HOME
DETAILS

ബീഫ് കൈവശം വച്ചെന്നാരോപിച്ച് യുവാക്കള്‍ക്ക് ക്രൂര മര്‍ദനം

  
Web Desk
October 15 2017 | 02:10 AM

%e0%b4%ac%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%95%e0%b5%88%e0%b4%b5%e0%b4%b6%e0%b4%82-%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf


ന്യൂഡല്‍ഹി: മാട്ടിറച്ചി കൈവശംവച്ചെന്നാരോപിച്ച് ഡല്‍ഹിക്കുസമീപം അഞ്ചംഗസംഘത്തിനു നേരെ പശുസംരക്ഷണത്തിന്റെ മറവില്‍ സംഘ്പരിവാര്‍ ആക്രമണം. ഡല്‍ഹി-ഹരിയാനാ അതിര്‍ത്തിയായ ഫരീദാബാദിലാണ് നൂറോളം വരുന്ന ആളുകള്‍ ഓട്ടോ ഡ്രൈവറടക്കമുള്ള അഞ്ചുപേരെ ക്രൂരമായി മര്‍ദിച്ചത്.
ജയ് ഗോമാതാ, ജയ് ഹനുമാന്‍ എന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു മര്‍ദനം. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. നാലുപേരെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമിക്കുമ്പോള്‍ ജയ് ഗോമാതാ എന്ന് വിളിക്കാന്‍ അക്രമികള്‍ നിര്‍ബന്ധിച്ചതായി മര്‍ദനമേറ്റ അസദ് പറഞ്ഞു. ഇതിന് വിസമ്മതിച്ചതോടെ മര്‍ദിക്കുകയായിരുന്നു.
പന്നിയിറച്ചി തീറ്റിക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. ഫരീദാബാദ് മാര്‍ക്കറ്റില്‍ പോത്തിറച്ചി വില്‍ക്കുന്നുണ്ടെന്നും എല്ലാ വെള്ളിയാഴ്ചയും തങ്ങള്‍ അതു വാങ്ങാറുണ്ടെന്നും കൈവശമുള്ളത് പശുവിറച്ചിയല്ലെന്നും അസദ് പറഞ്ഞു. മര്‍ദനമേറ്റ അസദ്, ശക്കീല്‍, സോനു, ശെഹ്‌സാദ് എന്നിവര്‍ക്കെതിരേ മാട്ടിറച്ചി കടത്തുനിരോധന നിയമപ്രകാരം കേസെടുത്തതായി പൊലിസ് പറഞ്ഞു.
ഹരിയാനയില്‍ ഗോവധം നിരോധിച്ചതിനാല്‍ പിടിച്ചെടുത്ത മാംസം ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി മാംസത്തിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ചതായും ഫരീദാബാദ് പൊലിസ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് 15 അജ്ഞാതര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലിസ് അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടി. ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ ഫോണില്‍ ചിത്രീകരിച്ചിരുന്നു. അക്രമത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
പശുസംരക്ഷണത്തിന്റെ മറവില്‍ രാജ്യത്തു സംഘ്പരിവാര്‍ അഴിച്ചുവിടുന്ന ഗുണ്ടായിസത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സുപ്രിംകോടതി പുറപ്പെടുവിച്ച നിര്‍ദേശം നിലനില്‍ക്കെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് വീണ്ടും അക്രമമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago