HOME
DETAILS

സഊദി അരാംകൊ ആക്രമണം; ശക്തമായി അപലപിച്ച് ലോകരാജ്യങ്ങളും കൂട്ടായ്മകളും

  
backup
March 08, 2021 | 12:52 PM

arab-and-international-condemnations-of-the-houthi-attack-on-the-kingdom

    റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖങ്ങളില്‍ ഒന്നായ കിഴക്കൻ സഊദിയിലെ റാസ് തന്നൂറ തുറമുഖത്തെ പെട്രോളിയം ടാങ്കുകളുടെ യാര്‍ഡുകളിലൊന്ന് ലക്ഷ്യമിട്ടും ദഹ്‌റാനില്‍ സഊദി അറാംകൊ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ ശ്രമിച്ചതിനെ ശക്തമായി അപലപിച്ചും സഊദിക്ക് പിന്തുണ നൽകിയും ലോക രാജ്യങ്ങൾ. വിവിധ കൂട്ടായ്മകളും സംഭവത്തെ അപലപിച്ചിട്ടുണ്ട്.

      അറബ് പാർലമെന്റ്, മുസ്‌ലിം വേൾഡ് ലീഗ്, ഓർഗാനൈസേഷൻ ഓഫ്‌ ഇസ്‌ലാമിക് കോർപറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നീ കൂട്ടായ്മകളും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ബാലിസ്റ്റിക് മിസൈലും ഡ്രോണും ഉപയോഗിച്ച് റാസ് തന്നൂറയിലും ദഹ്‌റാനിലും ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചതിലൂടെ ലോകത്തെ ഊര്‍ജ സുരക്ഷയെയാണ് ലക്ഷ്യമിട്ടതെന്ന് യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സഊദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയുമാണ് ഈ ആക്രമണങ്ങളിലൂടെ ഉന്നമിടുന്നതെന്നും ഇത്തരം ഭീകരാക്രമണങ്ങളില്‍ സഊദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും യുഎഇ പറഞ്ഞു.

   ആക്രമണങ്ങളെ ഖത്തര്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമായ നശീകരണ പ്രവര്‍ത്തനമാണിത്. കാരണങ്ങളും പ്രേരകങ്ങളും എന്തു തന്നെയായാലും അക്രമങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും നിരാകരിക്കുന്ന കാര്യത്തില്‍ ഖത്തറിന് ഉറച്ച നിലപാടാണുള്ളതെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

   ഹൂത്തി ആക്രമണങ്ങളെ ഈജിപ്തും അപലപിച്ചു. ഇത്തരം ഭീരുത്വമാര്‍ന്ന നശീകരണ, ശത്രുതാപരമായ ആക്രമണങ്ങള്‍ ചെറുക്കാന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവന്‍ നടപടികളെയും ഈജിപ്ത് പൂര്‍ണമായി പിന്തുണക്കുമെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

     അന്താരാഷ്ട്ര നിയമങ്ങള്‍ വെല്ലുവിളിച്ചും സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങള്‍ അവഗണിച്ചും ഹൂത്തികള്‍ തുടരുന്ന ആക്രമണങ്ങള്‍ സൗദി അറേബ്യയുടെ സുരക്ഷക്കും മേഖലാ സ്ഥിരതക്കും എതിരാണെന്ന് കുവൈത്ത് വിദേശ മന്ത്രാലയം പറഞ്ഞു. റാസ് തന്നൂറ, ദഹ്‌റാന്‍ ആക്രമണങ്ങളെ ബഹ്‌റൈനും ഫലസ്തീനിയും ജിബൂത്തിയും ലെബനോനും ശക്തിയായ ഭാഷയില്‍ അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിൽ കൗമാരക്കാരുടെ ബൈക്ക് അഭ്യാസം: രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്; ബൈക്കുകൾ കണ്ടുകെട്ടും

uae
  •  12 hours ago
No Image

വിദേശയാത്ര പൗരന്റെ മൗലികാവകാശം; പാസ്‌പോർട്ട് പിടിച്ചുവെക്കാൻ കൃത്യമായ കാരണം വേണം: ഡൽഹി ഹൈക്കോടതി

National
  •  12 hours ago
No Image

'പ്രതിഷേധിക്കാനെത്തിയതാണല്ലേ...'; തന്റെ ഓഫിസിലേക്ക് മാര്‍ച്ചുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കൈകൊടുത്ത് ചാണ്ടി ഉമ്മന്‍, ദൃശ്യങ്ങള്‍ വൈറല്‍

Kerala
  •  13 hours ago
No Image

സഊദിയിൽ ബെബെലാക്, ആപ്റ്റാമിൽ ഉൽപന്നങ്ങൾക്ക് നിരോധനം; വിഷബാധയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  13 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  13 hours ago
No Image

ലോട്ടറി സമ്മാനത്തെച്ചൊല്ലി തർക്കം; പിതാവിനെ തല്ലിക്കൊന്ന മകന് ജീവപര്യന്തം

Kerala
  •  13 hours ago
No Image

കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

Kerala
  •  13 hours ago
No Image

ഇറാൻ-യുഎസ് ആണവ ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; ജനീവയിലെ ചർച്ചയിൽ വലിയ പുരോഗതിയെന്ന് ഒമാൻ

International
  •  13 hours ago
No Image

കൊല്‍ക്കത്തയില്‍ ഭൂചലനം; കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി ജനങ്ങള്‍, ആളപായമില്ല

National
  •  13 hours ago
No Image

ബിതുൽ ബാലനെ വകവരുത്താൻ ഗൂഢാലോചന? ‘51 വെട്ട്’ പരാമർശിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്; ആരോഗ്യമന്ത്രി ആശുപത്രി വിട്ടു

Kerala
  •  13 hours ago