
ഡിജിറ്റല്‍ ലോകത്ത് നിങ്ങള്‍ നഗ്നരാണ്; ഊഹങ്ങള്‍ പോലും ഒപ്പിയെടുക്കുന്ന ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍
വാട്‌സ്ആപ്പ് ഈയിടെ തങ്ങളുടെ സ്വകാര്യതാ നയം പുതുക്കി അവതരിപ്പിച്ചതോടെ ഉണ്ടായ പുകില്‍, മറ്റൊരു ആപ്പിലേക്ക് മാറാനുള്ള ക്യാംപയിനിലേക്ക് വഴിമാറിയത് പെട്ടെന്നായിരുന്നു. ആളുകള്‍ തങ്ങളുടെ സ്വകാര്യതയില്‍ ഇത്രത്തോളം ജാഗരൂകരായിരുന്നോ എന്ന് അതിശയിപ്പിച്ചുകളഞ്ഞു. എന്തൊക്കെയോ നഷ്ടപ്പെട്ടുപോകുമെന്ന ആ ഭയം വാട്‌സ്ആപ്പിന്റെ കാര്യത്തില്‍ മാത്രം മതിയോ?
ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍
സ്മാര്‍ട്ട് ഉപകരണങ്ങളെയെല്ലാം പരസ്പരം ബന്ധിപ്പിച്ച് വിവരകൈമാറ്റം സാധ്യമാക്കുന്ന ശൃംഖലയാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്. കുറച്ചധികം കാലമായി ഇതേപ്പറ്റി കേള്‍ക്കുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍ (ഐ.ഒ.ബി) അവിടംകൊണ്ട് നില്‍ക്കില്ല. വിവരങ്ങള്‍ക്കപ്പുറത്ത് ഉപയോക്താവിന്റെ പെരുമാറ്റം കൂടി കൈമാറ്റം ചെയ്യപ്പെടും. അതിനായി പ്രത്യേകം സോഫ്റ്റ്‌വെയറൊന്നും വേണ്ട. നമ്മളുപയോഗിക്കുന്ന ഓരോ ഉപകരണവും ഓരോ വെബ്‌സൈറ്റുകള്‍ പോലെ പ്രവര്‍ത്തിക്കും. ലൊക്കേഷന്‍, ഫേഷ്യല്‍ റെകഗ്നിഷന്‍ തുടങ്ങി ഓരോ പെരുമാറ്റവും നിരീക്ഷപ്പെടും. ഏറ്റവും അടുത്തനിമിഷം ഉപയോക്താവ് എന്താണ് ചെയ്യാനാഗ്രഹിക്കുന്നതെന്നുപോലും അറിഞ്ഞ് അതനുസരിച്ചുള്ള കച്ചവട സാധ്യതകള്‍ മുന്നില്‍ തുറക്കും.
നിലവില്‍ വിവരം ശേഖരിക്കുന്നില്ലേ?
സോഷ്യല്‍ മീഡിയ, സെര്‍ച്ച് എന്‍ജിന്‍ തുടങ്ങി സോഫ്റ്റ്‌വെയറുകളിലൂടെ നമ്മുടെ വിവരങ്ങള്‍ യഥേഷ്ടം കമ്പനികള്‍ ഉപയോഗിക്കുകയും അതനുസരിച്ച് അവര്‍ കച്ചവടമാക്കുകയും ചെയ്യുന്നുണ്ട് നിലവില്‍. എന്നാല്‍ ഐ.ഒ.ബി സൗകര്യംകൂടി വരുന്നതോടെ, സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, വോയിസ് അസിസ്റ്റന്റ് (അലക്‌സ പോലെ), വീട്ടിലെയും കാറിലെയും ക്യാമറകള്‍, മറ്റു ഡിവൈസുകള്‍ എല്ലാം നമ്മുടെ പെരുമാറ്റ വിവരങ്ങള്‍ ശേഖരിക്കും. ഇവയെല്ലാം വന്‍ കമ്പനികള്‍ ഉപയോഗപ്പെടുത്തുമെന്ന് തീര്‍ച്ച.
അതിന് നമ്മള്‍ സമ്മതിക്കേണ്ടേ?
സമ്മതം ചോദിക്കും. അത് പല രൂപത്തിലായിരിക്കുമെന്ന് മാത്രം. ഉദാഹരണത്തിന്, ഇപ്പോള്‍ വിപണിയിലുള്ളൊരു തന്ത്രം പറയാം. വമ്പന്‍ ഫീച്ചറുകളോടെ ഇറങ്ങുന്ന പല സ്മാര്‍ട്ട്‌ഫോണുകളും തുടക്കത്തില്‍ തന്നെ തുച്ഛമായ വിലയില്‍ ലഭ്യമാക്കുന്നു. അപ്പോള്‍ അവര്‍ക്ക് എവിടുന്നാണ് ലാഭം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫോണിന്റെ ഹാര്‍ഡ്‌വെയറിന്റെ വില ഒത്തുനോക്കുമ്പോള്‍ വലിയ ലാഭം ഉണ്ടാകണമെന്നില്ല. അവിടെയാണ് കമ്പനികള്‍ പരസ്യത്തിന്റെ സാധ്യത ഉപയോഗപ്പെടുന്നത്. ഡിവൈസ് നിങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ തരും. പകരം, നിങ്ങളുടെ ആജീവനാന്ത കച്ചവടം ആ ഡിവൈസിലൂടെ ഉറപ്പിക്കാനാവശ്യമായ ഡീല്‍ ഒളിഞ്ഞിരിപ്പുണ്ടാവും.
