HOME
DETAILS

സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്: മാനേജ്‌മെന്റുകളെ സഹായിക്കാനെന്ന് ആക്ഷേപം

  
backup
February 22, 2021 | 5:32 PM

ordinance-issue-private-college-news

തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ക്ക് ചട്ടം രൂപവത്കരിക്കാനുള്ള അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് മാനേജ്‌മെന്റുകളെ സഹായിക്കാനെന്ന് ആക്ഷേപം. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ക്ക് ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്. ഇതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നു.
എന്നാല്‍ അധ്യാപക- അനധ്യാപകരുടെ ഗുണം ലക്ഷ്യമിട്ട് ഇറക്കിയ ഓര്‍ഡിനന്‍സ് കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കുമെന്നാണ് അധ്യാപകരുടെ പ്രധാന ആശങ്ക. സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപകരുടെ സേവന-വേതന വ്യവസ്തകള്‍ നിര്‍ണയിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. എന്നാല്‍ വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശമ്പളം എത്ര നല്‍കണമെന്ന് കൃത്യമായി ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നില്ല.

നിലവിലുള്ളത് പോലെ തന്നെ പുതിയ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിക്കാനും ശമ്പള സ്‌കെയില്‍, ഇന്‍ക്രിമെന്റ്, ഗ്രേഡ്, പ്രൊമോഷന്‍, നിയമന കാലയളവ്, ശമ്പളം, ബത്ത, അധിക സമയ ജോലി എന്നിവ നിര്‍ണയിക്കാനും മാനേജ്‌മെന്റിന് തന്നെയാണ് ഓര്‍ഡിനന്‍സില്‍ അധികാരമുള്ളത്. ഇത് മാനേജ്‌മെന്റിന്റെ അധികാര പരിധിയില്‍ നിന്നും ഒഴിവാക്കി അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.
ഇതിനു പുറമെ നിലവില്‍ ജോലി ചെയ്യുന്ന ദീര്‍ഘകാലം സര്‍വിസിലുള്ളവരെ പിരിച്ചുവിട്ട് പുതിയ ആളുകളെ എടുക്കാനുള്ള അധികാരവും പുതിയ ഓര്‍ഡിനന്‍സില്‍ ഉണ്ട്. സര്‍വിസിലുള്ളവര്‍ക്ക് യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഇല്ലെന്ന് കാണിച്ച് അധ്യാപകരെ പുറത്താക്കാനുള്ള അവസരമാണ് ഇതുവഴി ഉണ്ടാവുക. ഇതിനു പുറമെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റിന് നേരിട്ട് അധികാരവും ഓര്‍ഡിനന്‍സില്‍ നല്‍കിയിട്ടുണ്ട്. ഇത് അധ്യാപകര്‍ക്ക് ദോഷം ചെയ്യുന്ന നിലപാടാണെന്നാണ് പ്രധാന ആരോപണം. ഇത് അതത് സര്‍വകലാശാലകള്‍ക്ക് നേരിട്ട് നല്‍കാനുള്ള സംവിധാനം നല്‍കണമെന്നാണ് അധ്യാപകരുടെ പ്രധാന ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Kerala
  •  a month ago
No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  a month ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  a month ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  a month ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  a month ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  a month ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  a month ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  a month ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  a month ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  a month ago