HOME
DETAILS

ന്യൂനപക്ഷ ക്ഷേമ വകുപ്പ്; ചെലവഴിക്കാതെ പോയത് ബഹുമുഖ വികസന പദ്ധതികള്‍ക്കായി മാറ്റിയ തുക

  
backup
June 14, 2021 | 11:29 PM

31231235-2

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ബജറ്റില്‍ അനുവദിക്കുന്നതില്‍ ഭൂരിഭാഗവും ചെലവഴിക്കാതെ പോകുന്നത് ബഹുമുഖ വികസന പദ്ധതികള്‍ക്കായി മാറ്റി വയ്ക്കുന്ന തുക.
സ്‌കൂള്‍, ആശുപത്രി, കുടിവെള്ള പദ്ധതി, ന്യൂനപക്ഷ പിന്നോക്ക മേഖലകളുടെ വികസനം തുടങ്ങിയവയ്ക്കാണ് ഈ തുക ചെലവഴിക്കേണ്ടത്. പത്തു വര്‍ഷത്തിനിടെ ഇതിനോടകം തന്നെ 224 പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ഇതില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാത്രം പ്രഖ്യാപിച്ച 157 പ്രൊജക്ടുകളില്‍ 94 എണ്ണമാണ് പൂര്‍ത്തിയായത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടു ഘട്ടങ്ങളിലായി 67 പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2017-18 ലെ 27 പദ്ധതികളില്‍ ഏഴ് പദ്ധതികളാണ് പൂര്‍ത്തിയായത്. 2018- 20 ലെ 40 പദ്ധതികള്‍ നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വകുപ്പിന്റെ വിശദീകരണം. കൊവിഡ്, പ്രളയം, ഓഖി എന്നിവ കാരണമാണ് പദ്ധതികള്‍ ഇത്രയും നീണ്ടു പോകാന്‍ കാരണമായതെന്നും ന്യൂനപക്ഷ വകുപ്പ് കാരണമായി പറയുന്നു.


ഇക്കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ചെലവഴിക്കാതെ പോയ 125 കോടി രൂപയില്‍ ഭൂരിഭാഗവും കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രമിന്റെതാണ്. എന്നാല്‍ പദ്ധതികളുടെ രൂപരേഖ നല്‍കുമെങ്കിലും പലപ്പോഴായി ഇതിനുള്ള മുഴുവന്‍ തുകയുടെ പദ്ധതിയും അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവാറില്ലെന്നാണ് വകുപ്പ് നല്‍കുന്ന വിശദീകരണം. 2018 ല്‍ സമര്‍പ്പിച്ച 303 കോടി രൂപയുടെ പദ്ധതിക്കായി ആകെ 25 കോടി മാത്രമാണ് അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച 213 കോടിയുടെ പദ്ധതിയും ഈ വര്‍ഷത്തെ പദ്ധതിയും കൊവിഡ് കാരണം അനുവദിച്ചു തന്നിട്ടില്ലെന്നും വകുപ്പ് വിശദീകരിക്കുന്നു. ചെലവഴിക്കാതെ പോയ തുകയില്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന് വേണ്ടിയുള്ള ഷെയര്‍ കാപിറ്റലും ഉള്‍പ്പെടും. എന്നാല്‍ കൊവിഡ് കാരണം ആരും ഷെയര്‍ വാങ്ങാനില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇത് വിനിയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും വകുപ്പ് വിശദീകരിക്കുന്നു.മൈനോറിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തുകയും എല്ലാ വര്‍ഷവും ബജറ്റില്‍ തുക മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ഥാപനം നടത്തിക്കൊണ്ടു പോകാനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ലെന്നതാണ് ഫണ്ട് ചെലവഴിക്കാത്തതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിഐപി നേതാക്കള്‍ക്കും സത്യപ്രതിജ്ഞ വേദിയില്‍ സീറ്റ്: അനുമതി നല്‍കി ലോക്ഭവന്‍

Kerala
  •  12 days ago
No Image

ഇവർ മന്ത്രിമാർ

Kerala
  •  12 days ago
No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  12 days ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  12 days ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  12 days ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  12 days ago
No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  12 days ago
No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  12 days ago
No Image

എസ്.എച്ച്.ഒ യുഗം അവസാനിക്കുന്നു സ്റ്റേഷന്‍ ഭരണം ഇനി എസ്.ഐമാര്‍ക്ക്: പൊലിസില്‍  കളമൊരുങ്ങുന്നത്  വന്‍ അഴിച്ചുപണിക്ക്

latest
  •  12 days ago
No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  12 days ago