HOME
DETAILS

എം.ബി.ബി.എസ് സ്‌പോട്ട് അഡ്മിഷന്‍ പരാതിയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും

  
Web Desk
January 12 2021 | 03:01 AM

%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%a1%e0%b5%8d

 


കോഴിക്കോട്: 2020-21 അധ്യയന വര്‍ഷത്തെ എം.ബി.ബി.എസ് സ്‌പോട്ട് അഡ്മിഷന്‍ പ്രഹസനമാകുന്നതായി പരാതി.
എയിംസ്, ജിപ്മര്‍, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ ഇടങ്ങളിലേക്കുള്ള അവസാനഘട്ട പ്രവേശന നടപടികള്‍ക്കെതിരേയാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തുവന്നത്.
ജിപ്മര്‍ പ്രസിദ്ധീകരിച്ച സ്‌പോട്ട് അഡ്മിഷനുള്ള ലിസ്റ്റില്‍ ആദ്യറാങ്കുകളിലുള്ളവരും നിലവില്‍ മറ്റു കോളജുകളില്‍ പ്രവേശനം നേടിയവരുമാണ് ഉള്‍പ്പെടുന്നത്. അഡ്മിഷന്‍ നേടാത്തവരും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈയിലുള്ള അഡ്മിഷന്‍ സ്ഥലത്ത് ഹാജരായവര്‍ക്കാണ് പ്രവേശനം ലഭിക്കേണ്ടത്. എന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റിയുടെ ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ജിപ്മര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് 10ന് നടത്തേണ്ട സ്‌പോട്ട് അഡ്മിഷന്‍ 15ലേക്ക് മാറ്റിവയ്ക്കുകയും അര്‍ഹരായ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ച് ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരിക്കയാണ് ജിപ്മര്‍ അധികൃതര്‍.അതേസമയം ഇന്നുനടക്കേണ്ട ഡല്‍ഹി എയിംസിലെ വിദ്യാര്‍ഥികളുടെ ലിസ്റ്റ് ജിപ്മറിലേതിനു സമാനമാണെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി പറയുന്നു. ലിസ്റ്റിലുള്ളവര്‍ ഹാജരായില്ലെന്ന കാരണത്താല്‍ സംവരണ സീറ്റുകള്‍ ഇല്ലാതാക്കാനും പകരം ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണ് നീക്കമെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു. കാലങ്ങളായി കോളജുകള്‍ ഈ രീതി പിന്തുടരുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.ഇതുവരേയും അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ഥികളുടെ അവസാനത്തെ പിടിവള്ളിയാണ് സ്‌പോട്ട് അഡ്മിഷന്‍. ഇതിലും പ്രവേശനം സാധ്യമായില്ലെങ്കില്‍ ഈ വര്‍ഷത്തെ അവസരം പൂര്‍ണമായും നഷ്ടമാകും. അതിനാല്‍ തന്നെ എങ്ങനെയും സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം നേടാനുള്ള നെട്ടോട്ടത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ മുഖാന്തിരം കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷവര്‍ധന് നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  24 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  41 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago