HOME
DETAILS

സി.പി.എം കേന്ദ്രകമ്മിറ്റി കരടില്‍ 'കരടായി' കോണ്‍ഗ്രസ് ബന്ധം

  
backup
October 24, 2021 | 5:29 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1-8


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ബന്ധം തുടരുന്നതില്‍ കടുത്ത എതിര്‍പ്പുമായി സി.പി.എം കേന്ദ്രക്കമ്മിറ്റിയില്‍ കേരള ഘടകം.
കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരടു രാഷ്ട്രീയ പ്രമേയം തയാറാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസ് ബന്ധത്തിലുള്ള എതിര്‍പ്പ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് അധികാരം മാത്രമാണ് ലക്ഷ്യമെന്നും വര്‍ഗീയതക്കെതിരായ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്നും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു. പഞ്ചാബ്, അസം, ത്രിപുര, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും കേരളത്തിന്റെ നിലപാടിനെ പിന്തുണച്ചു. ബി.ജെ.പി രാജ്യത്ത് കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ 2018 ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം തുടരാമെന്ന നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഇതേ അഭിപ്രായമാണുള്ളത്. ബി.ജെ.പിയെ തോല്‍പ്പിക്കണമെങ്കില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഒഴിച്ചു നിര്‍ത്തിയുള്ള പ്രതിപക്ഷ സഖ്യം പ്രായോഗികമല്ലെന്നുമാണ് ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
ബി.ജെ.പിയുടെ വളര്‍ച്ച കണ്ടില്ലെന്ന് നടിക്കരുത്. പ്രതിപക്ഷ സഖ്യം ഉറപ്പാക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും ബംഗാള്‍ ഘടകം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ യുക്തിപരമായ ഒരു കാരണമെങ്കിലും വിശദീകരിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ അതേ സാമ്പത്തിക നയമാണ് കോണ്‍ഗ്രസിനും. ഭരണമുള്ള സംസ്ഥാനങ്ങളില്‍പ്പോലും കോണ്‍ഗ്രസ് ശോഷിക്കുകയാണെന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രമേയത്തിന്റ കരട് രൂപരേഖയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ചര്‍ച്ചകള്‍ക്ക് ഇന്ന് പോളിറ്റ്ബ്യുറോ മറുപടി നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  2 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  2 days ago
No Image

പ്രൊഫസർ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചു, മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഹിമാചലിലെ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

National
  •  2 days ago
No Image

നേപ്പാള്‍: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തമൊഴിവായത് തലനാരിഴക്ക്

International
  •  2 days ago
No Image

മെക്സിക്കോയിൽ ഭൂകമ്പം, 6.5 തീവ്രത രേഖപ്പെടുത്തി; രണ്ട് മരണം, 12 പേർക്ക് പരുക്ക്

International
  •  2 days ago
No Image

യു.എ.ഇയിലെ ജുമുഅ സമയത്തിലെ മാറ്റം പ്രാബല്യത്തിൽ: ആദ്യ ദിവസം പതിവിലും നേരത്തെ പള്ളികളിൽ എത്തി വിശ്വാസികൾ

uae
  •  2 days ago
No Image

ഒരുമിച്ചിരുന്ന് മദ്യപിച്ചു, അളവിനെ ചൊല്ലി തർക്കം; ടാക്‌സി ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ചു; നാലുപേർ പിടിയിൽ

Kerala
  •  2 days ago
No Image

മന്നം ജയന്തി ആഘോഷ പരിപാടിക്കിടെ കൈകൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, അവഗണിച്ച് ചെന്നിത്തല

Kerala
  •  2 days ago
No Image

സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ ഉമർ ഖാലിദിന് പിന്തുണയുമായി എട്ട് അമേരിക്കൻ എം.പിമാർ; ന്യായമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യം, ഇന്ത്യയുടെ കാര്യത്തിൽ ഇടപെടേണ്ടെന്നു ബിജെപി

International
  •  2 days ago