HOME
DETAILS

ബി.ജെപി സര്‍ക്കാറിന്റെ ഭീകര ഉന്മൂലന വാദം പൊളിച്ച് കണക്കുകള്‍;   കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത് 119 സുരക്ഷാ സൈനികര്‍

  
Farzana
July 17 2024 | 09:07 AM

In the past three years, Jammu and Kashmir has witnessed the killing of 119 security forces personnel,

ജമ്മു: ജമ്മു കശ്മീരില്‍ സമാധാനം വീണ്ടെടുക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി അവകാശപ്പെടുമ്പോഴും ഏറ്റുമുട്ടലുകളുടേയും കൊല്ലപ്പെടുന്നവരുടേയും എണ്ണം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ജമ്മു കശ്മീരില്‍ 119 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 40 ശതമാനവും ജമ്മു ഡിവിഷനില്‍ നിന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബി.ജെ.പി സര്‍ക്കാറിന്റെ ഭീകരവാദ ഉന്മൂലന പാഠങ്ങള്‍ പാളിപ്പോവുകയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിയും ശക്തമായി ആരോപിക്കുന്നു. തിങ്കളാഴ്ച ജമ്മു നഗരത്തില്‍ നിന്ന് 160 കിലോമീറ്റര്‍ മാറി ദോഡാ ജില്ലയിലെ ദേശ വനമേഖലയില്‍ നടന്ന അജ്ഞാത തീവ്രവാദ വെടിവെപ്പില്‍ നാല് സൈനികരും ഒരു ജമ്മു പൊലീസ് ഒഫീഷ്യലുമാണ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഖാര്‍ഗേയുടേയും ഉവൈസിയുടേയും പ്രതികരണം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച സൈന്യം, ഭീകരവാദത്തെ ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങള്‍ തുടരുമെന്ന് ആവര്‍ത്തിച്ചു. 

2021 മുതല്‍ പൂഞ്ച്, റിയാസി, ദോഡ, കത്വ, ഉദ്ദംപൂര്‍ എന്നീ ജില്ലകളിലായി ഏകദേശം 51 സുരക്ഷാ സൈനികരാണ് വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. ഈ വര്‍ഷം കശ്മീര്‍ താഴ്‌വാരയില്‍ രണ്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ട അഞ്ച് ഭീകര സംഭവങ്ങള്‍ നടന്നപ്പോള്‍ ആറ് ആക്രമണങ്ങളിലായി 12 സുരക്ഷാ സൈനികരാണ് ജമ്മുവില്‍ കൊല്ലപ്പെട്ടത്. 

തിങ്കളാഴ്ച്ച ദോഡയില്‍ നടന്ന ഏറ്റുമുട്ടല്‍ കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലാണ്. നാല് സൈനികര്‍ കൊല്ലപ്പെട്ട ഈ ഏറ്റുമുട്ടല്‍ പ്രത്യേക ഇന്റലിജന്‍സ് ഇന്‍പുട്ടിന്റെ ഭാഗമാണെന്നാണ് സൈനിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതുകൊണ്ടു തന്നെ ജമ്മുവിലെ സൈനികരുടെ പുനര്‍വിന്യാസം നടക്കുന്നുണ്ടെന്നും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നുമാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ 30ന് മുമ്പായി ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രിം കോടതി വിധി നിലനില്‍ക്കേയാണ് ഇത്തരം തുടര്‍ച്ചയായ ഏറ്റുമുട്ടലുകളും ആക്രമണങ്ങളും നടക്കുന്നത്. 2019ല്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയായിരുന്നു. 

ജമ്മു കശ്മീര്‍ ഡി.ജി.പി ആര്‍.ആര്‍ സ്വേയ്ന്‍ തീവ്രവാദ ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും തീവ്രവാദ അജണ്ട നടപ്പാക്കുകയാണെന്നും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പീപ്പ്ള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി ആരോപിക്കുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

Kerala
  •  9 days ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും

Cricket
  •  9 days ago
No Image

950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  9 days ago
No Image

ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു

Football
  •  9 days ago
No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  9 days ago
No Image

വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്

Football
  •  9 days ago
No Image

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

Kerala
  •  9 days ago
No Image

രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  9 days ago
No Image

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

Kerala
  •  9 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  9 days ago