HOME
DETAILS

സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്: മാനേജ്‌മെന്റുകളെ സഹായിക്കാനെന്ന് ആക്ഷേപം

  
backup
February 22, 2021 | 5:32 PM

ordinance-issue-private-college-news

തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ക്ക് ചട്ടം രൂപവത്കരിക്കാനുള്ള അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് മാനേജ്‌മെന്റുകളെ സഹായിക്കാനെന്ന് ആക്ഷേപം. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ക്ക് ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്. ഇതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നു.
എന്നാല്‍ അധ്യാപക- അനധ്യാപകരുടെ ഗുണം ലക്ഷ്യമിട്ട് ഇറക്കിയ ഓര്‍ഡിനന്‍സ് കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കുമെന്നാണ് അധ്യാപകരുടെ പ്രധാന ആശങ്ക. സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപകരുടെ സേവന-വേതന വ്യവസ്തകള്‍ നിര്‍ണയിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. എന്നാല്‍ വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശമ്പളം എത്ര നല്‍കണമെന്ന് കൃത്യമായി ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നില്ല.

നിലവിലുള്ളത് പോലെ തന്നെ പുതിയ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിക്കാനും ശമ്പള സ്‌കെയില്‍, ഇന്‍ക്രിമെന്റ്, ഗ്രേഡ്, പ്രൊമോഷന്‍, നിയമന കാലയളവ്, ശമ്പളം, ബത്ത, അധിക സമയ ജോലി എന്നിവ നിര്‍ണയിക്കാനും മാനേജ്‌മെന്റിന് തന്നെയാണ് ഓര്‍ഡിനന്‍സില്‍ അധികാരമുള്ളത്. ഇത് മാനേജ്‌മെന്റിന്റെ അധികാര പരിധിയില്‍ നിന്നും ഒഴിവാക്കി അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.
ഇതിനു പുറമെ നിലവില്‍ ജോലി ചെയ്യുന്ന ദീര്‍ഘകാലം സര്‍വിസിലുള്ളവരെ പിരിച്ചുവിട്ട് പുതിയ ആളുകളെ എടുക്കാനുള്ള അധികാരവും പുതിയ ഓര്‍ഡിനന്‍സില്‍ ഉണ്ട്. സര്‍വിസിലുള്ളവര്‍ക്ക് യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഇല്ലെന്ന് കാണിച്ച് അധ്യാപകരെ പുറത്താക്കാനുള്ള അവസരമാണ് ഇതുവഴി ഉണ്ടാവുക. ഇതിനു പുറമെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റിന് നേരിട്ട് അധികാരവും ഓര്‍ഡിനന്‍സില്‍ നല്‍കിയിട്ടുണ്ട്. ഇത് അധ്യാപകര്‍ക്ക് ദോഷം ചെയ്യുന്ന നിലപാടാണെന്നാണ് പ്രധാന ആരോപണം. ഇത് അതത് സര്‍വകലാശാലകള്‍ക്ക് നേരിട്ട് നല്‍കാനുള്ള സംവിധാനം നല്‍കണമെന്നാണ് അധ്യാപകരുടെ പ്രധാന ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ബജറ്റ് 2026 : ഉടമകൾക്ക് തലോടൽ; തൊഴിലാളികളെ കണ്ടില്ല

Kerala
  •  5 days ago
No Image

പുതുയുഗയാത്രയിൽ മുഴങ്ങിയ ജനാഭിലാഷങ്ങൾ

Kerala
  •  5 days ago
No Image

പുതിയ ജില്ലകളും താലൂക്കുകളും പഠിക്കാൻ കമ്മിഷൻ; ജില്ല രൂപീകരിച്ചിട്ട് 42 വർഷം

Kerala
  •  5 days ago
No Image

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി; പ്രതീക്ഷയോടെ മലയോര മേഖല

Kerala
  •  5 days ago
No Image

കുന്നത്തുനാട് 'സ്ലേറ്റ്' വിദ്യാഭ്യാസ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; മുൻ എംഎൽഎ പി.വി ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  5 days ago
No Image

വിമാനം താഴ്ന്നുപറന്ന് വീട് തകര്‍ന്നു: ലക്ഷങ്ങളുടെ നഷ്ടത്തിന് 50,000 രൂപ നല്‍കി സിയാല്‍; വീട്ടുടമസ്ഥന്‍ ദുരിതത്തില്‍

Kerala
  •  5 days ago
No Image

യുഎഇയിൽ ഇന്നും ചൂട് കൂടും; താപനില 46 ഡിഗ്രി വരെ ഉയരാൻ സാധ്യത | UAE Weather updates

Weather
  •  5 days ago
No Image

ആദ്യ പകുതിയിൽ ഹെയ്തിയെ വീഴ്ത്തി; പക്ഷേ രണ്ടാം പകുതിയിൽ കളി മറന്ന് കാനറികൾ

Football
  •  5 days ago
No Image

ആദ്യ മൃതദേഹം മാറ്റാതെ രണ്ടാമത്തേത് എങ്ങനെ അടക്കി? വാണിയപ്പാറ സെമിത്തേരിയിലെ അസ്വാഭാവികതയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  5 days ago
No Image

നിഴലുകൾ അപ്രത്യക്ഷമായ ദിവസം: ഒമാനിൽ വേനൽക്കാലത്തിന് തുടക്കം; ദോഫാറിൽ ഖരീഫ് മൺസൂൺ ആഘോഷങ്ങൾക്ക് ഒരുക്കം

oman
  •  5 days ago