HOME
DETAILS

കശ്മിര്‍: സര്‍വകക്ഷിസംഘത്തെ അയക്കണം - എ.കെ ആന്റണി

  
backup
August 23, 2016 | 7:05 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4

തിരുവനന്തപുരം: കശ്മിര്‍ ജനതയുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിസംഘത്തെ അയക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ ആന്റണി. തിരുവനന്തപുരം കേസരി മെമ്മോറിയല്‍ഹാളില്‍ 25 പത്രപ്രവര്‍ത്തകരുടെ കശ്മിര്‍ യാത്രയെക്കുറിച്ചുള്ള ലേഖനസമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മിര്‍ ഭൂപ്രദേശം ഇന്ത്യയുടെ സ്വന്തമാണെന്ന കാര്യം പാകിസ്താന് അറിയാമെങ്കിലും അതുമായി ഇതുവരെ പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

കശ്മിര്‍ ഇന്ത്യയുടേതാണെന്നു മനസിലാക്കാത്ത കാലത്തോളം പ്രശ്‌നം പുകഞ്ഞുതന്നെ നില്‍ക്കും. എന്നാല്‍ പാകിസ്താനെ കുറ്റപ്പെടുത്തിയതുകൊണ്ടു മാത്രം കാര്യമില്ല. വീരസ്യം പറഞ്ഞുനടക്കാതെ പ്രശ്‌നപരിഹാരത്തിനു കേന്ദ്രം അടിയന്തരമായി ഇടപെടുകയും സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും വേണം.

കാശ്മിര്‍ യാഥാസ്ഥിതികരുടെ നാടല്ല. പുരോഗമനത്തിലും നവീകരണത്തിലും വിശ്വസിക്കുന്നവരാണവര്‍. പുരോഗനപരമായ പരിഷ്‌കാരം കേരളത്തേക്കാള്‍ ആദ്യം നടപ്പാക്കിയത് കശ്മിരിലാണ്. ഷേക്ക് അബ്ദുള്ളയുടെ കാലത്തായിരുന്നു അത്. ഇന്ന് കശ്മിര്‍ ഒരു അഗ്നിപര്‍വതമാണ്. ജനങ്ങള്‍ക്കു നീതി ലഭിക്കുന്നില്ല. യുവാക്കളെ ഭീകരരായി മുദ്രകുത്തുന്നതു തുടരുകയാണ്.

ശക്തി പ്രയോഗിച്ച് അവരുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയില്ല. അവര്‍ കൈവിട്ടുപോകാതിരിക്കാന്‍ മാനുഷിക സമീപനവും രാഷ്ട്രീയ ഇടപെടലുകളും പരിഹാരവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിനു ഹാനികരമായ കാര്യങ്ങള്‍ ഉണ്ടാകരുതെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അത്യാവശ്യമാണെന്നും കേരളത്തില്‍ മാധ്യമങ്ങള്‍ക്കെതിരേയുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചു യോഗത്തിലെ പരാമര്‍ശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
കശ്മിര്‍ കാര്യത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായങ്ങളോടു യോജിപ്പാണെന്നു പുസ്തകം ഏറ്റുവാങ്ങിയ ടൂറിസം മന്ത്രി. എ.സി മൊയ്തീന്‍ പറഞ്ഞു.

മുന്‍ മന്ത്രി കെ.സി ജോസഫ്, പത്രപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി.റഹിം, സെക്രട്ടറി ബി.എസ്.പ്രസന്നന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  5 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  5 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  5 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  5 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  5 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  5 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  5 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  5 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  5 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  5 days ago