HOME
DETAILS

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍; വണ്‍മില്ല്യണ്‍ ഗോളിനായി ജില്ല ഒരുങ്ങി

  
backup
September 22, 2017 | 4:25 AM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-17-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac-2

 

കല്‍പ്പറ്റ: ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന വണ്‍മില്ല്യണ്‍ ഗോള്‍ പരിപാടിക്കായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശം കായികപ്രേമികളില്‍ എത്തിക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക യുവജനകാര്യാലയത്തിന്റെയും യുവജനക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, സ്‌കൂള്‍,കോളജുകള്‍, കായിക സംഘടനകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, പൊതു ജനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലയില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തി 10 ലക്ഷം ഗോള്‍ അടിക്കുക എന്നതാണ് വണ്‍മില്യണ്‍ ഗോളിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ വ്യത്യസ്ത പ്രായപരിധിയിലുള്ള ആളുകളെ ഫിഫ വേള്‍ഡ് കപ്പിനെ കുറിച്ച് തല്‍പ്പരരും ബോധവാന്മാരാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഈമാസം 27ന് വൈകുന്നേരം മൂന്നു മുതല്‍ ഏഴുവരെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, സ്‌കൂളുകളിലും, കോളജുകളിലും, മറ്റു പൊതു സ്ഥലങ്ങളിലും ഇതിനായി പ്രത്യേകം സജ്ജമാക്കിയ ഗോള്‍ കീപ്പറില്ലാത്ത ഫുട്‌ബോള്‍ പോസ്റ്റുകളില്‍ പ്രായഭേദമില്ലാതെ ആര്‍ക്കും ഗോളടിച്ച് വണ്‍മില്യണ്‍ ഗോള്‍ പദ്ധതിയില്‍ പങ്കാളികളാകാം.
ഒരാള്‍ക്ക് ഒരു കിക്ക് മാത്രമെ അനുവദിക്കുകയൂള്ളൂ. ഒരോ പഞ്ചായത്തുകളിലും ഇതിനായി അഞ്ച് കേന്ദ്രങ്ങള്‍വീതം സജ്ജമാക്കും. നഗരസഭകളില്‍ 10 കേന്ദ്രങ്ങളും ഉണ്ടായിരിക്കും.
ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന പഞ്ചായത്തിനും, നഗരസഭയ്ക്കും, സ്‌കൂളിനും, കോളജിനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രത്യേകം ഉപഹാരങ്ങള്‍ നല്‍കും.
ഇതിനായി ഓരോ പഞ്ചായത്തും 2000 ഗോള്‍ വീതവും, ഓരോ നഗരസഭയും 10000 ഗോള്‍ വീതവും അടിക്കണം. മറ്റു പൊതു സ്ഥലങ്ങളില്‍ നിന്നായി 2000 ഗോളുകളും അടിച്ച് ജില്ല വണ്‍മില്യണ്‍ ഗോളിന്റെ ലക്ഷ്യ പ്രാപ്തിയില്‍ എത്തണം.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, കെ.എം ഫ്രാന്‍സീസ്, സീസര്‍ ജോസ്, സലീംകടവന്‍, പി. സഫറുല്ല വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  2 days ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  2 days ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  2 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  2 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  2 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  2 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  2 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  2 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  2 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  2 days ago