HOME
DETAILS

കൊവിഡ് ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതി വേണമെന്ന് പ്രതിപക്ഷം

  
backup
July 28, 2021 | 4:48 AM

865456356-2

 


തിരുവനന്തപുരം: കൊവിഡിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പദ്ധതി വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കൊവിഡിനു ശേഷമുള്ള ഗുരുതര സാമ്പത്തികാവസ്ഥ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സര്‍ക്കാര്‍ വലതുകൈ കൊണ്ട് പിഴ ഈടാക്കി ഇടതുകൈകൊണ്ട് കിറ്റ് നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിവറേജസില്‍ നടപ്പാക്കിയ നയം എന്തുകൊണ്ട് എല്ലായിടത്തും നടപ്പാക്കുന്നില്ല? ഒരുകാലത്ത് രാജ്യത്തിനു മാതൃകയായിരുന്ന കേരളത്തിലാണ് ഇന്നു ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍. കൊവിഡ് നയത്തില്‍ പിശകുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞു പാളീസായി. പ്രതിസന്ധിയില്‍ കിറ്റിനൊപ്പം ആശ്വാസമായി പണവും നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പ്രതിസന്ധികാലത്ത് ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താനുള്ള പദ്ധതികളാണ് നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികളും പുനരുജ്ജീവന പദ്ധതികളും നിരത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കാനെത്തി. തൊഴില്‍ നഷ്ടവും വരുമാനനഷ്ടവുമുണ്ടെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അതീവ ദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. ഓണത്തിനു മുന്നോടിയായി പെന്‍ഷന്‍ ഉള്‍പ്പെടെ 1,600 കോടി രൂപ ജനങ്ങളുടെ കൈകളിലെത്തിക്കും. ഇതുകൂടാതെ ജനങ്ങളുടെ കൈകളില്‍ പണമെത്തിക്കാന്‍ പ്രതിസന്ധിക്കിടെ ആവില്ലെന്നും മന്ത്രി പറഞ്ഞു.
ചെയ്ത കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സര്‍ക്കാര്‍ കൊടുക്കുന്ന കിറ്റിനോട് പ്രതിപക്ഷം വല്ലാത്ത അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. കേരളം സ്വീകരിച്ച നടപടികളില്‍ തെറ്റുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലിസ്; മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

crime
  •  2 days ago
No Image

ഇറാനിലെ പ്രൈമറി സ്‌കൂളില്‍ ഇസ്‌റാഈല്‍ ആക്രമണം; മരണം 85 ആയി

International
  •  2 days ago
No Image

നിര്‍ണായക നീക്കത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും; ഗള്‍ഫ് കപ്പലുകള്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് 

International
  •  2 days ago
No Image

പല്ലെകെലെയിൽ ഫർഹാൻ ഷോ; പാകിസ്ഥാന് കൂറ്റൻ സ്കോർ, സെമി ലക്ഷ്യമിട്ട് ലങ്കൻ നിരയെ തകർക്കുന്നു

Cricket
  •  2 days ago
No Image

ഇറാന്റെ തിരിച്ചടി; സുരക്ഷ കൂട്ടി ഇസ്‌റാഈല്‍; ആശുപത്രികള്‍ കൂട്ടത്തോടെ ഒഴിപ്പിച്ചു 

International
  •  2 days ago
No Image

ഇറാൻ ഒറ്റപ്പെടുന്നു; ഗൾഫ് മേഖലയ്ക്ക് നേരെയുള്ള ആക്രമണം അനുവദിക്കില്ല; ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ജിസിസി രാജ്യങ്ങൾ

International
  •  2 days ago
No Image

ഇസ്‌റാഈലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍; സെന്‍ട്രല്‍ ഇസ്‌റാഈലിലും, ജെറുസലേമിലും ആക്രമണം 

International
  •  2 days ago
No Image

ക്ഷേത്രോത്സവത്തിനിടെ തോക്ക് ചൂണ്ടിയ സംഭവം; മെമോ ലഭിച്ചതിന് പിന്നാലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ പങ്കെടുത്തില്ല; ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

National
  •  2 days ago
No Image

ഒമാന്‍ എയര്‍ മോസ്‌കോ, അമ്മാന്‍, ഖസബ് സര്‍വീസുകള്‍ റദ്ദാക്കി; ഗള്‍ഫ് റൂട്ടുകളിലും നിയന്ത്രണം

oman
  •  2 days ago