HOME
DETAILS

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ ഒപ്പം ശക്തമായ കാറ്റും കടലേറ്റവും; ജാഗ്രതാ നിര്‍ദ്ദേശം

  
Web Desk
May 24, 2024 | 2:09 AM

Heavy rains, winds  in the state today; Cautionary note news

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്. മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ ഏകദേശം 500 കിലോമീറ്റര്‍ വിസ്തൃതിയില്‍ രൂപപ്പെട്ട മേഘച്ചുഴിയാണ് രണ്ടുദിവസമായി കേരളത്തെ പെരുമഴയുടെ പ്രളയത്തുരുത്താക്കിയത്. അതേസമയം, കാലവര്‍ഷം ഇത്തവണ നേരത്തെ എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ കാലവര്‍ഷം ശ്രീലങ്ക, മാലിദ്വീപ്, തെക്കന്‍ അറബിക്കടല്‍ മേഖലയിലേക്ക് വ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 

കൊച്ചിയില്‍ മഴയ്ക്ക് കഴിഞ്ഞ ദിവസം നേരിയ ശമനം അനുഭവപ്പെട്ടിരുന്നു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് നീങ്ങിയിട്ടുണ്ട്. എന്നാല്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്ത് ഇപ്പോഴും ശക്തമായ വെള്ളക്കെട്ടാണ്. 

കനത്ത മഴയില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വിവിധയിടങ്ങളില്‍ റോഡുകള്‍ ഒലിച്ചുപോയി. കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും വെള്ളംകയറി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ ഓടകള്‍ നിറഞ്ഞൊഴുകുകയാണ്. ഏഴു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 
നിര്‍ത്താതെ പെയ്യുന്ന മഴ കൊച്ചിയിലെ ഐ.ടി മേഖലയെയും സാരമായി ബാധിച്ചു. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി എന്നിവിടങ്ങളില്‍ മണിക്കൂറുകളോളമാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കിന്‍ഫ്രയ്ക്ക് സമീപത്തെ കടമ്പ്രയാര്‍ പുഴയിലെ കോഴിച്ചിറ ബണ്ട് നീക്കം ചെയ്തതോടെയാണ് വെള്ളം ഇറങ്ങിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഐ.ടി ഉപകരണങ്ങളുള്‍പ്പെടെ നശിച്ചു. ജീവനക്കാരുടെ വാഹനങ്ങളും വെള്ളത്തിനടിയിലായി. ഓഫിസുകളിലെ ചെളിയും മാലിന്യങ്ങളും പുലര്‍ച്ചയോടെ നീക്കംചെയ്തു. എറണാകുളം ബസ് സ്റ്റാന്‍ഡില്‍ ഇത്തവണയും അരയ്‌ക്കൊപ്പം വെള്ളം കയറി. ഇവിടെ വെള്ളക്കെട്ട് തുടരുകയാണ്. 

മട്ടാഞ്ചേരി ബസാറിലെ കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ നശിച്ചു. ചെര്‍ളായി, മട്ടാഞ്ചേരി, കൂവപ്പാടം, തോപ്പുംപടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറി. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. കണ്ണമാലി, ചെറിയകാട് എന്നിവിടങ്ങളില്‍ കടല്‍കയറ്റവും രൂക്ഷമാണ്. പെരിയാറില്‍ ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. പുറപ്പള്ളിക്കാവ്, പാതാളം എന്നീ റെഗുലേറ്റര്‍ ബ്രിഡ്ജുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതാണ് ശക്തമായ കുത്തൊഴുക്കിന് കാരണം. വേലിയേറ്റം ഇല്ലാത്തതിനാല്‍ ജലം കടലിലേക്ക് ഒഴുകുന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഇതുവരെ ഉയര്‍ന്നിട്ടില്ല. അതേസമയം, മലങ്കര ഡാമില്‍ ഷട്ടറുകള്‍ 80 സെ.മീ വരെ ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട്ട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറി. ആദ്യമായാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറുന്നത്. ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, സ്ത്രീകളുടെ ഐ.സി.യു, അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകള്‍, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറി. പന്തീരാങ്കാവ് ദേശീയപാത 66 ല്‍ കൊടല്‍ നടക്കാവില്‍ സര്‍വിസ് റോഡിന്റെ ഇരുപതടിയിലധികം ഉയരമുള്ള കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നുവീണു. മാവൂരില്‍ പഞ്ചായത്ത് റോഡും ഇടിഞ്ഞുതാണു.

കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും മൂന്നെണ്ണം  വഴിതിരിച്ച് വിടുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 11.10 ന് പുറപ്പെടേണ്ട കരിപ്പൂര്‍ മസ്‌കറ്റ്, രാത്രി 8.25 നുള്ള കരിപ്പൂര്‍റിയാദ്, രാത്രി 10.05നുള്ള കരിപ്പൂര്‍ അബൂദബി വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ കരിപ്പൂരില്‍ ഇറങ്ങേണ്ട മസ്‌കറ്റ് വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. അബൂദബി, ദോഹ വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്കും തിരിച്ചുവിട്ടു. 

തൃശൂരില്‍ 30 കോടിയുടെ  നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമികകണക്ക്. തൃശൂരില്‍ അശ്വനി ആശുപത്രിയില്‍ അടക്കം വെള്ളംകയറി.  ഒ.പി ബ്‌ളോക്കിന്റെ താഴേനിലയില്‍ ആറടിയോളം ഉയരത്തില്‍ വെള്ളം കയറിയതോടെ സി.ടി സ്‌കാന്‍ യന്ത്രസംവിധാനത്തിനു കേടുപറ്റി.  ഫാര്‍മസിയിലെ മരുന്നുകള്‍, ലബോറട്ടറിയിലെ രാസവസ്തുക്കള്‍ എന്നിവ നശിച്ചു. 
അതിനിടെ, തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍: 0471 2317214.

അതേസമയം കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുല്ലശേരിക്കനാലിലെ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ടും ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടൊഴിവാക്കാന്‍ സ്വീകരിച്ച നടപടിയും കലക്ടര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കാന ശുചീകരണത്തിനായി ഡ്രെഡ്ജിങിന് ഉപയോഗിക്കുന്ന മെഷീന്റെ അവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനും റിപ്പോര്‍ട്ട് നല്‍കും. ജില്ലയില്‍ കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ പലസ്ഥലങ്ങളും വെള്ളത്തിലായിരുന്നു. കാനശുചീകരണം പലയിടത്തും പൂര്‍ത്തിയായിട്ടില്ലെന്ന് അമിക്യസ്‌ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉച്ചയ്ക്ക് 1.45 നാണ് ഹരജി പരിഗണിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന രണ്ടാം ദിനത്തിൽ; പങ്കജ് ഭണ്ഡാരിയുടെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

Kerala
  •  4 minutes ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; പ്രകടന പത്രിക സമിതി ചെയർമാൻ ബെന്നി ബഹനാൻ

Kerala
  •  7 hours ago
No Image

എസ്ഐആർ; കേരളത്തിൽ ആറ് ജില്ലകളിൽ ഹിയറിങ് പൂർത്തിയായി

Kerala
  •  7 hours ago
No Image

കൊലപാതകക്കേസിൽ ബിജെപി എംഎൽഎ വിമാനത്താവളത്തിൽ പിടിയിൽ; ഹരജി സുപ്രിം കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ്

National
  •  8 hours ago
No Image

നമീബിയയെ തകർത്തെറിഞ്ഞു; ടി-20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം

Cricket
  •  8 hours ago
No Image

പാകിസ്ഥാനെതിരെയും സഞ്ജു തന്നെ ഓപ്പണർ? സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  8 hours ago
No Image

യുഎഇയിലെ ആഡംബര വാച്ച് വിപണിയുടെ അതികായൻ; സിദ്ദിഖി ഹോൾഡിംഗ്സ് സഹ ഉടമ അബ്ദുൾമജീദ് സിദ്ദിഖി അന്തരിച്ചു

uae
  •  9 hours ago
No Image

അടുപ്പം സ്ഥാപിച്ച് യുവതിയില്‍ നിന്ന് പണം തട്ടി; 194,000 ദിര്‍ഹം നല്‍കാന്‍ ഉത്തരവിട്ട് അബുദബി കോടതി

uae
  •  9 hours ago
No Image

ചരിത്രത്തിൽ രണ്ടാമൻ! ഒറ്റപ്പേര് 'സഞ്ജു വിശ്വനാഥ് സാംസൺ'

Cricket
  •  9 hours ago
No Image

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഫ്രഷ് കട്ട് അടച്ചുപൂട്ടും; സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും വി.ഡി സതീശൻ

Kerala
  •  9 hours ago