HOME
DETAILS

ഹൈദരാബാദ് കൂട്ടബലാത്സംഗം അറസ്റ്റിലായവരിൽ ടി.ആർ.എസ് നേതാവിന്റെ മകനും

  
backup
June 05, 2022 | 5:52 AM

%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%82-2


ഹൈദരാബാദ്
17കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ടി.ആർ.എസിലെ നേതാവിന്റെ മകനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുൾപ്പെടെ അഞ്ച് വിദ്യാർഥികളാണ് കാറിൽവച്ച് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.
പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരും രണ്ടുപേർ 18കാരുമാണ്. കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സി.സി ടി.വി ദൃശ്യങ്ങളുടെയും പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഹൈദരാബാദിലെ ജൂബിലി ഹില്ലിലെ നിശാ ക്ലബ് പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി.
പബ്ബിൽ വച്ച് പരിചയപ്പെട്ട സംഘം വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റുകയും വഴിയിൽ വച്ച് ഇന്നോവയിൽ കയറ്റി പീഡിപ്പിക്കുകയുമായിരുന്നു. ഈസമയം ബാക്കിയുള്ളവർ വാഹനത്തിനു പുറത്തു കാവൽനിന്നു.


ഒന്നര മണിക്കൂറിനു ശേഷം 17കാരിയെ പബ്ബിനു പുറത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. സംഭവം കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചതോടെ പിതാവ് പൊലിസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, പ്രതികളിൽ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ പേരമകനും ഉൾപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ ശരിയല്ലെന്ന് പൊലിസ് ഓഫിസർ ജോയൽ ഡേവിസ് പറഞ്ഞു. എം.എൽ.എയുടെ മകനുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി തെലങ്കാന അധ്യക്ഷൻ ബൻഡി സഞ്ജയ് ആവശ്യപ്പെട്ടു.
പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും രംഗത്തുവന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  a month ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  a month ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  a month ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  a month ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  a month ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  a month ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  a month ago
No Image

അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം

Football
  •  a month ago
No Image

കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ടാക്‌സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്

uae
  •  a month ago