HOME
DETAILS

ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ച അലി അഹമ്മദ് അസ്‌ലം അന്തരിച്ചു

  
backup
December 22, 2022 | 9:10 AM

ali-ahmed-aslam-chicken-tikka-masala-inventor-dies-at-772022


ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ച ഗ്ലാസ്‌ഗോയില്‍ നിന്നുള്ള ഷെഫ് അലി അഹമ്മദ് അസ്‌ലം (77) അന്തരിച്ചു. അലിയുടെ ഷിഷ് മഹല്‍ റെസ്റ്റോറന്റാണ് മരണ വിവരം അറിയിച്ചത്. പരേതനോടുള്ള ആദരസൂചകമായി 48 മണിക്കൂര്‍ റെസ്റ്റോറന്റ് അടച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യക്കാരനായ അലി ചെറുപ്പത്തില്‍ കുടുംബത്തോടൊപ്പം ഗ്ലാസ്‌ഗോയിലേക്ക് താമസം മാറുകയായിരുന്നു. 1964ലാണ് ഗ്ലാസ്‌ഗോയുടെ പടിഞ്ഞാറന്‍ അറ്റത്ത് ഷിഷ് മഹല്‍ ആരംഭിച്ചത്.

1970കളില്‍ ഷിഷ് മഹല്‍ എന്ന തന്റെ റെസ്റ്റോറന്റില്‍ ഒരു ടിന്‍ തക്കാളി സൂപ്പില്‍ നിന്ന് ഉണ്ടാക്കിയ സോസ് മെച്ചപ്പെടുത്തിയാണ് അലി ഈ വിഭവം കണ്ടുപിടിച്ചതെന്ന് അദ്ദേഹത്തിന്റെ അനന്തരവന്‍ ആന്‍ഡ്‌ലീബ് അഹമ്മദ് എ.എഫ്.പിയോട് പറഞ്ഞു. ''റെസ്റ്റോറന്റായിരുന്നു അലിയുടെ ജീവിതം. എല്ലാ ദിവസവും അദ്ദേഹം റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കും. പാചകക്കാര്‍ അദ്ദേഹത്തിനു വേണ്ടി കറി ഉണ്ടാക്കും. എല്ലായ്‌പ്പോഴും ചിക്കന്‍ ടിക്ക മസാല കഴിക്കുമോ എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവില്ല. തന്റെ അമ്മാവന്‍ ഒരു പെര്‍ഫെക്ഷനിസ്റ്റeയിരുന്നു- അഹമ്മദ് പറഞ്ഞു.

തന്റെ ചിക്കന്‍ ടിക്ക വളരെ ഉണങ്ങിയതാണെന്ന് ഒരു ഉപഭോക്താവ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ചിക്കന്‍ ടിക്ക മസാലയ്ക്കുള്ള പുതിയ പാചകക്കുറിപ്പ് കൊണ്ടുവന്നതെന്ന് 2009ല്‍ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ അലി പറഞ്ഞിരുന്നു. തൈരും ക്രീമും മസാലകളും അടങ്ങിയ തക്കാളി സോസ് ഉപയോഗിച്ച് ചിക്കന്‍ പാകം ചെയ്ത് നോക്കുകയായിരുന്നു. ബ്രിട്ടിഷ് റെസ്റ്റോറന്റുകളിലെ ഏറ്റവും ജനപ്രിയ വിഭവമായി ഇത് മാറി. ഈ വിഭവം എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് കൃത്യമായി തെളിയിക്കാന്‍ പ്രയാസമാണെങ്കിലും പാശ്ചാത്യ അഭിരുചികള്‍ക്ക് അനുയോജ്യമായ ഒരു കറിയായി ഇത് പൊതുവെ കണക്കാക്കപ്പെടുന്നു.

ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചാണ് അലി ചിക്കന്‍ ടിക്ക മസാല തയ്യാറാക്കിയിരുന്നത്. സാധാരണയായി അവര്‍ ചൂടുള്ളതും എരിവ് കൂടുതലുള്ളതുമായ കറി ഉപയോഗിക്കാറില്ലെന്നും അതുകൊണ്ടാണ് തൈരും ക്രീമും ചേര്‍ത്ത് പാകം ചെയ്യുന്നതെന്നും അലി വിശദീകരിച്ചിരുന്നു. ചിക്കന്‍ ടിക്ക മസാല ബ്രിട്ടിഷ് സംസ്‌കാരത്തിന്റെ നിര്‍ണായക ഭാഗമാണെന്ന് മുന്‍ വിദേശകാര്യ മന്ത്രി റോബിന്‍ കുക്ക് ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നു.

തന്നെ ദത്തെടുത്ത ഗ്ലാസ്‌ഗോ നഗരത്തിന് ഈ വിഭവം ഒരു സമ്മാനമായി നല്‍കുകയാണെന്ന് ഒരിക്കല്‍ അലി പറഞ്ഞു. 2009ല്‍ ഷാംപെയ്ന്‍, പാര്‍മ ഹാം, ഗ്രീക്ക് ഫെറ്റ ചീസ് എന്നിവയ്‌ക്കൊപ്പം ഈ വിഭവത്തിന് യൂറോപ്യന്‍ യൂണിയന്‍ 'പ്രൊട്ടക്റ്റഡ് ഡിസിഗ്‌നേഷന്‍ ഓഫ് ഒറിജിന്‍' പദവി ലഭിക്കാനായി അദ്ദേഹം ശ്രമംനടത്തിയെങ്കിലും പരാജയപ്പെട്ടു. അലിക്ക് ഭാര്യയും മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ്സിൽ വച്ച് അഞ്ചുവയസ്സുകാരിയുടെ കൊലുസ് കവർന്നു; യുവതിയുടെ പതിവ് രീതി പാളി, ഇത്തവണ ജയിലിലേക്ക്

Kerala
  •  18 minutes ago
No Image

ടി-20 ലോകകപ്പിൽ ഹാട്രിക് ജയം; പാകിസ്ഥാനെ തകർത്ത് സൂപ്പർ 8ലേക്ക് കുതിച്ച് ഇന്ത്യ

Cricket
  •  24 minutes ago
No Image

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ യുഎഇയുടെ പുതിയ നീക്കം; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തും

uae
  •  34 minutes ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി; കരാറിൽ നിഗൂഢതയെന്ന് പ്രതിപക്ഷം

National
  •  an hour ago
No Image

ഒടുവിൽ യു.എസ് സമ്മതിച്ചു, എപ്‌സ്റ്റീനു എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് വിവാദ സിയോണിസ്റ്റ് ശത കോടീശ്വരൻ ലെസ് വെക്സ്നർ എന്ന്; കെട്ടടങ്ങാതെ ദുരൂഹത | Epstein File

International
  •  an hour ago
No Image

റമദാൻ വിപണിയിൽ പരിശോധന ശക്തമാക്കി ഖത്തർ; 24 മണിക്കൂറും നിരീക്ഷണം

qatar
  •  an hour ago
No Image

ലോകത്തിലെ ആദ്യ ടീം; ഇന്ത്യക്കെതിരെ പുതിയ ചരിത്രം സൃഷ്ടിച്ച് പാകിസ്ഥാൻ

Cricket
  •  an hour ago
No Image

പ്രേംകുമാർ കോൺഗ്രസിലേക്ക്? 'ചർച്ചകൾ പലരുമായും നടക്കുന്നുണ്ട്'; സസ്പെൻസ് നിലനിർത്തി കെ.സി. വേണുഗോപാൽ എം.പി

Kerala
  •  an hour ago
No Image

ഖത്തർ എജുക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു; 108 പ്രതിഭകളെ നേരിട്ട് ആദരിച്ച് അമീർ

qatar
  •  an hour ago
No Image

ടി-20യിൽ ടെസ്റ്റ് കളിച്ചിട്ടും റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്‌കൈ

Cricket
  •  2 hours ago