HOME
DETAILS

സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്: മാനേജ്‌മെന്റുകളെ സഹായിക്കാനെന്ന് ആക്ഷേപം

  
backup
February 22, 2021 | 5:32 PM

ordinance-issue-private-college-news

തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ക്ക് ചട്ടം രൂപവത്കരിക്കാനുള്ള അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് മാനേജ്‌മെന്റുകളെ സഹായിക്കാനെന്ന് ആക്ഷേപം. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ക്ക് ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്. ഇതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നു.
എന്നാല്‍ അധ്യാപക- അനധ്യാപകരുടെ ഗുണം ലക്ഷ്യമിട്ട് ഇറക്കിയ ഓര്‍ഡിനന്‍സ് കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കുമെന്നാണ് അധ്യാപകരുടെ പ്രധാന ആശങ്ക. സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപകരുടെ സേവന-വേതന വ്യവസ്തകള്‍ നിര്‍ണയിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. എന്നാല്‍ വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശമ്പളം എത്ര നല്‍കണമെന്ന് കൃത്യമായി ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നില്ല.

നിലവിലുള്ളത് പോലെ തന്നെ പുതിയ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിക്കാനും ശമ്പള സ്‌കെയില്‍, ഇന്‍ക്രിമെന്റ്, ഗ്രേഡ്, പ്രൊമോഷന്‍, നിയമന കാലയളവ്, ശമ്പളം, ബത്ത, അധിക സമയ ജോലി എന്നിവ നിര്‍ണയിക്കാനും മാനേജ്‌മെന്റിന് തന്നെയാണ് ഓര്‍ഡിനന്‍സില്‍ അധികാരമുള്ളത്. ഇത് മാനേജ്‌മെന്റിന്റെ അധികാര പരിധിയില്‍ നിന്നും ഒഴിവാക്കി അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.
ഇതിനു പുറമെ നിലവില്‍ ജോലി ചെയ്യുന്ന ദീര്‍ഘകാലം സര്‍വിസിലുള്ളവരെ പിരിച്ചുവിട്ട് പുതിയ ആളുകളെ എടുക്കാനുള്ള അധികാരവും പുതിയ ഓര്‍ഡിനന്‍സില്‍ ഉണ്ട്. സര്‍വിസിലുള്ളവര്‍ക്ക് യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഇല്ലെന്ന് കാണിച്ച് അധ്യാപകരെ പുറത്താക്കാനുള്ള അവസരമാണ് ഇതുവഴി ഉണ്ടാവുക. ഇതിനു പുറമെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റിന് നേരിട്ട് അധികാരവും ഓര്‍ഡിനന്‍സില്‍ നല്‍കിയിട്ടുണ്ട്. ഇത് അധ്യാപകര്‍ക്ക് ദോഷം ചെയ്യുന്ന നിലപാടാണെന്നാണ് പ്രധാന ആരോപണം. ഇത് അതത് സര്‍വകലാശാലകള്‍ക്ക് നേരിട്ട് നല്‍കാനുള്ള സംവിധാനം നല്‍കണമെന്നാണ് അധ്യാപകരുടെ പ്രധാന ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കുമെന്ന് സൂചന; തമിഴകത്ത് വീണ്ടും നാടകീയ നീക്കങ്ങൾ

National
  •  2 days ago
No Image

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

Kerala
  •  2 days ago
No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  2 days ago
No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  2 days ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  2 days ago
No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  2 days ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  2 days ago
No Image

പുതിയ കെ.പി.സി.സി അധ്യക്ഷൻ; ചർച്ച സജീവം, ബെന്നി ബെഹനാനും, ഷാഫി പറമ്പിലും പരിഗണനയിൽ

Kerala
  •  2 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നാല് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി

Kerala
  •  2 days ago