഷലോക വാസികളുടെ കലയെ വിദ്യാര്‍ഥികള്‍ വേദിയിലവതരിപ്പിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്നതിലേറെയും കന്നടക്കാര്‍.   പ്രധാന വേഷങ്ങളായ കിരീടം, പൂണ്ടു, ബണ്ണത, പെണ്‍, ഹാസ്യം, സ്ത്രീ, ജന്തു എന്നിവയൊക്കെ വേദിയിലെത്തിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന കാണികള്‍ക്കും ആവേശം ഇരട്ടി. പങ്കെടുത്ത കാസര്‍കോട്ടെ അംഗല്‍പാടി എസ്.എ.പി.എച്ച്.എസ് ടീമിന് ഉള്‍പ്പെടെ മുഴുവന്‍ ടീമിനും എ ഗ്രേഡും ലഭിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം

National
  •  a minute ago
No Image

ഹജ്ജ് 2026; കേരളത്തിൽ നിന്ന് ആദ്യ വിമാനം ഏപ്രിൽ 30ന്

Kerala
  •  16 minutes ago
No Image

ഒമ്പത് നാൾ പിന്നിട്ട് ഡോക്ടർമാരുടെ സമരം; വലഞ്ഞ് രോഗികൾ, ശസ്ത്രക്രിയകളും മുടങ്ങി

Kerala
  •  26 minutes ago
No Image

'സെനറ്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഗസ്സയിലെ വംശഹത്യയെ കുറിച്ച് മോദി പരാമര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു' പ്രധാനമന്ത്രിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തില്‍ രൂക്ഷപ്രതികരണവുമായി പ്രിയങ്ക

National
  •  41 minutes ago
No Image

ഇറാൻ ആക്രമണം: യു.എസ് സൈന്യത്തിൽ ഭിന്നത തിരിച്ചടിയാകും

International
  •  an hour ago
No Image

ചരിത്രത്തിലിടം നേടി പതിനഞ്ചാം നിയമസഭ; ആകെ ചേർന്നത് 204 ദിനങ്ങൾ

Kerala
  •  an hour ago
No Image

നിയമനങ്ങളിൽ മെല്ലെപ്പോക്ക്; പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി ഉയർത്തൽ

Kerala
  •  an hour ago
No Image

അവസാന ദിനവും ഭരണ-പ്രതിപക്ഷ പോര്; നിയമസഭ പിരിഞ്ഞു; പോർവിളി ഇനി പുറത്ത്

Kerala
  •  an hour ago
No Image

വികസനം മറന്ന് പ്രീണനം; പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നു; ലക്ഷ്യം ക്രൈസ്തവ വോട്ട്

Kerala
  •  an hour ago
No Image

വടകര കസ്റ്റഡി മരണം; പൊലിസുകാരുടെ പങ്ക് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം

Kerala
  •  an hour ago