HOME
DETAILS

നാണം കെട്ട് ഇന്ത്യ; ഗൗരി ലങ്കേഷ് വധം അമേരിക്കന്‍ പാര്‍ലമെന്റിലും ചര്‍ച്ചാ വിഷയം

  
backup
October 16, 2017 | 5:32 AM

national16-10-17-gauri-lankesh-murder-in-us-congress

വാഷിങ്ടണ്‍: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം അമേരിക്കന്‍ പാര്‍ലമെന്റിലും ചര്‍ച്ചയായി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോകത്ത് പലയിടത്തും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് ഗൗരി ലങ്കേഷ് വധമുള്‍പെടെയുള്ള കാര്യങ്ങള്‍ കടന്നു വന്നത്.

ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളും ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്കു നേരെയുണ്ടായ ആക്രമണവും പാര്‍ലമെന്റില്‍ ചര്‍ച്ചയായി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ ഹരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്‌സ് ആണ് പ്രതിനിധിസഭയില്‍ പ്രസംഗിക്കുന്നതിനിടെ ഗൗരി ലങ്കേഷിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയത്. ലോകത്തെമ്പാടും അഭിപ്രായ സ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതോ മറ്റാരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നതോ പോലും അക്രമത്തിന് കാരണമാവുന്നു. എന്തിനേറെ കൊലപാതത്തിന് പോലും ഇത് ഇടയാക്കുന്നു'- അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികാരത്തിലുള്ള പാര്‍ട്ടിയുടെ ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ നിര്‍ഭയമായി വിമര്‍ശനമുന്നയിച്ചതിന്റെ പേരിലാണ് ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തക വധിക്കപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തകരായ ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍കര്‍ എന്നിവരുടെ കൊലപാതകവുമായി ഇതിനുള്ള സാദൃശ്യം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ഇന്ത്യയിലെ ജാതിസാമൂഹ്യ വ്യവസ്ഥയുടെ വിമര്‍ശകനും യൂണിവേഴ്‌സിറ്റി അധ്യാപകനുമായ കാഞ്ച ഐലയ്യക്കു നേരെ ആക്രമണവും വധഭീഷണിയുമുണ്ടായത്. നിരവധി വധഭീഷണികള്‍ അദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ അദ്ദേഹം സ്വയം വീട്ടുതടങ്കലിലാണെന്നും ഫ്രാങ്ക്‌സ് ചൂണ്ടിക്കാട്ടി.


കാഞ്ച ഐലയ്യക്കെതിരായ വധഭീഷണിയില്‍ അമേരിക്കയും ആഗോള സമൂഹവും ഉത്കണ്ഠപ്പെടേണ്ടതുണ്ട്. അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടാവണം. ഇവരുടെ സുരക്ഷയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കണമെന്നും ഫ്രാങ്ക്‌സ് ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  13 days ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  13 days ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  13 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  13 days ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  13 days ago
No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  13 days ago
No Image

ഒഡീഷയിൽ വൻ ഏറ്റുമുട്ടൽ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

Kerala
  •  13 days ago
No Image

കൊല്ലത്ത് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ

Kerala
  •  14 days ago
No Image

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണവും അറിയാം

International
  •  14 days ago
No Image

വൻ കവർച്ച; ക്രിസ്മസിന് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി 60 പവൻ കവർന്നു

Kerala
  •  14 days ago