HOME
DETAILS

കശ്മിര്‍: സര്‍വകക്ഷിസംഘത്തെ അയക്കണം - എ.കെ ആന്റണി

  
backup
August 23, 2016 | 7:05 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4

തിരുവനന്തപുരം: കശ്മിര്‍ ജനതയുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിസംഘത്തെ അയക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ ആന്റണി. തിരുവനന്തപുരം കേസരി മെമ്മോറിയല്‍ഹാളില്‍ 25 പത്രപ്രവര്‍ത്തകരുടെ കശ്മിര്‍ യാത്രയെക്കുറിച്ചുള്ള ലേഖനസമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മിര്‍ ഭൂപ്രദേശം ഇന്ത്യയുടെ സ്വന്തമാണെന്ന കാര്യം പാകിസ്താന് അറിയാമെങ്കിലും അതുമായി ഇതുവരെ പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

കശ്മിര്‍ ഇന്ത്യയുടേതാണെന്നു മനസിലാക്കാത്ത കാലത്തോളം പ്രശ്‌നം പുകഞ്ഞുതന്നെ നില്‍ക്കും. എന്നാല്‍ പാകിസ്താനെ കുറ്റപ്പെടുത്തിയതുകൊണ്ടു മാത്രം കാര്യമില്ല. വീരസ്യം പറഞ്ഞുനടക്കാതെ പ്രശ്‌നപരിഹാരത്തിനു കേന്ദ്രം അടിയന്തരമായി ഇടപെടുകയും സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും വേണം.

കാശ്മിര്‍ യാഥാസ്ഥിതികരുടെ നാടല്ല. പുരോഗമനത്തിലും നവീകരണത്തിലും വിശ്വസിക്കുന്നവരാണവര്‍. പുരോഗനപരമായ പരിഷ്‌കാരം കേരളത്തേക്കാള്‍ ആദ്യം നടപ്പാക്കിയത് കശ്മിരിലാണ്. ഷേക്ക് അബ്ദുള്ളയുടെ കാലത്തായിരുന്നു അത്. ഇന്ന് കശ്മിര്‍ ഒരു അഗ്നിപര്‍വതമാണ്. ജനങ്ങള്‍ക്കു നീതി ലഭിക്കുന്നില്ല. യുവാക്കളെ ഭീകരരായി മുദ്രകുത്തുന്നതു തുടരുകയാണ്.

ശക്തി പ്രയോഗിച്ച് അവരുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയില്ല. അവര്‍ കൈവിട്ടുപോകാതിരിക്കാന്‍ മാനുഷിക സമീപനവും രാഷ്ട്രീയ ഇടപെടലുകളും പരിഹാരവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിനു ഹാനികരമായ കാര്യങ്ങള്‍ ഉണ്ടാകരുതെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അത്യാവശ്യമാണെന്നും കേരളത്തില്‍ മാധ്യമങ്ങള്‍ക്കെതിരേയുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചു യോഗത്തിലെ പരാമര്‍ശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
കശ്മിര്‍ കാര്യത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായങ്ങളോടു യോജിപ്പാണെന്നു പുസ്തകം ഏറ്റുവാങ്ങിയ ടൂറിസം മന്ത്രി. എ.സി മൊയ്തീന്‍ പറഞ്ഞു.

മുന്‍ മന്ത്രി കെ.സി ജോസഫ്, പത്രപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി.റഹിം, സെക്രട്ടറി ബി.എസ്.പ്രസന്നന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്, 20 പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

കൊല്ലത്ത് പെണ്‍ സുഹൃത്തിനെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പ്രതി മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയില്‍

Kerala
  •  3 days ago
No Image

കടുത്ത ചൂട്; രാജ്യത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം

National
  •  3 days ago
No Image

മാവോയിസ്റ്റ് മേഖലകളില്‍ കോടികളുടെ പണമിടപാട്? മിഷനറി സംഘത്തിനെതിരേ അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍

National
  •  3 days ago
No Image

ബം​ഗാളിൽ മമതയുടെ കോട്ട കാക്കുന്നത് ഈ ആറ് മുസ്‌ലിം ഭൂരിപക്ഷ ജില്ലകള്‍

National
  •  3 days ago
No Image

മുന്‍കൂര്‍ ജാമ്യം തള്ളാം, പ്രതിയോട് കീഴടങ്ങാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി

National
  •  3 days ago
No Image

മുട്ടില്‍ മരംമുറി കേസ്: മുന്‍ കലക്ടര്‍ ഉള്‍പെടെ ആറ് പേര്‍ക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

എക്സ് മുസ്്ലിം യുട്യൂബറെ 26 വർഷത്തിന് ശേഷം കുടുക്കിയത് പഴയ കുങ്ഫു ഐ.ഡി കാർഡും ആധാറും

National
  •  3 days ago
No Image

ഒരേ വീടിനുള്ളില്‍ 5 വെള്ളിക്കെട്ടന്‍മാര്‍; രണ്ടിടത്ത് പാമ്പ് കടിയേറ്റു; കണ്ണൂരില്‍ സ്‌കൂട്ടറിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്- ജാഗ്രതാനിര്‍ദേശം

Kerala
  •  3 days ago
No Image

വയനാട് ഉരുൾദുരന്തം: 51കുടുംബങ്ങൾ ഇന്ന് വീടുകൂടും, സാദിഖലി തങ്ങൾ ഉൾപ്പെടെ ചടങ്ങിനെത്തും

Kerala
  •  3 days ago