HOME
DETAILS

ബീഫ് കൈവശം വച്ചെന്നാരോപിച്ച് യുവാക്കള്‍ക്ക് ക്രൂര മര്‍ദനം

  
Web Desk
October 15 2017 | 02:10 AM

%e0%b4%ac%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%95%e0%b5%88%e0%b4%b5%e0%b4%b6%e0%b4%82-%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf


ന്യൂഡല്‍ഹി: മാട്ടിറച്ചി കൈവശംവച്ചെന്നാരോപിച്ച് ഡല്‍ഹിക്കുസമീപം അഞ്ചംഗസംഘത്തിനു നേരെ പശുസംരക്ഷണത്തിന്റെ മറവില്‍ സംഘ്പരിവാര്‍ ആക്രമണം. ഡല്‍ഹി-ഹരിയാനാ അതിര്‍ത്തിയായ ഫരീദാബാദിലാണ് നൂറോളം വരുന്ന ആളുകള്‍ ഓട്ടോ ഡ്രൈവറടക്കമുള്ള അഞ്ചുപേരെ ക്രൂരമായി മര്‍ദിച്ചത്.
ജയ് ഗോമാതാ, ജയ് ഹനുമാന്‍ എന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു മര്‍ദനം. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. നാലുപേരെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമിക്കുമ്പോള്‍ ജയ് ഗോമാതാ എന്ന് വിളിക്കാന്‍ അക്രമികള്‍ നിര്‍ബന്ധിച്ചതായി മര്‍ദനമേറ്റ അസദ് പറഞ്ഞു. ഇതിന് വിസമ്മതിച്ചതോടെ മര്‍ദിക്കുകയായിരുന്നു.
പന്നിയിറച്ചി തീറ്റിക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. ഫരീദാബാദ് മാര്‍ക്കറ്റില്‍ പോത്തിറച്ചി വില്‍ക്കുന്നുണ്ടെന്നും എല്ലാ വെള്ളിയാഴ്ചയും തങ്ങള്‍ അതു വാങ്ങാറുണ്ടെന്നും കൈവശമുള്ളത് പശുവിറച്ചിയല്ലെന്നും അസദ് പറഞ്ഞു. മര്‍ദനമേറ്റ അസദ്, ശക്കീല്‍, സോനു, ശെഹ്‌സാദ് എന്നിവര്‍ക്കെതിരേ മാട്ടിറച്ചി കടത്തുനിരോധന നിയമപ്രകാരം കേസെടുത്തതായി പൊലിസ് പറഞ്ഞു.
ഹരിയാനയില്‍ ഗോവധം നിരോധിച്ചതിനാല്‍ പിടിച്ചെടുത്ത മാംസം ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി മാംസത്തിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ചതായും ഫരീദാബാദ് പൊലിസ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് 15 അജ്ഞാതര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലിസ് അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടി. ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ ഫോണില്‍ ചിത്രീകരിച്ചിരുന്നു. അക്രമത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
പശുസംരക്ഷണത്തിന്റെ മറവില്‍ രാജ്യത്തു സംഘ്പരിവാര്‍ അഴിച്ചുവിടുന്ന ഗുണ്ടായിസത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സുപ്രിംകോടതി പുറപ്പെടുവിച്ച നിര്‍ദേശം നിലനില്‍ക്കെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് വീണ്ടും അക്രമമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  9 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  9 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  9 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  9 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  9 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  9 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  9 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  9 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  9 days ago