
മൂക്കിലൂടെ ചോര വന്നിട്ടും ചികിത്സ കിട്ടിയില്ല; ദുരനുഭവം പങ്കുവച്ച് ഭിന്നശേഷിക്കാരന്

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നേരിട്ട അവഗണന വിശദീകരിച്ച് ഭിന്നശേഷിക്കാരനായ അനീഷ് പുനലൂര്‍. അനീഷ് വീണ് മുറിവേറ്റാണ് ആശുപത്രിയില്‍ എത്തിയത്. ശരീരം നെഞ്ചിന് താഴേയ്ക്ക് തളര്‍ന്നുപോയ ആളാണ് അനീഷ്. വീല്‍ ചെയറില്‍ ഇരിക്കാന്‍ കഴിയാത്ത വേദനയാണെന്ന് പറഞ്ഞിട്ടും ക്യൂ നിന്ന് ഡോക്ടറെ കണ്ട് മരുന്ന് എഴുതിവാങ്ങാനേ കഴിയൂ എന്ന് നഴ്സ് പറഞ്ഞതായി അനീഷ് കുറിപ്പില്‍ പറയുന്നു. ഏറെനേരം കഴിഞ്ഞിട്ടും ചികിത്സ കിട്ടിയില്ല. വേദന കൂടി മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നുവെന്നും അനീഷ് പറയുന്നു.
ഒടുവില്‍ വേറെ വഴിയില്ലാതെ സുഹൃത്തായ ഡോക്ടറെ വിളിച്ച് അദ്ദേഹം പറഞ്ഞ ഗുളിക വാങ്ങി കഴിച്ചു വീട്ടിലേക്ക് പോയെങ്കിലും കിടക്കാനോ ഇരിക്കാനോ ഒന്നും കഴിയാത്തത്ര വേദനയാണെന്ന് അനീഷ്. വേറെ ഗതിയില്ലാത്തതു കൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയത്. നിങ്ങളുടെ മഹത്തായ സേവനത്തിന് നന്ദിയുണ്ടെന്ന് പറഞ്ഞാണ് അനീഷ് കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഒരല്‍പ്പം ദയ ആകാം പുനലൂര്‍ താലൂക്കാശൂപത്രിയിലെ തമ്പ്രാന്മാരെ... ഇന്നത്തെ എന്റെ അനുഭവം ആണ്...
ഭിന്നശേഷിക്കാരനാണ്. ശരീരം നെഞ്ചിന് താഴേയ്ക്ക് തളര്‍ന്നുപോയവനാണ്. ആ പരിഗണന പോലും ചോദിക്കാറില്ല ഏത് ആശുപത്രിയില്‍ പോയാലും പരമാവധി ഊഴം കാത്തുനിന്നിട്ടുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇത് ആദ്യമായല്ല. പലപ്പോഴും അവഗണനയാണ് കിട്ടാറുള്ളത്. ഒരു ഗതിയുണ്ടെങ്കില്‍ അവിടെ കയറുകയില്ല.
കഴിഞ്ഞ ദിവസം ഒന്ന് വീണു ശരീരം കുറെ മുറിഞ്ഞു. വീഴ്ചയില്‍ ശരീരം ഒരുപാട് മോശമായി. വേറെ ചില ആശുപത്രികളിലും ഡോക്ടര്‍മാരേയും കണ്ടു ചികിത്സിക്കുകയാണ്. ഇപ്പോള്‍ വേദന സഹിക്കാന്‍ കഴിയാതെ മൂക്കിലൂടെയുള്ള രക്തംവരവ് വല്ലാതെ കൂടി. വീഴ്ചയില്‍ പറ്റിയ മുറിവുകള്‍ അല്‍പ്പം പ്രശ്നമായി. പതിവുപോകാറുള്ള ആശുപത്രിയിലോ മറ്റോ പോകാന്‍ ഉള്ള മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ ഇന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോയി.
ഒരൊറ്റ കിടക്കയില്ല. വീല്‍ചെയറില്‍ ഇരിക്കാന്‍ കഴിയാത്തതത്ര വയ്യായ്ക. ആയതിനാല്‍ ഓട്ടോയില്‍ തന്നെയിരുന്നു കുറെ സമയം കഴിഞ്ഞ് ഒരു കട്ടില് കിട്ടി. പയ്യന് എന്നെ എടുത്ത് കിടത്തിയിട്ട് ഡോക്ടറെ കാണാന്‍ പോയി. ഒരൊറ്റ ഡോക്ടര്‍ മാത്രം ആണ് ഉള്ളതെന്ന് അറിയാന്‍ കഴിഞ്ഞത്. അവിടെ പിന്നെയും കുറെ സമയം കിടന്നു.
