HOME
DETAILS

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍; വണ്‍മില്ല്യണ്‍ ഗോളിനായി ജില്ല ഒരുങ്ങി

  
backup
September 22, 2017 | 4:25 AM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-17-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac-2

 

കല്‍പ്പറ്റ: ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന വണ്‍മില്ല്യണ്‍ ഗോള്‍ പരിപാടിക്കായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശം കായികപ്രേമികളില്‍ എത്തിക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക യുവജനകാര്യാലയത്തിന്റെയും യുവജനക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, സ്‌കൂള്‍,കോളജുകള്‍, കായിക സംഘടനകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, പൊതു ജനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലയില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തി 10 ലക്ഷം ഗോള്‍ അടിക്കുക എന്നതാണ് വണ്‍മില്യണ്‍ ഗോളിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ വ്യത്യസ്ത പ്രായപരിധിയിലുള്ള ആളുകളെ ഫിഫ വേള്‍ഡ് കപ്പിനെ കുറിച്ച് തല്‍പ്പരരും ബോധവാന്മാരാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഈമാസം 27ന് വൈകുന്നേരം മൂന്നു മുതല്‍ ഏഴുവരെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, സ്‌കൂളുകളിലും, കോളജുകളിലും, മറ്റു പൊതു സ്ഥലങ്ങളിലും ഇതിനായി പ്രത്യേകം സജ്ജമാക്കിയ ഗോള്‍ കീപ്പറില്ലാത്ത ഫുട്‌ബോള്‍ പോസ്റ്റുകളില്‍ പ്രായഭേദമില്ലാതെ ആര്‍ക്കും ഗോളടിച്ച് വണ്‍മില്യണ്‍ ഗോള്‍ പദ്ധതിയില്‍ പങ്കാളികളാകാം.
ഒരാള്‍ക്ക് ഒരു കിക്ക് മാത്രമെ അനുവദിക്കുകയൂള്ളൂ. ഒരോ പഞ്ചായത്തുകളിലും ഇതിനായി അഞ്ച് കേന്ദ്രങ്ങള്‍വീതം സജ്ജമാക്കും. നഗരസഭകളില്‍ 10 കേന്ദ്രങ്ങളും ഉണ്ടായിരിക്കും.
ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന പഞ്ചായത്തിനും, നഗരസഭയ്ക്കും, സ്‌കൂളിനും, കോളജിനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രത്യേകം ഉപഹാരങ്ങള്‍ നല്‍കും.
ഇതിനായി ഓരോ പഞ്ചായത്തും 2000 ഗോള്‍ വീതവും, ഓരോ നഗരസഭയും 10000 ഗോള്‍ വീതവും അടിക്കണം. മറ്റു പൊതു സ്ഥലങ്ങളില്‍ നിന്നായി 2000 ഗോളുകളും അടിച്ച് ജില്ല വണ്‍മില്യണ്‍ ഗോളിന്റെ ലക്ഷ്യ പ്രാപ്തിയില്‍ എത്തണം.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, കെ.എം ഫ്രാന്‍സീസ്, സീസര്‍ ജോസ്, സലീംകടവന്‍, പി. സഫറുല്ല വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  a day ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  a day ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  a day ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  a day ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  a day ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  a day ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  a day ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  a day ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  a day ago