HOME
DETAILS

കശ്മിര്‍: സര്‍വകക്ഷിസംഘത്തെ അയക്കണം - എ.കെ ആന്റണി

  
backup
August 23, 2016 | 7:05 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4

തിരുവനന്തപുരം: കശ്മിര്‍ ജനതയുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിസംഘത്തെ അയക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ ആന്റണി. തിരുവനന്തപുരം കേസരി മെമ്മോറിയല്‍ഹാളില്‍ 25 പത്രപ്രവര്‍ത്തകരുടെ കശ്മിര്‍ യാത്രയെക്കുറിച്ചുള്ള ലേഖനസമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മിര്‍ ഭൂപ്രദേശം ഇന്ത്യയുടെ സ്വന്തമാണെന്ന കാര്യം പാകിസ്താന് അറിയാമെങ്കിലും അതുമായി ഇതുവരെ പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

കശ്മിര്‍ ഇന്ത്യയുടേതാണെന്നു മനസിലാക്കാത്ത കാലത്തോളം പ്രശ്‌നം പുകഞ്ഞുതന്നെ നില്‍ക്കും. എന്നാല്‍ പാകിസ്താനെ കുറ്റപ്പെടുത്തിയതുകൊണ്ടു മാത്രം കാര്യമില്ല. വീരസ്യം പറഞ്ഞുനടക്കാതെ പ്രശ്‌നപരിഹാരത്തിനു കേന്ദ്രം അടിയന്തരമായി ഇടപെടുകയും സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും വേണം.

കാശ്മിര്‍ യാഥാസ്ഥിതികരുടെ നാടല്ല. പുരോഗമനത്തിലും നവീകരണത്തിലും വിശ്വസിക്കുന്നവരാണവര്‍. പുരോഗനപരമായ പരിഷ്‌കാരം കേരളത്തേക്കാള്‍ ആദ്യം നടപ്പാക്കിയത് കശ്മിരിലാണ്. ഷേക്ക് അബ്ദുള്ളയുടെ കാലത്തായിരുന്നു അത്. ഇന്ന് കശ്മിര്‍ ഒരു അഗ്നിപര്‍വതമാണ്. ജനങ്ങള്‍ക്കു നീതി ലഭിക്കുന്നില്ല. യുവാക്കളെ ഭീകരരായി മുദ്രകുത്തുന്നതു തുടരുകയാണ്.

ശക്തി പ്രയോഗിച്ച് അവരുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയില്ല. അവര്‍ കൈവിട്ടുപോകാതിരിക്കാന്‍ മാനുഷിക സമീപനവും രാഷ്ട്രീയ ഇടപെടലുകളും പരിഹാരവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിനു ഹാനികരമായ കാര്യങ്ങള്‍ ഉണ്ടാകരുതെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അത്യാവശ്യമാണെന്നും കേരളത്തില്‍ മാധ്യമങ്ങള്‍ക്കെതിരേയുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചു യോഗത്തിലെ പരാമര്‍ശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
കശ്മിര്‍ കാര്യത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായങ്ങളോടു യോജിപ്പാണെന്നു പുസ്തകം ഏറ്റുവാങ്ങിയ ടൂറിസം മന്ത്രി. എ.സി മൊയ്തീന്‍ പറഞ്ഞു.

മുന്‍ മന്ത്രി കെ.സി ജോസഫ്, പത്രപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി.റഹിം, സെക്രട്ടറി ബി.എസ്.പ്രസന്നന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  a month ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  a month ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  a month ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  a month ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  a month ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  a month ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  a month ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  a month ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  a month ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  a month ago