HOME
DETAILS

കുംഭമേളയും നിസാമുദ്ദീന്‍ സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുത്; വിമര്‍ശനങ്ങള്‍ക്കിടെ ന്യായീകരണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

  
backup
April 14, 2021 | 5:35 AM

national-kumbh-and-markaz-should-not-be-compared

ഡെറാഡൂണ്‍: കുംഭമേളയും നിസാമുദ്ദീന്‍ സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. ലക്ഷങ്ങള്‍ പങ്കെടുത്ത കുംഭമേളയില്‍കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനെതിരെ രൂക്ഷവിമര്‍ശനമുയരുന്നതിനിടെയാണ് ന്യായീകരണവുമായി മുഖമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

'കുംഭമേളയും നിസാമുദ്ദീന്‍ മര്‍ക്കസും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. മര്‍ക്കസിലെ സമ്മേളനം നടന്നത് അടച്ചിട്ട സ്ഥലത്തായിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് ഗംഗയുടെ കടവുകളില്‍ തുറസ്സായ സ്ഥലങ്ങളിലാണ്'- റാവത്ത് പറഞ്ഞു. മാത്രമല്ല, കുംഭമേളയില്‍ വിദേശത്തുനിന്നുള്ളവര്‍ പങ്കെടുക്കുന്നില്ലെന്നും റാവത്ത് അവകാശപ്പെട്ടു.

മര്‍ക്കസ് നടന്ന സമയത്ത് കൊറോണ വൈറസിനെക്കുറിച്ച് അവബോധമുണ്ടായിരുന്നില്ല. കൊവിഡ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡിനെ സംബന്ധിച്ച് എല്ലാവര്‍ക്കും അവബോധമുണ്ട്. അത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്- മുഖ്യമന്ത്രി വിശദീകരിച്ചു. കൊവിഡിന്റെ വെല്ലുവിളികള്‍ക്കിടയിലും ഇത് വിജയകരമായി നടത്തണമെന്നതും മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നത് ഉറപ്പുവരുത്തുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ല. 12വര്‍ഷത്തിലൊരിക്കല്‍ വരുന്ന കുംഭമേള ജനങ്ങളുടെ വികാരമാണ്.
കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വലിയ തോതില്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാസംവിധാനങ്ങളും രാവും പകലും പ്രവര്‍ത്തിക്കുകയാണ്. ഹരിദ്വാറില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതിര്‍ത്തി കേന്ദ്രങ്ങളില്‍ ആളുകളെ പരിശോധിക്കുന്നുണ്ട്. കൂടാതെ കൊവിഡ് റാന്‍ഡം ടെസ്റ്റിങ്ങിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശംഖുംമുഖത്ത് സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ മർദിച്ചു, പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

തോൽവി പരമ്പരയ്ക്ക് അന്ത്യം; ഗുജറാത്തിനെ തകർത്തുതരിപ്പണമാക്കി മുംബൈ ഇന്ത്യൻസ്,

Cricket
  •  7 days ago
No Image

വിദേശത്തെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ബിഎൽഎസിന് പകരം മലയാളി സംരംഭം

uae
  •  7 days ago
No Image

അബുദബിയിൽ 18 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി; പരിശോധനകൾ കർശനമാക്കി അധികൃതർ

uae
  •  7 days ago
No Image

പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: ഇവിഎമ്മുകൾ സുരക്ഷിതം; തുറന്നത് സീൽ ചെയ്യാത്ത മുറിയെന്ന് കളക്ടർ

Kerala
  •  7 days ago
No Image

അൽഹംദുലില്ലാഹ്, അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ

Cricket
  •  7 days ago
No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  7 days ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  7 days ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  7 days ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  7 days ago