HOME
DETAILS

അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ചതായി പരാതി

  
backup
February 17, 2022 | 7:18 AM

%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b5%bb-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf


സ്വന്തം ലേഖകൻ
കൊച്ചി
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ പ്രതിയും അഭിഭാഷകനും കൂടി വ്യാജ ഉത്തരവ് ചമച്ചതായി പ്രോസിക്യൂഷൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകി. തിരുവനന്തപുരം സ്വദേശി പ്രശാന്ത് കുമാറും അഭിഭാഷകനുമാണ് ഹൈക്കോടതിയുടെ ഉത്തരവിൽ കൃത്രിമം നടത്തിയതായി പരാതിയുള്ളത്. വിഷയം കോടതി ഇന്ന് പരിശോധിക്കും.
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ മാസം 20നാണ് പ്രശാന്ത്കുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. 21ന് അപേക്ഷ പരിഗണിച്ച കോടതി പ്രോസിക്യൂഷനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ട് കേസ് മാറ്റി. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച കരമന പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
തൊട്ടുപിന്നാലെ ഷാനു എന്ന അഭിഭാഷകൻ പൊലിസ് സ്റ്റേഷനിലെത്തുകയും, പ്രശാന്ത് കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെന്ന് അറിയിക്കുകയും ചെയ്തു.ഹൈക്കോടതി വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന കേസ് സ്റ്റാറ്റസിന്റെ പി.ഡി.എഫ് കോപ്പിയും വാട്‌സ്ആപ്പ് വഴി അഭിഭാഷകൻ പൊലിസിന് കൈമാറിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ നിലപാടറിയിക്കണമെന്നും അതുവരെ അറസ്റ്റ് അടക്കമുള്ള തുടർനടപടികളുണ്ടാകരുത് എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പൊലിസ് ഉദ്യോഗസ്ഥർ ഹൈക്കോടതി വെബ്‌സൈറ്റിൽ പരിശോധിച്ചപ്പോൾ ഇത്തരമൊരു ഉത്തരവ് കണ്ടെത്താനായില്ല. തുടർന്ന് പൊലിസ് ഹൈക്കോടതിയിലെ ഗവൺമെന്റ്് പ്ലീഡറെ ബന്ധപ്പെട്ടപ്പോഴാണ് വ്യാജരേഖയാണെന്ന് വ്യക്തമായത്.
ഹൈക്കോടതി വെബ്‌സൈറ്റിൽ നിന്ന് കേസ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്ത ശേഷം, അറസ്റ്റ് തടഞ്ഞതായുള്ള നിർദേശം അതിൽ കൂട്ടിച്ചേർക്കുകയായിരുന്നു. ഹാജരാക്കിയ ഉത്തരവ് വ്യാജമാണെന്ന് തെളിഞ്ഞതോടെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഹൈക്കോടതി ഉത്തരവിൽ കൃത്രിമം നടത്തിയവർക്കെതിരേ കർശന നടപടി ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്റെ പരാതിയും ജസ്റ്റിസ് പി.ഗോപിനാഥ് ഇന്ന് പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  7 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  7 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  7 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  7 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  7 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  7 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  7 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  7 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  7 days ago