HOME
DETAILS

ഹൈദരാബാദ് കൂട്ടബലാത്സംഗം അറസ്റ്റിലായവരിൽ ടി.ആർ.എസ് നേതാവിന്റെ മകനും

  
backup
June 05, 2022 | 5:52 AM

%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%82-2


ഹൈദരാബാദ്
17കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ടി.ആർ.എസിലെ നേതാവിന്റെ മകനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുൾപ്പെടെ അഞ്ച് വിദ്യാർഥികളാണ് കാറിൽവച്ച് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.
പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരും രണ്ടുപേർ 18കാരുമാണ്. കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സി.സി ടി.വി ദൃശ്യങ്ങളുടെയും പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഹൈദരാബാദിലെ ജൂബിലി ഹില്ലിലെ നിശാ ക്ലബ് പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി.
പബ്ബിൽ വച്ച് പരിചയപ്പെട്ട സംഘം വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റുകയും വഴിയിൽ വച്ച് ഇന്നോവയിൽ കയറ്റി പീഡിപ്പിക്കുകയുമായിരുന്നു. ഈസമയം ബാക്കിയുള്ളവർ വാഹനത്തിനു പുറത്തു കാവൽനിന്നു.


ഒന്നര മണിക്കൂറിനു ശേഷം 17കാരിയെ പബ്ബിനു പുറത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. സംഭവം കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചതോടെ പിതാവ് പൊലിസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, പ്രതികളിൽ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ പേരമകനും ഉൾപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ ശരിയല്ലെന്ന് പൊലിസ് ഓഫിസർ ജോയൽ ഡേവിസ് പറഞ്ഞു. എം.എൽ.എയുടെ മകനുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി തെലങ്കാന അധ്യക്ഷൻ ബൻഡി സഞ്ജയ് ആവശ്യപ്പെട്ടു.
പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും രംഗത്തുവന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ്'; വർഗീയ പരാമർശങ്ങൾക്ക് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ ഗണേഷ് കുമാർ

Kerala
  •  12 days ago
No Image

വാക്കേറ്റം; തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

Kerala
  •  12 days ago
No Image

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

oman
  •  12 days ago
No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  12 days ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  12 days ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  12 days ago
No Image

അതിവേഗ 'സെഞ്ച്വറി'; വിജയ് ഹസാരെയിൽ ചരിത്രനേട്ടം സ്വന്തമാക്കി ഗെയ്ക്വാദ്

Cricket
  •  12 days ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  12 days ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  12 days ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  12 days ago