HOME
DETAILS

ഈ സാന്ത്വന ഹൃദയവും കുഞ്ഞാലി ഡോക്ടറുടെ കൈകളില്‍ സുരക്ഷിതം

  
Web Desk
September 14 2017 | 01:09 AM

%e0%b4%88-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e

കോഴിക്കോട്: 'കുഞ്ഞാലി ഡോക്ടര്‍ക്ക് പടച്ചോന്റെ കൈയൊപ്പുണ്ട്...' വിശ്വാസിപോലുമല്ലാത്ത എന്‍ജിനീയര്‍ ഡോ. കരുണാകരന്റെ വാക്കുകളാണിത്. തന്റെ എന്‍ജിനീയറിങ് വൈഭവം ഇന്ത്യയിലെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്പെടുത്താനായി ജീവിതം ഉഴിഞ്ഞുവച്ച ഈ മനുഷ്യന്‍ ഇടയ്ക്കു താളഭ്രംശം സംഭവിക്കുന്ന ഹൃദയവുമായി അങ്ങു ഗാന്ധിയുടെ വാര്‍ധയില്‍നിന്നു കോഴിക്കോട്ടെത്തും, ഡോ. കുഞ്ഞാലിയെ കാണാന്‍. ഡോക്ടറുടെ ക്ലിനിക്കിലെ സുഖചികിത്സയ്ക്കുശേഷം സന്തോഷപൂര്‍വം തുടിക്കുന്ന ഹൃദയവുമായി അദ്ദേഹം മടങ്ങും.
കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ കുഞ്ഞാലീസ് ഹാര്‍ട്ട് ക്ലിനിക്കിലെത്തുന്ന ഹൃദ്രോഗികള്‍ ഡോ.കരുണാകരനെപ്പോലെ നിരവധിയാണ്. അതില്‍ ഭൂരിഭാഗവും ഓപ്പറേഷന്‍ നിര്‍ബന്ധമായും ചെയ്യണമെന്നു മറ്റു ഡോക്ടര്‍മാര്‍ വിധിയെഴുതിയവര്‍. മരണം മുഖാമുഖം കണ്ട് അവസാന പ്രതീക്ഷയുമായെത്തുന്ന ഇത്തരക്കാരെ തന്റെ വ്യത്യസ്തമായ ചികിത്സകളിലൂടെ അദ്ദേഹം ജീവിതത്തിലേയ്ക്കു വീണ്ടും തിരിച്ചുനടത്തും.
കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇവിടത്തെ തെറാപ്യൂട്ടിക്ക് ലൈഫ്‌സ്റ്റൈല്‍ ചെയ്ഞ്ച് ആന്‍ഡ് ഒപ്റ്റിമല്‍ മെഡിക്കല്‍ ട്രീറ്റ്‌മെന്റിലൂടെ കടന്നുപോയവര്‍ ആയിരക്കണക്കിനു വരും.
അഞ്ചുവര്‍ഷം മുന്‍പാണ് ഈ ഹൃദയ ഭിഷഗ്വരനന്റടുത്തേക്ക് എന്‍ജിനീയറും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായ ഡോ. കരുണാകരന്‍ എത്തുന്നത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ ഡോ.ടി കരുണാകരന്‍ വെറുമൊരു എന്‍ജിനീയറല്ല.
തന്റെ അറിവും കഴിവും ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യര്‍ക്കും കര്‍ഷകര്‍ക്കുമായി പ്രയോജനപ്പെടുത്താന്‍ പതിറ്റാണ്ടുകളായി അധ്വാനിച്ചു കൊണ്ടിരിക്കുന്ന ഒരു ഗാന്ധിയന്‍ സോഷ്യലിസ്റ്റാണദ്ദേഹം. ഡല്‍ഹി ഐ.ഐ.ടിയിലും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലും തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ലക്ചററും പ്രൊഫസറുമൊക്കെയായിരുന്ന ആള്‍. ഗാന്ധിഗ്രാം യൂനിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍. തന്റെ എന്‍ജിനീയറിങ് വൈഭവം ഇന്ത്യയിലെ സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താനായി നടപ്പാക്കിയ റൂറല്‍ ഇക്കണോമിക് സോണിന്റെ ( ആര്‍. ഇ.സെഡ്) ഉപജ്ഞാതാവ്. ഡോ കരുണാകരന്റെ വിശേഷങ്ങള്‍ ഇങ്ങിനെ നീണ്ടു പോവുന്നു.
അത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബ പുനരധിവാസം ഉള്‍പ്പെടെയുള്ള വാര്‍ധയിലെ തന്റെ സാമൂഹിക സേവനത്തിന്റെ തിരക്കേറിയ നാളുകളിലൊന്നില്‍ 2012 ഫെബ്രുവരിയില്‍ ഡോ കരുണാകരനു കടുത്ത ഹൃദ്രോഗം വന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഉടന്‍ ശസ്ത്രക്രിയ വേണമെന്ന് വിധിയെഴുതപ്പെട്ടു. പക്ഷേ ജീവിതത്തില്‍ ഒരു ദുശ്ശീലങ്ങളുമില്ലാത്ത ഡോ. കരുണാകരന് അതിനോടു യോജിക്കാനായില്ല. അദ്ദേഹത്തിന്റെ ശിഷ്യനും മലയാളിയുമായ റജി തോമസ് നല്‍കിയ വിവരമനുസരിച്ച് കോഴിക്കോട്ട് കുഞ്ഞാലി ഡോക്ടറുടെ അടുത്തെത്തി.
ചികിത്സ തുടങ്ങാനിരിക്കെ അമേരിക്കയില്‍നിന്നു കരുണാകരന്റെ മകന്റെ വിളി കുഞ്ഞാലി ഡോക്ടര്‍ക്കെത്തി. ഉടന്‍ ഓപ്പറേഷനു വിധേയമാക്കേണ്ട പിതാവിനെ അവിടെ നിന്നു ഡിസ്ചാര്‍ജ് ചെയ്യണമെന്ന്. പക്ഷേ, കരുണാകരന്‍ സമ്മതിച്ചില്ല. ഡോ. കുഞ്ഞാലിയുടെ പത്തു ദിവസത്തെ ചികിത്സയ്ക്കു ശേഷം പൂര്‍ണ ആരോഗ്യത്തോടെ കരുണാകരന്‍ തിരികെപ്പോയി സേവനങ്ങളില്‍ മുഴുകി.
അഞ്ചാണ്ടുകള്‍ക്കു ശേഷം ഇപ്പോള്‍ വീണ്ടും 71 കാരനായ അദ്ദേഹത്തിന് ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടു. കരുണാകരന്‍ ഉടന്‍ കോഴിക്കോട്ടേക്ക്. തന്റെ പ്രിയ ഡോക്ടര്‍ കുഞ്ഞാലിയുടെ സമീപത്തേക്ക്. വീണ്ടുമൊരു പത്തു ദിവസം. ചികിത്സകള്‍ക്കു ശേഷം വാര്‍ധയിലെ തന്റെ സേവന ലോകത്തേയ്ക്കു സാന്ത്വനഹൃദയവുമായി അദ്ദേഹം പോകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 hours ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 hours ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  3 hours ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  3 hours ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  3 hours ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  4 hours ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  4 hours ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  4 hours ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  4 hours ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  5 hours ago