HOME
DETAILS

കണ്ണൂര്‍ സിറ്റി മാലിന്യ സിറ്റി

  
backup
August 24, 2016 | 7:53 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af



കണ്ണൂര്‍ സിറ്റി: കോര്‍പറേഷന്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ അവതാളത്തിലായി. കണ്ണൂര്‍ സിറ്റി, തയ്യില്‍, നീര്‍ച്ചാല്‍ മരക്കാര്‍കണ്ടി, താഴെത്തെരു, ചിറക്കല്‍കുളം തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന വഴിയോരങ്ങളും ആള്‍പാര്‍പ്പില്ലാത്ത പ്രദേശങ്ങളും ഇടവഴികളും മാലിന്യം തള്ളല്‍ കേന്ദ്രമായി മാറി. വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി റോഡരികിലേക്ക് തള്ളുകയാണ് പതിവ്. പട്ടികജാതി ഫ്‌ളാറ്റിനു സമീപത്തായിരുന്നു ഈ പ്രദേശത്തെ മാലിന്യം കൂട്ടിയിട്ടിരുന്നത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധം കാരണം ഇവിടെ മാലിന്യം തള്ളുന്നത് നിര്‍ത്തിയിരുന്നു. ഇതോടെ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലാതെ കോര്‍പറേഷന്‍ വെട്ടിലായി. മാലിന്യം തള്ളാന്‍ മറ്റൊരു സ്ഥലം കണ്ടെത്താത്തതാണ് പ്രശ്‌നം ഗുരതരമാവാന്‍ കാരണം.
ഹോട്ടലുകളിലെയും കാറ്ററിങ് സ്ഥാപനങ്ങളിലെയും അറവുശാലകളിലെയും മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇത് നായയും പക്ഷികളും വലിച്ച് റോഡിന് നടുവില്‍ കൊണ്ടിടുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങില്‍  പ്ലാസ്റ്റിക് കവറുകളിലാക്കി വഴിയരികില്‍ വലിച്ചെറിയുന്ന മാലിന്യം നാട്ടുകാര്‍ തന്നെ കത്തിച്ചു കളയാറുണ്ട്.  തയ്യില്‍ ജുമാമസ്ജിദിന് സമീപത്തെ റോഡരികിലുള്ള മാലിന്യം ഓവുചാലിലും നിറഞ്ഞിരിക്കുകയാണ്. മഴവെള്ളത്തില്‍ കുതിര്‍ന്ന് രോഗം വിളിച്ചുവരുത്തുകയാണ് ഇത്. റോഡിനിരുവശവും നിരവധി വീടുകളാണുള്ളത്. ഇവര്‍ക്കൊക്കെ മാലിന്യം ആരോഗ്യഭീഷണിയായിരിക്കുകയാണ്. ദുര്‍ഗന്ധം കാരണം റോഡിലൂടെ സഞ്ചരിക്കാനാകാത്ത സാഹചര്യമാണ് നാട്ടുകാര്‍ക്ക്. മരക്കാര്‍കണ്ടിയില്‍ വൈദ്യതി തൂണുകള്‍ ഓവുചാലില്‍ സ്ഥാപിച്ചത് ഓവുചാലിന്റെ ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്. ഇതുകാരണം മാലിന്യങ്ങള്‍ ഓവുചാലില്‍ തന്നെ കെട്ടികിടക്കുകയാണ്. വലിപ്പമില്ലാത്ത റോഡിന്റെ പകുതിയിലേറെ ഭാഗവും മാലിന്യം കൊണ്ടു നിറഞ്ഞു. നിരവധി തവണ കോര്‍പറേഷന്‍ അധികൃതരെയും കൗണ്‍സലറെയും അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ അരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട കേസ്‌: ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലില്‍ വിധി ഇന്ന്

Kerala
  •  3 days ago
No Image

എലത്തൂരിലെ തോൽവിയിൽ വീഴ്ച സമ്മതിച്ച് മുൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ; എൻസിപിയിൽ ഭിന്നത രൂക്ഷം, കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് ചേരും

Kerala
  •  3 days ago
No Image

കീശ കാലിയാകില്ല..: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പെട്രോളിന്റെ ചിലവ് പകുതിയായി കുറയ്ക്കാം

Kerala
  •  3 days ago
No Image

നേതാക്കൾ വോട്ട് മറിച്ചു; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം

Kerala
  •  3 days ago
No Image

നടപടിയെടുത്താൽ പൊട്ടിത്തെറി; പ്രതിസന്ധിയിൽ കണ്ണൂരിലെ നേതൃത്വം

Kerala
  •  3 days ago
No Image

കണ്ണൂർ റേഞ്ചിൽ എ.എസ്.ഐമാർക്ക് കൂട്ട സ്ഥലംമാറ്റം; 51 എസ്.സി.പി.ഒമാർക്ക് സ്ഥാനക്കയറ്റം

Kerala
  •  3 days ago
No Image

നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ എഡിജിപി എം.ആർ അജിത് കുമാർ ഇടപെട്ടെന്ന് പ്രത്യേക അന്വേഷണ സംഘം

Kerala
  •  3 days ago
No Image

പ്ലസ് ടു പരീക്ഷാഫലം നാളെ; വൈകീട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും

Kerala
  •  3 days ago
No Image

മുനമ്പമടക്കം മുക്കാൽ ലക്ഷം സ്വത്ത് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളം; ഏറ്റവും കൂടുതൽ സ്വത്ത് രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിൽ

Kerala
  •  3 days ago
No Image

ബലിപെരുന്നാൾ അവധിദിനങ്ങളിൽ യു.എ.ഇയിൽ കടുത്ത ചൂടിന് സാധ്യത; താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും | UAE Weather updates

uae
  •  3 days ago