HOME
DETAILS

കൊവിഡ് ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതി വേണമെന്ന് പ്രതിപക്ഷം

  
backup
July 28, 2021 | 4:48 AM

865456356-2

 


തിരുവനന്തപുരം: കൊവിഡിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പദ്ധതി വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കൊവിഡിനു ശേഷമുള്ള ഗുരുതര സാമ്പത്തികാവസ്ഥ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സര്‍ക്കാര്‍ വലതുകൈ കൊണ്ട് പിഴ ഈടാക്കി ഇടതുകൈകൊണ്ട് കിറ്റ് നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിവറേജസില്‍ നടപ്പാക്കിയ നയം എന്തുകൊണ്ട് എല്ലായിടത്തും നടപ്പാക്കുന്നില്ല? ഒരുകാലത്ത് രാജ്യത്തിനു മാതൃകയായിരുന്ന കേരളത്തിലാണ് ഇന്നു ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍. കൊവിഡ് നയത്തില്‍ പിശകുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞു പാളീസായി. പ്രതിസന്ധിയില്‍ കിറ്റിനൊപ്പം ആശ്വാസമായി പണവും നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പ്രതിസന്ധികാലത്ത് ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താനുള്ള പദ്ധതികളാണ് നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികളും പുനരുജ്ജീവന പദ്ധതികളും നിരത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കാനെത്തി. തൊഴില്‍ നഷ്ടവും വരുമാനനഷ്ടവുമുണ്ടെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അതീവ ദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. ഓണത്തിനു മുന്നോടിയായി പെന്‍ഷന്‍ ഉള്‍പ്പെടെ 1,600 കോടി രൂപ ജനങ്ങളുടെ കൈകളിലെത്തിക്കും. ഇതുകൂടാതെ ജനങ്ങളുടെ കൈകളില്‍ പണമെത്തിക്കാന്‍ പ്രതിസന്ധിക്കിടെ ആവില്ലെന്നും മന്ത്രി പറഞ്ഞു.
ചെയ്ത കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സര്‍ക്കാര്‍ കൊടുക്കുന്ന കിറ്റിനോട് പ്രതിപക്ഷം വല്ലാത്ത അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. കേരളം സ്വീകരിച്ച നടപടികളില്‍ തെറ്റുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  5 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  5 days ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  5 days ago
No Image

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

Kerala
  •  5 days ago
No Image

എസ്കോബാർ ഓർമ്മകൾ ഉണർത്തി കൊളംബിയൻ ഫുട്ബോളിൽ വീണ്ടും വധഭീഷണി; പിഴച്ച ഷോട്ടിന് വില താരത്തിന്റെ ജീവനോ?

Football
  •  5 days ago
No Image

അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാരേ കൂടി പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

Kerala
  •  5 days ago
No Image

ഞങ്ങൾ ജയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, വിമർശനങ്ങൾ ഞങ്ങൾക്ക് ഇന്ധനമാണ്; ഫിഫ പക്ഷപാത ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ മറുപടി!

Football
  •  5 days ago
No Image

പഴകിയ ഭക്ഷണങ്ങള്‍ വിതരണം ചെയ്തതില്‍ നടപടി: സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് നോട്ടിസയച്ച് എഫ്എസ്എസ്എഐ

Kerala
  •  5 days ago