HOME
DETAILS

ജനവിധിക്ക് ശേഷം കലോത്സവ വേദിയില്‍ വിധിയെഴുതി ശങ്കര്‍റൈ

  
backup
November 30 2019 | 06:11 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5
 
 
കാഞ്ഞങ്ങാട്: തുളുനാടിന്റെ തനത് കലാരൂപം വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ മത്സരാര്‍ഥികളുടെ കണ്ണും മനസും വിധികര്‍ത്താവിലായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ളവരെല്ലാം ഒരു ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് പൊതുയോഗങ്ങളില്‍ ഒരാള്‍ യക്ഷഗാനം പാടുന്നത് മത്സരാര്‍ഥികളില്‍ പലരും ചാനലിലൂടെ കണ്ടിരുന്നു.  അതേ ആള്‍ ഇപ്പോള്‍ വിധികര്‍ത്താവായി മുന്‍പില്‍. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥി എം. ശങ്കര്‍ റൈയാണ് യക്ഷഗാനത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായി കലോത്സവ വേദിയില്‍ എത്തിയത്. കേരള യക്ഷഗാന കലാക്ഷേത്രം പ്രസിഡന്റായിരുന്ന ശങ്കര്‍ റൈക്ക് യക്ഷഗാനത്തോടുള്ള അടുപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാന വിഷയമായിരുന്നു. 
 യക്ഷഗാന മത്സരത്തിന് എത്തിയ 12 ടീമുകളുടെ ഗുരുക്കന്മാര്‍ മൂന്നു പേരും കാസര്‍കോട്ടുകാരുമാണ്.  പടുമലെ ജയറാമ പാട്ടാലി, എം. മാധവന്‍, ദിവാകര മാവിനകട്ടെ എന്നിവരാണ് ഇത്തവണ തെക്കു നിന്നുള്ളവരെയും വടക്കു നിന്നുള്ളവരെയും ഒരുപോലെ പരിശീലിപ്പിച്ച് വേദിയിലെത്തിച്ചത്. മത്സരിക്കുന്നതില്‍ കാസര്‍കോട്ടെ ടീമുള്‍പ്പെടെ ഏഴു ടീമുകളുമായാണ് ജയറാം പട്ടാലി ഇക്കുറി കലോത്സവത്തിനെത്തിയത്. മൂന്നു ടീമുകളെയാണ് മാധവന്‍ മാസ്റ്റര്‍ പരിശീലിപ്പിച്ച് വേദിയിലെത്തിച്ചത്. രണ്ടു ടീമുകളുമായാണ് ദിവാകരന്‍ കലോത്സവത്തിനെത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരിച്ചത് കാസര്‍കോട്ടുകാര്‍ തന്നെയാണ്. 'പക്ഷെ മത്സരിക്കാന്‍ ഞങ്ങ ഇല്ല, ഇതൊരു ക്ഷേത്ര കലയാണ്, വിശ്വാസ പൂര്‍വം കെട്ടിയാടുന്ന കല, ഇതിന് ഇത്ര പ്രചാരം കിട്ടുന്നു വെന്നതാണ് സന്തോഷം' മൂന്നു ഗുരുക്കന്മാരും മനസ്സു നിറഞ്ഞു ചിരിച്ചു.
 പടന്നക്കാട് കാര്‍ഷിക കോളജിലെ കണ്ണന്‍ പട്ടാളി വേദിയില്‍ ഇന്നലെ രാവിലെ മുതല്‍ യക്ഷഗാനമായിരുന്നു. സംഗീത, സാഹിത്യ, വാചിക,നൃത്യാദികള്‍ ഒത്തൊരുമിച്ച് സമ്മേളിക്കുന്ന യക്ഷലോക വാസികളുടെ കലയെ വിദ്യാര്‍ഥികള്‍ വേദിയിലവതരിപ്പിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്നതിലേറെയും കന്നടക്കാര്‍.   പ്രധാന വേഷങ്ങളായ കിരീടം, പൂണ്ടു, ബണ്ണത, പെണ്‍, ഹാസ്യം, സ്ത്രീ, ജന്തു എന്നിവയൊക്കെ വേദിയിലെത്തിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന കാണികള്‍ക്കും ആവേശം ഇരട്ടി. പങ്കെടുത്ത കാസര്‍കോട്ടെ അംഗല്‍പാടി എസ്.എ.പി.എച്ച്.എസ് ടീമിന് ഉള്‍പ്പെടെ മുഴുവന്‍ ടീമിനും എ ഗ്രേഡും ലഭിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  3 months ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  3 months ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  3 months ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  3 months ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  3 months ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  3 months ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  3 months ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  3 months ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  3 months ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago