
കളിക്കാന്‍ ടാബ് നല്‍കി, സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് മഴു കൊണ്ട് വെട്ടി; ആറുവയസ്സുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്
കളിക്കാന്‍ ടാബ് നല്‍കി, സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് മഴു കൊണ്ട് വെട്ടി; ആറുവയസ്സുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്
മാവേലിക്കര: മാവേലിക്കരയില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല് വിവരങ്ങള്‍. ആസൂത്രതമായാണ് കുട്ടിയുടെ പിതാവ് കൊലനടത്തിയതെന്നാണ് പൊലിസ് പറയുന്നത്. മൂന്നുപേരെയാണ് പ്രതി ശ്രീമഹേഷ് ലക്ഷ്യം വെച്ചിരുന്നത്. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലിസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താനായിരുന്നു ശ്രീമഹേഷിന്റെ പദ്ധതി.
ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട നക്ഷത്ര. കുട്ടിക്ക് ഗെയിം കളിക്കാന്‍ ടാബ് നല്‍കി സോഫയിലിരുത്തിയ ശേഷം ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞാണ് ശ്രീമഹേഷ് കൊല നടത്തിയത്. കുട്ടി ടാബില്‍ കളിക്കുന്നതിനിടെ ഇയാള്‍ കഴുത്തിന് പുറകില്‍ വെട്ടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും ഇയാള്‍ ആക്രമിച്ചു.
കൊല ചെയ്യാനായി മാവേലിക്കരയില്‍ തന്നെ മഴു പണിതെടുക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. കൊലയ്ക്കായി ഓണ്‍ലൈന്‍ വഴിയും മഴു വാങ്ങാന്‍ പ്രതി ശ്രമം നടത്തിയിരുന്നു. പിന്നീടാണ് മൂര്‍ച്ചയേറിയ മഴു മാവേലിക്കരയില്‍ തന്നെ പണിയിപ്പിച്ചത്. വീട്ടില്‍ മരം വെട്ടുന്നതിന് വേണ്ടി മഴു ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് മഴു ഉണ്ടാക്കിച്ചത്. സംഭവസമയം ശ്രീമഹേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ഇയാള്‍ മറ്റ് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പൊലിസ് പരിശോധിച്ചു വരികയാണ്.
വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് പൊലിസ് ഉദ്യോഗസ്ഥയോട് പകയുണ്ടായതെന്നാണ് പൊലിസിന്റെ നിഗമനം. ഇവര്‍ പിന്മാറിയത് ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം കൊണ്ടാണെന്നും പൊലിസ് പറയുന്നു. ഇവരെ ജോലിസ്ഥലത്തടക്കം ചെന്ന് ശ്രീമഹേഷ് ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. ശ്രീമഹേഷിനെതിരെ ഇവര്‍ പരാതി നല്‍കുകയും പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ശ്രീമഹേഷ് നിരാശയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ഇയാള്‍ കൗണ്‍സിലിംഗിന് വിധേയനായതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. എവിടെയാണ് കൗണ്‍സിലിംഗ് നേടിയത് എന്നുള്ള കാര്യങ്ങളടക്കം പൊലിസ് പരിശോധിച്ചു വരികയാണ്.
ഇതിനിടെ ഇന്നലെ മാവേലിക്കര സബ് ജയിലില്‍ വെച്ച് ശ്രീമഹേഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംഭലിൽ പെരുന്നാൾ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലിസ്; വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ നമസ്കരിച്ചാൽ കർശന നടപടി
National
• a month ago
ഖത്തറിൽ ബാങ്കുകൾക്ക് ഈദ് അവധി 5 ദിവസം
qatar
• a month ago
2024 ല്‍ മാത്രം 271 റോഡപകടങ്ങള്‍; കൂടുതല്‍ അപകടങ്ങളും സംഭവിച്ചത് ഈ ഒരു കാരണത്താല്‍; കൂടുതലറിയാം
uae
• a month ago
സൈബര്‍ കുറ്റകൃത്യവും ആരോഗ്യ നിയമ ലംഘനവും: പ്രവാസി ഡോക്ടര്‍ റിയാദില്‍ അറസ്റ്റില്‍
Saudi-arabia
• a month ago
'മുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ സുരക്ഷിതരല്ല' വിദ്വേഷം വിളമ്പി വീണ്ടും യോഗി
National
• a month ago
ഇന്ന് നേരിയ വര്‍ധന; ഇന്ന് പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര നല്‍കണം, വില ഇനി കൂടുമോ കുറയുമോ ..അറിയാം
Business
• a month ago
'ഈ മലപ്പുറത്തുകാരനെയോർത്ത് ഏറെ അഭിമാനം' വിഘ്‌നേശിനെ പ്രശംസിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ
Cricket
• a month ago
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം; നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
Kerala
• a month ago
അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ബ്രസീലിനെതിരെ മൂന്ന് ഗോളുകൾ കൂടി ഞങ്ങൾ നേടിയേനെ: അൽവാരസ്
Football
• a month ago
മുംബൈയുടെ ചൈനമാൻ; വിഘ്‌നേഷിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഷരീഫ് ഉസ്താദ്
Cricket
• a month ago
24.6 ദശലക്ഷം റിയാലിന്റെ വമ്പന്‍ സാമൂഹിക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് ഖത്തര്‍ റെഡ് ക്രസന്റ്
qatar
• a month ago
നിറത്തിന്റെ പേര് പറഞ്ഞ് അധിക്ഷേപം; ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഹൃദയസ്പർശി കുറിപ്പ്”
Kerala
• a month ago
ആഘോഷങ്ങൾ വേണ്ട, സകൂൾ പരിസരത്ത് സുരക്ഷ കർശനമാക്കി പൊലിസ്
Kerala
• a month ago
നികുതി ദായകരെ ലക്ഷ്യം വെച്ച പുതിയ ആദായനികുതി ബിൽ; പാർലിമെന്റ് മഴകാല സമ്മേളനത്തിൽ പരിഗണിക്കും
National
• a month ago
സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്നു; ബിൽ പാസാക്കി കേരളം
Kerala
• a month ago
കെ.എസ്.ആര്.ടി.സി. ബസുകള്‍ ഇനി സുന്ദരന്മാരാകും; ആനവണ്ടികളെ കളറാക്കാൻ പുതിയ സംവിധാനങ്ങൾ വരുന്നു
Kerala
• a month ago
സ്കൂൾ വാഹനങ്ങളുടെ സുരക്ഷ; പുതിയ നിർദേശങ്ങളുമായി ഗതാഗത വകുപ്പ്
Kerala
• a month ago
ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്
Kerala
• a month ago
കുരുന്ന് രക്തത്തില്‍ അര്‍മാദിക്കുന്ന സയണിസ്റ്റ് ഭീകരര്‍, ലോകമിന്നോളം കാണാത്ത ക്രൂരത; ഇസ്റാഈല്‍ കൊന്നൊടുക്കിയത് 17,000 കുഞ്ഞുങ്ങളെ
International
• a month ago
'മനസ്സ് പലപ്പോഴും വിങ്ങിപ്പൊട്ടി, കണ്ണീർ പൊടിഞ്ഞു' വയനാട് ദുരന്തത്തെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഫോറൻസിക് സർജൻ
Kerala
• a month ago
എട്ട് മാസങ്ങളുടെ കാത്തിരിപ്പിന് അവസാനം; മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിന് തറക്കല്ലിടുന്നു
Kerala
• a month ago