രഞ്ജി ട്രോഫി ഫൈനൽ ഇന്ന്: ഒമ്പതാം കിരീടം തേടി കർണാടക; കന്നി കിരീടത്തിനായി ജമ്മു കശ്മീർ
ഹുബ്ബലി: രഞ്ജി ട്രോഫിയില്‍ ഇന്ന് ഫൈനല്‍. ഒന്‍പതാം കിരീടം ലക്ഷ്യമിട്ട് കര്‍ണാടക ജമ്മു കശ്മിരിനെയാണ് നേരിടുന്നത്. അതേസമയം ജമ്മു കശ്മീര്‍ കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. കശ്മിര്‍ ജയിച്ചാല്‍ രഞ്ജിയില്‍ പുതുചരിതമെഴുതാം. എന്നാല്‍ കര്‍ണാടക കിരീടത്തിന്റെയും ഫൈനലിന്റെയും കാര്യത്തില്‍ പരിചയസമ്പന്നരാണ്. 14 തവണ ഫൈനലില്‍ പ്രവേശിച്ച ടീം 8 തവണ ജേതാക്കളായിട്ടുണ്ട്.
ഡല്‍ഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ വമ്പന്മാരെ വീഴ്ത്തിയാണ് കശ്മീര്‍ ഫൈനലിലേക്ക് എത്തിയത്. അതേസമയം കശ്മീരിനെതിരേ കര്‍ണാടകയ്ക്ക് ആധിപത്യമുണ്ട്. ഇതുവരെ കളിച്ച നാലുമത്സരങ്ങളിലും ജയം കര്‍ണാടകയ്ക്കായിരുന്നു.
കശ്മീരിന്റെ ബൗളര്‍മാരും കര്‍ണാടകയുടെ ബാറ്റര്‍മാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുകയെന്ന വ്യക്താണ്. ആഖിബ് നബിയാണ് ജമ്മുവിന്റെ പോരാട്ടങ്ങളെ നയിക്കുന്നത്. 9 മത്സരങ്ങളില്‍ 55 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആബിദ് മുഷ്താഖ്, സുനില്‍ കുമാര്‍ എന്നിവരും മികച്ച ഫോമിലാണ്. അതുപോലെ ആര്‍ സ്മരണ്‍, കരുണ്‍ നായര്‍, ദേവ്ദത്ത് പടിക്കല്‍, കെ.എല്‍ രാഹുല്‍ എന്നിവരുടെ ഫോം കര്‍ണാടകയെ കരുത്തുറ്റതാക്കുന്നു. കര്‍ണാടകയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നതും അവര്‍ക്ക് നേട്ടമാണ്. പരുക്കേറ്റ പടിക്കല്‍ ഫിറ്റ്നസ് വീണ്ടെടുത്തതും കര്‍ണാടകയ്ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
The Ranji Trophy final is here, with Karnataka aiming for their 9th title and Jammu & Kashmir eyeing their maiden championship. Karnataka, with their rich experience, faces Jammu & Kashmir, who have scripted a remarkable journey to the final.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."