
സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ ഒപ്പം ശക്തമായ കാറ്റും കടലേറ്റവും; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്. മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ ഏകദേശം 500 കിലോമീറ്റര്‍ വിസ്തൃതിയില്‍ രൂപപ്പെട്ട മേഘച്ചുഴിയാണ് രണ്ടുദിവസമായി കേരളത്തെ പെരുമഴയുടെ പ്രളയത്തുരുത്താക്കിയത്. അതേസമയം, കാലവര്‍ഷം ഇത്തവണ നേരത്തെ എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ കാലവര്‍ഷം ശ്രീലങ്ക, മാലിദ്വീപ്, തെക്കന്‍ അറബിക്കടല്‍ മേഖലയിലേക്ക് വ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
കൊച്ചിയില്‍ മഴയ്ക്ക് കഴിഞ്ഞ ദിവസം നേരിയ ശമനം അനുഭവപ്പെട്ടിരുന്നു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് നീങ്ങിയിട്ടുണ്ട്. എന്നാല്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്ത് ഇപ്പോഴും ശക്തമായ വെള്ളക്കെട്ടാണ്.
കനത്ത മഴയില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വിവിധയിടങ്ങളില്‍ റോഡുകള്‍ ഒലിച്ചുപോയി. കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും വെള്ളംകയറി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ ഓടകള്‍ നിറഞ്ഞൊഴുകുകയാണ്. ഏഴു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
നിര്‍ത്താതെ പെയ്യുന്ന മഴ കൊച്ചിയിലെ ഐ.ടി മേഖലയെയും സാരമായി ബാധിച്ചു. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി എന്നിവിടങ്ങളില്‍ മണിക്കൂറുകളോളമാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കിന്‍ഫ്രയ്ക്ക് സമീപത്തെ കടമ്പ്രയാര്‍ പുഴയിലെ കോഴിച്ചിറ ബണ്ട് നീക്കം ചെയ്തതോടെയാണ് വെള്ളം ഇറങ്ങിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഐ.ടി ഉപകരണങ്ങളുള്‍പ്പെടെ നശിച്ചു. ജീവനക്കാരുടെ വാഹനങ്ങളും വെള്ളത്തിനടിയിലായി. ഓഫിസുകളിലെ ചെളിയും മാലിന്യങ്ങളും പുലര്‍ച്ചയോടെ നീക്കംചെയ്തു. എറണാകുളം ബസ് സ്റ്റാന്‍ഡില്‍ ഇത്തവണയും അരയ്‌ക്കൊപ്പം വെള്ളം കയറി. ഇവിടെ വെള്ളക്കെട്ട് തുടരുകയാണ്.
മട്ടാഞ്ചേരി ബസാറിലെ കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ നശിച്ചു. ചെര്‍ളായി, മട്ടാഞ്ചേരി, കൂവപ്പാടം, തോപ്പുംപടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറി. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. കണ്ണമാലി, ചെറിയകാട് എന്നിവിടങ്ങളില്‍ കടല്‍കയറ്റവും രൂക്ഷമാണ്. പെരിയാറില്‍ ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. പുറപ്പള്ളിക്കാവ്, പാതാളം എന്നീ റെഗുലേറ്റര്‍ ബ്രിഡ്ജുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതാണ് ശക്തമായ കുത്തൊഴുക്കിന് കാരണം. വേലിയേറ്റം ഇല്ലാത്തതിനാല്‍ ജലം കടലിലേക്ക് ഒഴുകുന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഇതുവരെ ഉയര്‍ന്നിട്ടില്ല. അതേസമയം, മലങ്കര ഡാമില്‍ ഷട്ടറുകള്‍ 80 സെ.മീ വരെ ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കോഴിക്കോട്ട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറി. ആദ്യമായാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറുന്നത്. ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, സ്ത്രീകളുടെ ഐ.സി.യു, അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകള്‍, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറി. പന്തീരാങ്കാവ് ദേശീയപാത 66 ല്‍ കൊടല്‍ നടക്കാവില്‍ സര്‍വിസ് റോഡിന്റെ ഇരുപതടിയിലധികം ഉയരമുള്ള കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നുവീണു. മാവൂരില്‍ പഞ്ചായത്ത് റോഡും ഇടിഞ്ഞുതാണു.
കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും മൂന്നെണ്ണം വഴിതിരിച്ച് വിടുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 11.10 ന് പുറപ്പെടേണ്ട കരിപ്പൂര്‍ മസ്‌കറ്റ്, രാത്രി 8.25 നുള്ള കരിപ്പൂര്‍റിയാദ്, രാത്രി 10.05നുള്ള കരിപ്പൂര്‍ അബൂദബി വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ കരിപ്പൂരില്‍ ഇറങ്ങേണ്ട മസ്‌കറ്റ് വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. അബൂദബി, ദോഹ വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്കും തിരിച്ചുവിട്ടു.
തൃശൂരില്‍ 30 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമികകണക്ക്. തൃശൂരില്‍ അശ്വനി ആശുപത്രിയില്‍ അടക്കം വെള്ളംകയറി. ഒ.പി ബ്‌ളോക്കിന്റെ താഴേനിലയില്‍ ആറടിയോളം ഉയരത്തില്‍ വെള്ളം കയറിയതോടെ സി.ടി സ്‌കാന്‍ യന്ത്രസംവിധാനത്തിനു കേടുപറ്റി. ഫാര്‍മസിയിലെ മരുന്നുകള്‍, ലബോറട്ടറിയിലെ രാസവസ്തുക്കള്‍ എന്നിവ നശിച്ചു.
അതിനിടെ, തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍: 0471 2317214.
അതേസമയം കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുല്ലശേരിക്കനാലിലെ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ടും ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടൊഴിവാക്കാന്‍ സ്വീകരിച്ച നടപടിയും കലക്ടര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കാന ശുചീകരണത്തിനായി ഡ്രെഡ്ജിങിന് ഉപയോഗിക്കുന്ന മെഷീന്റെ അവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനും റിപ്പോര്‍ട്ട് നല്‍കും. ജില്ലയില്‍ കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ പലസ്ഥലങ്ങളും വെള്ളത്തിലായിരുന്നു. കാനശുചീകരണം പലയിടത്തും പൂര്‍ത്തിയായിട്ടില്ലെന്ന് അമിക്യസ്‌ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉച്ചയ്ക്ക് 1.45 നാണ് ഹരജി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ
uae
• 6 days ago
ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ
uae
• 6 days ago
കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ
Football
• 6 days ago
ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം
Cricket
• 6 days ago
ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്
International
• 6 days ago
യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു
International
• 6 days ago
ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ
qatar
• 6 days ago
മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Kerala
• 6 days ago
മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു
Kerala
• 6 days ago
ലെബനനിലെയും സുഡാനിലെയും ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഊദി അറേബ്യ; 6,197 പേർക്ക് ഭക്ഷണം വിതരണം ചെയ്തു
Saudi-arabia
• 6 days ago
ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി
National
• 6 days ago
'മുസ്ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്' റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്
National
• 6 days ago
അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്
Cricket
• 6 days ago
'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി
International
• 6 days ago
ധോണി, കോഹ്ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്കൈ
Cricket
• 6 days ago
'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 6 days ago
പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍
Kerala
• 6 days ago
അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്
Kerala
• 6 days ago
ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ
uae
• 6 days ago
ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം
qatar
• 6 days ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ
Cricket
• 6 days ago