HOME
DETAILS

സി.പി.എം കേന്ദ്രകമ്മിറ്റി കരടില്‍ 'കരടായി' കോണ്‍ഗ്രസ് ബന്ധം

  
backup
October 24, 2021 | 5:29 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1-8


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ബന്ധം തുടരുന്നതില്‍ കടുത്ത എതിര്‍പ്പുമായി സി.പി.എം കേന്ദ്രക്കമ്മിറ്റിയില്‍ കേരള ഘടകം.
കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരടു രാഷ്ട്രീയ പ്രമേയം തയാറാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസ് ബന്ധത്തിലുള്ള എതിര്‍പ്പ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് അധികാരം മാത്രമാണ് ലക്ഷ്യമെന്നും വര്‍ഗീയതക്കെതിരായ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്നും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു. പഞ്ചാബ്, അസം, ത്രിപുര, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും കേരളത്തിന്റെ നിലപാടിനെ പിന്തുണച്ചു. ബി.ജെ.പി രാജ്യത്ത് കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ 2018 ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം തുടരാമെന്ന നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഇതേ അഭിപ്രായമാണുള്ളത്. ബി.ജെ.പിയെ തോല്‍പ്പിക്കണമെങ്കില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഒഴിച്ചു നിര്‍ത്തിയുള്ള പ്രതിപക്ഷ സഖ്യം പ്രായോഗികമല്ലെന്നുമാണ് ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
ബി.ജെ.പിയുടെ വളര്‍ച്ച കണ്ടില്ലെന്ന് നടിക്കരുത്. പ്രതിപക്ഷ സഖ്യം ഉറപ്പാക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും ബംഗാള്‍ ഘടകം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ യുക്തിപരമായ ഒരു കാരണമെങ്കിലും വിശദീകരിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ അതേ സാമ്പത്തിക നയമാണ് കോണ്‍ഗ്രസിനും. ഭരണമുള്ള സംസ്ഥാനങ്ങളില്‍പ്പോലും കോണ്‍ഗ്രസ് ശോഷിക്കുകയാണെന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രമേയത്തിന്റ കരട് രൂപരേഖയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ചര്‍ച്ചകള്‍ക്ക് ഇന്ന് പോളിറ്റ്ബ്യുറോ മറുപടി നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന: ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ

National
  •  a month ago
No Image

കശുവണ്ടി അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരാകണം

Kerala
  •  a month ago
No Image

വെടിനിര്‍ത്തലില്‍ വീണ്ടും അനിശ്ചിതത്വം?; ഇറാന്‍ സംഘം പാകിസ്താനിലേക്ക് തിരിച്ചില്ലെന്ന് സൂചന, സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് എന്ന പോസ്റ്റ് പിന്‍വലിച്ചു

International
  •  a month ago
No Image

ഒഡിഷയിലെ ബോക്സൈറ്റ് ഖനനത്തിനെതിരേ പ്രതിഷേധിച്ച ഗ്രാമവാസികൾക്ക് നേരെ അക്രമം തുടർന്ന് പൊലിസ് ┃in-depth

National
  •  a month ago
No Image

അദ്ദേഹം മെസിയെ പോലെ ഒരു പ്രതിഭയല്ല: അർജന്റൈൻ ലോകകപ്പ് ജേതാവ്

Football
  •  a month ago
No Image

ശ്രീനന്ദ എവിടെ? നാലാം ദിവസവും തിരച്ചില്‍ തുടരുന്നു, സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു

National
  •  a month ago
No Image

ആ താരങ്ങൾക്ക് ഇനി ഗ്രൗണ്ടിലിറങ്ങാനാവില്ല; പ്രഖ്യാപനത്തിനൊരുങ്ങി ബി.സി.സി.ഐ

Cricket
  •  a month ago
No Image

ചൂട് വല്ലാതെ കൂടും; ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍  യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി

National
  •  a month ago
No Image

നിരോധന ഉത്തരവ് ലംഘിച്ച് ബൂത്തിൽ പ്രവേശിക്കാൻ ശ്രമം; യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കുമെതിരെ കേസ്

Kerala
  •  a month ago