HOME
DETAILS

സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്: മാനേജ്‌മെന്റുകളെ സഹായിക്കാനെന്ന് ആക്ഷേപം

  
backup
February 22, 2021 | 5:32 PM

ordinance-issue-private-college-news

തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ക്ക് ചട്ടം രൂപവത്കരിക്കാനുള്ള അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് മാനേജ്‌മെന്റുകളെ സഹായിക്കാനെന്ന് ആക്ഷേപം. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ക്ക് ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്. ഇതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നു.
എന്നാല്‍ അധ്യാപക- അനധ്യാപകരുടെ ഗുണം ലക്ഷ്യമിട്ട് ഇറക്കിയ ഓര്‍ഡിനന്‍സ് കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കുമെന്നാണ് അധ്യാപകരുടെ പ്രധാന ആശങ്ക. സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപകരുടെ സേവന-വേതന വ്യവസ്തകള്‍ നിര്‍ണയിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. എന്നാല്‍ വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശമ്പളം എത്ര നല്‍കണമെന്ന് കൃത്യമായി ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നില്ല.

നിലവിലുള്ളത് പോലെ തന്നെ പുതിയ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിക്കാനും ശമ്പള സ്‌കെയില്‍, ഇന്‍ക്രിമെന്റ്, ഗ്രേഡ്, പ്രൊമോഷന്‍, നിയമന കാലയളവ്, ശമ്പളം, ബത്ത, അധിക സമയ ജോലി എന്നിവ നിര്‍ണയിക്കാനും മാനേജ്‌മെന്റിന് തന്നെയാണ് ഓര്‍ഡിനന്‍സില്‍ അധികാരമുള്ളത്. ഇത് മാനേജ്‌മെന്റിന്റെ അധികാര പരിധിയില്‍ നിന്നും ഒഴിവാക്കി അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.
ഇതിനു പുറമെ നിലവില്‍ ജോലി ചെയ്യുന്ന ദീര്‍ഘകാലം സര്‍വിസിലുള്ളവരെ പിരിച്ചുവിട്ട് പുതിയ ആളുകളെ എടുക്കാനുള്ള അധികാരവും പുതിയ ഓര്‍ഡിനന്‍സില്‍ ഉണ്ട്. സര്‍വിസിലുള്ളവര്‍ക്ക് യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഇല്ലെന്ന് കാണിച്ച് അധ്യാപകരെ പുറത്താക്കാനുള്ള അവസരമാണ് ഇതുവഴി ഉണ്ടാവുക. ഇതിനു പുറമെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റിന് നേരിട്ട് അധികാരവും ഓര്‍ഡിനന്‍സില്‍ നല്‍കിയിട്ടുണ്ട്. ഇത് അധ്യാപകര്‍ക്ക് ദോഷം ചെയ്യുന്ന നിലപാടാണെന്നാണ് പ്രധാന ആരോപണം. ഇത് അതത് സര്‍വകലാശാലകള്‍ക്ക് നേരിട്ട് നല്‍കാനുള്ള സംവിധാനം നല്‍കണമെന്നാണ് അധ്യാപകരുടെ പ്രധാന ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനക സിംഹാസനം വീണ്ടെടുക്കാൻ കാനറികൾ; 'മനോഹര നിമിഷത്തിന്' തയ്യാറെന്ന് ആൻസലോട്ടി!

Football
  •  5 days ago
No Image

ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി; താരങ്ങളുടെ ബൂട്ടുകളും പരിശീലന സാമഗ്രികളും മോഷണം പോയി

International
  •  5 days ago
No Image

'അതെ, ഇതൊരു തട്ടിപ്പാണ്'; കോളർ ഐഡി സ്പൂഫിംഗ് ഉപയോ​ഗിച്ച് യുഎഇയിൽ പുതിയ തരം തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി സുരക്ഷാ വിദഗ്ധർ

uae
  •  5 days ago
No Image

മുസ്‌ലിം ബൂത്തില്‍ ബി.ജെ.പിക്ക് 97% വോട്ട്!; പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ 'അസ്വാഭാവിക കണക്കുകള്‍' പുറത്ത് 

National
  •  5 days ago
No Image

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍: ബി.ജെ.പി പ്രാദേശിക നേതാവ് പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച 2 വാഹനങ്ങളും കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

യുദ്ധം: അർബുദ മരുന്നിനടക്കം കടുത്തക്ഷാമം

Kerala
  •  5 days ago
No Image

നിപ: പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി; പ്രതിപക്ഷം രാഷ്ട്രീയമായി വിനിയോഗിക്കുന്നു

Kerala
  •  5 days ago
No Image

എഞ്ചിന്‍ തകരാര്‍: ഷാര്‍ജ-കോഴിക്കോട് എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

Kerala
  •  5 days ago
No Image

യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും

Kerala
  •  5 days ago