HOME
DETAILS

കോണ്‍ഗ്രസില്‍ പുതുയുഗപ്പിറവി; മാറും ഗ്രൂപ്പ് സമവാക്യങ്ങളും

  
backup
May 23 2021 | 04:05 AM

54546464543-2
 
കോട്ടയം: പ്രവര്‍ത്തകരിലും അനുഭാവികളിലും പുതിയ ഊര്‍ജം നിറച്ച് വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമ്പോള്‍ തെറ്റുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങള്‍. 
ഇനി കെ.സി - വി.ഡി -കെ.എസ് ത്രയങ്ങളും ഒ.സി - ആര്‍.സി ഗ്രൂപ്പുകളുടെ ഉദയവും. ഹൈക്കമാന്‍ഡിന്റെ ബലത്തില്‍ കെ.സി വേണുഗോപാല്‍ ഒരുക്കിയ തന്ത്രത്തില്‍ കോണ്‍ഗ്രസിനെ ഇക്കാലമത്രയും നിയന്ത്രിച്ച എ,ഐ ഗ്രൂപ്പുകള്‍ അസ്തമിക്കുകയാണ്.
 
മാറ്റത്തിനായി യുവനേതൃത്വവും മുതിര്‍ന്നവരും കൈകോര്‍ത്ത നീക്കത്തിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി വീശിയതോടെ തകര്‍ന്നത് എ,ഐ ഗ്രൂപ്പുകളുടെ അപ്രമാധിത്വം. വി.ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് അവരോധിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനും യുവ എം.എല്‍.എമാരെ കൂടെനിര്‍ത്തി നടത്തിയ നീക്കത്തെ തടയാന്‍ പര്യാപ്തമായില്ല ഉമ്മന്‍ ചാണ്ടി- ചെന്നിത്തല വിഭാഗങ്ങള്‍ക്ക്. 
 
അനുഭവസമ്പത്തിന്റെ ബലത്തില്‍ തലമുറമാറ്റത്തിനെതിരേ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൈകൊടുത്ത് നീങ്ങിയപ്പോള്‍ സ്വന്തം പക്ഷങ്ങളിലെ ചോര്‍ച്ചയും വലുതായി. കെ. മുരളീധരന്‍ അടക്കം ഭൂരിപക്ഷം എം.പിമാരുടെ പിന്തുണയും ഗ്രൂപ്പു സമവാക്യങ്ങളെ തകര്‍ത്തു. വി.ഡി സതീശന്റെ വരവ്തടയാന്‍ കെ.സി ജോസഫിനെ കെ.പി.സി.സി അധ്യക്ഷനാക്കിയുള്ള പാക്കേജിന് ഉമ്മന്‍ ചാണ്ടിക്ക് കൈകൊടുത്തതാണ് ചെന്നിത്തലയുടെ പതനത്തിന് ആക്കം കൂട്ടിയത്. 
 
ചെന്നിത്തലയെ കൈവിട്ടു അണിയറയിലിരുന്ന് കെ.സി വേണുഗോപാലും കളത്തിലിറങ്ങി കെ. സുധാകരനും കെ.വി തോമസും ഉള്‍പ്പെടെ കളിച്ചതോടെ നിയമസഭാ കക്ഷിയില്‍ സതീശന്‍ ഭൂരിപക്ഷം ഉറപ്പിച്ചു. മുതിര്‍ന്ന ദേശീയ നേതാക്കളെയിറക്കി തീരുമാനം ചെന്നിത്തലയ്ക്ക് അനുകൂലമാക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കങ്ങള്‍ക്ക് കെ.സി വേണുഗോപാലിന്റെ ഹൈക്കമാന്‍ഡിലെ സ്വാധീനത്തെ മറികടക്കാനുള്ള കരുത്തുണ്ടായില്ല. മാറ്റത്തിന്റെ അനിവാര്യത രാഹുല്‍ ഗാന്ധിയെ ഒപ്പംനിര്‍ത്തി സോണിയാ ഗാന്ധിയെ ബോധ്യപ്പെടുത്താന്‍ വേണുഗോപാലിനായി. 
 
മൂന്ന് എം.എല്‍.എമാരുടെ അംഗബലത്തില്‍ ഒതുങ്ങുമെന്ന് ഐ,എ ഗ്രൂപ്പുകള്‍ പ്രതീക്ഷിച്ചിടത്താണ് വി.ഡി സതീശന്‍ നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. തലമുറമാറ്റവുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും നേരിടാന്‍ പ്രതിപക്ഷത്ത് പുതുമുഖ മാറ്റത്തിന് ഹൈക്കമാന്‍ഡിനും വഴങ്ങേണ്ടി വന്നു. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമെങ്കിലും വേണുഗോപാലും സതീശനും സുധാകരനും ചെന്നിത്തല ക്യാംപ് വിട്ടുകഴിഞ്ഞു. പുതിയ കെ.പി.സി.സി അധ്യക്ഷന്‍ കൂടി എത്തുന്നതോടെ ഗ്രൂപ്പ് പോരിന് ആക്കം കൂടും. ആവേശമല്ല അനുഭവ സമ്പത്താണ് പാര്‍ട്ടിക്ക് ഗുണകരമെന്ന് തെളിയിക്കാന്‍ ഉമ്മന്‍ ചാണ്ടി, ചെന്നിത്തല അച്ചുതണ്ട് ശ്രമിക്കും. അനുഭവ സമ്പന്നരായ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും കൂടെയിരുത്തി നിയമസഭയില്‍ പൊരുതാന്‍ സതീശന് യുവ എം.എല്‍.എമാരുടെ പിന്തുണയുണ്ട്. പക്ഷെ, നിയമസഭയ്ക്ക് പുറത്തെ പോരാട്ടങ്ങള്‍ക്ക് ഒ.സി - ആര്‍.സി പക്ഷങ്ങള്‍ സതീശന് വെല്ലുവിളിയാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്‌റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും 

International
  •  2 hours ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ

Kerala
  •  2 hours ago
No Image

ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു

Kerala
  •  2 hours ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു

Kerala
  •  3 hours ago
No Image

റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ

Kerala
  •  3 hours ago
No Image

പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Kerala
  •  4 hours ago
No Image

1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന

Kerala
  •  4 hours ago
No Image

കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി

Kerala
  •  4 hours ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്; ജാഗ്രത നിര്‍ദേശം

Kerala
  •  4 hours ago