HOME
DETAILS

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍; വണ്‍മില്ല്യണ്‍ ഗോളിനായി ജില്ല ഒരുങ്ങി

  
backup
September 22, 2017 | 4:25 AM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-17-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac-2

 

കല്‍പ്പറ്റ: ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന വണ്‍മില്ല്യണ്‍ ഗോള്‍ പരിപാടിക്കായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശം കായികപ്രേമികളില്‍ എത്തിക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക യുവജനകാര്യാലയത്തിന്റെയും യുവജനക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, സ്‌കൂള്‍,കോളജുകള്‍, കായിക സംഘടനകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, പൊതു ജനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലയില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തി 10 ലക്ഷം ഗോള്‍ അടിക്കുക എന്നതാണ് വണ്‍മില്യണ്‍ ഗോളിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ വ്യത്യസ്ത പ്രായപരിധിയിലുള്ള ആളുകളെ ഫിഫ വേള്‍ഡ് കപ്പിനെ കുറിച്ച് തല്‍പ്പരരും ബോധവാന്മാരാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഈമാസം 27ന് വൈകുന്നേരം മൂന്നു മുതല്‍ ഏഴുവരെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, സ്‌കൂളുകളിലും, കോളജുകളിലും, മറ്റു പൊതു സ്ഥലങ്ങളിലും ഇതിനായി പ്രത്യേകം സജ്ജമാക്കിയ ഗോള്‍ കീപ്പറില്ലാത്ത ഫുട്‌ബോള്‍ പോസ്റ്റുകളില്‍ പ്രായഭേദമില്ലാതെ ആര്‍ക്കും ഗോളടിച്ച് വണ്‍മില്യണ്‍ ഗോള്‍ പദ്ധതിയില്‍ പങ്കാളികളാകാം.
ഒരാള്‍ക്ക് ഒരു കിക്ക് മാത്രമെ അനുവദിക്കുകയൂള്ളൂ. ഒരോ പഞ്ചായത്തുകളിലും ഇതിനായി അഞ്ച് കേന്ദ്രങ്ങള്‍വീതം സജ്ജമാക്കും. നഗരസഭകളില്‍ 10 കേന്ദ്രങ്ങളും ഉണ്ടായിരിക്കും.
ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന പഞ്ചായത്തിനും, നഗരസഭയ്ക്കും, സ്‌കൂളിനും, കോളജിനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രത്യേകം ഉപഹാരങ്ങള്‍ നല്‍കും.
ഇതിനായി ഓരോ പഞ്ചായത്തും 2000 ഗോള്‍ വീതവും, ഓരോ നഗരസഭയും 10000 ഗോള്‍ വീതവും അടിക്കണം. മറ്റു പൊതു സ്ഥലങ്ങളില്‍ നിന്നായി 2000 ഗോളുകളും അടിച്ച് ജില്ല വണ്‍മില്യണ്‍ ഗോളിന്റെ ലക്ഷ്യ പ്രാപ്തിയില്‍ എത്തണം.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, കെ.എം ഫ്രാന്‍സീസ്, സീസര്‍ ജോസ്, സലീംകടവന്‍, പി. സഫറുല്ല വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  3 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  3 days ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  3 days ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  3 days ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  3 days ago
No Image

ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്

Kerala
  •  3 days ago
No Image

ഒറ്റ റൺസ് പോലും വേണ്ട, സച്ചിനും ദ്രാവിഡും രണ്ടാമതാവും; ചരിത്രം സൃഷ്ടിക്കാൻ രോ-കോ സംഖ്യം

Cricket
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ കൈവിലങ്ങ് വച്ചതില്‍ അന്വേഷണം; പൊലിസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

Kerala
  •  3 days ago
No Image

ഏകദിനം ഉപേക്ഷിച്ച് അവൻ ഇന്ത്യക്കായി ടെസ്റ്റ് കളിക്കണം: ആവശ്യവുമായി മുൻ താരം

Cricket
  •  3 days ago
No Image

50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളെ അക്രമിക്കുന്നതിനിടെ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

Kerala
  •  3 days ago