HOME
DETAILS

ജമ്മുവിൽ ഒരുവർഷത്തിലേറെയായ താമസക്കാർക്കും വോട്ടവകാശം ; സംസ്ഥാനത്തിനു പുറത്തുള്ളവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കമെന്ന് ആരോപണം

  
backup
October 12, 2022 | 7:41 PM

%e0%b4%9c%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%b5%e0%b4%bf%e0%b5%bd-%e0%b4%92%e0%b4%b0%e0%b5%81%e0%b4%b5%e0%b5%bc%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%86


ജമ്മു • ജമ്മുവിൽ ഒരുവർഷത്തിലേറെയായി താമസിക്കുന്നവർക്ക് വോട്ടവകാശം നൽകി സർക്കാർ ഉത്തരവ്. ജമ്മുവിൽ ഒരുവർഷത്തിലേറെയായി താമസിക്കുന്നവർക്ക് റെസിഡൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടതോടെയാണിത്. അർഹതയുള്ളവരാരും വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ ബാക്കിയില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടിയെന്ന് തഹസിൽദാർമാർക്ക് ജില്ല ഭരണകൂടം നൽകിയ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കമായാണ് ഇതിനെ കശ്മിരികൾ കാണുന്നത്. ഉത്തരവനുസരിച്ച് ആധാർ കാർഡ്, വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷൻ രേഖകൾ, ബാങ്ക് പാസ്ബുക്കുകൾ, പാസ്പോർട്ട്, ഭൂ രേഖകൾ തുടങ്ങിയവ റെസിഡൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സമർപ്പിക്കാം. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ റെസിഡൻസ് സർട്ടിഫിക്കറ്റും സ്വീകരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരുന്നു. ജമ്മുകശ്മിരിന്റെ പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം ആദ്യമായാണ് സംസ്ഥാനത്ത് വോട്ടർ പട്ടിക പരിഷ്‌ക്കരിക്കുന്നത്.
ഇത്തരത്തിൽ നിയമം കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ കശ്മിരിലെ വിവിധ സംഘടനകൾ പ്രക്ഷോഭത്തിലായിരുന്നു. പുതിയ നിയമപ്രകാരം ജമ്മു കശ്മിരിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവും. മറ്റൊരിടത്തും വോട്ടർപട്ടികയിൽ പേരുണ്ടാകരുതെന്ന് മാത്രം. ജമ്മു കശ്മിരിന് പുറത്തുള്ളവർ ഉൾപ്പെടെ 25 ലക്ഷത്തോളം പുതിയ വോട്ടർമാർ ഉണ്ടാകുമെന്ന് കശ്മിർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നേരത്തെ അറിയിച്ചിരുന്നു. പരിഷ്‌കരണത്തിലൂടെ വരുന്ന 25 ലക്ഷം പുതിയ വോട്ടർമാർ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. നാലുവർഷത്തിലേറെയായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ലാത്ത ജമ്മുകശ്മിരിൽ അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടത്തിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിവയ്പ്പിന് പിന്നാലെ കടുത്ത നടപടി: അഫ്‌ഗാനിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവെച്ച് അമേരിക്ക

International
  •  11 days ago
No Image

ഷാർജ പൊലിസിന്റെ പദ്ധതികൾ ഫലം കണ്ടു: റോഡപകട മരണങ്ങൾ കുത്തനെ കുറഞ്ഞു

uae
  •  11 days ago
No Image

ട്രെയിനുകളില്‍ ഹലാല്‍ മാംസം മാത്രം ഉപയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍; റെയില്‍വേക്ക് നോട്ടിസ് നല്‍കി

National
  •  11 days ago
No Image

നാലാമതും പെൺകുഞ്ഞ്: നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

crime
  •  11 days ago
No Image

ടിക്കറ്റ് ചോദിച്ച മലയാളി വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു; അസം സ്വദേശി പിടിയിൽ

crime
  •  11 days ago
No Image

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

National
  •  11 days ago
No Image

നീ ഇന്നും 63 നോട്ടൗട്ട്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീർ അധ്യായത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്സ്

Cricket
  •  11 days ago
No Image

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍;  രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  11 days ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ കൈ അറ്റു

Kerala
  •  11 days ago
No Image

'എല്ലാവരെയും കൊല്ലുമെന്നും മദ്യകുപ്പിയുമെടുത്ത് ടോള്‍ പ്ലാസയില്‍ ഇറങ്ങിയോടി';  കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഭീഷണി

Kerala
  •  11 days ago