HOME
DETAILS

ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ച അലി അഹമ്മദ് അസ്‌ലം അന്തരിച്ചു

  
backup
December 22, 2022 | 9:10 AM

ali-ahmed-aslam-chicken-tikka-masala-inventor-dies-at-772022


ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ച ഗ്ലാസ്‌ഗോയില്‍ നിന്നുള്ള ഷെഫ് അലി അഹമ്മദ് അസ്‌ലം (77) അന്തരിച്ചു. അലിയുടെ ഷിഷ് മഹല്‍ റെസ്റ്റോറന്റാണ് മരണ വിവരം അറിയിച്ചത്. പരേതനോടുള്ള ആദരസൂചകമായി 48 മണിക്കൂര്‍ റെസ്റ്റോറന്റ് അടച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യക്കാരനായ അലി ചെറുപ്പത്തില്‍ കുടുംബത്തോടൊപ്പം ഗ്ലാസ്‌ഗോയിലേക്ക് താമസം മാറുകയായിരുന്നു. 1964ലാണ് ഗ്ലാസ്‌ഗോയുടെ പടിഞ്ഞാറന്‍ അറ്റത്ത് ഷിഷ് മഹല്‍ ആരംഭിച്ചത്.

1970കളില്‍ ഷിഷ് മഹല്‍ എന്ന തന്റെ റെസ്റ്റോറന്റില്‍ ഒരു ടിന്‍ തക്കാളി സൂപ്പില്‍ നിന്ന് ഉണ്ടാക്കിയ സോസ് മെച്ചപ്പെടുത്തിയാണ് അലി ഈ വിഭവം കണ്ടുപിടിച്ചതെന്ന് അദ്ദേഹത്തിന്റെ അനന്തരവന്‍ ആന്‍ഡ്‌ലീബ് അഹമ്മദ് എ.എഫ്.പിയോട് പറഞ്ഞു. ''റെസ്റ്റോറന്റായിരുന്നു അലിയുടെ ജീവിതം. എല്ലാ ദിവസവും അദ്ദേഹം റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കും. പാചകക്കാര്‍ അദ്ദേഹത്തിനു വേണ്ടി കറി ഉണ്ടാക്കും. എല്ലായ്‌പ്പോഴും ചിക്കന്‍ ടിക്ക മസാല കഴിക്കുമോ എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവില്ല. തന്റെ അമ്മാവന്‍ ഒരു പെര്‍ഫെക്ഷനിസ്റ്റeയിരുന്നു- അഹമ്മദ് പറഞ്ഞു.

തന്റെ ചിക്കന്‍ ടിക്ക വളരെ ഉണങ്ങിയതാണെന്ന് ഒരു ഉപഭോക്താവ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ചിക്കന്‍ ടിക്ക മസാലയ്ക്കുള്ള പുതിയ പാചകക്കുറിപ്പ് കൊണ്ടുവന്നതെന്ന് 2009ല്‍ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ അലി പറഞ്ഞിരുന്നു. തൈരും ക്രീമും മസാലകളും അടങ്ങിയ തക്കാളി സോസ് ഉപയോഗിച്ച് ചിക്കന്‍ പാകം ചെയ്ത് നോക്കുകയായിരുന്നു. ബ്രിട്ടിഷ് റെസ്റ്റോറന്റുകളിലെ ഏറ്റവും ജനപ്രിയ വിഭവമായി ഇത് മാറി. ഈ വിഭവം എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് കൃത്യമായി തെളിയിക്കാന്‍ പ്രയാസമാണെങ്കിലും പാശ്ചാത്യ അഭിരുചികള്‍ക്ക് അനുയോജ്യമായ ഒരു കറിയായി ഇത് പൊതുവെ കണക്കാക്കപ്പെടുന്നു.

ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചാണ് അലി ചിക്കന്‍ ടിക്ക മസാല തയ്യാറാക്കിയിരുന്നത്. സാധാരണയായി അവര്‍ ചൂടുള്ളതും എരിവ് കൂടുതലുള്ളതുമായ കറി ഉപയോഗിക്കാറില്ലെന്നും അതുകൊണ്ടാണ് തൈരും ക്രീമും ചേര്‍ത്ത് പാകം ചെയ്യുന്നതെന്നും അലി വിശദീകരിച്ചിരുന്നു. ചിക്കന്‍ ടിക്ക മസാല ബ്രിട്ടിഷ് സംസ്‌കാരത്തിന്റെ നിര്‍ണായക ഭാഗമാണെന്ന് മുന്‍ വിദേശകാര്യ മന്ത്രി റോബിന്‍ കുക്ക് ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നു.

തന്നെ ദത്തെടുത്ത ഗ്ലാസ്‌ഗോ നഗരത്തിന് ഈ വിഭവം ഒരു സമ്മാനമായി നല്‍കുകയാണെന്ന് ഒരിക്കല്‍ അലി പറഞ്ഞു. 2009ല്‍ ഷാംപെയ്ന്‍, പാര്‍മ ഹാം, ഗ്രീക്ക് ഫെറ്റ ചീസ് എന്നിവയ്‌ക്കൊപ്പം ഈ വിഭവത്തിന് യൂറോപ്യന്‍ യൂണിയന്‍ 'പ്രൊട്ടക്റ്റഡ് ഡിസിഗ്‌നേഷന്‍ ഓഫ് ഒറിജിന്‍' പദവി ലഭിക്കാനായി അദ്ദേഹം ശ്രമംനടത്തിയെങ്കിലും പരാജയപ്പെട്ടു. അലിക്ക് ഭാര്യയും മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ കാലുകള്‍ എനിക്ക് മുന്‍പേ സ്വര്‍ഗത്തിലേക്ക് പോയതാണ്' കുരുന്ന് ജീവിതങ്ങള്‍ തകര്‍ത്തെറിഞ്ഞ ഗസ്സ

International
  •  2 days ago
No Image

പാചകക്കാരനും ഡ്രൈവറും നൂറിലേറെ കേസുകളിൽ സാക്ഷികൾ! പൊലിസിന്റെ 'സാക്ഷി നാടകം' പൊളിഞ്ഞു; പ്രതിക്കൂട്ടിൽ ഉദ്യോഗസ്ഥർ

crime
  •  2 days ago
No Image

അതിജീവിതയുടെ മൊഴിയെടുക്കാന്‍ എസ്.ഐ.ടി; ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാതെ രാഹുല്‍

Kerala
  •  2 days ago
No Image

ഗസ്സയില്‍ ഈ ശൈത്യകാലത്ത് ഹൈപ്പോഥെര്‍മിയ ബാധിച്ച് മരിച്ചത് 6 കുഞ്ഞുങ്ങള്‍-യൂനിസെഫ്  

International
  •  2 days ago
No Image

ട്വന്റി-20യോ അതോ ടെസ്റ്റോ? ബിഗ് ബാഷിൽ നാണംകെട്ട് റിസ്വാനും ബാബറും; വിക്കറ്റ് ബാക്കിയുണ്ടായിട്ടും 'പുറത്താക്കി' നായകൻ

Cricket
  •  2 days ago
No Image

ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിന് പിന്നാലെ സൗജന്യ സ്റ്റാര്‍ലിങ്ക് വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്

International
  •  2 days ago
No Image

മെസിക്ക് സൗദി ക്ലബ്ബ് വിലയിട്ടത് 12,000 കോടി രൂപ..! എന്നിട്ടും മനസ്സ് തുറക്കാതെ സൂപ്പര്‍ താരം

Saudi-arabia
  •  2 days ago
No Image

വാജി വാഹനവും അന്വേഷണ പരിധിയില്‍; തന്ത്രിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതില്‍ കൂടുതല്‍ പരിശോധന നടത്താന്‍ എസ്.ഐ.ടി

Kerala
  •  2 days ago
No Image

സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇറാനിലെ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് ട്രംപ്; സഹായം വരുന്നുണ്ടെന്ന് സന്ദേശം 

International
  •  2 days ago
No Image

'ഞങ്ങളെയോര്‍ത്ത് കരയേണ്ട',  ഇടതില്‍ തുടരും; കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ് കെ മാണി

Kerala
  •  2 days ago