HOME
DETAILS

കൊവിഡ് ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതി വേണമെന്ന് പ്രതിപക്ഷം

  
backup
July 28, 2021 | 4:48 AM

865456356-2

 


തിരുവനന്തപുരം: കൊവിഡിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പദ്ധതി വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കൊവിഡിനു ശേഷമുള്ള ഗുരുതര സാമ്പത്തികാവസ്ഥ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സര്‍ക്കാര്‍ വലതുകൈ കൊണ്ട് പിഴ ഈടാക്കി ഇടതുകൈകൊണ്ട് കിറ്റ് നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിവറേജസില്‍ നടപ്പാക്കിയ നയം എന്തുകൊണ്ട് എല്ലായിടത്തും നടപ്പാക്കുന്നില്ല? ഒരുകാലത്ത് രാജ്യത്തിനു മാതൃകയായിരുന്ന കേരളത്തിലാണ് ഇന്നു ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍. കൊവിഡ് നയത്തില്‍ പിശകുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞു പാളീസായി. പ്രതിസന്ധിയില്‍ കിറ്റിനൊപ്പം ആശ്വാസമായി പണവും നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പ്രതിസന്ധികാലത്ത് ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താനുള്ള പദ്ധതികളാണ് നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികളും പുനരുജ്ജീവന പദ്ധതികളും നിരത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കാനെത്തി. തൊഴില്‍ നഷ്ടവും വരുമാനനഷ്ടവുമുണ്ടെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അതീവ ദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. ഓണത്തിനു മുന്നോടിയായി പെന്‍ഷന്‍ ഉള്‍പ്പെടെ 1,600 കോടി രൂപ ജനങ്ങളുടെ കൈകളിലെത്തിക്കും. ഇതുകൂടാതെ ജനങ്ങളുടെ കൈകളില്‍ പണമെത്തിക്കാന്‍ പ്രതിസന്ധിക്കിടെ ആവില്ലെന്നും മന്ത്രി പറഞ്ഞു.
ചെയ്ത കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സര്‍ക്കാര്‍ കൊടുക്കുന്ന കിറ്റിനോട് പ്രതിപക്ഷം വല്ലാത്ത അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. കേരളം സ്വീകരിച്ച നടപടികളില്‍ തെറ്റുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  a day ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  a day ago
No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  a day ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ ബിൽ പാസാക്കി കർണാടക; ഏഴ് വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും

National
  •  a day ago
No Image

നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം

National
  •  a day ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി - ഗവർണർ സമവായം; സി.പി.ഐക്ക് അതൃപ്തി;സി.പി.എമ്മിലും എതിർപ്പ്

National
  •  a day ago
No Image

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

Kerala
  •  a day ago
No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  2 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  2 days ago