HOME
DETAILS

ഏഴ് ജില്ലകളില്‍ ഇടിയോടു കൂടി കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

  
backup
October 24, 2021 | 3:41 AM

kerala-rain-alert-in-seven-districts-news1324

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇടിയോടുള്ള കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നെ് കേന്ദ്ര കാലാവാസ്ഥവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, പത്തനംതിട്ട ജില്ലയില്‍ രാത്രി വൈകിയും കനത്ത മഴ പെയ്തു. ആങ്ങമൂഴി കോട്ടമണ്‍പാറയിലും റാന്നി കുറുമ്പന്‍മൂഴിയിലും ഉരുള്‍പൊട്ടി. കുറുമ്പന്‍മൂഴിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു വീട് തകര്‍ന്നു. മണക്കയം തോടിന് സമീപം ഒറ്റപ്പെട്ട ഗര്‍ഭിണിയും വയോധികരും അടക്കം ഇരുപതോളം പേരെ രക്ഷപ്പെടുത്തി. കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി. ജില്ലയില്‍ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രളയ ഭീഷണി ഒഴിഞ്ഞ് ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞിരുന്നു. പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. കക്കിയിലെ ഷട്ടറുകള്‍ താഴ്ത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വീണ്ടും ശക്തമായ മഴയും ഉരുള്‍ പൊട്ടലും ഉണ്ടായത്.

അതെ സമയം കോട്ടയം, ഇടുക്കി, ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും കനത്ത മഴപെയ്യുകയാണ്.

മുണ്ടക്കയത്ത് ആശങ്ക സൃഷ്ടിച്ച് മണിക്കൂറുകളോളം നീണ്ടുനിന്ന മഴയില്‍ വണ്ടന്‍പതാല്‍ ഭാഗത്ത് മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളംകയറി വ്യാപക നാശമുണ്ട്. ശനിയാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച മഴയാണ് മണിക്കൂറുകളോളം നീണ്ടത്. കൂപ്പുഭാഗത്ത് മല്ലപ്പള്ളി ലെയിനില്‍നിന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും ഒഴുകിവന്ന് വന്‍ നാശം വിതച്ചു. മല്ലപ്പള്ളി കോളനി ഭാഗത്ത് ഉരുള്‍ പൊട്ടലുണ്ടായതായി പറയുന്നു.

ഇടുക്കി ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച ഉച്ചയോടെയാണ് കനത്ത മഴ പെയ്തത്. തൊടുപുഴ നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളം പൊങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളിലടക്കം പലയിടങ്ങളിലും അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. തൊടുപുഴയില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് വീടുകളില്‍നിന്ന് ആളുകളെ മാറ്റിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Kerala
  •  12 days ago
No Image

ഐപിഎല്ലിൽ 'സൺറൈസേഴ്‌സ്' ഉദയം; അരങ്ങേറ്റത്തിൽ വിക്കറ്റ് വേട്ടയുമായി പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും

Cricket
  •  12 days ago
No Image

യു.എസ് താവളങ്ങള്‍ സുരക്ഷയല്ല, ഭീഷണിയാണ്; നിര്‍ണായക സമയത്ത് സഹായിച്ചതുമില്ല, യു.എസുമായി അകന്ന് ഗള്‍ഫ് രാജ്യങ്ങള്‍; യുദ്ധം ഭൗമരാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിവരയ്ക്കുന്നു

Saudi-arabia
  •  12 days ago
No Image

ഡോക്ടറുടെ കാര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മുന്‍ ജോലിക്കാരന്‍ മരിച്ചു

Kerala
  •  12 days ago
No Image

ക്ലാസിനിടെ കംപ്യൂട്ടറില്‍ ഗെയിം കളിച്ച് വിദ്യാര്‍ഥി;  വിലക്കിയ അധ്യാപികയുടെ മൂക്കിടിച്ചു പരത്തി,ഗുരുതര പരുക്ക്, അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദ്ദേശം 

Kerala
  •  12 days ago
No Image

രാജ്യത്തിന് ആശ്വാസമായി 20,400 ടണ്‍ പാചകവാതകവുമായി ഇന്ത്യന്‍ കപ്പല്‍ ഇന്ന് ഗുജറാത്തിലെത്തും

National
  •  12 days ago
No Image

ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാകണം: നിലപാട് വ്യക്തമാക്കി ഇന്ത്യ; ഫ്രാൻസുമായി ചർച്ച നടത്തി

International
  •  12 days ago
No Image

ചികിത്സയ്‌ക്കെത്തുന്ന രോഗികൾ 'ജയ് ശ്രീറാം' വിളിച്ചാൽ ചികിത്സാ ഫീസിൽ ഇളവ്; കൊൽക്കത്തയിലെ ഡോക്ടറുടെ നടപടി വിവാദത്തിൽ

latest
  •  12 days ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍; പവന്‍ ഖേരയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് രാഹുല്‍ ഗാന്ധി

National
  •  12 days ago
No Image

ബിഹാർ; നീതിഷ് ഇന്ന് സ്ഥാനമൊഴിയും; പകരക്കാരനെ കണ്ടെത്താന്‍ ബി.ജെ.പി യോഗം

National
  •  12 days ago