HOME
DETAILS

സരിതയുടെ ആരോപണങ്ങള്‍ അന്വേഷിച്ചില്ലെന്ന് ഡിവൈ.എസ്.പി

  
Web Desk
August 23 2016 | 18:08 PM

%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8

കൊച്ചി: പൊലിസ് അസോസിയേഷനെതിരേ സരിത എസ്. നായര്‍ സോളാര്‍ കമ്മിഷനില്‍ നല്‍കിയ മൊഴിയിലെ മുഴുവന്‍ ആരോപണങ്ങളെക്കുറിച്ചും താന്‍ അന്വേഷിച്ചിരുന്നില്ലെന്ന് രഹസ്യാന്വേഷണവിഭാഗം ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി. സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ മുന്‍പാകെയാണ് ഡിവൈ.എസ്.പി മൊഴി നല്‍കിയത്.

2016 ഫെബ്രുവരി അഞ്ചിന് പൊലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍.അജിത് സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയെക്കുറിച്ച് മാത്രമായിരുന്നു താന്‍ അന്വേഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സരിതയെ കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ല.
തന്റെ അന്വേഷണത്തിന്റെ ഭാഗമായി സരിത ഒഴികെ മറ്റു പൊലിസ് അസോസിയേഷന്‍ ഭാരവാഹികളേയും ടീം സോളാര്‍ ഉദ്യോഗസ്ഥരേയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് നടത്തുന്ന അന്വേഷണങ്ങള്‍ രഹസ്യ സ്വഭാവമുള്ളതാണ്. സരിതയെ ഓഫിസില്‍ വിളിച്ചുവരുത്തി രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രയാസമുണ്ടാവുമെന്ന് മനസിലാക്കിയതിനാലാണ് അന്വേഷണത്തില്‍ അവരെ ഉള്‍പ്പെടുത്താതിരുന്നതെന്നും ഡിവൈ.എസ്.പി കമ്മിഷനില്‍ മൊഴി നല്‍കി. പൊലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍ അജിത് ഡി.ജി.പിക്ക് നല്‍കിയ പരാതി അദ്ദേഹം ഇന്‍ലിജന്‍സ് എ.ഡി.ജി.പി ആയിരുന്ന എ.ഹേമചന്ദ്രന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണച്ചുമതല തനിക്ക് ലഭിച്ചത്.

2013ല്‍ സംസ്ഥാന പൊലിസ് അസോസിയേഷന്റെ 30ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയില്‍ ടീം സോളാറിന്റെ പരസ്യം നല്‍കിയിരുന്നു. ഇതിനായി 20 ലക്ഷം രൂപ സരിത നല്‍കിയെന്നും അവരുടെ അറസ്റ്റിനുശേഷമാണ് 'എ വെല്‍വിഷര്‍' എന്നു സ്മരണികയില്‍ പരസ്യം നല്‍കിയതെന്നുമുള്ള സരിതയുടെ ആരോപണത്തെക്കുറിച്ചും സരിതയുമായി ചേര്‍ന്ന് പൊലിസ് അസോസിയേഷന്‍ മുന്‍ഭാരവാഹികളായ സി.ആര്‍ ബിജുവും ബാബുരാജും ചേര്‍ന്ന് ഗൂഢാലോചന നടത്തിയോ എന്നും അന്വേഷിക്കാനാണ് തന്നെ നിയോഗിച്ചതെന്നും മുഹമ്മദ് ഷാഫി മൊഴി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  5 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  5 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  5 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  5 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  5 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  5 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  5 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  5 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  5 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  5 days ago