ഒരു സിസ്റ്റര്‍ വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. ഡോക്ടര്‍ ഇങ്ങോട്ട് വരില്ലത്രേ. അവര്‍ ഇരിക്കുന്നതിനടുത്ത് എത്തണം. നിവര്‍ന്നിരിക്കാന്‍ കഴിയാത്തോണ്ട് വാവിട്ട് കാര്യം പറഞ്ഞു. ആ സിസ്റ്റര്‍ അല്‍പ്പം ദയ കാണിച്ചുവെന്ന് പറയാം. മിഷ്യന് കൊണ്ടുവന്ന് ബീപ്പിയും മറ്റും നോക്കി. ടിക്കറ്റുമായ് പോയി മരുന്ന് എഴുതി വാങ്ങിയാല്‍, രണ്ട് ഇന്ജക്ഷന് എടുത്താല്‍ ഞാന്‍ ഒരുവിധം ശരിയാകും. പക്ഷേ ആശുപത്രിയുടെ മൊതലാളിമാരില്‍പ്പെടുന്ന സെക്യൂരിറ്റി സേറുമാര്‍ പയ്യനെ കടത്തിവിട്ടില്ല. പിന്നെയും കുറെ സമയം കിടന്നു.
വേദന കൂടി മൂക്കിലൂടെ ചോര വരാന്‍ തുടങ്ങി. മറ്റൊരു സിസ്റ്ററോട് കാര്യം വീണ്ടും പറഞ്ഞു. ഭയങ്കര ആളാണ്. നിരയില്‍ നിന്ന് ഡോക്ടറെ കണ്ട് മരുന്ന് എഴുതിവാങ്ങുകയേ പറ്റൂവെന്നുപറഞ്ഞ് അവര്‍ പോയി. പിന്നെയും അല്‍പ്പ സമയം കിടന്നു. ശരീരം പിണങ്ങി തുടങ്ങി. മൂക്കിലൂടെയും ചെവിയിലൂടെയും ചോര പൊടിഞ്ഞിറങ്ങാന്‍ തുടങ്ങി. പയ്യന് വീണ്ടും പോയി നോക്കി. അവസ്ഥ അതുതന്നെ. പയ്യനോട് വണ്ടിയിലാക്കാന്‍ പറഞ്ഞു. പുറത്തിറങ്ങി സുഹൃത്തായ ഡോക്ടറെ വിളിച്ചു അദ്ദേഹം പറഞ്ഞ ഗുളിക വാങ്ങി കഴിച്ചു വീട്ടിലേയ്ക്ക് കേറി. കിടക്കാനോ ഇരിക്കുവാനോ ഒന്നും കളിയാത്തത്ര വേദനയും വയ്യായ്കയും. വീണ്ടും ഗുളിക കഴിച്ചു കിടന്നു.
ഡോക്ടറെ വിളിച്ചപ്പോള്‍ എത്രയും വേഗം മെഡിക്കലില്‍ ഒന്നൂടി പോകാന്‍. പത്തോ ആയിരം രൂപയോ കൈയ്യില്‍ ഉണ്ടെങ്കില്‍ പതിവ് ഇന്ജക്ഷന് എടുക്കാന്‍ സ്ഥിരം പോകുന്ന ആശുപത്രി വരെയെങ്കിലും പോകാം. അതിനും ഗതിയില്ലാത്തോണ്ടാണ് പുനലൂര്‍ ആശുപത്രിയില്‍ കയറിയത്. വാവിട്ട് പറഞ്ഞതാണല്ലോ സ്വയം എഴുന്നേറ്റ് നടക്കാന്‍ മേല്ലാത്തതാണ്, ശരീരം മൊത്തം ചോരയാണ് എന്നൊക്കെ. നന്ദിയുണ്ട് നിങ്ങളുടെ മഹത്തായ സേവനത്തിന് പെരുത്ത നന്ദിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി
National
• 2 hours ago
ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ് വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
uae
• 3 hours ago
ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍
uae
• 3 hours ago
വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം
uae
• 3 hours ago
കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• 4 hours ago
പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി
International
• 4 hours ago
വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്
Cricket
• 5 hours ago
കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു
uae
• 6 hours ago
എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്
Kuwait
• 6 hours ago
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത
Kerala
• 6 hours ago
യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്
uae
• 7 hours ago
മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
Kerala
• 7 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ
Saudi-arabia
• 7 hours ago
യോഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്
Kerala
• 8 hours ago
ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
uae
• 10 hours ago
ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി
Football
• 11 hours ago
പ്രൊബേഷനില്‍ പിരിച്ചുവിട്ട ജീവനക്കാരന്റെ അവകാശങ്ങള്‍ എന്തെല്ലാം; യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ ഇത് അറിയണം
uae
• 2 hours ago
ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്
crime
• 11 hours ago
സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 9 hours ago
നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്
Football
• 10 hours ago
കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി
crime
• 10 hours ago