HOME
DETAILS

ന്യൂനപക്ഷ ക്ഷേമ വകുപ്പ്; ചെലവഴിക്കാതെ പോയത് ബഹുമുഖ വികസന പദ്ധതികള്‍ക്കായി മാറ്റിയ തുക

  
backup
June 14, 2021 | 11:29 PM

31231235-2

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ബജറ്റില്‍ അനുവദിക്കുന്നതില്‍ ഭൂരിഭാഗവും ചെലവഴിക്കാതെ പോകുന്നത് ബഹുമുഖ വികസന പദ്ധതികള്‍ക്കായി മാറ്റി വയ്ക്കുന്ന തുക.
സ്‌കൂള്‍, ആശുപത്രി, കുടിവെള്ള പദ്ധതി, ന്യൂനപക്ഷ പിന്നോക്ക മേഖലകളുടെ വികസനം തുടങ്ങിയവയ്ക്കാണ് ഈ തുക ചെലവഴിക്കേണ്ടത്. പത്തു വര്‍ഷത്തിനിടെ ഇതിനോടകം തന്നെ 224 പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ഇതില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാത്രം പ്രഖ്യാപിച്ച 157 പ്രൊജക്ടുകളില്‍ 94 എണ്ണമാണ് പൂര്‍ത്തിയായത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടു ഘട്ടങ്ങളിലായി 67 പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2017-18 ലെ 27 പദ്ധതികളില്‍ ഏഴ് പദ്ധതികളാണ് പൂര്‍ത്തിയായത്. 2018- 20 ലെ 40 പദ്ധതികള്‍ നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വകുപ്പിന്റെ വിശദീകരണം. കൊവിഡ്, പ്രളയം, ഓഖി എന്നിവ കാരണമാണ് പദ്ധതികള്‍ ഇത്രയും നീണ്ടു പോകാന്‍ കാരണമായതെന്നും ന്യൂനപക്ഷ വകുപ്പ് കാരണമായി പറയുന്നു.


ഇക്കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ചെലവഴിക്കാതെ പോയ 125 കോടി രൂപയില്‍ ഭൂരിഭാഗവും കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രമിന്റെതാണ്. എന്നാല്‍ പദ്ധതികളുടെ രൂപരേഖ നല്‍കുമെങ്കിലും പലപ്പോഴായി ഇതിനുള്ള മുഴുവന്‍ തുകയുടെ പദ്ധതിയും അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവാറില്ലെന്നാണ് വകുപ്പ് നല്‍കുന്ന വിശദീകരണം. 2018 ല്‍ സമര്‍പ്പിച്ച 303 കോടി രൂപയുടെ പദ്ധതിക്കായി ആകെ 25 കോടി മാത്രമാണ് അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച 213 കോടിയുടെ പദ്ധതിയും ഈ വര്‍ഷത്തെ പദ്ധതിയും കൊവിഡ് കാരണം അനുവദിച്ചു തന്നിട്ടില്ലെന്നും വകുപ്പ് വിശദീകരിക്കുന്നു. ചെലവഴിക്കാതെ പോയ തുകയില്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന് വേണ്ടിയുള്ള ഷെയര്‍ കാപിറ്റലും ഉള്‍പ്പെടും. എന്നാല്‍ കൊവിഡ് കാരണം ആരും ഷെയര്‍ വാങ്ങാനില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇത് വിനിയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും വകുപ്പ് വിശദീകരിക്കുന്നു.മൈനോറിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തുകയും എല്ലാ വര്‍ഷവും ബജറ്റില്‍ തുക മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ഥാപനം നടത്തിക്കൊണ്ടു പോകാനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ലെന്നതാണ് ഫണ്ട് ചെലവഴിക്കാത്തതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് നടപ്പാക്കാന്‍ സി.ബി.എസ്.ഇ

National
  •  an hour ago
No Image

താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; 38 പേര്‍ക്ക് പരുക്ക്; ഗതാഗത തടസ്സം

Kerala
  •  2 hours ago
No Image

അഞ്ച് താരങ്ങൾ പുറത്ത്, സഞ്ജു കാറ്റഗറി സിയിൽ; വാർഷിക കരാറുകൾ പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  2 hours ago
No Image

മുകുന്ദ് നരവനെയുടെ ആത്മകഥ ഒരു കോപ്പി പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പബ്ലിഷിങ് കമ്പനി; നിലവില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ പകര്‍പ്പവകാശ ലംഘനം, നിയമ നടപടി സ്വീകരിക്കും 

National
  •  2 hours ago
No Image

ലൈംഗികാതിക്രമക്കേസ്: പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം, നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

Kerala
  •  2 hours ago
No Image

മസ്‌കത്ത് - ചെന്നൈ റൂട്ടിൽ സീസണൽ സർവീസുമായി ഇൻഡിഗോ; മേയ് മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും, മലയാളികൾക്കും അനുഗ്രഹം

oman
  •  3 hours ago
No Image

'5 പന്തിൽ 440' ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സ്കോട്ലാൻഡ് താരം

Cricket
  •  3 hours ago
No Image

സഊദിയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഇലക്ട്രോണിക് ഗെയിമുകളും; സാഫി ഇലക്ട്രോണിക് ഗെയിംസ് ഗ്രൂപ്പുമായി കരാറുകളിൽ ഒപ്പ് വെച്ചു

Saudi-arabia
  •  3 hours ago
No Image

'ഡിഗ്രി മുതല്‍ റാങ്ക് ഹോള്‍ഡര്‍, പി.എസ്.സിക്കും ഒന്നാം റാങ്ക്, മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നിയമനമില്ല;  എന്തിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പഠിച്ചതെന്ന് തോന്നിപ്പോവുന്നു' മലപ്പുറത്തുകാരി റഷീദ പറയുന്നു

Kerala
  •  3 hours ago
No Image

ഉദയഭാനുവിനെതിരേ നിയമനടപടിക്ക് ആന്റോ ആന്റണി, വക്കീല്‍നോട്ടിസയച്ചു

Kerala
  •  3 hours ago