HOME
DETAILS

അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ചതായി പരാതി

  
backup
February 17, 2022 | 7:18 AM

%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b5%bb-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf


സ്വന്തം ലേഖകൻ
കൊച്ചി
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ പ്രതിയും അഭിഭാഷകനും കൂടി വ്യാജ ഉത്തരവ് ചമച്ചതായി പ്രോസിക്യൂഷൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകി. തിരുവനന്തപുരം സ്വദേശി പ്രശാന്ത് കുമാറും അഭിഭാഷകനുമാണ് ഹൈക്കോടതിയുടെ ഉത്തരവിൽ കൃത്രിമം നടത്തിയതായി പരാതിയുള്ളത്. വിഷയം കോടതി ഇന്ന് പരിശോധിക്കും.
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ മാസം 20നാണ് പ്രശാന്ത്കുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. 21ന് അപേക്ഷ പരിഗണിച്ച കോടതി പ്രോസിക്യൂഷനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ട് കേസ് മാറ്റി. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച കരമന പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
തൊട്ടുപിന്നാലെ ഷാനു എന്ന അഭിഭാഷകൻ പൊലിസ് സ്റ്റേഷനിലെത്തുകയും, പ്രശാന്ത് കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെന്ന് അറിയിക്കുകയും ചെയ്തു.ഹൈക്കോടതി വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന കേസ് സ്റ്റാറ്റസിന്റെ പി.ഡി.എഫ് കോപ്പിയും വാട്‌സ്ആപ്പ് വഴി അഭിഭാഷകൻ പൊലിസിന് കൈമാറിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ നിലപാടറിയിക്കണമെന്നും അതുവരെ അറസ്റ്റ് അടക്കമുള്ള തുടർനടപടികളുണ്ടാകരുത് എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പൊലിസ് ഉദ്യോഗസ്ഥർ ഹൈക്കോടതി വെബ്‌സൈറ്റിൽ പരിശോധിച്ചപ്പോൾ ഇത്തരമൊരു ഉത്തരവ് കണ്ടെത്താനായില്ല. തുടർന്ന് പൊലിസ് ഹൈക്കോടതിയിലെ ഗവൺമെന്റ്് പ്ലീഡറെ ബന്ധപ്പെട്ടപ്പോഴാണ് വ്യാജരേഖയാണെന്ന് വ്യക്തമായത്.
ഹൈക്കോടതി വെബ്‌സൈറ്റിൽ നിന്ന് കേസ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്ത ശേഷം, അറസ്റ്റ് തടഞ്ഞതായുള്ള നിർദേശം അതിൽ കൂട്ടിച്ചേർക്കുകയായിരുന്നു. ഹാജരാക്കിയ ഉത്തരവ് വ്യാജമാണെന്ന് തെളിഞ്ഞതോടെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഹൈക്കോടതി ഉത്തരവിൽ കൃത്രിമം നടത്തിയവർക്കെതിരേ കർശന നടപടി ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്റെ പരാതിയും ജസ്റ്റിസ് പി.ഗോപിനാഥ് ഇന്ന് പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദ്ഘാടനം കഴിഞ്ഞ് മോദി മടങ്ങി, പിന്നാലെ ആളുകൾ 4000 അലങ്കാരച്ചെടികൾ കടത്തി; നാണക്കേടിന്റെ ദൃശ്യങ്ങൾ പുറത്ത്

National
  •  4 days ago
No Image

ഷാർജയിൽ ഹൃദയാഘാതം മൂലം മലയാളി വിദ്യാർഥിനി മരിച്ചു

uae
  •  4 days ago
No Image

ബുംറയെ വീഴ്ത്തി; 2025-ലെ ഇന്ത്യൻ വിക്കറ്റ് വേട്ടയിൽ സ്പിൻ ആധിപത്യം

Cricket
  •  4 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും; ഷാർജയിലെ വാൻ അപകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  4 days ago
No Image

കാസർകോട് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്‌

Kerala
  •  4 days ago
No Image

കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

സംസ്ഥാനത്തെ 72 സർക്കാർ ആശുപത്രികളിൽ 202 പുതിയ ഡോക്ടർമാർ: സ്പെഷ്യാലിറ്റി ചികിത്സ ഇനി താലൂക്ക് തലത്തിലും

Kerala
  •  4 days ago
No Image

ഗ്ലോബൽ വില്ലേജ്, മിറക്കിൾ ഗാർഡൻ ബസ് യാത്ര: ഇനി സിൽവർ, ഗോൾഡ് കാർഡുകൾ നിർബന്ധം

uae
  •  4 days ago
No Image

13-കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; ബാങ്ക് ഉദ്യോഗസ്ഥനും സുഹൃത്തും പിടിയിൽ

crime
  •  4 days ago
No Image

സംശയം മൂത്ത് ക്രൂരത; ഹൈദരാബാദിൽ ഭാര്യയെ മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു; തടയാൻ ശ്രമിച്ച മകളെയും തീയിലേക്ക് തള്ളിയിട്ടു

crime
  •  4 days ago