HOME
DETAILS

കുംഭമേളയും നിസാമുദ്ദീന്‍ സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുത്; വിമര്‍ശനങ്ങള്‍ക്കിടെ ന്യായീകരണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

  
backup
April 14 2021 | 05:04 AM

national-kumbh-and-markaz-should-not-be-compared

ഡെറാഡൂണ്‍: കുംഭമേളയും നിസാമുദ്ദീന്‍ സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. ലക്ഷങ്ങള്‍ പങ്കെടുത്ത കുംഭമേളയില്‍കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനെതിരെ രൂക്ഷവിമര്‍ശനമുയരുന്നതിനിടെയാണ് ന്യായീകരണവുമായി മുഖമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

'കുംഭമേളയും നിസാമുദ്ദീന്‍ മര്‍ക്കസും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. മര്‍ക്കസിലെ സമ്മേളനം നടന്നത് അടച്ചിട്ട സ്ഥലത്തായിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് ഗംഗയുടെ കടവുകളില്‍ തുറസ്സായ സ്ഥലങ്ങളിലാണ്'- റാവത്ത് പറഞ്ഞു. മാത്രമല്ല, കുംഭമേളയില്‍ വിദേശത്തുനിന്നുള്ളവര്‍ പങ്കെടുക്കുന്നില്ലെന്നും റാവത്ത് അവകാശപ്പെട്ടു.

മര്‍ക്കസ് നടന്ന സമയത്ത് കൊറോണ വൈറസിനെക്കുറിച്ച് അവബോധമുണ്ടായിരുന്നില്ല. കൊവിഡ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡിനെ സംബന്ധിച്ച് എല്ലാവര്‍ക്കും അവബോധമുണ്ട്. അത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്- മുഖ്യമന്ത്രി വിശദീകരിച്ചു. കൊവിഡിന്റെ വെല്ലുവിളികള്‍ക്കിടയിലും ഇത് വിജയകരമായി നടത്തണമെന്നതും മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നത് ഉറപ്പുവരുത്തുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ല. 12വര്‍ഷത്തിലൊരിക്കല്‍ വരുന്ന കുംഭമേള ജനങ്ങളുടെ വികാരമാണ്.
കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വലിയ തോതില്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാസംവിധാനങ്ങളും രാവും പകലും പ്രവര്‍ത്തിക്കുകയാണ്. ഹരിദ്വാറില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതിര്‍ത്തി കേന്ദ്രങ്ങളില്‍ ആളുകളെ പരിശോധിക്കുന്നുണ്ട്. കൂടാതെ കൊവിഡ് റാന്‍ഡം ടെസ്റ്റിങ്ങിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  17 days ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  17 days ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  17 days ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  17 days ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  17 days ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  17 days ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  17 days ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  17 days ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  17 days ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  17 days ago