HOME
DETAILS

ഹൈദരാബാദ് കൂട്ടബലാത്സംഗം അറസ്റ്റിലായവരിൽ ടി.ആർ.എസ് നേതാവിന്റെ മകനും

  
backup
June 05, 2022 | 5:52 AM

%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%82-2


ഹൈദരാബാദ്
17കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ടി.ആർ.എസിലെ നേതാവിന്റെ മകനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുൾപ്പെടെ അഞ്ച് വിദ്യാർഥികളാണ് കാറിൽവച്ച് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.
പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരും രണ്ടുപേർ 18കാരുമാണ്. കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സി.സി ടി.വി ദൃശ്യങ്ങളുടെയും പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഹൈദരാബാദിലെ ജൂബിലി ഹില്ലിലെ നിശാ ക്ലബ് പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി.
പബ്ബിൽ വച്ച് പരിചയപ്പെട്ട സംഘം വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റുകയും വഴിയിൽ വച്ച് ഇന്നോവയിൽ കയറ്റി പീഡിപ്പിക്കുകയുമായിരുന്നു. ഈസമയം ബാക്കിയുള്ളവർ വാഹനത്തിനു പുറത്തു കാവൽനിന്നു.


ഒന്നര മണിക്കൂറിനു ശേഷം 17കാരിയെ പബ്ബിനു പുറത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. സംഭവം കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചതോടെ പിതാവ് പൊലിസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, പ്രതികളിൽ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ പേരമകനും ഉൾപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ ശരിയല്ലെന്ന് പൊലിസ് ഓഫിസർ ജോയൽ ഡേവിസ് പറഞ്ഞു. എം.എൽ.എയുടെ മകനുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി തെലങ്കാന അധ്യക്ഷൻ ബൻഡി സഞ്ജയ് ആവശ്യപ്പെട്ടു.
പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും രംഗത്തുവന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ജെഡിടി കോളേജിൽ അപകടം: സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  13 hours ago
No Image

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അവഹേളിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി നാളെ വീണ്ടും പരിഗണിക്കും

Kerala
  •  13 hours ago
No Image

ക്ലൗഡ്‌ഫ്ലെയർ തകരാർ; കാൻവ, ട്രൂത്ത് സോഷ്യൽ ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

Science
  •  13 hours ago
No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  13 hours ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  13 hours ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ

Kuwait
  •  13 hours ago
No Image

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന

National
  •  13 hours ago
No Image

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

uae
  •  14 hours ago
No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  14 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  15 hours ago