HOME
DETAILS

സഊദി അരാംകൊ ആക്രമണം; ശക്തമായി അപലപിച്ച് ലോകരാജ്യങ്ങളും കൂട്ടായ്മകളും

  
backup
March 08, 2021 | 12:52 PM

arab-and-international-condemnations-of-the-houthi-attack-on-the-kingdom

    റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖങ്ങളില്‍ ഒന്നായ കിഴക്കൻ സഊദിയിലെ റാസ് തന്നൂറ തുറമുഖത്തെ പെട്രോളിയം ടാങ്കുകളുടെ യാര്‍ഡുകളിലൊന്ന് ലക്ഷ്യമിട്ടും ദഹ്‌റാനില്‍ സഊദി അറാംകൊ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ ശ്രമിച്ചതിനെ ശക്തമായി അപലപിച്ചും സഊദിക്ക് പിന്തുണ നൽകിയും ലോക രാജ്യങ്ങൾ. വിവിധ കൂട്ടായ്മകളും സംഭവത്തെ അപലപിച്ചിട്ടുണ്ട്.

      അറബ് പാർലമെന്റ്, മുസ്‌ലിം വേൾഡ് ലീഗ്, ഓർഗാനൈസേഷൻ ഓഫ്‌ ഇസ്‌ലാമിക് കോർപറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നീ കൂട്ടായ്മകളും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ബാലിസ്റ്റിക് മിസൈലും ഡ്രോണും ഉപയോഗിച്ച് റാസ് തന്നൂറയിലും ദഹ്‌റാനിലും ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചതിലൂടെ ലോകത്തെ ഊര്‍ജ സുരക്ഷയെയാണ് ലക്ഷ്യമിട്ടതെന്ന് യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സഊദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയുമാണ് ഈ ആക്രമണങ്ങളിലൂടെ ഉന്നമിടുന്നതെന്നും ഇത്തരം ഭീകരാക്രമണങ്ങളില്‍ സഊദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും യുഎഇ പറഞ്ഞു.

   ആക്രമണങ്ങളെ ഖത്തര്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമായ നശീകരണ പ്രവര്‍ത്തനമാണിത്. കാരണങ്ങളും പ്രേരകങ്ങളും എന്തു തന്നെയായാലും അക്രമങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും നിരാകരിക്കുന്ന കാര്യത്തില്‍ ഖത്തറിന് ഉറച്ച നിലപാടാണുള്ളതെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

   ഹൂത്തി ആക്രമണങ്ങളെ ഈജിപ്തും അപലപിച്ചു. ഇത്തരം ഭീരുത്വമാര്‍ന്ന നശീകരണ, ശത്രുതാപരമായ ആക്രമണങ്ങള്‍ ചെറുക്കാന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവന്‍ നടപടികളെയും ഈജിപ്ത് പൂര്‍ണമായി പിന്തുണക്കുമെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

     അന്താരാഷ്ട്ര നിയമങ്ങള്‍ വെല്ലുവിളിച്ചും സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങള്‍ അവഗണിച്ചും ഹൂത്തികള്‍ തുടരുന്ന ആക്രമണങ്ങള്‍ സൗദി അറേബ്യയുടെ സുരക്ഷക്കും മേഖലാ സ്ഥിരതക്കും എതിരാണെന്ന് കുവൈത്ത് വിദേശ മന്ത്രാലയം പറഞ്ഞു. റാസ് തന്നൂറ, ദഹ്‌റാന്‍ ആക്രമണങ്ങളെ ബഹ്‌റൈനും ഫലസ്തീനിയും ജിബൂത്തിയും ലെബനോനും ശക്തിയായ ഭാഷയില്‍ അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  a day ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  a day ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  a day ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  a day ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  a day ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  a day ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  a day ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  a day ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  a day ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  a day ago