HOME
DETAILS

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അല്‍പസമയത്തിനകം കരതൊടും; തമിഴ്‌നാട്ടില്‍ മഴ തുടരുന്നു, 14 മരണം റിപ്പോര്‍ട്ട് ചെയ്തു

  
backup
November 11, 2021 | 12:11 PM

heavy-rain-contineous-in-tamilnadu-14-death-reported

ചൈന്ന: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കഴിഞ്ഞ 6 മണിക്കൂറായി 14 കി.മി വേഗതയില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അല്‍പസമയത്തിനകം തീരം തൊടും. തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കും എട്ടരയ്ക്കും ഇടയിലായി വടക്കന്‍ തമിഴ്‌നാട് - തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ ചെന്നൈയ്ക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴക്കെടുതില്‍ തമിഴ്‌നാട്ടില്‍ 14 മരണം റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.

https://twitter.com/ANI/status/1458700405634830336

വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു. ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളം കയറി. നൂറിലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.അഞ്ച് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ ചെന്നൈ നഗരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്.

തമിഴ്നാട്ടില്‍ മുന്നൂറിലധികം വീടുകള്‍ തകര്‍ന്നു. വ്യാപകമായ കൃഷിനാശവും ഉണ്ടായി. വൈകിട്ട് ആറുവരെ ചെന്നൈ വിമാനത്താവളം താത്ക്കാലികമായി അടച്ചു. യാത്രക്കാരുടെ സുരക്ഷയും ശക്തമായ കാറ്റിന്റെ സ്ഥിതിയും കണക്കിലെടുത്താണ് തീരുമാനമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
വടക്കന്‍ ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വില്ലുപുരം, കടലൂര്‍ ജില്ലകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴയാണ്. ഏഴ് പ്രധാന റോഡുകളും 11 സബ് വേകളും അടച്ചു. ട്രെയിനുകളും വൈകുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഖ്യത്തിനായി ബിജെപി വിജയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി; വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന് ടിവികെ

National
  •  31 minutes ago
No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  36 minutes ago
No Image

വിവാഹവാഗ്ദാനം നൽകി പീഡനം: തൃശ്ശൂരിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ പിടിയിൽ; ഇരയായത് 15-ഓളം യുവതികൾ

crime
  •  an hour ago
No Image

കൂടെയുണ്ടാകുമെന്ന് പറഞ്ഞു, പക്ഷേ ഞാൻ ഇന്നും തെരുവിൽ; ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഹർഷിന

Kerala
  •  an hour ago
No Image

'ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല'; വയനാട് ചികിത്സാ പിഴവിൽ ആരോഗ്യമന്ത്രിക്കെതിരെ യുവതി

Kerala
  •  an hour ago
No Image

ടി20-യിൽ 6 ലോകകപ്പുകൾ നയിച്ച ധോണിയോ, 2 കിരീടങ്ങൾ നേടിയ സമിയോ? പക്ഷേ ഇവരെ മറികടന്ന രോഹിത്തോ? റെക്കോർഡുകൾ പറയുന്ന സത്യം ഇതാ

Cricket
  •  2 hours ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ: ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രിം കോടതി

National
  •  2 hours ago
No Image

യൂറോപ്പ്യൻ രാജ്യങ്ങളോട് 'ബൈ ബൈ'; ഈ പെരുന്നാളിന് യുഎഇയിലെ മിക്ക കുടുംബങ്ങളും തിരഞ്ഞെടുക്കുന്നത് ഈ ഇടങ്ങളെന്ന് റിപ്പോർട്ട്

uae
  •  2 hours ago
No Image

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത്: കോഴിക്കോട് സ്വദേശി കർണാടകയിൽ പിടിയിൽ; വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Kerala
  •  2 hours ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: രണ്ട് പേർ അറസ്റ്റിൽ; പ്രതികളിൽ 15-കാരനും

Kerala
  •  3 hours ago