
ബാണാസുര ഡാം അപകടം: റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ക്ക് കൈമാറിയില്ല
പടിഞ്ഞാറത്തറ: ബാണാസുര അപകടം നടന്ന് നാലാഴ്ച കഴിഞ്ഞിട്ടും സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ നിയോഗിച്ച പ്രത്യേക സമിതി ജില്ലാ കലക്ടര്‍ക്ക് നല്‍കിയില്ല. അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ചും സുരക്ഷ ശക്തമാക്കുന്നതിനെ കുറിച്ചും അന്വേഷിച്ച് ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു പ്രത്യേക സമതിയെ ജില്ലാ കലക്ടര്‍ നിയോഗിച്ചത്.
എന്നാല്‍ ഈ കാലയളവിനുള്ളില്‍ ഒരുതവണ മാത്രം കൂടിയ കമ്മിറ്റി ഇതുവരെയും അന്തിമ റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയിട്ടില്ല. ബാണാസുര ഡാം റിസര്‍വോയറില്‍ കഴിഞ്ഞ മാസം പതിനാറിനായിരുന്നു മീന്‍ പിടിക്കാന്‍ പോയ കൊട്ടത്തോണി മറിഞ്ഞ് നാല്‌പേര്‍ മുങ്ങി മരിച്ചത്. തുടര്‍ച്ചയായ നാലുദിവസത്തെ തിരച്ചിലുകള്‍ക്കൊടുവിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ റിസര്‍വോയറില്‍നിന്ന് ലഭിച്ചത്. ഇന്ത്യന്‍ നാവികസേനയുടെതടക്കമുള്ള സേവനമുപയോഗിച്ചാണ് നാലുദിവസം തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ ലഭിച്ച ശേഷമാണ് സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാകലക്ടര്‍ ആറംഗ സമിതിയെ നിയോഗിച്ചത്. ഇതോടൊപ്പം ബാണാസുര, കാരാപ്പുഴ ഡാമുകളില്‍ അടിക്കടിയുണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
അഡിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ചെയര്‍മാനായും അഗ്‌നിശമന രക്ഷാസേന അഡിഷനല്‍ ജില്ലാ ഓഫിസര്‍, സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള അന്വേഷണ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്.
ഒരാഴ്ചക്കകം സമിതിയോട് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാകലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമിതിയെ നിയോഗിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും സമിതി ഒരു തവണ മാത്രമാണ് കൂടിയിരുന്നു വിഷയത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയത്. ഈ യോഗത്തില്‍ യാതൊരു തീരുമാനങ്ങളും കൈകൊള്ളാതെ ചര്‍ച്ചകള്‍ മാത്രം നടത്തുകയും നിര്‍ദേശങ്ങള്‍ അടുത്ത യോഗത്തിലേക്ക് മാറ്റിവെക്കുകയായിരുന്നുവത്രെ. ആദ്യ യോഗത്തില്‍ തന്നെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തില്ലെന്നും പറയപ്പെടുന്നു.
അടുത്ത സിറ്റിങ് എപ്പോള്‍ നടത്തണമെന്നോ ജില്ലാകലക്ടര്‍ക്ക് എപ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നോ ഇനിയും സമിതി തീരുമാനിച്ചിട്ടില്ല. അപകടം സംബന്ധിച്ച് ദുരൂഹതകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇത് പരിശോധിക്കാന്‍ പൊലിസിനോട് ആവശ്യപ്പെടാന്‍ പോലും അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
അപകടത്തില്‍പ്പെട്ട് രക്ഷപ്പെട്ട സംഘത്തിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടാനും റിസര്‍വോയറില്‍ കൊട്ടത്തോണികള്‍ ഉപയോഗിച്ച് മീന്‍പിടിക്കുന്നത് തടയാനും കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നെങ്കിലും സമിതിയെ നിയോഗിച്ചതോടെ സമിതി റിപ്പോര്‍ട്ടിന് ശേഷം കലക്ടറുടെ തീരുമാനപ്രകാരം മുന്നോട്ട് പോകാമെന്നായി ഡാം അധികൃതരുടെ നിലപാട്. അപകടത്തിന് േശഷവും നിര്‍ബാധം നടക്കുന്ന മീന്‍പിടുത്തം നിയന്ത്രിക്കാനും നടപടികള്‍ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു
uae
• 7 minutes ago
ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം
National
• 12 minutes ago
ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു
International
• an hour ago
പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും
Kerala
• an hour ago
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോഗ്യമന്ത്രി
Kerala
• an hour ago
പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Kerala
• an hour ago
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 3 hours ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 3 hours ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 3 hours ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• 4 hours ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 4 hours ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 4 hours ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 4 hours ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 5 hours ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 7 hours ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 7 hours ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 7 hours ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• 7 hours ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 5 hours ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 5 hours ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• 5 hours ago