HOME
DETAILS

കുംഭമേളയും നിസാമുദ്ദീന്‍ സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുത്; വിമര്‍ശനങ്ങള്‍ക്കിടെ ന്യായീകരണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

  
backup
April 14, 2021 | 5:35 AM

national-kumbh-and-markaz-should-not-be-compared

ഡെറാഡൂണ്‍: കുംഭമേളയും നിസാമുദ്ദീന്‍ സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. ലക്ഷങ്ങള്‍ പങ്കെടുത്ത കുംഭമേളയില്‍കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനെതിരെ രൂക്ഷവിമര്‍ശനമുയരുന്നതിനിടെയാണ് ന്യായീകരണവുമായി മുഖമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

'കുംഭമേളയും നിസാമുദ്ദീന്‍ മര്‍ക്കസും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. മര്‍ക്കസിലെ സമ്മേളനം നടന്നത് അടച്ചിട്ട സ്ഥലത്തായിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് ഗംഗയുടെ കടവുകളില്‍ തുറസ്സായ സ്ഥലങ്ങളിലാണ്'- റാവത്ത് പറഞ്ഞു. മാത്രമല്ല, കുംഭമേളയില്‍ വിദേശത്തുനിന്നുള്ളവര്‍ പങ്കെടുക്കുന്നില്ലെന്നും റാവത്ത് അവകാശപ്പെട്ടു.

മര്‍ക്കസ് നടന്ന സമയത്ത് കൊറോണ വൈറസിനെക്കുറിച്ച് അവബോധമുണ്ടായിരുന്നില്ല. കൊവിഡ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡിനെ സംബന്ധിച്ച് എല്ലാവര്‍ക്കും അവബോധമുണ്ട്. അത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്- മുഖ്യമന്ത്രി വിശദീകരിച്ചു. കൊവിഡിന്റെ വെല്ലുവിളികള്‍ക്കിടയിലും ഇത് വിജയകരമായി നടത്തണമെന്നതും മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നത് ഉറപ്പുവരുത്തുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ല. 12വര്‍ഷത്തിലൊരിക്കല്‍ വരുന്ന കുംഭമേള ജനങ്ങളുടെ വികാരമാണ്.
കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വലിയ തോതില്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാസംവിധാനങ്ങളും രാവും പകലും പ്രവര്‍ത്തിക്കുകയാണ്. ഹരിദ്വാറില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതിര്‍ത്തി കേന്ദ്രങ്ങളില്‍ ആളുകളെ പരിശോധിക്കുന്നുണ്ട്. കൂടാതെ കൊവിഡ് റാന്‍ഡം ടെസ്റ്റിങ്ങിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപൂർവ താരമാവാൻ സുവർണാവസരം; ഐപിഎല്ലിലെ പുതിയ ചരിത്രത്തിനരികെ സമീർ റിസ്‌വി

Cricket
  •  6 days ago
No Image

തിരിച്ചടി ഭയന്ന് നെതന്യാഹു; രാഷ്ട്രീയ നിലനില്പിനായി ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്റാഈൽ

International
  •  6 days ago
No Image

പൂക്കളാല്‍ നിറഞ്ഞ യന്‍ബു; മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ പ്രവാസികളുടെ ഒഴുക്ക്

Saudi-arabia
  •  6 days ago
No Image

കിഴക്കന്‍ സൗദിയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം; അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞതായി അധികൃതര്‍

Saudi-arabia
  •  6 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചെന്ന് വാര്‍ത്ത നല്‍കി സിഎന്‍എന്‍; പരസ്യമായി മാപ്പുപറയണമെന്ന് ട്രംപ്; വഴങ്ങാതെ ചാനല്‍  

International
  •  6 days ago
No Image

സൗദിയില്‍ പുതിയ വിനോദ യുഗം; വന്‍ ആകര്‍ഷണങ്ങളുമായി 'അക്വാറേബിയ' തുറക്കുന്നു

Saudi-arabia
  •  6 days ago
No Image

Weather Updates; കേരളത്തിൽ നാളെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Kerala
  •  6 days ago
No Image

ഇറാനുമായുള്ള വെടിനിർത്തൽ താൽക്കാലികം മാത്രം; ഏതു നിമിഷവും യുദ്ധത്തിന് സജ്ജമെന്ന് യുഎസ്

International
  •  6 days ago
No Image

ശോഭയുടെ ആ കള്ളവും പൊളിഞ്ഞു; വോട്ടിനായി പണം വിതരണം ചെയ്ത സ്ത്രീയും, ശോഭയും ഒരുമിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

സഞ്ജു സാംസൺ ആ ഇതിഹാസ താരത്തെ പോലെയാണ്: സെവാഗ്

Cricket
  •  6 days ago

No Image

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചു; അടൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എടുക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

Kerala
  •  6 days ago
No Image

'വോട്ടിന് പണം കൂടാതെ സാരിയും'; ചിത്രങ്ങള്‍ പുറത്ത്, തെരഞ്ഞെടുപ്പ് കമ്മിഷനും പൊലിസ് മേധാവിക്കും പരാതി നല്‍കി കോണ്‍ഗ്രസ്

Kerala
  •  6 days ago
No Image

'നെതന്യാഹു വന്‍തോല്‍വി, ഒരു ലക്ഷ്യവും നേടിയില്ല; വെടിനിര്‍ത്തല്‍ ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയം' രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

International
  •  7 days ago
No Image

നാലാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മദ്യപിച്ചെത്തി, അന്വേഷണം; ബിഹാറിലെ സ്‌കൂളില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തത് 204 ലിറ്റര്‍ മദ്യം

National
  •  7 days ago