HOME
DETAILS

ന്യൂനപക്ഷ ക്ഷേമ വകുപ്പ്; ചെലവഴിക്കാതെ പോയത് ബഹുമുഖ വികസന പദ്ധതികള്‍ക്കായി മാറ്റിയ തുക

  
backup
June 14, 2021 | 11:29 PM

31231235-2

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ബജറ്റില്‍ അനുവദിക്കുന്നതില്‍ ഭൂരിഭാഗവും ചെലവഴിക്കാതെ പോകുന്നത് ബഹുമുഖ വികസന പദ്ധതികള്‍ക്കായി മാറ്റി വയ്ക്കുന്ന തുക.
സ്‌കൂള്‍, ആശുപത്രി, കുടിവെള്ള പദ്ധതി, ന്യൂനപക്ഷ പിന്നോക്ക മേഖലകളുടെ വികസനം തുടങ്ങിയവയ്ക്കാണ് ഈ തുക ചെലവഴിക്കേണ്ടത്. പത്തു വര്‍ഷത്തിനിടെ ഇതിനോടകം തന്നെ 224 പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ഇതില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാത്രം പ്രഖ്യാപിച്ച 157 പ്രൊജക്ടുകളില്‍ 94 എണ്ണമാണ് പൂര്‍ത്തിയായത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടു ഘട്ടങ്ങളിലായി 67 പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2017-18 ലെ 27 പദ്ധതികളില്‍ ഏഴ് പദ്ധതികളാണ് പൂര്‍ത്തിയായത്. 2018- 20 ലെ 40 പദ്ധതികള്‍ നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വകുപ്പിന്റെ വിശദീകരണം. കൊവിഡ്, പ്രളയം, ഓഖി എന്നിവ കാരണമാണ് പദ്ധതികള്‍ ഇത്രയും നീണ്ടു പോകാന്‍ കാരണമായതെന്നും ന്യൂനപക്ഷ വകുപ്പ് കാരണമായി പറയുന്നു.


ഇക്കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ചെലവഴിക്കാതെ പോയ 125 കോടി രൂപയില്‍ ഭൂരിഭാഗവും കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രമിന്റെതാണ്. എന്നാല്‍ പദ്ധതികളുടെ രൂപരേഖ നല്‍കുമെങ്കിലും പലപ്പോഴായി ഇതിനുള്ള മുഴുവന്‍ തുകയുടെ പദ്ധതിയും അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവാറില്ലെന്നാണ് വകുപ്പ് നല്‍കുന്ന വിശദീകരണം. 2018 ല്‍ സമര്‍പ്പിച്ച 303 കോടി രൂപയുടെ പദ്ധതിക്കായി ആകെ 25 കോടി മാത്രമാണ് അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച 213 കോടിയുടെ പദ്ധതിയും ഈ വര്‍ഷത്തെ പദ്ധതിയും കൊവിഡ് കാരണം അനുവദിച്ചു തന്നിട്ടില്ലെന്നും വകുപ്പ് വിശദീകരിക്കുന്നു. ചെലവഴിക്കാതെ പോയ തുകയില്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന് വേണ്ടിയുള്ള ഷെയര്‍ കാപിറ്റലും ഉള്‍പ്പെടും. എന്നാല്‍ കൊവിഡ് കാരണം ആരും ഷെയര്‍ വാങ്ങാനില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇത് വിനിയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും വകുപ്പ് വിശദീകരിക്കുന്നു.മൈനോറിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തുകയും എല്ലാ വര്‍ഷവും ബജറ്റില്‍ തുക മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ഥാപനം നടത്തിക്കൊണ്ടു പോകാനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ലെന്നതാണ് ഫണ്ട് ചെലവഴിക്കാത്തതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയിൽ ഇന്ന് റീപോളിങ്; തൃണമൂലിന് കനത്ത പ്രഹരമായി സ്ഥാനാർഥിയുടെ പിന്മാറ്റം

National
  •  3 days ago
No Image

പി.എം ശ്രീയിൽ നിയമോപദേശം തേടും: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  3 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; സൈനിക, സിവിലിയന്‍, മെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ വിദഗ്ധരെ വിന്യസിച്ച് സഊദി ഭരണകൂടം | Hajj 2026

Saudi-arabia
  •  3 days ago
No Image

അയല്‍സംസ്ഥാനങ്ങളില്‍ ഗോരക്ഷകരുടെ ഭീഷണി: കന്നുകാലി ചന്തകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി; കേരളത്തില്‍ ബീഫ് വില കുത്തനെ ഉയര്‍ന്നേക്കും

Kerala
  •  3 days ago
No Image

പുതുതുടക്കം; പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

Kerala
  •  3 days ago
No Image

ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ പൊലിസ്, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

National
  •  3 days ago
No Image

വെറും അഞ്ച് ദിവസം, ഇൻസ്റ്റ​ഗ്രാമിൽ ബി.ജെ.പിയെ തോൽപ്പിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'; ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു

National
  •  3 days ago
No Image

സില്‍വര്‍ലൈന്‍ റദ്ദാക്കല്‍: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ ജോണിന്റെ വീടൊരുങ്ങുന്നു; മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് സമരസമിതി

Kerala
  •  3 days ago
No Image

പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സുധാകരൻ; ‘രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല, അദ്ദേഹവും ഞങ്ങളെപ്പോലെ ഒരു എം.എൽ.എ’യെന്ന് പ്രതികരണം

Kerala
  •  3 days ago
No Image

കേന്ദ്രത്തിൽ അടിയന്തര നീക്കം; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, മന്ത്രിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശം

National
  •  3 days ago