HOME
DETAILS

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍; വണ്‍മില്ല്യണ്‍ ഗോളിനായി ജില്ല ഒരുങ്ങി

  
backup
September 22, 2017 | 4:25 AM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-17-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac-2

 

കല്‍പ്പറ്റ: ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന വണ്‍മില്ല്യണ്‍ ഗോള്‍ പരിപാടിക്കായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശം കായികപ്രേമികളില്‍ എത്തിക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക യുവജനകാര്യാലയത്തിന്റെയും യുവജനക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, സ്‌കൂള്‍,കോളജുകള്‍, കായിക സംഘടനകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, പൊതു ജനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലയില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തി 10 ലക്ഷം ഗോള്‍ അടിക്കുക എന്നതാണ് വണ്‍മില്യണ്‍ ഗോളിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ വ്യത്യസ്ത പ്രായപരിധിയിലുള്ള ആളുകളെ ഫിഫ വേള്‍ഡ് കപ്പിനെ കുറിച്ച് തല്‍പ്പരരും ബോധവാന്മാരാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഈമാസം 27ന് വൈകുന്നേരം മൂന്നു മുതല്‍ ഏഴുവരെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, സ്‌കൂളുകളിലും, കോളജുകളിലും, മറ്റു പൊതു സ്ഥലങ്ങളിലും ഇതിനായി പ്രത്യേകം സജ്ജമാക്കിയ ഗോള്‍ കീപ്പറില്ലാത്ത ഫുട്‌ബോള്‍ പോസ്റ്റുകളില്‍ പ്രായഭേദമില്ലാതെ ആര്‍ക്കും ഗോളടിച്ച് വണ്‍മില്യണ്‍ ഗോള്‍ പദ്ധതിയില്‍ പങ്കാളികളാകാം.
ഒരാള്‍ക്ക് ഒരു കിക്ക് മാത്രമെ അനുവദിക്കുകയൂള്ളൂ. ഒരോ പഞ്ചായത്തുകളിലും ഇതിനായി അഞ്ച് കേന്ദ്രങ്ങള്‍വീതം സജ്ജമാക്കും. നഗരസഭകളില്‍ 10 കേന്ദ്രങ്ങളും ഉണ്ടായിരിക്കും.
ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന പഞ്ചായത്തിനും, നഗരസഭയ്ക്കും, സ്‌കൂളിനും, കോളജിനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രത്യേകം ഉപഹാരങ്ങള്‍ നല്‍കും.
ഇതിനായി ഓരോ പഞ്ചായത്തും 2000 ഗോള്‍ വീതവും, ഓരോ നഗരസഭയും 10000 ഗോള്‍ വീതവും അടിക്കണം. മറ്റു പൊതു സ്ഥലങ്ങളില്‍ നിന്നായി 2000 ഗോളുകളും അടിച്ച് ജില്ല വണ്‍മില്യണ്‍ ഗോളിന്റെ ലക്ഷ്യ പ്രാപ്തിയില്‍ എത്തണം.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, കെ.എം ഫ്രാന്‍സീസ്, സീസര്‍ ജോസ്, സലീംകടവന്‍, പി. സഫറുല്ല വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

62,000 രൂപ മുതൽ മുകളിലേക്ക് കുത്തനെ കുതിച്ച് വിമാന ടിക്കറ്റ് നിരക്ക്; ഗൾഫിൽ നിന്നും പ്രത്യേക ചാർട്ടർ വിമാനങ്ങളും സ്വകാര്യ ജെറ്റുകളും

Kerala
  •  6 days ago
No Image

കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസം; പ്രത്യേക സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്

qatar
  •  6 days ago
No Image

അസർബൈജാനെ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാൻ; ആക്രമണ വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

International
  •  6 days ago
No Image

ഇറാൻ ആയുധങ്ങൾ ആവശ്യപ്പെട്ടിട്ടില്ല: അഭ്യൂഹങ്ങൾ തള്ളി റഷ്യ

International
  •  6 days ago
No Image

താഴേക്ക് തന്നെ: ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

Kerala
  •  6 days ago
No Image

ആറു ദിവസത്തിന് ശേഷം ആയത്തുള്ള അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യ

International
  •  6 days ago
No Image

യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; ഓവർസ്റ്റേ പിഴ ഒഴിവാക്കി ഐസിപി 

uae
  •  6 days ago
No Image

എം സ്വരാജ് മത്സരിക്കില്ല, പി സരിന് സീറ്റില്ല: സി രവീന്ദ്രനാഥും എസി മൊയ്തീനും സ്ഥാനാര്‍ഥികള്‍, സിപിഎം ആദ്യഘട്ട സാധ്യതാ പട്ടികയായി

Kerala
  •  6 days ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്; നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ഇറാൻ-ഇസ്റാഈൽ സംഘർഷം

uae
  •  6 days ago
No Image

അറബ് രാജ്യങ്ങളെ ബോധപൂർവം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു; അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം

International
  •  6 days ago