HOME
DETAILS

സഊദി അരാംകൊ ആക്രമണം; ശക്തമായി അപലപിച്ച് ലോകരാജ്യങ്ങളും കൂട്ടായ്മകളും

  
backup
March 08, 2021 | 12:52 PM

arab-and-international-condemnations-of-the-houthi-attack-on-the-kingdom

    റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖങ്ങളില്‍ ഒന്നായ കിഴക്കൻ സഊദിയിലെ റാസ് തന്നൂറ തുറമുഖത്തെ പെട്രോളിയം ടാങ്കുകളുടെ യാര്‍ഡുകളിലൊന്ന് ലക്ഷ്യമിട്ടും ദഹ്‌റാനില്‍ സഊദി അറാംകൊ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ ശ്രമിച്ചതിനെ ശക്തമായി അപലപിച്ചും സഊദിക്ക് പിന്തുണ നൽകിയും ലോക രാജ്യങ്ങൾ. വിവിധ കൂട്ടായ്മകളും സംഭവത്തെ അപലപിച്ചിട്ടുണ്ട്.

      അറബ് പാർലമെന്റ്, മുസ്‌ലിം വേൾഡ് ലീഗ്, ഓർഗാനൈസേഷൻ ഓഫ്‌ ഇസ്‌ലാമിക് കോർപറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നീ കൂട്ടായ്മകളും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ബാലിസ്റ്റിക് മിസൈലും ഡ്രോണും ഉപയോഗിച്ച് റാസ് തന്നൂറയിലും ദഹ്‌റാനിലും ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചതിലൂടെ ലോകത്തെ ഊര്‍ജ സുരക്ഷയെയാണ് ലക്ഷ്യമിട്ടതെന്ന് യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സഊദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയുമാണ് ഈ ആക്രമണങ്ങളിലൂടെ ഉന്നമിടുന്നതെന്നും ഇത്തരം ഭീകരാക്രമണങ്ങളില്‍ സഊദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും യുഎഇ പറഞ്ഞു.

   ആക്രമണങ്ങളെ ഖത്തര്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമായ നശീകരണ പ്രവര്‍ത്തനമാണിത്. കാരണങ്ങളും പ്രേരകങ്ങളും എന്തു തന്നെയായാലും അക്രമങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും നിരാകരിക്കുന്ന കാര്യത്തില്‍ ഖത്തറിന് ഉറച്ച നിലപാടാണുള്ളതെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

   ഹൂത്തി ആക്രമണങ്ങളെ ഈജിപ്തും അപലപിച്ചു. ഇത്തരം ഭീരുത്വമാര്‍ന്ന നശീകരണ, ശത്രുതാപരമായ ആക്രമണങ്ങള്‍ ചെറുക്കാന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവന്‍ നടപടികളെയും ഈജിപ്ത് പൂര്‍ണമായി പിന്തുണക്കുമെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

     അന്താരാഷ്ട്ര നിയമങ്ങള്‍ വെല്ലുവിളിച്ചും സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങള്‍ അവഗണിച്ചും ഹൂത്തികള്‍ തുടരുന്ന ആക്രമണങ്ങള്‍ സൗദി അറേബ്യയുടെ സുരക്ഷക്കും മേഖലാ സ്ഥിരതക്കും എതിരാണെന്ന് കുവൈത്ത് വിദേശ മന്ത്രാലയം പറഞ്ഞു. റാസ് തന്നൂറ, ദഹ്‌റാന്‍ ആക്രമണങ്ങളെ ബഹ്‌റൈനും ഫലസ്തീനിയും ജിബൂത്തിയും ലെബനോനും ശക്തിയായ ഭാഷയില്‍ അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം

National
  •  2 days ago
No Image

തുണിക്കടയില്‍ കയറി ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍ 

National
  •  2 days ago
No Image

റോഡിൽ ഷോ കാണിച്ചാൽ വാഹനം പിടിച്ചെടുത്ത് നശിപ്പിക്കും; മുന്നറിയിപ്പുമായി കുവൈത്ത് പൊലിസ്

Kuwait
  •  2 days ago
No Image

തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടം; മരണപ്പെട്ടത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ

National
  •  2 days ago
No Image

കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി ഓടി രക്ഷപ്പെട്ടു; ഗുരുതര വീഴ്ച്ച

Kerala
  •  2 days ago
No Image

ദുബൈ റൺ 2025; നഗരത്തിലെ പ്രധാന റോഡുകൾ ഞായറാഴ്ച അടച്ചിടും

uae
  •  2 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടികൂടി അബുദാബി പൊലിസ്

uae
  •  2 days ago
No Image

പാലത്തായി പോക്‌സോ കേസ്; ഇരയെ മാനസികമായി പീഡിപ്പിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടി

Kerala
  •  2 days ago
No Image

From Desert Alliances to Global Ambitions: The Past, Present and Future of the GCC

uae
  •  2 days ago
No Image

എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

National
  •  2 days ago