HOME
DETAILS

സഊദി അരാംകൊ ആക്രമണം; ശക്തമായി അപലപിച്ച് ലോകരാജ്യങ്ങളും കൂട്ടായ്മകളും

  
backup
March 08, 2021 | 12:52 PM

arab-and-international-condemnations-of-the-houthi-attack-on-the-kingdom

    റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖങ്ങളില്‍ ഒന്നായ കിഴക്കൻ സഊദിയിലെ റാസ് തന്നൂറ തുറമുഖത്തെ പെട്രോളിയം ടാങ്കുകളുടെ യാര്‍ഡുകളിലൊന്ന് ലക്ഷ്യമിട്ടും ദഹ്‌റാനില്‍ സഊദി അറാംകൊ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ ശ്രമിച്ചതിനെ ശക്തമായി അപലപിച്ചും സഊദിക്ക് പിന്തുണ നൽകിയും ലോക രാജ്യങ്ങൾ. വിവിധ കൂട്ടായ്മകളും സംഭവത്തെ അപലപിച്ചിട്ടുണ്ട്.

      അറബ് പാർലമെന്റ്, മുസ്‌ലിം വേൾഡ് ലീഗ്, ഓർഗാനൈസേഷൻ ഓഫ്‌ ഇസ്‌ലാമിക് കോർപറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നീ കൂട്ടായ്മകളും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ബാലിസ്റ്റിക് മിസൈലും ഡ്രോണും ഉപയോഗിച്ച് റാസ് തന്നൂറയിലും ദഹ്‌റാനിലും ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചതിലൂടെ ലോകത്തെ ഊര്‍ജ സുരക്ഷയെയാണ് ലക്ഷ്യമിട്ടതെന്ന് യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സഊദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയുമാണ് ഈ ആക്രമണങ്ങളിലൂടെ ഉന്നമിടുന്നതെന്നും ഇത്തരം ഭീകരാക്രമണങ്ങളില്‍ സഊദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും യുഎഇ പറഞ്ഞു.

   ആക്രമണങ്ങളെ ഖത്തര്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമായ നശീകരണ പ്രവര്‍ത്തനമാണിത്. കാരണങ്ങളും പ്രേരകങ്ങളും എന്തു തന്നെയായാലും അക്രമങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും നിരാകരിക്കുന്ന കാര്യത്തില്‍ ഖത്തറിന് ഉറച്ച നിലപാടാണുള്ളതെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

   ഹൂത്തി ആക്രമണങ്ങളെ ഈജിപ്തും അപലപിച്ചു. ഇത്തരം ഭീരുത്വമാര്‍ന്ന നശീകരണ, ശത്രുതാപരമായ ആക്രമണങ്ങള്‍ ചെറുക്കാന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവന്‍ നടപടികളെയും ഈജിപ്ത് പൂര്‍ണമായി പിന്തുണക്കുമെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

     അന്താരാഷ്ട്ര നിയമങ്ങള്‍ വെല്ലുവിളിച്ചും സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങള്‍ അവഗണിച്ചും ഹൂത്തികള്‍ തുടരുന്ന ആക്രമണങ്ങള്‍ സൗദി അറേബ്യയുടെ സുരക്ഷക്കും മേഖലാ സ്ഥിരതക്കും എതിരാണെന്ന് കുവൈത്ത് വിദേശ മന്ത്രാലയം പറഞ്ഞു. റാസ് തന്നൂറ, ദഹ്‌റാന്‍ ആക്രമണങ്ങളെ ബഹ്‌റൈനും ഫലസ്തീനിയും ജിബൂത്തിയും ലെബനോനും ശക്തിയായ ഭാഷയില്‍ അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയില്‍ കയ്യേറ്റം ആരോപിച്ച് ക്ഷേത്രവും ചര്‍ച്ചും പൊളിച്ചുമാറ്റി; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 

Kerala
  •  4 days ago
No Image

ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ അസാം ഖലീല്‍ അല്‍ ഹയ്യ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

റൊണാൾഡോയ്ക്ക് ശേഷം ഹാരി കെയ്ൻ; തിരിച്ചടികൾക്കിടയിലും ചരിത്രനേട്ടവുമായി ബയേൺ താരം!

Football
  •  4 days ago
No Image

'മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട' നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

'സഖാക്കൾക്ക് തുറന്നടിക്കാം'; പരാജയത്തിൽ അസാധാരണ പരിശോധനയുമായി സിപിഎം, നിലപാട് വ്യക്തമാക്കി എം.എ. ബേബി

Kerala
  •  4 days ago
No Image

എന്തുകൊണ്ട് അത് പെനാൽറ്റി ആയില്ല? ബയേണിന്റെ ഫൈനൽ മോഹങ്ങൾ തകർത്ത ആ ഹാൻഡ്‌ബോൾ വിവാദത്തിന് പിന്നിലെ ഐഎഫ്‌എബി നിയമം ഇതാണ്

Football
  •  4 days ago
No Image

ഇതിഹാസ നേട്ടം! ഒറ്റ സെഞ്ചുറിയിൽ ഐപിഎൽ റെക്കോർഡ് പുസ്തകം തിരുത്തി കുറിച്ച് യുവതാരം

Cricket
  •  4 days ago
No Image

'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടെ, ആറുമാസത്തേക്ക് ഞങ്ങള്‍ അദ്ദേഹത്തെ ശല്യം ചെയ്യില്ല' സസ്‌പെന്‍സുകള്‍ക്കിടെ പ്രതികരണവുമായി സ്റ്റാലിന്‍ 

National
  •  4 days ago
No Image

ഒരു രോഗം വന്നാൽ കുടുംബം പട്ടിണിയിലാകും; പ്രസവത്തിനും, ഹൃദ്രോഗ ചികിത്സയ്ക്കും സർക്കാർ ആശുപത്രികളേക്കാൾ സ്വകാര്യ മേഖലയിൽ പത്തിരട്ടി ചെലവ്

National
  •  4 days ago
No Image

'മുഖ്യമന്ത്രി പദത്തിലേക്ക് സതീശന്‍ മാത്രം'; വി.ഡിക്ക് പിന്തുണയുമായി നടന്‍ സിദ്ദിഖ്, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Kerala
  •  4 days ago