പതിയിരിക്കുന്ന അപകടങ്ങള്‍
2023 ഓടെ ലോകജനതയുടെ 40 ശതമാനവും ഐ.ഒ.ബി മുഖേന നിരീക്ഷണത്തിലായിരിക്കുമെന്നാണ് സാങ്കേതികവിദ്യാ രംഗത്തെ ഗവേഷക കൂട്ടായ്മയായ ഗാര്‍ട്‌നെര്‍ വ്യക്തമാക്കുന്നത്. കച്ചവടത്തിനായി ഇത് ഉപയോഗപ്പെടുത്തുമെന്ന് തീര്‍ച്ച. പക്ഷേ, ആശങ്ക അവിടെ തീരുന്നില്ല. അത്തരം ആശങ്കകളിലേക്ക് നയിക്കുന്ന ചില സീനുകള്‍ പറയാം:
- സ്മാര്‍ട്ട്‌ലോക്ക് ചെയ്തിരിക്കുന്ന വീട് കൊള്ളയടിക്കാന്‍ വേണ്ടി ഹാക്ക് ചെയ്യുന്നു. കാര്‍ തട്ടിയെടുക്കാന്‍ വേണ്ടി ഗാരേജ് ഡോര്‍ ഹാക്ക്‌ചെയ്ത് തുറക്കുന്നു, വീട്ടിനുള്ളിലെ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ ആളുകളെ കൊല്ലാന്‍ വേണ്ടി ഹീറ്ററിന്റെ ചൂട് കൂട്ടിയിടുന്നു, വെറുതെ ഒരു രസത്തിന് റഫ്രിജറേറ്റര്‍ ഓഫ് ചെയ്യുന്നു.
- കണക്ട് ചെയ്യപ്പെട്ട, ഡ്രൈവറില്ലാ കാര്‍ ഹാക്ക് ചെയ്ത് അപകടത്തില്‍പ്പെടുത്തുന്നു, എത്തേണ്ട സ്ഥലത്തിന് പകരം തെറ്റായ ദിശ കാണിക്കുന്നു.
- അടിയന്തരമായി ആശുപത്രികളില്‍ നിന്ന് എത്തേണ്ട മരുന്നുകളുമായി കുതിക്കുന്ന റോബോട്ടിന്റെ ഹാക്ക്‌ചെയ്ത് വഴിമാറ്റിവിടുന്നു.
- ഫാക്ടറികളില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ ഹാക്ക്‌ചെയ്ത് പ്രവര്‍ത്തനം താളംതെറ്റിക്കുന്നു.
ഇവയെല്ലാം അധാര്‍മിക മേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്താലുണ്ടായേക്കാവുന്ന ദുരന്തങ്ങള്‍. ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് പുച്ഛിക്കേണ്ട. ഈയിടെ വന്ന വാര്‍ത്ത അതിലേക്ക് വെളിച്ചംവീശും. ചൈനീസ് കമ്പനിയായ കിയു നിര്‍മിച്ച ചാസ്റ്റിറ്റി ബെല്‍റ്റ് എന്ന സ്മാര്‍ട്ട് ടോയ് കൊണ്ട് സ്വകാര്യഭാഗം പൂട്ടിയിട്ടയാള്‍ക്ക് വന്‍ അബദ്ധം പറ്റി. മൊബൈല്‍ ആപ്പ് വഴി ബന്ധിപ്പിച്ച് ദൂരെനിന്ന് നിയന്ത്രിക്കാവുന്ന ഈ ഉപകരണം ഹാക്ക്‌ചെയ്ത് ഹാക്കര്‍മാര്‍ റാന്‍സം ചോദിച്ചു. പണമായിട്ടൊന്നുമല്ല, പണം ആര്‍ക്കുവേണം ഡിജിറ്റല്‍ ലോകത്ത്. ബിറ്റ്‌കോയിനാണത്രേ വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 2 days ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 2 days ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 2 days ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 2 days ago
ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 2 days ago
ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
latest
• 2 days ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 2 days ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും
uae
• 2 days ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 2 days ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 2 days ago
വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ
National
• 2 days ago
ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം
uae
• 2 days ago
'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം
Kerala
• 2 days ago
ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്
uae
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ
Kerala
• 2 days ago
കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
International
• 2 days ago
അച്ഛന് പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
Kerala
• 2 days ago
പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം
Tech
• 2 days ago
രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്
Cricket
• 2 days ago
സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍ ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം
Saudi-arabia
• 2 days ago
സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം
Cricket
• 2 days ago