HOME
DETAILS

വളപട്ടണം പാലത്തിന് സമീപത്തെ വന്‍മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടിയില്ല യാത്രക്കാര്‍ ഭീതിയില്‍

  
backup
September 19, 2017 | 6:00 AM

%e0%b4%b5%e0%b4%b3%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%a4



പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തിക്ക് മുകളില്‍ ഭീഷണിയായി നില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിച്ചു മാറ്റാത്ത അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാവുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംരക്ഷണ ഭിത്തിയായി കെട്ടിയുണ്ടാക്കിയ പാറക്കല്ലുകള്‍ക്ക് മുകളിലാണ് ഇവ വളര്‍ന്നുനില്‍ക്കുന്നത്. കാലപ്പഴക്കത്താല്‍ ഉറപ്പുകുറഞ്ഞ കല്ലുകള്‍ റോഡിലേക്ക് വീഴുന്നതും പതിവാണ്. ഇവക്ക് മുകളില്‍ നില്‍ക്കുന്ന മരങ്ങള്‍ ഉടനടി മുറിച്ചുമാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. മരങ്ങള്‍ക്ക് അടിഭാഗത്തായി വൈദ്യുത ലൈനുകളും കടന്ന് പോകുന്നുണ്ട്.
ഞായറാഴ്ച രാത്രി പെയ്ത ശക്തമായ കാറ്റിലും മഴയിലും വളപട്ടണം പാലത്തിനടുത്ത് ദേശീയ പാതയില്‍ റോഡിലേക്ക് കൂറ്റന്‍ പനമരം കടപുഴകി വീണിരുന്നു. അന്ന് തലനാരിഴക്കാണ് ഇവിടെയുള്ളവര്‍ രക്ഷപ്പെട്ടത്. പനമരം റോഡിലേക്ക് വീഴാതെ ഇരുവശത്തെയും സംരക്ഷണ ഭിത്തിക്ക് മുകളില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലിസ്, ഫയര്‍ ഫോഴ്‌സ് , നാട്ടൂകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് പനമരം നീക്കം ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജുലൈയില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയപാത വളപട്ടണം പാലത്തിന് സമീപം ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്ന ജോലികള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് തകരാറിലായി.
ഇതോടെ ഗതാഗത സ്തംഭനം ഉണ്ടാകുകയും മരം മുറിക്കുന്നത് നിര്‍ത്തിവയ്ക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗര്‍ഭിണിയായ ഭാര്യയെ അമ്പരപ്പിക്കാന്‍ ഹെലികോപ്റ്ററില്‍ 'പൂമഴ'; മംഗളൂരുവില്‍ നിന്നൊരു റോയല്‍ ബേബി ഷവര്‍

National
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ് ബൈജുവും പുറത്തേക്ക്: വിധി ഇന്ന്

Kerala
  •  a month ago
No Image

സി.പി.എം സ്ഥാനാർത്ഥി നിർണ്ണയം: പി.ബി യോഗം ഇന്ന്; ആകാംക്ഷയോടെ കേരളം

Kerala
  •  a month ago
No Image

മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ചു; കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് 

Kerala
  •  a month ago
No Image

ട്രൈബ്യൂണലുകൾ കേന്ദ്രത്തിന്റെ സൃഷ്ടി, ഇപ്പോൾ വലിയ തലവേദന; അറ്റോർണി ജനറലിനോട് സുപ്രിംകോടതി

National
  •  a month ago
No Image

'നേരത്തെ പണമടയ്ക്കൂ.. തീര്‍ച്ചയായും നേടൂ' അബൂദബിയില്‍ ട്രാഫിക് പിഴകളില്‍ 35% വരെ കിഴിവ്

uae
  •  a month ago
No Image

കശ്മീർ വിഷയം: 'പാകിസ്ഥാൻ മായാലോകത്തുനിന്ന് പുറത്തുവരണം'; യു.എന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

latest
  •  a month ago
No Image

രാഷ്ട്രീയപ്പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ നിയന്ത്രണമില്ല; ഹരജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിംകോടതി നോട്ടീസ്

National
  •  a month ago
No Image

മരണക്കടലായി മെഡിറ്ററേനിയൻ: കഴിഞ്ഞ വർഷം മാത്രം പൊലിഞ്ഞത് എണ്ണായിരത്തിലേറെ കുടിയേറ്റക്കാരുടെ ജീവൻ; കൂടുതലും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ

International
  •  a month ago
No Image

ജുഡിഷ്യറിയിൽ അഴിമതിയെന്ന പാഠഭാഗം: വിദ്യാഭ്യാസ മന്ത്രാലയത്തിനും എൻസിഇആർടി ഡയറക്ടർക്കും സുപ്രിംകോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്

National
  •  a month ago