
സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ ഒപ്പം ശക്തമായ കാറ്റും കടലേറ്റവും; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്. മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ ഏകദേശം 500 കിലോമീറ്റര്‍ വിസ്തൃതിയില്‍ രൂപപ്പെട്ട മേഘച്ചുഴിയാണ് രണ്ടുദിവസമായി കേരളത്തെ പെരുമഴയുടെ പ്രളയത്തുരുത്താക്കിയത്. അതേസമയം, കാലവര്‍ഷം ഇത്തവണ നേരത്തെ എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ കാലവര്‍ഷം ശ്രീലങ്ക, മാലിദ്വീപ്, തെക്കന്‍ അറബിക്കടല്‍ മേഖലയിലേക്ക് വ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
കൊച്ചിയില്‍ മഴയ്ക്ക് കഴിഞ്ഞ ദിവസം നേരിയ ശമനം അനുഭവപ്പെട്ടിരുന്നു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് നീങ്ങിയിട്ടുണ്ട്. എന്നാല്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്ത് ഇപ്പോഴും ശക്തമായ വെള്ളക്കെട്ടാണ്.
കനത്ത മഴയില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വിവിധയിടങ്ങളില്‍ റോഡുകള്‍ ഒലിച്ചുപോയി. കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും വെള്ളംകയറി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ ഓടകള്‍ നിറഞ്ഞൊഴുകുകയാണ്. ഏഴു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
നിര്‍ത്താതെ പെയ്യുന്ന മഴ കൊച്ചിയിലെ ഐ.ടി മേഖലയെയും സാരമായി ബാധിച്ചു. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി എന്നിവിടങ്ങളില്‍ മണിക്കൂറുകളോളമാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കിന്‍ഫ്രയ്ക്ക് സമീപത്തെ കടമ്പ്രയാര്‍ പുഴയിലെ കോഴിച്ചിറ ബണ്ട് നീക്കം ചെയ്തതോടെയാണ് വെള്ളം ഇറങ്ങിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഐ.ടി ഉപകരണങ്ങളുള്‍പ്പെടെ നശിച്ചു. ജീവനക്കാരുടെ വാഹനങ്ങളും വെള്ളത്തിനടിയിലായി. ഓഫിസുകളിലെ ചെളിയും മാലിന്യങ്ങളും പുലര്‍ച്ചയോടെ നീക്കംചെയ്തു. എറണാകുളം ബസ് സ്റ്റാന്‍ഡില്‍ ഇത്തവണയും അരയ്‌ക്കൊപ്പം വെള്ളം കയറി. ഇവിടെ വെള്ളക്കെട്ട് തുടരുകയാണ്.
മട്ടാഞ്ചേരി ബസാറിലെ കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ നശിച്ചു. ചെര്‍ളായി, മട്ടാഞ്ചേരി, കൂവപ്പാടം, തോപ്പുംപടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറി. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. കണ്ണമാലി, ചെറിയകാട് എന്നിവിടങ്ങളില്‍ കടല്‍കയറ്റവും രൂക്ഷമാണ്. പെരിയാറില്‍ ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. പുറപ്പള്ളിക്കാവ്, പാതാളം എന്നീ റെഗുലേറ്റര്‍ ബ്രിഡ്ജുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതാണ് ശക്തമായ കുത്തൊഴുക്കിന് കാരണം. വേലിയേറ്റം ഇല്ലാത്തതിനാല്‍ ജലം കടലിലേക്ക് ഒഴുകുന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഇതുവരെ ഉയര്‍ന്നിട്ടില്ല. അതേസമയം, മലങ്കര ഡാമില്‍ ഷട്ടറുകള്‍ 80 സെ.മീ വരെ ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കോഴിക്കോട്ട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറി. ആദ്യമായാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറുന്നത്. ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, സ്ത്രീകളുടെ ഐ.സി.യു, അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകള്‍, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറി. പന്തീരാങ്കാവ് ദേശീയപാത 66 ല്‍ കൊടല്‍ നടക്കാവില്‍ സര്‍വിസ് റോഡിന്റെ ഇരുപതടിയിലധികം ഉയരമുള്ള കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നുവീണു. മാവൂരില്‍ പഞ്ചായത്ത് റോഡും ഇടിഞ്ഞുതാണു.
കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും മൂന്നെണ്ണം വഴിതിരിച്ച് വിടുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 11.10 ന് പുറപ്പെടേണ്ട കരിപ്പൂര്‍ മസ്‌കറ്റ്, രാത്രി 8.25 നുള്ള കരിപ്പൂര്‍റിയാദ്, രാത്രി 10.05നുള്ള കരിപ്പൂര്‍ അബൂദബി വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ കരിപ്പൂരില്‍ ഇറങ്ങേണ്ട മസ്‌കറ്റ് വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. അബൂദബി, ദോഹ വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്കും തിരിച്ചുവിട്ടു.
തൃശൂരില്‍ 30 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമികകണക്ക്. തൃശൂരില്‍ അശ്വനി ആശുപത്രിയില്‍ അടക്കം വെള്ളംകയറി. ഒ.പി ബ്‌ളോക്കിന്റെ താഴേനിലയില്‍ ആറടിയോളം ഉയരത്തില്‍ വെള്ളം കയറിയതോടെ സി.ടി സ്‌കാന്‍ യന്ത്രസംവിധാനത്തിനു കേടുപറ്റി. ഫാര്‍മസിയിലെ മരുന്നുകള്‍, ലബോറട്ടറിയിലെ രാസവസ്തുക്കള്‍ എന്നിവ നശിച്ചു.
അതിനിടെ, തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍: 0471 2317214.
അതേസമയം കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുല്ലശേരിക്കനാലിലെ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ടും ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടൊഴിവാക്കാന്‍ സ്വീകരിച്ച നടപടിയും കലക്ടര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കാന ശുചീകരണത്തിനായി ഡ്രെഡ്ജിങിന് ഉപയോഗിക്കുന്ന മെഷീന്റെ അവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനും റിപ്പോര്‍ട്ട് നല്‍കും. ജില്ലയില്‍ കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ പലസ്ഥലങ്ങളും വെള്ളത്തിലായിരുന്നു. കാനശുചീകരണം പലയിടത്തും പൂര്‍ത്തിയായിട്ടില്ലെന്ന് അമിക്യസ്‌ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉച്ചയ്ക്ക് 1.45 നാണ് ഹരജി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 6 hours ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 6 hours ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 7 hours ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 7 hours ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 7 hours ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 8 hours ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 8 hours ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 9 hours ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 9 hours ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 10 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 10 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 10 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 10 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 11 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 11 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 12 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 12 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 12 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 11 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 11 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 11 hours ago