HOME
DETAILS

വളപട്ടണം പാലത്തിന് സമീപത്തെ വന്‍മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടിയില്ല യാത്രക്കാര്‍ ഭീതിയില്‍

  
Web Desk
September 19 2017 | 06:09 AM

%e0%b4%b5%e0%b4%b3%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%a4



പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തിക്ക് മുകളില്‍ ഭീഷണിയായി നില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിച്ചു മാറ്റാത്ത അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാവുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംരക്ഷണ ഭിത്തിയായി കെട്ടിയുണ്ടാക്കിയ പാറക്കല്ലുകള്‍ക്ക് മുകളിലാണ് ഇവ വളര്‍ന്നുനില്‍ക്കുന്നത്. കാലപ്പഴക്കത്താല്‍ ഉറപ്പുകുറഞ്ഞ കല്ലുകള്‍ റോഡിലേക്ക് വീഴുന്നതും പതിവാണ്. ഇവക്ക് മുകളില്‍ നില്‍ക്കുന്ന മരങ്ങള്‍ ഉടനടി മുറിച്ചുമാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. മരങ്ങള്‍ക്ക് അടിഭാഗത്തായി വൈദ്യുത ലൈനുകളും കടന്ന് പോകുന്നുണ്ട്.
ഞായറാഴ്ച രാത്രി പെയ്ത ശക്തമായ കാറ്റിലും മഴയിലും വളപട്ടണം പാലത്തിനടുത്ത് ദേശീയ പാതയില്‍ റോഡിലേക്ക് കൂറ്റന്‍ പനമരം കടപുഴകി വീണിരുന്നു. അന്ന് തലനാരിഴക്കാണ് ഇവിടെയുള്ളവര്‍ രക്ഷപ്പെട്ടത്. പനമരം റോഡിലേക്ക് വീഴാതെ ഇരുവശത്തെയും സംരക്ഷണ ഭിത്തിക്ക് മുകളില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലിസ്, ഫയര്‍ ഫോഴ്‌സ് , നാട്ടൂകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് പനമരം നീക്കം ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജുലൈയില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയപാത വളപട്ടണം പാലത്തിന് സമീപം ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്ന ജോലികള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് തകരാറിലായി.
ഇതോടെ ഗതാഗത സ്തംഭനം ഉണ്ടാകുകയും മരം മുറിക്കുന്നത് നിര്‍ത്തിവയ്ക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

International
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  4 days ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  4 days ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  4 days ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  4 days ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  4 days ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  4 days ago
No Image

ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്‌കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  4 days ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 days ago