HOME
DETAILS

സി.പി.എം കേന്ദ്രകമ്മിറ്റി കരടില്‍ 'കരടായി' കോണ്‍ഗ്രസ് ബന്ധം

  
backup
October 24, 2021 | 5:29 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1-8


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ബന്ധം തുടരുന്നതില്‍ കടുത്ത എതിര്‍പ്പുമായി സി.പി.എം കേന്ദ്രക്കമ്മിറ്റിയില്‍ കേരള ഘടകം.
കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരടു രാഷ്ട്രീയ പ്രമേയം തയാറാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസ് ബന്ധത്തിലുള്ള എതിര്‍പ്പ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് അധികാരം മാത്രമാണ് ലക്ഷ്യമെന്നും വര്‍ഗീയതക്കെതിരായ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്നും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു. പഞ്ചാബ്, അസം, ത്രിപുര, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും കേരളത്തിന്റെ നിലപാടിനെ പിന്തുണച്ചു. ബി.ജെ.പി രാജ്യത്ത് കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ 2018 ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം തുടരാമെന്ന നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഇതേ അഭിപ്രായമാണുള്ളത്. ബി.ജെ.പിയെ തോല്‍പ്പിക്കണമെങ്കില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഒഴിച്ചു നിര്‍ത്തിയുള്ള പ്രതിപക്ഷ സഖ്യം പ്രായോഗികമല്ലെന്നുമാണ് ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
ബി.ജെ.പിയുടെ വളര്‍ച്ച കണ്ടില്ലെന്ന് നടിക്കരുത്. പ്രതിപക്ഷ സഖ്യം ഉറപ്പാക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും ബംഗാള്‍ ഘടകം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ യുക്തിപരമായ ഒരു കാരണമെങ്കിലും വിശദീകരിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ അതേ സാമ്പത്തിക നയമാണ് കോണ്‍ഗ്രസിനും. ഭരണമുള്ള സംസ്ഥാനങ്ങളില്‍പ്പോലും കോണ്‍ഗ്രസ് ശോഷിക്കുകയാണെന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രമേയത്തിന്റ കരട് രൂപരേഖയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ചര്‍ച്ചകള്‍ക്ക് ഇന്ന് പോളിറ്റ്ബ്യുറോ മറുപടി നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  4 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  4 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  4 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  4 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  4 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  4 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  4 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  4 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  4 days ago