HOME
DETAILS

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

  
January 24, 2026 | 5:52 AM

kilimanoor accident main accused vishnu arrested by attingal dyps squad after 20 days

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ ഒന്നാം പ്രതി കാരക്കോണം സ്വദേശി വിഷ്ണു പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ രാത്രി നെയ്യാറ്റിൻകരയിൽ നിന്നാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പിടികൂടിയത്. അപകടം നടന്ന് 20 ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യപ്രതി പൊലിസിന്റെ വലയിലാകുന്നത്.

സംഭവത്തിന്റെ പശ്ചാത്തലം

ജനുവരി 3-ന് വൈകിട്ട് സംസ്ഥാന പാതയിലെ പാപ്പാലയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കിളിമാനൂർ കുന്നുമ്മൽ സ്വദേശികളായ രജിത്തും (41) ഭാര്യ അംബികയും (36) സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ വിഷ്ണു ഓടിച്ച അമിതവേഗതയിലെത്തിയ ഥാർ ജീപ്പ് ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ നിർത്താതെ പോയ ജീപ്പ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി വിഷ്ണുവിനെ പൊലിസിൽ ഏൽപ്പിച്ചിരുന്നു.എന്നാൽ, നിസ്സാര വകുപ്പുകൾ ചുമത്തി വിഷ്ണുവിനെ പൊലിസ് അന്ന് തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ചികിത്സയിലിരിക്കെ ജനുവരി 7-ന് അംബികയും, കഴിഞ്ഞ ദിവസം രജിത്തും മരണപ്പെട്ടതോടെയാണ് കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. അപ്പോഴേക്കും പ്രതി ഒളിവിൽ പോയിരുന്നു.

അന്വേഷണത്തിലെ വീഴ്ചയും നടപടിയും

പ്രതിയെ വിട്ടയച്ചതിലും അന്വേഷണം വൈകിപ്പിച്ചതിലും പൊലിസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മരിച്ച ദമ്പതികളുടെ പിഞ്ചുമക്കളെയും കൊണ്ട് നാട്ടുകാർ കിളിമാനൂർ സ്റ്റേഷന് മുന്നിൽ നടത്തിയ സമരം വലിയ ചർച്ചയായിരുന്നു. ഇതേത്തുടർന്ന്:

മൂന്ന് പൊലിസുകാർക്ക് സസ്പെൻഷൻ: 

കിളിമാനൂർ എസ്.എച്ച്.ഒ ഡി. ജയൻ, എസ്.ഐമാരായ അരുൺ, ഷജീം എന്നിവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്ത് ആദർശിനെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പൊലിസ് ഇയാളെ പിടികൂടിയത്.

ദുരൂഹതകൾ ബാക്കി

അപകടസമയത്ത് വാഹനത്തിൽ വിഷ്ണുവിനെ കൂടാതെ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായും, അവരെ സംരക്ഷിക്കാനാണ് പൊലിസ് ആദ്യം ശ്രമിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. കൂടാതെ, തൊണ്ടിമുതലായി പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന ജീപ്പ് ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചതും തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന ആക്ഷേപം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരാട് കോഹ്‌ലിയെ തഴഞ്ഞു! ഐപിഎല്ലിലെ എക്കാലത്തെയും മികച്ച നായകനെ പ്രഖ്യാപിച്ച് ആർസിബി ക്യാപ്റ്റൻ

Cricket
  •  a day ago
No Image

'ഇത് വെറും സാമ്പിൾ'; പാലക്കാട് നടന്നത് ബിജെപിയുടെ അസഹിഷ്ണുത; രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; കോൺഗ്രസിനും വിമർശനം

Kerala
  •  a day ago
No Image

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Kerala
  •  a day ago
No Image

ബഹ്‌റൈനിൽ ഇനി അർധരാത്രിക്ക് ശേഷം ഫോണുകളിൽ അപായ സൈറൺ മുഴങ്ങില്ല; പകരം മെസേജ് മാത്രം

bahrain
  •  a day ago
No Image

പാലക്കാട്ട് കാറ്റ് മാറി വീശും; രമേഷ് പിഷാരടിയെ തടഞ്ഞത് ജയിക്കുമെന്ന് ഉറപ്പുള്ളതിനാൽ; വ്യക്തിഹത്യ നടത്തുന്നത് ആരാണെന്ന് റിയാസ് സ്വന്തം വീട്ടിൽ പോയി ചോദിക്കട്ടെ: കെസി വേണുഗോപാൽ

latest
  •  a day ago
No Image

ഇറാനെ 'ശിലായുഗത്തിലേക്ക്' തള്ളും; യുദ്ധം ജയത്തോടടുത്തെന്ന് ട്രംപ്, പക്ഷേ പിന്മാറുന്ന തിയതി പ്രഖ്യാപിച്ചില്ല

International
  •  a day ago
No Image

കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാവ് വീടിന് തീയിട്ടു

Kerala
  •  a day ago
No Image

ആചാര സംരക്ഷണത്തിനായി നിയമം പാസാക്കും, ഇന്ദിരാ കാന്റീന്‍, ജോബ് വാച്ച് ടവര്‍; ആറ് പ്രധാന ഗ്യാരണ്ടികളുമായി യു.ഡി.എഫ് പ്രകടനപത്രിക

Kerala
  •  a day ago
No Image

വാഹനയാത്രക്കാർക്ക് തിരിച്ചടി; ഇന്ധനവില വർധിപ്പിച്ച് ഷെൽ ഇന്ത്യ; പെട്രോളിന് 7 രൂപ വർധിപ്പിച്ചു, ഡീസൽ വിലയിലും വർധന

National
  •  a day ago
No Image

താമസക്കാരുടെ ഉറക്കം കെടുത്തി ജുമൈറയിലെ രാത്രികാല നിർമ്മാണ പ്രവർത്തനങ്ങൾ; നടപടി വേണമെന്ന ആവശ്യം ശക്തം

uae
  •  a day ago