HOME
DETAILS

കശ്മിര്‍: സര്‍വകക്ഷിസംഘത്തെ അയക്കണം - എ.കെ ആന്റണി

  
backup
August 23, 2016 | 7:05 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4

തിരുവനന്തപുരം: കശ്മിര്‍ ജനതയുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിസംഘത്തെ അയക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ ആന്റണി. തിരുവനന്തപുരം കേസരി മെമ്മോറിയല്‍ഹാളില്‍ 25 പത്രപ്രവര്‍ത്തകരുടെ കശ്മിര്‍ യാത്രയെക്കുറിച്ചുള്ള ലേഖനസമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മിര്‍ ഭൂപ്രദേശം ഇന്ത്യയുടെ സ്വന്തമാണെന്ന കാര്യം പാകിസ്താന് അറിയാമെങ്കിലും അതുമായി ഇതുവരെ പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

കശ്മിര്‍ ഇന്ത്യയുടേതാണെന്നു മനസിലാക്കാത്ത കാലത്തോളം പ്രശ്‌നം പുകഞ്ഞുതന്നെ നില്‍ക്കും. എന്നാല്‍ പാകിസ്താനെ കുറ്റപ്പെടുത്തിയതുകൊണ്ടു മാത്രം കാര്യമില്ല. വീരസ്യം പറഞ്ഞുനടക്കാതെ പ്രശ്‌നപരിഹാരത്തിനു കേന്ദ്രം അടിയന്തരമായി ഇടപെടുകയും സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും വേണം.

കാശ്മിര്‍ യാഥാസ്ഥിതികരുടെ നാടല്ല. പുരോഗമനത്തിലും നവീകരണത്തിലും വിശ്വസിക്കുന്നവരാണവര്‍. പുരോഗനപരമായ പരിഷ്‌കാരം കേരളത്തേക്കാള്‍ ആദ്യം നടപ്പാക്കിയത് കശ്മിരിലാണ്. ഷേക്ക് അബ്ദുള്ളയുടെ കാലത്തായിരുന്നു അത്. ഇന്ന് കശ്മിര്‍ ഒരു അഗ്നിപര്‍വതമാണ്. ജനങ്ങള്‍ക്കു നീതി ലഭിക്കുന്നില്ല. യുവാക്കളെ ഭീകരരായി മുദ്രകുത്തുന്നതു തുടരുകയാണ്.

ശക്തി പ്രയോഗിച്ച് അവരുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയില്ല. അവര്‍ കൈവിട്ടുപോകാതിരിക്കാന്‍ മാനുഷിക സമീപനവും രാഷ്ട്രീയ ഇടപെടലുകളും പരിഹാരവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിനു ഹാനികരമായ കാര്യങ്ങള്‍ ഉണ്ടാകരുതെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അത്യാവശ്യമാണെന്നും കേരളത്തില്‍ മാധ്യമങ്ങള്‍ക്കെതിരേയുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചു യോഗത്തിലെ പരാമര്‍ശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
കശ്മിര്‍ കാര്യത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായങ്ങളോടു യോജിപ്പാണെന്നു പുസ്തകം ഏറ്റുവാങ്ങിയ ടൂറിസം മന്ത്രി. എ.സി മൊയ്തീന്‍ പറഞ്ഞു.

മുന്‍ മന്ത്രി കെ.സി ജോസഫ്, പത്രപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി.റഹിം, സെക്രട്ടറി ബി.എസ്.പ്രസന്നന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  3 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  3 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  3 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  3 days ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  3 days ago
No Image

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

National
  •  3 days ago
No Image

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം 

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  3 days ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  3 days ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  3 days ago